ആകെ പേജ്‌കാഴ്‌ചകള്‍

2013 ജനുവരി 29, ചൊവ്വാഴ്ച

"കച്ചവടം".............................



"കച്ചവടം".............................
-------------------------------------------
ഒരു പായ വാങ്ങാന്‍ വേണ്ടിയാണ് നാദാപുരത്ത്  പോയത് എന്റെ പഴയ ഒരു കൂട്ടുകാരന്‍ അബ്ദുള്ളയുടെ കട ലക്ഷ്യ മാക്കി ഞാന്‍ നടന്നു അവിടെ എത്തിയപ്പോള്‍ 10 വയസ്സ് തോന്നിക്കുന്ന ഒരു കുട്ടിയാണ് ഉള്ളത്

"മോനെ അവുള്ള ഏട പോയീ"

"ഉപ്പ പള്ളീ പോയിക്ക"

"ഹോ ഇഞ്ഞി ഓന്റെ മോനാ ? എന്താ ഇന്റെ പേര് ?"

"അമീദ്........ ഇങ്ങക്ക് എന്നാ മാണ്ട്യെ ?"

"എനക്ക് ഒരു പായി മാണം"

"എടുതോളീ ഏതാ മാണ്ട്യെ ?"

അവന്‍ ഒന്ന് രണ്ടു പായ എനിക്ക് കാട്ടി തന്നു അതില്‍ ഒരു വിതം തരക്കേടില്ലാത്ത ഒന്നെടുത് ഞാന്‍ ചോതിച്ചു..

"ഈന്റെ വെല എത്തിരായാ"

"അത് പതിമൂന്നു ഉറുപ്പിയെക്കാ വിക്കുന്നത് ...."

എന്ത് വാങ്ങുംബോളും വില പേശുന്ന എന്റെ സ്വഭാവം അവിടെയും എടുത്തു
"ഞി എന്തെങ്കിലും കുറക്കാന്‍ ഉണ്ടോ എന്ന് നോക്ക്"

"ആയിക്കോട്ടെ... ഞള് ഒരി പതുരുപ്പിയക്ക് എടുത്തോ പക്കേങ്കില്‍ ഉപ്പാനോട് പറയണ്ട ഞാന്‍ പത്തിന് തന്നത്"

ഞാന്‍ പത്തു രൂപ കൊടുത്ത് പായ വാങ്ങി വീട്ടിലേക്ക് നടന്നു മോയിലോത്ത് മുക്കില്‍ എത്തിയപ്പോള്‍ എനിക്ക് തോന്നി.. ഹോ... മോശമായി പ്പോയോ എന്റെ കൂട്ടുകാരന്റെ കടയില്‍ നിന്നും അവന്‍ പതിമൂന്നു ഉരുപ്പിയക്ക് വില്കുന്ന പായ അവനില്ലാത്തപ്പോള്‍ അവന്റെ മകനോട്‌ ..........അതും ബാപ്പ അറിയണ്ടാ എന്നും പറഞ്ഞു ....എന്തോ ഒരു ശരിയില്ലാത്ത പോലെ തോന്നി ഞാന്‍ തിരിച്ചു നടന്നു കടയില്‍ എത്തിയപ്പോള്‍ അവിടെ അബ്ദുല്ല ഉണ്ട് മകന്‍ പോയിരിക്കുന്നു..

"അല്ല ഇതാരാ ഇനിക്കിപ്പോ എന്നെല്ലം ഓര്‍മ്മ ഇണ്ടോ എന്തെനു ബന്നേ ?"

"ഞാന്‍ കുറച്ചു നേരത്തെ ഇബ്ടെ ബന്നുക്കെനു ഇന്റെ മോനാ ഉള്ളത് ഞാനൊരു പായി ബാങ്ങി എന്റെ ബുദ്ദിമൊഷം കൊണ്ട് ഇനിക്കറിയാലോ എന്റെ "പേഞ്ഞു മാങ്ങല്" ഞാന്‍ പത്തു ഉറുപ്പിയ കൊടുത്ത് ഈ പായി വാങ്ങി  അങ്ങ് എത്യെരെ എനക്ക് തോന്നി മോശായോ എന്ന്."

"എന്ത് പായോ"..

"അല്ലാന്ന് ഇന്റെ മോന്‍ പറഞ്ഞു ഇങ്ങള് പതുരുപ്പിയ തന്നേക്ക്‌ ഉപ്പനോട് പറയണ്ട എന്ന്"

"ഓഹോ.... അങ്ങനെ.. ഈ പായിക്കാ ഇങ്ങള് പത്ത് കൊടുത്തത് ഇതു ഞാന്‍ സാദാരണ ഏഴുറുപ്പിയെക്ക് വിക്കുന്നതല്ലേ ഒനിക്ക് അറിയാലോ ഇന്നലെയും ഓന്‍ വിറ്റതല്ലേ ...?"

ഓ........... എന്റെ ഹമീദേ........ എന്നെ തന്നെ നീ .........................

ഇന്നു "ഇന്നോവാകാറില്‍" ചീറി പാഞ്ഞു പോകുന്ന ഹമീദിനെ കാണുമ്പോള്‍ അന്നത്തെ "കച്ചവടം" ഓര്‍ത്തു പോകും


അഷ്‌റഫ്‌.എസ്സം.വരിക്കോളി
 


 

പ്രണയം ..............................


================================
ഓടികിതച്ചു വരുന്ന തീവണ്ടി
നിന്‍ തലയെ ചതച്ച്  കൂകി പോകുന്നതും
മുവാണ്ടന്‍ മാവില്‍ നിന്റെ ചെതനയറ്റ
ശരീരം തൂങ്ങിയാടുന്നതും
മരണത്തെക്കാള്‍ ഭയാനകം
കാരണം
"ഞാന്‍" നിന്നെ പ്രണയിക്കുന്നു
ജീവിക്കാന്‍..............
മരണയമാണ് പ്രണയമെങ്കില്‍
നിനക്ക് വേണ്ടി "ഞാന്‍" മരിക്കാം
നീയില്ലാതെ
ഒരു താജ്മഹല്‍ പണിതു
തീരുന്നതല്ല എന്റെ പ്രണയം

നക്ഷത്രങ്ങളെക്കാളേറെ
സമുദ്രേത്തെക്കാളാഴത്തില്‍
സൂര്യനെ പോലെ സത്യവും
ചന്ദ്രനെപ്പോലെ ഭംഗിയും
നിന്നെ പോലെ നിര്മലതയു മുണ്ടതിന്നു.

പെണ്ണേ മടങ്ങുക., മരണമല്ല
വിവേകമാണ് പ്രണയം
മരണം ഭീരുവിനുള്ളത്
നീ ഭീരുവല്ല
കാരണം
ഞാന്‍ നിന്നെ പ്രണയിക്കുന്നു..


അഷ്‌റഫ്‌.എസ്സം.വരിക്കോളി    




"ഞാന്‍"എന്ന "സീറോ"..........


"ഞാന്‍"എന്ന "സീറോ"..........
==============================
അക്ഷര കൂട്ടങ്ങള്‍ വര്ണമായി കണ്ടു ഞാന്‍ 
ഉള്ളരി കൊണ്ടൊരു കഞ്ഞി വെച്ചു 
പദ സമ്പത്തിന്‍ വറുതിയാലന്നന്റെ
വാക്കുകള്‍ ധൂളിയായ് ഉയര്‍ന്നു പോയി
വരികള്‍ക്കിടയില്‍ കല്ല്‌ കടിക്കുവാന്‍ 
അക്ഷര പിശാചുകള്‍ കൂടെ നിന്നു
വായനക്കാരന്റെ പരിഹാസ ശരമേറ്റ് 
വസ്ത്രം ധരിച്ചു ഞാന്‍ നഗ്നനായി..

"കടല്‍ ഗര്ജനങ്ങള്‍" കേട്ട് നടക്കവേ
വാചാലനാവാന്‍ മോഹമായി
വാചക കളരിയില്‍ പൂജക്കിരിക്കവേ
കൂകി വിളിച്ചെന്നെ ഖിന്നനാക്കി

ചിത്രം വരക്കുവാന്‍ ശിഷ്യനായ് ചെന്നു ഞാന്‍
വിറയുന്ന കൈകളാല്‍ വരകള്‍ പിടയവേ
ഗുരുനാഥനന്നോട് മന്ദ്രമോതി
പൂച്ചയെ കൊന്നവന്‍ ചിത്രം വരച്ചാല്‍
.............

മോഹങ്ങളോക്കയും ലോക്കറില്‍ വെച്ചു ഞാന്‍
കാലത്തിനൊപ്പം നടന്നീടവേ
മുഖ പുസ്തകത്തിന്റെ കളി മുറ്റമെന്നെ
മാടി വിളിചിന്നു കൂട്ട് കൂടാന്‍

സ്നേഹവും നന്ദിയുമോതിടുന്നു
വിദ്യതന്‍ സദ്യയില്‍ ഒരു പിടി ചോറുണ്ട്
ഞാനും കൃതാര്‍ത്ഥനായി ഇറങ്ങിടട്ടെ 
പുതിയൊരു പുലരിയില്‍ കണ്ടുമുട്ടാന്‍ 

അഷ്‌റഫ്‌.എസ്സം.വരിക്കോളി

2013 ജനുവരി 27, ഞായറാഴ്‌ച

നാദാപുരം എന്ന് കേട്ടാല്‍ ............



========================
"നാട്ടില്‍ എവിടെയാ"? "നാദാപുരം".. പിന്നെ അവന്റെ ജോലി ചോതികണ്ട "കഫ്തെരിയ" തന്നെ അങ്ങിനെ ഒരു കാലം ഉണ്ടായിരുന്നു
85,90 കാല ഘട്ടത്തില്‍ അബുദാബിയില്‍ എത്തുന്ന ചില നാദാപുരത്ത് കാര്‍, പാര്‍ക്കുകളില്‍ "കടല" വിറ്റും, വഴിയോരങ്ങളില്‍ "മുര്‍ക്കാന്‍പൊതി" വിറ്റും, പാര്കിങ്ങില്‍ "കാര്‍ കഴുകിയും" ജീവിതം തുലച്ചപ്പോള്‍ ..അവിടെ നിന്നും  നാദാപുരത്ത് കാരന്‍ കഫ്തെരിയ കാരനായത് അവന്റെ ജീവിത നിലവാരം തന്നെ മാറ്റി മറികുകയുണ്ടായി. അന്ന് പുതിയ മാര്‍കെറ്റില്‍ ഒരു സംസം കൂള്ബാരും, പഴയ മാര്‍കെറ്റില്‍ കേരളാകൂള്‍ബാറ് മാണ് ഉണ്ടായിരുന്നത്.. നാദാപുരത്ത് നിന്നും തൊഴില്‍ തേടി വരുന്നവര്‍ക്ക് ഒരു താങ്ങും തണലുമായിരുന്നു ഈ രണ്ടു സ്ഥാപനങ്ങള്‍. ഹൃസ്വ സന്ദര്‍ശനങ്ങല്ക് വരുന്ന മൗലവി മാരും പള്ളി, മദ്രസ്സാ ആവശ്യങ്ങള്‍ക്ക് വരുന്ന നേതാകള്‍ക്കും  താമസ സൗകര്യം നല്‍കിയിരുന്നത് ഇവരുടെ റൂമുകളില്‍ ആയിരുന്നു.സാംസ്കാരിക യോഗങ്ങളും അനുശോചന യോഗങ്ങള്‍കും നാദാപുരത്ത് കാരന്‍ ഒത്തു ചേര്‍ന്നിരുന്നത് ഇവിടങ്ങളിലായിരുന്നു  "അടിയന്തിരം" മുതല്‍ "നികാഹ്" വരെ ഈ റുമുകളില്‍ നടക്കുമായിരുന്നു. തങ്ങളുടെ സ്ഥാപനങ്ങള്‍ ലാഭെഛയില്ലാതെ ഒരു തൊഴിലായ് കണ്ടു നഷ്ടത്തിലോടുന്ന സ്ഥാപനങ്ങള്‍ പോലും അവിടെ ജോലി ചെയ്യുന്ന തൊഴിലാളിയുടെ "കുടുംബം പുലരുന്നല്ലോ" എന്നാ ചിന്തയില്‍ പൂട്ടാതെ കൊണ്ട് പോയ ചരിത്രവും ഉണ്ട്. ആ മഹാ മസ്കതയെ സ്മരിക്കാതെ വയ്യ. കേരളാ കൂള്‍ബാര്‍ഉടമ..പാലോള്ളതില്‍ അമ്മദ് ഹാജിയും, "സംസം" കൂള്‍ബാര്‍ ഉടമ, മാതോട്ടത്തില്‍ അബ്ദുള്ള ഹാജിയും, അല്ലാഹു അവര്‍ക്ക് ദീര്ഗായുസ്സും ആരോഗ്യവും പ്രദാനം ചെയ്യട്ടെ.. 
നാദിഷായിലെ തൌഫീക്ക് കൂള്‍ബാര്‍ ,റഫീക്ക് കൂള്‍ബാര്‍, മുരൂരിലെ മറിയം കൂള്‍ബാര്‍ മുശ്രിഫിലെ ഗോള്ടെന്‍ ബോള്‍ കഫിതെരിയായും ,അവാഫിയും അദ്നാനും ബതീനിലെ ഷീഷെല്ലും, കഫ്തെരിയായിലേക്കുള്ള നാദാപുരത്ത് കാരന്റെ കുതിപ്പിന്റെ ചവിട്ടു പടികളായിരുന്നു .
            "മസ്കാ സ്ലൈസും" "സദാചായയും" വിറ്റു നടന്ന മലയാളിക്ക് "അസീറി"ന്റെ ലോകം തുറന്നു കൊടുത്തത് നാദാപുരത്ത് കാരാണ്.., ഒറഞ്ചു ജൂസില്‍ തുടങ്ങി,.. വിവിത തരം പഴങ്ങള്‍ ചേര്‍ത്ത് മിക്സ് ചെയ്ത് അരിച്ചെടുത്ത് ബഹു വര്‍ണത്താല്‍ ക്ലാസ്സില്‍ കുറിയിട്ട് അതിനു "കൊക്ക്തൈല്‍" എന്ന് പേരിട്ടു വിളിച്ചതും അറബികളെ കൊണ്ട് "ഫന്നാന്‍" പറയിച്ചതും നാദാപുരത്ത് കാര്‍ തന്നെ..
ജുസുകള്‍ വിവിതങ്ങളാവുകയും ജൂസ് കടകള്‍ കൂടുകയും ചെയ്തപ്പോള്‍ നാദാപുരത്ത് കാരന്‍ അടങ്ങി നിന്നില്ല "അബ്ബൂദും", "അഹലാമും" "മറിയവും" ജൂസുകലായ് മാറി പലജൂസുകള്‍ ഒരു ഗ്ലാസ്സില്‍ തീര്‍ത്തു അതിനു "തബകാത്ത്" എന്ന് പേരുനല്‍കി."ഫാലൂദയും" "ഫ്രൂട്ട് സലാഡും" "ടൂട്ടി ഫ്രൂട്ടി"വരെ നാദാപുരത്ത് കാരന്റെ കയ്യാലെ വിരിഞ്ഞു..ലബനാനിയില്‍ നിന്നും പഠിച്ചെടുത്ത "ഫിലാഫില്‍" ഫലസ്തീനിയില്‍ നിന്നും ചോര്‍ത്തിയ "ഷവര്‍മ്മ"യും നാദാപുരത്ത് കാരന്‍ നാട്ടില്‍ വരെ കൊണ്ട് പോയതും ചരിത്രം തന്നെ.
ഇന്ന് ബര്‍ഗര്‍ ഫ്രീസറില്‍ നിന്നും എണ്ണയില്‍  എടുത്തിട്ട് പോരിചെടുകുമ്പോള്‍ അന്ന് ഇറച്ചി അരച്ച് കട് ലറ്റ്  രൂപത്തില്‍ ഉണ്ടാക്കി പെരിച്ചു ബന്നില്‍ വെച്ച് കൊടുക്കുകയായിരുന്നു ചെയ്തത്, നാല് കിലോ ഷവര്‍മ്മ  കുത്തുവാന്‍ അഞ്ചു കോഴിയെ വെട്ടി പൊളിച് എല്ലുകള്‍ വേര്‍തിരിച്ചു മസാലകള്‍ തേച്ചു കുത്തി ചെത്തി മിനുക്കി വേണമായിരുന്നു, ഇന്നു ബോണ്‍ ലെസ്സ് ചിക്ക്കെന്‍ വാങ്ങി അര മണികൂര്‍ കൊണ്ട് ശോവര്‍മ തൂക്കാം  ഐസ് മിഷ്യനില്‌ നിന്നും ഐസ് ക്യൂബു കള്‍ കോരിയെടുക്കുന്നത് വിഷമമായി തോന്നുന്നവര്‍ ഐസ്ക്രീം ബോക്സില്‍ വെള്ളം നിറച്ചു ഫ്രീസറില്‍ വെച്ച് കട്ടയാക്കി മൈദ മാവിന്റെ കാലിചാക്കില്‌ ഇട്ടു അടിച്ചു പൊടിയാക്കിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു 
ആരോടും പരിഭവം ഇല്ലാതെ കുടുംബത്തിന്റെ സന്തോഷം മനസ്സിലുറപ്പിച് കച്ച കെട്ടി ഇറങ്ങിയ നാദാപുരത്ത് കാരന്‍
 ഇന്ന് "ജിന്‍ജെര്‍കോമ്പോ" "ക്ലബ്ബ്" മുതല്‍ "കോഫ്ത" വരെ എത്തിച്ചു ഭക്ഷണ ലോകത്ത് വിപ്ലവം സ്ര്ഷിടിച്ച നാദാപുരത്ത് കാരന്‍. അവന്റെ സ്വന്തം നാട്ടില്‍ പണിതുയര്‍ത്തിയ കൊട്ടാരങ്ങല്‍ക് വെള്ളം ചേര്കാത്ത "പഴചാറി"ന്റെ മണമുണ്ടാവണം...
ഒരാളുടെ ലാഭം എന്നതില്‍ കവിഞ്ഞു ഒരു കൂട്ടത്തിന്റെ "രക്ഷ" ആയിരുന്നു പണ്ടത്തെ ഓരോ കഫ്തെരിയയും മുതലാളിയും തൊഴിലാളിയും ഒരുപോലെപണിയെടുക്കുന്നിടം..
വിരലിലെണ്ണാവുന്ന ചുരുക്കം ചിലര്‍ "രക്ഷ" പെട്ടങ്കിലും കാല്‍ നൂറ്റാണ്ടുകള്‍ കഴിഞ്ഞു ഇന്നും പ്രവാസി ആയി കഴിയുന്ന കുറെ പേരെ നമുക്ക് കാണാം...നദാപുരത്തിന്റെ വളര്‍ച്ചയിലും പള്ളി മദ്രസകളുടെ തിളക്കത്തിലും ഇത്തരക്കാരുടെ കയ്യൊപ്പ് കാണാം.. നാഥാ നദാപുരത്തിന്റെ നല്ല മനസ്സുകള്‍ക്ക് നീ കരുണ നല്‍കേണമേ എന്ന പ്രാര്‍ത്ഥനയില്‍ ........

അഷ്‌റഫ്‌.എസ്സം.വരിക്കോളി 
         

2013 ജനുവരി 26, ശനിയാഴ്‌ച

എന്റെ നാട് ..........................


========================
ഭാരതം വെറും "കാവലില്ലാ ലെവല്‍ ക്രോസ്സ്"
മണ്ടി വരും തീവണ്ടിയായ് ജീവിത ചിലവുകള്‍ 
അധികാരികള്‍ വെറും "ബണ്ടീചോറുകള്‍"
"കൂട്ടിക്കുറക്കുന്ന" അടവുകള്‍ തേടി 
കോര്‍പ്രേറ്റ് ഭീമനില്‍ ശരണം വിളിച്ചവര്‍ 
മാറ്റത്തിനായ് മാറും "തല"കളികളത്രയും 
"തുക്ലക്കി"ന്‍ പിന്‍ മുറക്കാര്‍   
പൊട്ടുന്ന വയറിന്റെ അട്ടഹാസങ്ങള്‍ 
വോട്ടിനായ് കേള്‍കുന്ന "കൊടിക്കോമരങ്ങള്‍"
അധികാരക്കസേരയില്‍ അള്ളി പിടിക്കുവാന്‍ 
വര്‍ഗ്ഗസമരങ്ങളെ ഒറ്റു കൊടുത്തവര്‍ 
ഉണ്ണാതെ ഉറങ്ങാതെ ജയ് വിളിചീടുവാന്‍ 
ചിത്തം നശിചോരാരനുയായി വൃന്ദവും 
ഇല്ലില്ല കൂട്ടരേ നിങ്ങള്‍ തന്‍ നന്മക്കായ് 
"ക" "മ" മൊഴിയില്ല "ജീര്‍ണിച്ച" കൂട്ടങ്ങള്‍
കോടികള്‍ ചിലവിട്ടു ശതകോടി മുക്കുവാന്‍
"സുഷിരം" തിരയുമീ "മേലാളവര്‍ഗങ്ങള്‍"
തിന്മതന്‍ തീ മഴ പെയ്യിന്നിടത്ത് 
നന്മതന്‍ തേന്‍ മഴ പെയ്തിറങ്ങാന്‍ 
നാമെത്ര കാലം കാത്തിടേണം...? 

അഷ്‌റഫ്‌ എസ്സം.വരിക്കോളി 
    

"പെണ്ണ്കാണല്‍" ....................


ചെക്കന്‍ പെണ്ണിനെ ഒന്ന് കാണട്ടെ രണ്ടാള്‍കും അങ്ങോട്ടു മിങ്ങോട്ടും ഇഷ്ടായാല്‍ പിന്നെ അങ്ങ് നടത്താന്നെ ..
കാരണവര്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ഒരു മഴ പെയ്തു ചോര്‍ന്നത് പോലെ ...എന്റെ ഒഴിവു കാലത്തിന്റെ കോളങ്ങള്‍ "ശൂന്യ" മായി മറിക്ക പെടുമ്പോള്‍  ആതി ഇല്ലാതല്ല...
അടുത്ത ദിവസം കാലത്ത് തന്നെ ഉള്ളതില്‍ "ചെത്ത്‌" ഷര്‍ട്ടും ജീന്‍സ് പെന്റും അണിഞ്ഞു കണ്ണാടിയെ ചെരിഞ്ഞും മറിഞ്ഞും നോക്കി  ഷൌക്കത്ത്ന്റെ  വരവും കാത്ത് കോലായില്‍ "അടി" അളന്നു നടന്നു. ഷൌക്കത്ത് വേണം  ബൈക്ക് ഓടിക്കാന്‍ അവന്റ  പുറകിലാണ് യാത്ര നാട്ടില്‍ ഒരു വിദം ഗള്‍ഫ്‌ കാര്കൊക്കെ കൊടുക്കുന്ന "തടി" അവന്റെതെ ഉള്ളൂ  കല്ല്യാണം കഴിചില്ലങ്കിലും ഇത്തരം കാര്യങ്ങളില്‍ പി എച് ഡി എടുത്ത ആളാ..
ഞാന്‍ ഷൌകതിന്റെ പിന്നില്‍ കയറി ഇരുന്നു ബൈക്ക് സ്ടാര്ട്ട് ചെയ്തില്ല പുറകില്‍ നിന്നും വിളി 
"മോനെ ഷൌകൂ സൂഷിച്ചു പോണേ കുണ്ടും കുയ്യും ഇള്ള റോഡാ"... ഉമ്മാന്റെ ഉപദേശ കുറി... ഞങ്ങള്‍ കണ്ണും ചിമ്മിയാ വണ്ടി ഓടികുകാന്നാ ഉമ്മാന്റെ ബിജാരം... ഉപദേശം വരവ് വെച്ച് ഷൌക്കത്ത് നീട്ടി ഒന്ന് മൂളി..
യാത്ര തുടങ്ങിയപ്പോള്‍ ഷൌക്കത്ത് എന്നോട് ചോതിച്ചു 
"എടാ നിസാറെ നീ ആട എത്തിയാല് പെണ്ണിനെ കാണാന്‍ നിന്നെ അകത്ത് വിളിക്കും നീ എന്താ ചെയ്യാ .?"
"എന്താ ചെയ്യാ ...?" 
ഞാന്‍ പറഞ്ഞു തരാം ആദ്യായിറ്റ് ഓളോട് പേര് ചോതിക്കണം, പിന്നെ ഏതു വരെ പഠിച്ചു എന്ന് ചോതിക്കണം ഓളെ ഡിഗ്രീ അറിയാനല്ല..മ്മക്ക് ഒളെ കൂറ്റ് ഒന്ന് കേക്കണ്ടേ കിളി കൂറ്റാണോ  ആണിന്റെ കൂറ്റാണോ എന്നറിയാനാ 
"ങാ എന്നിറ്റ്"..........
ഇതിനു രണ്ടിനും ഓള് മറുവടി പറഞ്ഞാല്‍ ഓളോട് പോയിക്കോള്ളാന്‍ പറയണം.. ഓള മണ്ടാഞ്ഞിട്ടല്ല ഓള് നടന്നു പോകുമ്പം ഞമ്മക്ക് കാണാലോ ഓക്ക് ചട്ടയോ മുടന്തോ ഒക്കെ ഉണ്ടോ എന്ന്....എങ്ങനെ ഐടിയ ..?
മുമൂൂ.. കൊള്ളാം..ഞി പെണ്ണ് കെട്ടീക്കില്ലങ്കിലും ...............
ഞങ്ങള്‍ ആ വീട്ടില്‍ എത്തി കുറച് പ്രായം തോന്നിക്കുന്ന ഒരാള്‍ "ബടാപ്രത്ത്" ഇരിക്കുന്നുണ്ട് കണ്ടിറ്റ് കുട്ടിയുടെ ഉപ്പയാകും ....
ഞങ്ങളെ കണ്ട മാത്രയില്‍ വളരെ ഭവ്യതയോടെ അയാള്‍ സ്വീകരിച്ചിരുത്തി സലാം ചെല്ലലും പേര് പറച്ചിലും കഴിഞ്ഞു 
"എന്നാ പിന്നെ പെണ്ണിനെ കാണണ്ടേ ഇങ്ങോട്ട് പോനോളീ...അദ്ദേഹം ഞാങ്ങളെ അകത്തേക്ക് വിളിച്ചു ഞാന്‍ ഷൌകത്തിന്റെ കൈ പിടിച്ചു പറഞ്ഞു "നീയും വാ........."
"എന്ത് ....നീ യല്ലേ കെട്ടുന്നത് നീ മാത്രം കണ്ടാ മതി അതാ നടപ്പ്"
അകത്തേക്ക് നടകുമ്പോള്‍ തന്നെ ഹൃദയ താളം എനിക്ക് കേള്‍കുമാറുച്ചത്തില്‍ "കച്ചേരി" തുടങ്ങിയിരുന്നു അകത്തു കയറി അവളെ കണ്ടതും ഒരു കൊള്ളി മീന്‍ കാലിന്റെ ചെറു വിരളില്‍ കയറി തലയിലൂടെ എങ്ങോ പറന്നു പോയി...ഒരു പുഞ്ചിരിയുമായി അവള്‍ അടുത്ത വന്നപ്പോള്‍ പണ്ട് സാഹിത്യ സമാചത്തിനു പ്രസംഗിക്കാന്‍ നിന്നതാണ് ഓര്‍മ്മ വന്നത് അന്ന് "മുട്ട്ടി" കാണാതിരിക്കാന്‍ പ്രസംഗ പീഠമെങ്കിലും ഉണ്ടായിരുന്നു ഇവിടെ ......... അവളുടെ നോട്ടം എന്റെ കാലിലൊട്ട് ആവല്ലേ എന്ന പ്രാര്‍ത്ഥനയില്‍ ഷൌക്കത്ത് പറഞ്ഞു വെച്ച ചോദ്യങ്ങളിലേക്ക് ചിന്ത ഓടിച്ചു. ഒരു ദൈര്യത്തിനു കൈ രണ്ടും ചേര്‍ത്ത് പിടിച്ചു ഉരച്ചു നെഞ്ചോടടുപ്പിച്ചു പിന്നെ പാന്റിന്റെ പോക്കറ്റിലോട്ടിട്ടു .. ചോദ്യത്തിലേക്ക് കടന്നു തുടക്കം തന്നെ പാളി.. "പേ ..ബെ ..പെരന്താ ................."  അവള്‍ ചിരിച്ചു കൊണ്ട് മറുവടി പറഞ്ഞു "സലീന" ........... ഞാന്‍ തല ഉയര്‍ത്തി അവളെ ഒന്ന് നോക്കി അവളുടെ നോട്ടം എന്റെ വിറയ്ക്കുന്ന കാലിലെക്കണോ എന്നറിയാന്‍.. ഭാഗ്യം അവളും തല താഴ്തിയാണിരിക്കുന്നത്.. എന്റെ അടുത്ത ചോദ്യത്തിനായി രണ്ടു വട്ടം മുരടിയും നാലു വട്ടം ഉമി നീര് കൊണ്ട് തൊണ്ട നനച്ചും ഞാന്‍ ദൈര്യ മെടുത്തു പക്ഷെ ശബ്ദം പുറത്ത് വന്നപ്പോള്‍ പ്രേതത്തെ കണ്ട ഹരിശ്രീ അശോകന്റെ ശബ്ദം പോലയാണ് ചോദ്യം പോയത് "എന്ത്... എത്രയാ.... പഠിക്കുന്നത്".. "പത്താം ക്ലാസ് കഴിഞ്ഞു" അവളുടെ ഉത്തരത്തിലും വിറയല്‍ ഉണ്ടായിരുന്നു... മുന്നാമത്തെ പറയലിന് ശബ്ദം കൊണ്ട് ഒരു പരീക്ഷണത്തിന്‌ മുതിരാതെ ഞാന്‍ ആങ്ങ്യ ഭാഷയില്‍ അഭയം തേടി..... അവള്‍ നടന്നു തീരുന്നതിനു മുമ്പ് തന്നെ ഞാന്‍ പുറത്തേക്ക ചാടി. ജിമ്മ് കയിഞ്ഞു വരുന്നവനെ പോലെ വിയര്‍പ്പില്‍ കുളിച്ച എനിക്ക് ..ചാരു വടിയില്‍ വെച്ചിരിക്കുന്ന കിണ്ടിയിലെ വെള്ളം മൊത്തമായി കുടിക്കാനുള്ള ദാഹ മുണ്ടായിരുന്നു പക്ഷെ  ........
അമ്മദ്ക്കാനൊട് സലാം പറഞ്ഞു ഷൌകത്തിന്റെ പിന്നില്‍ കയറി ഇരിക്കുമ്പോള്‍ നൂറായിരം ചോദ്യങ്ങളായിരുന്നു മനസ്സില്‍
എന്റെ ഈ പരവേശം കണ്ടു ഷൌക്കത്ത് ചോതിച്ചു 
"അല്ലടാ.. ഇഞ്ഞി കോളേജിലൊക്കെ എത്തിര പെണ്‍ പിള്ളേരെ പഞ്ചാര അടിചതാ എന്നിറ്റ്   ഇപ്പോ ഇങ്ങനെ ...?"
"ന്റെ മോനെ പഞ്ചാരടി വേറെ "പെണ്ണ്കാണല്‍" വേറെ അതൊന്നു അനുഭവിച്ചറിയുക തന്നെ വേണം ....'

അഷ്‌റഫ്‌.എസ്സം.വരിക്കോളി 
         

2013 ജനുവരി 24, വ്യാഴാഴ്‌ച

തനിയാവര്‍ത്തനം .................




=============================
വൈധവ്യം തീര്‍ത്ത ഏകാന്തത തന്റെ മകനിലൂടെ സന്തോഷ മാക്കാനാണ് സഫിയ ശ്രമിച്ചു കൊണ്ടിരുന്നത് 14 വര്‍ഷം മുമ്പ് വേറൊരു ഗ്രാമത്തില്‍ നിന്നും കുടിയേറി വന്നതാണ് സഫിയയും ആലിയും അഫ്സല്‍ ജനിച്ചു അതികം കഴിയാതെ ആലി മരിച്ചു...സംഭവ ബഹുലമായ ജീവിത മായിരുന്നു അവരുടേത്, സഫിയയോടുള്ള സ്നേഹം കൊണ്ട് തന്നെ ആലിയെ "പെങ്കൊന്തന്‍" എന്ന് വിളിച്ചവരും ഉണ്ട്.. മറ്റൊരു വിവാഹത്തിന് അവസരവും പ്രലോഭനവും ഉണ്ടായിട്ടും അതിനു മുതിരാതിരുന്നത് തന്റെ മകന്റെ ഭാവി ഒര്‍ത്താണെന്നു സഫിയ പറയുമായിരുന്നു. "അഫ്സല്‍" സഫിയയുടെ മോന്‍, വളരെ സ്നേഹത്തില്‍ കഴിയുന്ന ഉമ്മയും മോനും.
"ജബ്ബാരെ ഞീ ആ അഫുസുനെ കണ്ടു പടിക്ക് ഒന് ഉമ്മനെ എങ്ങനെയാ നോക്കുന്നതുന്നു പോയി കാണ് " 
അപ്പുറത്തെ വീട്ടിലെ കദീജ എന്നും അവരുടെ മോനോട് പറയുമായിരുന്നു......... .
തന്റെ ജീവിതം മകന് വേണ്ടി ഉഴിഞ്ഞ് വെച്ചതാണെന്നു സഫിയ എന്നും പറയും. അയലത്തെ കദീജ ഒഴികെ മറ്റാരും സഫിയാക്ക് കൂട്ടുണ്ടായിരുന്നില്ല ചുറ്റും വേലി കെട്ടിയ തന്റെ തൊടിയിലേക്ക്‌ മാറ്റാരും കടക്കുന്നത് സഫിയാക്ക് ഇഷ്ടമായിരുന്നില്ല..,അഫ്സല്‍ ഗള്‍ഫിലേക്ക് പോകുമ്പോള്‍ ഒരു മരണ വീട്ടിന്റെ പ്രതീതി ആയിരുന്നു സഫിയയുടെ വീട്ടില്‍.
"ന്റെ മോന്‍ ഏടായാലും  ഈ ഉമ്മാനെ മറകല്ലേ  "നേരത്തിനു എന്തേലും കയിക്കണേ മോനേ" നിറ കണ്ണുകളുമായി നെറ്റിയില്‍ ഒരു മുത്തം കൊടുത്ത് സഫിയ പൊട്ടി കരഞ്ഞു ..., അഫ്സല്‍ പോയി അവന്റെ കത്ത് വരുന്നത് വരെ സഫിയാക്ക്  ദണ്ണമായിരുന്നു.മാസത്തില്‍ ഒരു കത്തും ഉമ്മയുടെ ആവശ്യ മറിഞ്ഞു പൈസയും അഫ്സല്‍ അയച്ചു തുടങ്ങി. ആ ഇടക്കാണ് സഫിയയുടെ അകന്ന ഒരു കുടുംബാംഗം ഒരു ആലോചനയു മായി വരുന്നത് പഠിപ്പും സൌന്ദര്യവും ഉള്ള പെണ്ണ് തെറ്റില്ലാത്ത സ്ത്രീധനവും കിട്ടും എല്ലാം കൂടി കേട്ടപ്പോള്‍ സഫിയാകും തോന്നു സംഗതി കൊള്ളാമെന്നു അങ്ങിനെ വളയിടലും കാര്യം പറചിലുമൊക്കെ കഴിഞ്ഞു വിവാഹം വരെ എത്തി മകന്‍ വന്നാല്‍ ഉടന്‍ കല്ല്യാണം...അഫസലിനു സന്തോഷം തന്നെ അവന്‍ ആ സന്തോഷം പങ്കു വെച്ചത് മൊബൈല്‍ ഫോണ കൊടുത്തയച്ചു കൊണ്ടായിരുന്നു ഒന്ന് ഉമ്മാകും മോറ്റൊന്നു സല്മാക്കും, "സല്‍മ" അതായിരുന്നു പ്രതിശുത വധു വിന്റെ പേര്, തുടക്കത്തില്‍ ഒന്ന് ഉമ്മനെ വിളിക്കും പിന്നെ സല്‍മാനെ... വിളികളുടെ ദൈര്‍ഗ്യം കൂടിയപ്പോള്‍ ഉമ്മനെ വിളി കുറഞ്ഞു ദിവസം കഴിഞ്ഞപ്പോള്‍ ഉമ്മാനെ വിളി നിലച്ച മട്ടായി. അത് സഫിയാനെ വല്ലാതെ വേദനിപ്പിച്ചു. വിവാഹത്തിന് മുമ്പ് തന്നെ ഇങ്ങനെ ആയാല്‍ ...... അവള്‍ ആലോചിക്കാതയല്ല പക്ഷെ "ന്റെ മോനങ്ങനെയൊന്നും ചെയ്യൂല" അതായിരുന്നു അവരുടെ വിശ്വാസം............
മാസങ്ങള്‍ നീണ്ട ഫോണ്‍ വിളിയും പരിഭവത്തിനു മൊടുവില്‍ അഫ്സലിന്റെ ലീവ് പാസ്സായി. നാടിലെത്തിയ അഫ്സല്‍ തന്റെ പ്രിയതമയെ കാണാന്‍ അവസരം ചോതിച്ചു വിവാഹ തലേന്ന് ഒരു പെണ്ണ് കാണല്‍ മാസങ്ങളോളം ടെലഫോണ്‍ കമ്പനിയെ തീറ്റി പോറ്റിയവര്‍ നേരില്‍ കണ്ടപ്പോള്‍ മുട്ട് വിറക്കാതിരുന്നില്ല  "ഹേയ് വെക്കല്ലാന്നു" എന്ന് നാഴികക്ക് നാല് വട്ടം പറയുന്നവള്‍ക്ക് മിണ്ടാന്‍ വാക്ക് കിട്ടാത്ത അവസ്ഥ... ഒടുവില്‍ എവിടെയും എത്താത്ത ചോദ്യങ്ങളും "ഉത്തരങ്ങള"ല്ലാത്ത മറുവടിയും പറഞ്ഞു അവര്‍ പിരിഞ്ഞു..................   വിവാഹം ദിവസം തോരാത്ത മഴ ..............
"ല്ല മോനെ ഞി അമ്മീമന്നു തേങ്ങ എടുത്ത് തിന്നലുണ്ടോ എന്താ ഒരി ചോരാത്ത മയ"... കദീസൊമ്മന്റെ വക കമെന്റ്സ്
"ഒനല്ലായിരിക്കും കദീസൊമ ചെലപ്പോള്‍ ഒളായിരിക്കും തിന്നത്"....... മാമി യുടെ വക..
"ഞള് കിന്നാരം പറയാണ്ട് ബെരുന്നൊലിക്ക് പഞ്ചാര വെള്ളം കൊടുകീന്‍...........ഹമീദിന്റെ വകെ വേറെ ...
വിവാഹം കഴിഞ്ഞു ആദ്യ ദിവസം തന്നെ മണവാട്ടിയ്ടെ കയ്യില്‍ നിന്നും ചായ പാത്രം താഴെ വീണു. ഒരു പാട് വാക്കുകള്‍ നാവില്‍ വന്നെങ്കിലും സഫിയ ഒന്നും പറഞ്ഞില്ല..എവിടെ തുടങ്ങണം എന്തെടുക്കണം എന്നറിയാതെ സല്‍മ.., കേട്ടറിഞ്ഞ കഥകളിലെ ഏതു "അടുക്കള"യാണപ്പാ ഞമ്മക്ക് വിധിചിരിക്കുന്നത് എന്ന ചിന്ത മനസ്സ് പോലെ സല്‍മയുടെ കൈ കാലുകളെയും വിറപ്പിക്കുന്നു...
എണ്ണ പ്പെട്ട ലീവ് ദിനങ്ങള്‍ മാത്രമുള്ള അഫ്സല്‍ക്കാക് എന്നാലാവുന്നത്ര സന്തോഷം കൊടുക്കണം എന്ന് കരുതി സല്‍മ കൂടുതല്‍ സമയവും അഫ്സലിന്റെ കൂടെ തന്നെ ചിലവഴിച്ചു ....  എന്നും ഉമ്മാന്റെ കൂടെ അടുക്കളയില്‍ വന്നിരിക്കാറുള്ള മോനെ കാണാഞ്ഞു സഫിയക്ക് അല്പം സങ്കടം തോന്നി.ദിവസങ്ങള്‍ കഴിയുന്തോറും തന്റെ മകന്‍ തന്നില്‍ നിന്നും അകലുന്നു എന്നാ ചിന്ത സഫിയെയെ അലട്ടി കൊണ്ടിരുന്നു...അകാല വൈധവ്യമൊ മകനോടുള്ള സ്വാര്‍ത്ഥതയോ സഫിയയില്‍ ഒരു ഇബിലീസ് മുളയെടുത്ത്.., തന്റെ മോന്റെ മനസ്സില്‍ നിന്നും സല്‍മയെ കുറച്ചു അകറ്റണം അതിനുള്ള വഴിയായി സല്‍മയുടെ കുറ്റങ്ങള്‍ അഫ്സലിനോട് പറയാന്‍ തുടങ്ങി പറഞ്ഞതും പറയാത്തതും.....
അഫ്സലാകട്ടെ അപ്പ പ്പോള്‍ തന്നെ സല്മയോട് ചോതിച്ചു കാര്യങ്ങള്‍ ക്ലിയര്‍ ചെയ്യുമായിരുന്നു എന്നാലും ആരാണ് ശരി എന്ന് കണ്ടത്താന്‍ സല്മയോടുള്ള സ്നേഹവും ഉമ്മയോടുള്ള വിശ്വാസവും അവനെ അശക്തനാക്കി.. സല്മാക്കാവട്ടെ.... ഉമ്മയോട് ദിനം പ്രതി എന്നോണം വെറുപ്പ് കൂടി വന്നു. അഫ്സലിന്റെ ജീവിതം ഭാര്യക്കും ഉമ്മകും മിടയില്‍ "കോപ്പിവര"യായി  ഇതു വരെ തന്നേ പോന്നു പോലെ നോക്കിയാ ഉമ്മയും തന്റെ എല്ലാമെല്ലാമായ ഭാര്യയും........... 60 ദിവസത്തെ അവതി കഴിഞ്ഞു അഫ്സല്‍ വിമാനം കയറി.എല്ലാം നേരെയാവും എന്ന പ്രതീക്ഷയോടെ ..............
പിറ്റേ ദിവസം അമ്മദ് ഹാജി വന്നു,.. സല്‍മയുടെ ബാപ്പ,..
"അല്ല സഫിയാ ചിലതൊക്കെ കേള്‍കുന്നല്ലോ എന്താ അയിന്റെ സത്യോ ...?"
"അത് ഞാനും മോനും തമ്മിലുള്ളതല്ലേ  അയില്ല് ഇങ്ങള് കയ്യിന്ടെകീ ... മണ്ട്യെരം ഞാനങ്ങ് പറയും" അതും പറഞ്ഞു സഫിയ അടുക്കളയിലേക്ക് പോയി..,അടുക്കള ഭാഗത്ത് നില്‍കുന്ന കദീജയോടായി കൊണ്ട് സഫിയ തന്റെ സങ്കടം പറഞ്ഞു 
"എന്റെ മോന് പഹെമ്മാര്‍ പള്ളേല് മരുന്നാറ്റം കൊടുത്തുകൂന്തോന്നു ഇപ്പോ ഒനും ഒളോടിയാണ് അറിവില്ലത്യോന്‍"    
"അമ്മായിയമ്മപ്പൊര്‌" ഇനിയെങ്കിലും അവസാനിക്കും എന്ന് അഫ്സല്‍ കരുതിയത് തെറ്റായിരുന്നു എന്ന് തെളീച്ചു കൊണ്ട് വീണ്ടും അവര്‍ തമ്മില്‍ അസ്വാരസ്യങ്ങള്‍ തുടര്‍ന്ന് അപസ്വരങ്ങള്‍ ഉയരാന്‍ തുടങ്ങി. തന്റെ മകനെ തന്നില്‍ നിന്നും അകറ്റാന്‌ വന്നവള്‍ എന്നാ ബോധം സഫിയയെ വിട്ടു മാറിയില്ല ഒടുക്കം അങ്കം കയ്യാങ്കളിയിലെത്തി അഫസലിനും ഉമ്മാനെ മടുത്തു തുടങ്ങി. ഒരു ദിവസം അഫ്സല്‍ ഏര്‍പ്പാടാക്കിയ വാടക വീട്ടിലേക്ക് സല്‍മ താമസം മാറുകയാന്നു . സല്‍മയുടെ സാദനങ്ങള്‍ എടുക്കാന്‍ നേരത്ത്..,ഇവള്‍ പോയാല്‍ തന്റെ മകന്‍  എന്നെന്നേക്കുമായി നഷ്ടപ്പെടും എന്ന് കണ്ടു , സഫിയ ശാന്തമായി പറഞ്ഞു..
"നീ ഇപ്പോ എന്തിനാ വാടകക്ക് ഒക്കെ പാര്‍കാന്‍ പോന്നത് ഇബടെ ഇനിക്ക് എന്താ ഒരി കൊറവ്"  
പക്ഷെ സല്‍മ കൂട്ടാക്കിയില്ല.."അഫ്സല്‍ വരുന്നത് വരെ എങ്കിലും" ....സല്‍മാക്ക് ക്ഷമ നശിച്ചിരുന്നു... 
"ഹും തള്ളെ അഫ്സലിന്റെ ഉമ്മ ആയി പോയി അല്ലങ്കില്‍ ......................ബാഗ് പിടിച്ചു വെച്ച സഫിയയെ വലിച്ചു തള്ളികൊണ്ട് സല്‍മ പടി കടന്നു പോവുക യായിരുന്നു ..   
ഇതു കേട്ട് കൊണ്ട് വന്ന കദീജയാണ് മറുവടി പറഞ്ഞത് 
"അല്ലങ്കില്‍ ഞി എന്താക്കുവാന സഫിയാനെ മൂകില് വലിക്കുവോ ...#$%&% മോളെ ."
"മാണ്ട കദീഷാ മാണ്ട ഒളിത്തിരയെല്ലേ ചെയ്തുക്കുള്ളൂ  ആലീക്കന്റെ ഉമ്മനെ "ചെര" കൊണ്ടടിച്ചി കീഞ്ഞി പൊരുമ്മം ഓര്‍ പറഞ്ഞതാ ഇപ്പോ എനക്ക് ഓര്‍മ്മ വരുന്നത്..." ഞാന്‍ ചെയ്ത കുറ്റത്തിന്റെ സിശ്ഷ ആയിരിക്കും ഇത്....  അന്നോറു  പറഞ്ഞിക്ക്  ഈനുള്ള സിശ്ഷ ഇനിക്ക് ദുനിയാവ്ന്നു തന്നെ കിട്ടൂന്ന്...... പകെങ്കില് ഇത്തിര ബേകത്തില് കിട്ടൂന്ന് ഞാന്‍ ബിജാരിച്ചില്ല കദീസ്സാ ................... സഫിയ തറയില്‍ കിടന്നു തേങ്ങി കരഞ്ഞു ...താന്‍ ചെയ്ത "ശെരി" കള്‍ "തെറ്റു"കളായിരുന്നു എന്ന ബോധ്യത്തില്‍..................     
തന്റെ ഭര്‍ത്താവിനെ ഉമ്മയില്‍ നിന്നും പിരിക്കാന്‍ സഫിയ നടത്തിയ "പേക്കൂത്തു"കള്‍ അവളുടെ ജീവിത സന്തോഷത്തെ മരണം വരെ പിന്തുടരുകയായിരുന്നു അകാല വൈധവ്യവും അതിലൊരു ഭാഗ മാവാം...
"നിങ്ങള്‍ ഭൂമിയിലുള്ളവരോട് കരുണ കാണിച്ചാല്‍ ആകാശത്തുള്ളവന്‍ നിങ്ങളോടും കരുണ കാണിക്കും"

അഷ്‌റഫ്‌.എസ്സം.വരിക്കോളി   
 

2013 ജനുവരി 23, ബുധനാഴ്‌ച

പ്രവാചക സ്നേഹം ............


==============================
ഖുര്‍ആനിന്റെ വെളിച്ചം ജീവിതം കൊണ്ട് വരച്ചു കാണിച്ച പ്രവാചകന്റെ പ്രവര്‍ത്തനങ്ങളെ ത്യാഗ മനസ്സോടു കൂടി സ്വജീവിതത്തില്‍ പകര്തലാണ് പ്രവാചക സ്നേഹം, കര്‍മ്മങ്ങളില്‍ "ഇഖ് ലാസും തൗഹീദും" വേണം, തൗഹീദില്ലാത പ്രവര്‍ത്തനങ്ങള്‍ റൂ ഹില്ലാത്ത ശരീരം പോലയാണ്.,  എണ്ണി പറയപ്പെട്ട സുന്നത്തുകള്‍ മറന്നു "നല്ല ബിദ്അത്തുകള്‍ക്" 
തെളിവ് തേടി പോകുന്നവര്‍ സ്വര്‍ഗ്ഗ ലബ്ദിക്കുല്ല കുറക്കു വഴികള്‍ തേടുകയാണ്. മുസ്ലിം അവന്റെ ജീവിതത്തില്‍ ചൂടികൊണ്ട് നടക്കുന്ന ജീര്‍ണതകള്‍ മാറ്റാതെ, സ്വയം ചെയ്തു തീര്കേണ്ട അമലുകള്‍ ബാക്കി നിര്‍ത്തി അന്യായ മായി സമ്പാദിച്ചു കൂട്ടിയ പണത്തിന്റെ വിഹിതം കൊടുത്ത് ഉടലോടെ സ്വര്‍ഗത്തില്‍ പോകാം എന്ന് വ്യാമോഹികുകയാണ്..അവരുടെ പണം കൈ പറ്റി പള്ളി മന്ദിരങ്ങള്‍ പണിത്.അവര്‍ക്ക് വേണ്ടി സ്വലാത്തും പ്രാര്‍ത്ഥനയും നടത്തുകയാണ് "പണ്ഡിതന്‍" മാര്‍...
ശിര്ക്കിന്റെ പ്രചാരകര്‍ മറയാക്കുന്ന പ്രവാചക സ്നേഹം കണ്ടില്ലാന്നു നടിക്കരുത് 
സ്നേഹവും പ്രാര്‍ത്ഥനയും പ്രവാചകനില്‍ സന്നിവേശിപ്പിച് അതിലൂടെ പ്രാര്‍ത്ഥന മഹാന്‍ മാറിലേക്ക് കുടിയിരുത്താന്‍ ശ്രമിക്കുന്ന ആത്മീയ വ്യാപാരികള്‍..,  പണത്തിന്റെ വഴിയിലേക്ക് വിശ്വാസത്തെ പറിച്ചു നടുന്നു. പേരറിഞ്ഞതും അറിയാത്തത് മായ ഒരു പാട് "മഹാന്‍മാരുടെ" മഖ്ബറകള്‍ക്ക് "പേറ്റന്റ്" തേടുന്നവരും കുറവല്ല...യതീം ഖാനകളും അഗതി മന്തിരങ്ങളും മുന്‍ നിര്‍ത്തി പണം സ്വരൂപികുന്നവര്‍ അതിനുപയോഗിക്കുന്ന മാര്‍ഗവും വിശകലനം ചെയ്യണം. പ്രവാചകന്റെ തിരുശേഷിപ്പ് പോലും പണാഗമന മാര്‍ഗമായി കാണുന്നതിനെ എന്ത് പേരിട്ടു വിളിക്കും? "ബര്കത്ത് വിതരണവും", വിലനിലവാരം രേഖ പെടുത്തിയ "സ്വലാത്ത് സദസ്സുകളും". ഏതു നൂറ്റാണ്ടിന്റെ പിന്തുടര്‍ച്ചയാണ്..പ്രാവച്ചകള്‍ വിട്ടേച്ചു പോയ "രണ്ടുകാര്യങ്ങള്‍" മുറുകെ പിടിക്കാനുള്ള പ്രതിജ്ഞയാവട്ടെ ഇന്നത്തെ നബിദിന ചിന്തയില്‍...
സര്‍വ്വ ശക്തന്‍ നമ്മെ എല്ലാവരെയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കട്ടെ , മുത്ത്‌ നബിയേ സസന്തോഷം കണ്ടു മുട്ടാന്‍ ഇടയാവട്ടെ...
അസ്സലാമു അലൈകും 

അഷ്‌റഫ്‌.എസ്സം.വരിക്കോളി    

മാമാങ്കം ...................


============================
സ്കൂളില്‍ പഠിക്കുന്ന ചേച്ചിയെ കണ്ടുഞ്ഞാന്‍ 
കൂടെ പഠിക്കുവാന്‍ മോഹമായി 
പോപ്പിയും ബേഗുമായി സ്കൂളില്‍ നടക്കവേ 
പോകാതിരിക്കാനും മോഹമായി
ടീച്ചറിന്‍ ചൂരലും അമ്മതന്‍ ചീറ്റലും
കണ്ണ് തുടചെന്നെ യാത്രയാക്കി

മോഹങ്ങളോക്കയും അമ്മയില്‍ പൂവിട്ടു..,
എണ്ണി പറഞ്ഞൊരാ മോഹ ഗണങ്ങളില്‍,
അയലത്തെ "അപ്പൂ"നെ ചാടി കടക്കണം
"അപ്പീല്" സാറിനു മുത്തം കൊടുക്കണം
ചെമ്മുള്ള ട്രോഫികള്‍ കൈ മുതലാക്കണം
ഇല്ലാത്ത മേനി പറഞ്ഞു നടക്കണം.

ചേലുള്ള മേനിയില്‍ ചായം പുരട്ടി ഞാന്‍
ഭിക്ഷുവായ്‌, കൃഷണനായി ആടിടെണം
വേദി വെളിച്ചത്തില്‍ സമ്മിശ്രമായെന്റെ
കൃഷണനും, ഭിക്ഷുവും അരൂപിയായി

ജഡ്ജസ് ഉറങ്ങിയോ "പണ"മായി പിറന്നതോ
ഒന്നാമനായി ഞാന്‍ മുന്നിലെത്തി..
ആടുന്ന കുട്ടികള്‍ കഥയറിയാതിന്നു
മാതാപിതാക്കളെ "ഡമ്മിയായോ".?

കോടികള്‍ കത്തുന്ന മാമാങ്ക മെന്തിനു
കലയോടിതെന്നും "കൊല"യായിടാന്‍..?
"തിലകവും" "രത്നവും"കഴിവാലെ നേടുവാന്‍
"കുട്ടിക്കളി"യായി മാറിടെണം .................

അഷ്‌റഫ്‌.എസ്സം വരിക്കോളി

2013 ജനുവരി 22, ചൊവ്വാഴ്ച

ഉമ്മാമ ..............................



എനിക്ക് ഒരു ചെറിയ ജലദോഷം വന്നാല്‍ ഉമ്മമാക് പേടിയാണ്, 
 ചൂട് പുതപ്പില്‍ പൊതിഞ്ഞു വെച്ചും  മൂക്കിലും നെഞ്ചിലും അമ്രുതാഞ്ചനും തടവി അടുത്ത് തന്നെ ഇരിക്കും 
ഉമ്മാമയുടെ സാമിപ്യം വല്ലാത്ത ആശ്വാസം തരുമായിരുന്നു  ഉമ്മാമ എഴുനേറ്റ് പോകാതിരിക്കാന്‍ ഞാന്‍ ഇടക് മൂളികൊണ്ടിരിക്കും ഞാന്‍ ഉറങ്ങീറ്റ്  വേണം ഉമ്മമാക് ഉറങ്ങാന്‍ എന്റെ മുടിയിലൂടെ കൈ ഓടിച്ചു "പേന്‍" തപ്പുകയാന്നു., ഉമ്മാമ എന്നും അങ്ങിനെയ അടുത്ത് ചെന്നാല്‍ തുടങ്ങും തലയില്‍ തപ്പാന്‍ എന്തോ വലിയ നിധി കിട്ടിയ പോലെ നുള്ളി പറിച്ചെടുത് പെരു വിരളില്‍ വെച്ച് പൊട്ടികും ഷൂൂൂൂ എന്നൊരു ശബ്ദവും ഉണ്ടാക്കും."ന്റെ മോനെ ഇഞ്ചെ തലേല് "നങ്കലം ഈരാന്നല്ലൊ" ഒരു കമെന്റും പാസ്സാക്കും. ഞാന്‍ ശ്വാസം കിട്ടാതെ         ഉരുണ്ട്ക ളികുമ്പോള്‍ ഉമ്മാമ ഒരു പാട്ട് പാടി..................

"ന്റെ മോന് തീരെ ബയ്യെ ബയിചേറെ 
കൊമ്പന്‍ ജാതി കുളിയ ബേണം ബയിചെറെ 
ഇഞ്ചിനീറ്റില്‍ തയച്ചു കുടിക്കണം ബയിചെറെ" ..

പാട്ട് ഏതുവരെ എത്തി എന്ന് കേട്ടില്ല പിറ്റേ ദിവസം ഉമ്മാമ കാച്ചി മുണ്ടും അടികുപ്പയവും അതിനു മേലെ ഒരു കുപ്പായവും തട്ടവും അതിനെ മൊത്തം മൂടുന്ന വലിപ്പമുള്ള മറ്റൊരു കസവു പുള്ളി തട്ടവും പുതച് എന്റെ അടുത്ത് വന്നു 
"മോനെ എണീക്ക്... മ്മക്ക് കൊപാലന്‍ ബൈച്ചനെ പോയി കാണിക്കാലോ"എനക്കും രണ്ടീസായിറ്റ് തീരെ ബയ്യ തല പൊളക്ക്ന്നു" 
ഞാന്‍ ഇറങ്ങി ഉമ്മാമ ഒരു വലിയ കുടയുമായാ ഇറങ്ങുന്നത് ഞാന്‍ ചോതിച്ചു മഴ ഇല്ലാലൊ പിന്നെന്തിനാ കുട?
"ഹും അങ്ങാടീ കീയ്യണ്ടാടാ..."
എല്ലാവരും കുട തലയില്‍ ചൂടുമ്പോള്‍ ഉമ്മാമ കുടയെ മറയായി പിടിച്ചാണ് നടക്കുന്നത് ആളുകള്‍ കണ്ടാല്‍ ഒരു കുട നടന്നു പോകുന്നത് പോലെ ഉണ്ടാവും..,അന്നത്തെ സ്ത്രീകള്‍ കുടയില്ലാതെ പുറത്തിറങ്ങു മായിരുന്നില്ല മഴയോ വെയിലോ കൊള്ളാതിരിക്കാനല്ല കുടയാണ് അവരുടെ "ഹിജാബ് ",... വഴിയില്‍ ഞാന്‍ ഒരു പാട് ചോദ്യങ്ങള്‍ ചോതിച്ചു ഉമ്മാമ ഒന്നിനും മറുവടി പറഞ്ഞില്ല അങ്ങാടിയെ പേടിച്ചോ എന്തോ,.. ഉമ്മാമ ശ്വാസം പോലും കഴിക്കതെയാണോ പോകുന്നത് എന്നെനിക്ക് തോന്നിപ്പോയി 
ഗോപാലന്‍ വൈദ്യര്‍ ഞങ്ങളുടെ "ഫാമിലിഡോക്ടര്‍" നാദാപുരത്ത് അന്ന് രണ്ടു വൈദ്യന്‍മാരാ ഉള്ളത് ഒന്ന് വലിയ ഗോപാലനും ഒരു ചെറിയ ഗോപാലനും ഉമ്മാമ സ്ഥിരമായി പോകുന്നത് ബലിയ ഗോപാലന്‍ വൈദ്യരുടെ അടുത്താണ് 

"ബൈചെറെ  ഈ "ചിമിട്ടിനു" മേനഞാന്നു മൊതല്‌ മോന്തി ആയാല് ബീര്പ് കയീന്നില്ല". 
"മയ പെയീമ്മം ചെറിയോന്‍ തൊടങ്ങും കൊനായീലു ചള്ളേടുവാന്‍, ചീതൊ അടിക്കൂന്നു പറഞ്ഞാ കേക്കണ്ടേ ഓനിക്  കുംബോത്തം പിടിച്ചതാ"."ഒതിയാര്‍ക്ക കേടുന്നല്ലാണ്ട്  എന്ത് പറയോനാ"
"എനക്കും ഇത്തിന തലേതേക്കുന്നതും" ബേണം,.. ഒന്ന് ബേം തരീന്‍ "മോന്റുപ്പ" എത്തുന്നെന്റെ മുമ്പേ പൊരേല് എത്തണം ,ഉപ്പൂപാനെ  ഉമ്മാമ പറയുന്ന പേരാ "മോന്റുപ്പ" നേരിട്ട് വിളികുമ്പോള്‍ "ദൊക്കീന്നു" എന്നാവും..,  ഉമ്മാമ പറയാറുള്ള "തലേതേക്കുന്നത്"... "കഞ്ഞന്ന്യാതി വെളിച്ചണ്ണ"യായിരുന്നു എന്നറിയാന്‍ എനിക്ക് കാലം കുറെ കഴിയേണ്ടി വന്നു. ഞങ്ങള്‍ തിരിച്ചു വീട്ടില്‍ എത്തിയപ്പോളാണ് ഉമ്മാമ ശെരിക്കും ശ്വാസം വിട്ടത്  പെണ്ണുങ്ങള്‍ അങ്ങാടിയില്‍ ഇറങ്ങിയാല്‍ "കിയാമത്ത്നാള്‍"  വേകം വരും എന്നാ ഉമ്മാമ പറയുക ഞാനായിറ്റ് കിയാമം വേകം വരുത്തല്ലേ പടച്ചോനേ എന്ന് പ്രാര്‍ത്ഥിക്കും...,ചോറ് വെക്കാന്‍ അരി ഇടുമ്പോള്‍ ഒരു നുള്ള് വേറെ മണ്കലത്തില്‍ ഇട്ടു വെക്കുമായിരുന്നു ? "അത് മോനെ നാളേക്കാ" എന്ന് പറയുമ്പോള്‍ ഞാന്‍ കരുതിയത് അരി തീര്‍ന്നു പോകുമ്പോള്‍ എടുക്കാനായിരിക്കും... എന്നാല്‍ മാസം തികയുമ്പോള്‍ നിസ്കാര പള്ളിയിലെ മമ്മദ്ക്ക കൊണ്ട് വരുന്ന സഞ്ചിയിലേക്ക് അരി ഇട്ടു കൊടുകുമ്പോള്‍ ഉമ്മാമ പറയുമായിരുന്നു
"സലാത്ത് കഴിഞ്ഞു ദുആരക്കുമ്മം എന്റെ മോനും മാണ്ടി ദുആരക്കാന്‍  മൊയിലിയാരൊട് പറയണെ "
എന്റെ തലയില്‍ തടവി  "എന്റെ മോന്‍ ബലിയ ആളാവും" എന്ന പൊരുത്തവും.....ഇല്ലായ്മക്ക് നടുവിലും വല്ലായ്മ ഇല്ലാതെ മാസ തുടക്കത്തിലും ആണ്ടറുതിയിലും മുല്ലാക്കയെ വിളിച് "മങ്കൂസും" "മാലപ്പാട്ടും" ചൊല്ലി കഴിക്കുമായിരുന്നു..എവിടെയെങ്കിലും കാലൊന്നു വഴുതിയാല്‍ അപ്പോള്‍ വിളിക്കും "മൊയിദീഷേഹേ..കാക്കണേ" വീഴ്ചയില്‍ നിന്ന് രക്ഷ പെട്ടാല്‍ പറയും "തങ്ങള്‍ കാത്തു" ആരാണ് ഷൈഹെന്നൊ എവിടെയാണ് തങ്ങളെന്നോ അന്നെനിക്ക് അറിഞ്ഞില്ല.. പേര മരത്തിലെ മുഴുത്ത പേരക്ക കല്ലെറിഞ്ഞു വീഴാതിരിക്കുമ്പോള്‍ ഞാനും വിളിക്കും മൊയിദീ ഷെഹിനെ പക്ഷെ പേരക്ക മാത്രം വീണില്ല അന്ന് ഞാന്‍ കരുതി വീഴുന്നത് "തടയാന്‍" മാത്രേ ഷെഹിനു കഴിയു മായിരിക്കൂ എന്ന്...ഉമ്മാമ കൊടുത്ത നേര്‍ച്ചയും ഓതി തീര്‍ത്ത "മാലപാട്ടും" റബ്ബേ "അപരാധ മെങ്കില്‍" അറിവില്ലായ്മയായി കരുതി പൊറുത്ത് പുണ്യമാക്കി കൊടുക്കണമേ.. ...   
വറുതിയുടെ കാലത്തും പ്രയാസങ്ങളെ ദൈവ പരീക്ഷണമായി കണ്ടു പരാതിയോ പരിഭവമോ ഇല്ലാതെ.............

ഞാന്‍ കൊടുത്ത ഒരു ഇറക്ക് വെള്ളം കുടിച്ചു ഈ ലോകത്തോട്‌ വിട പറയുമ്പോള്‍ ഞാന്‍ "വലിയ" ആളായിരുന്നു ഇമ്മിണി വലിയ ആള്.............. 
         
ഭിരിയാണി കാണാത്ത (ഉമ്മാമയും കണ്ടിട്ടില്ല )എനിക്ക് "മോതാക്കര പള്ളിയിലെ" "മൗലൂദിന്റെ" "ഇറച്ചിചോറ്" വാരി വായില്‍ വെച്ച് തരുമ്പോള്‍ ഇതാ മോനെ "ബിരിയാണീ" എന്ന് ആദ്യമായി എന്നെ പറഞ്ഞു "പറ്റിച്ച" എന്റെ സ്നേഹമുള്ള ഉമ്മാമ യുടെ ഒര്‍മ്മക്ക് മുമ്പില്‍ ......... ഒപ്പം  മഗ്ഫിരത്തും മര്‌ഹമതും നല്‍കണേ നാഥാ എന്ന് പ്രാര്‍ത്ഥന യോടെ ....

അഷ്‌റഫ്‌.എസ്സം.വരിക്കോളി 

2013 ജനുവരി 20, ഞായറാഴ്‌ച

കുമാരേട്ടന്‍ ..............


കുമാരേട്ടൻ
-----------------------------------------------
കുമാരേട്ടാ ഇന്ന് ഉറങ്ങുന്നില്ലേ"?

നിലത്തിരുന്ന് ഡബിൾ കട്ടിലിന്റെ കാലിൽ ചാരി "ജീവഹാനി"യുടെ  അവസാന പഫ്ഫ്‌ ആഞ്ഞു വലിക്കുകയാണ് കുമാരേട്ടൻ

"എന്റെ അശറഫെ... ഉറങ്ങാന്‍ പൂതി ഇല്ലേറ്റല്ല
ഞി കണ്ടോ ശാന്തേന്റെ കത്ത്" ?
"കഴിഞ്ഞ മാസം ശമ്പളം കിട്ടീറ്റ്
മെസ്സിന്റെ പൈസ കൂടി കൊടുക്കാണ്ടാ
ഞാന്‍ നാട്ടീ പൈസ അയച്ചത്,
ഞി കണ്ടതല്ലേ ?"
ഇപ്പം ഇതാ
പിന്നെ ബന്നുക്ക് പൈസക്ക് കത്ത്
ഞാനെട പോണ്ട്യെ പയിസക്ക് ?
നാട്ടിൽ കൂലി വിലയായിരുന്നു, കുടുംബം അല്ലലില്ലാതെ പോയിരുന്നു ആ ഇടക്കാണ് അത്തറിന്റെ മണവും റോത്മൻ സിഗരറ്റും കുമാരേട്ടന് മോഹമുദിപ്പിച്ചത്

കിട്ടുന്ന കൂലിക്ക് അരിയും ചില്ലാനവും വാങ്ങി ഇത്തിരി "മോന്താനും" ഉണ്ടാവുമെന്ന് കുരമാരേട്ടന്‍ പറയുമായിരുന്നു.
ഗൾഫിൽ എത്താനായിരുന്നു പണി എത്തിയപ്പോൾ കാര്യമായ പണിയൊന്നും ഉണ്ടായിരുന്നില്ല ഒളിഞ്ഞു പൊത്തിയും അവിടവിടങ്ങളിൽ ജോലി. പക്ഷെ നാട്ടിൽ കൃത്യമായി പണം അയക്കുമായിരുന്നു.
ഒപ്പിട്ടു വാങ്ങുന്ന പൈസയും അത്തറിന്റെ മണമുള്ള കത്തും ശാന്തയില്‍ ചില്ലറയല്ലാത്ത മാറ്റമുണ്ടാക്കി,
പുല്ലരിഞ്ഞ കൈക്ക് തെരുപ്പ്‌, ചാണക കൂട്ടയും കൊണ്ട് മല കയറിയവള്‍ക്ക് നടക്കാന്‍ വയ്യ, കൊട്ടക്കാരന്റെ മീനിനു ടേസ്റ്റ് ഇല്ല, റേഷനരിക്ക് വേവ് പോരാ. ഓണത്തിനും വിഷു വിനും വാങ്ങിക്കുമായിരുന്നു ഉടുപ്പും, ചിക്കനും മാസത്തില്‍ പലദിവസം വരെ എത്തി.

ഉറക്കും വിശ്രമവും ദിര്‌ഹമിനു പകരം നല്‍കി വീടുകാരെ സുഖമായി ഉറക്കുന്ന പ്രവാസിയുടെ നേര്ചിത്രമാണ് കുമാരേട്ടന്‍,
മകള്‍ വലുതാവുന്നതും ജോലി സാധ്യതകൾ  മങ്ങുന്നതും കുമാരേട്ടനെ തളര്‍ത്തി കൊണ്ടിരുന്നു എന്നാലും ശാന്തയുടെ ഒരാവശ്യവും കുമാരേട്ടന്‍ സാധിപ്പിക്കാതിരുന്നില്ല.

'ഓള് എന്റൊടി ഇറങ്ങി പോന്നിറ്റ് ഒരു സോകോം കിറ്റീക്കില്ല ഓളെ പോലത്തോള് സാരീം ചൊരിദാറും ഇട്ട് പോവുമ്മം  ഒക്കു ഇണ്ടാവൂലെ ഒരു പൂതി.  ഞമ്മള്‍ ഈട കഷ്ട പെടുന്നത് ഓലിക്കല്ലേ?

ഒഴിഞ്ഞ പേഴ്സ് നോക്കി കുമാരേട്ടന്‍ പറഞ്ഞു തീര്‍ക്കും.

"എനക്കിനി  ഒരു ആശേ ഉള്ളൂ എന്റെ മോളെ ഒരുത്തനെ ഏല്‍പ്പിക്കണം.
കുറച്ചു സ്വര്‍ണം ഒക്കെ ഞാന്‍ വാങ്ങി ശാന്തയെ ഏൽപ്പിച്ചിട്ടുണ്ട്  ഒന്ന് രണ്ടു പവന്‍ കൂടി ആയാല്‍ സങ്ങതീ നടക്കും
എന്നിട്ട് ബേണം എനിക്ക് നാട്ടില്‍ കൂടാന്‍".

കുമാരേട്ടന്റെ വാക്കുകള്‍ എന്നെ വീണ്ടും നാടിലെത്തിച്ചു ...
കഴിഞ്ഞ ലീവിന് നാട്ടില്‍ വന്നപ്പോള്‍ ഞാന്‍ ശാന്തയെ കണ്ടിരുന്നു കടുകെണ്ണ യുടെയും വിയര്‍പ്പിന്റെയും വാസനക്ക് പകരം
നല്ല ശംബൂ വിന്റെ മണവും തേച്ചു മിനുക്കിയ ചുരിദാറും ഒരു ബേഗും.

"അല്ല ശാന്തേ ഇഞ്ഞിപ്പം ട്ടീച്ചറായൊ? " എന്റെ കൂട്ടുകാരന്റെ കമന്റ്.

"ഉയീ.. ഇങ്ങകെന്താ ഇത് ഞാന്‍ കയിഞ്ഞ ഓണത്തിന് എടുത്തതാ ഇപ്പം ബാങ്കില് പോന്നത് കൊണ്ട് ഇട്ടെല്ലെ".?

"കുമാരേട്ടന്‍ വിളികലുണ്ടോ"?.

"ഹും..ബിളിക്ക്ന്നു ഇങ്ങകെന്താ ഞാനും മോളും ഇങ്ങനെ അങ്ങ് കയീന്ന് എന്നല്ലാണ്ട് ."
 
എതിരെ വന്ന ഓട്ടോ കൈ കൊട്ടി വിളിച്ചു അവള്‍ അതില്‍ യാത്രയായി.

 "ശാന്തയോ കുമാരേട്ടനോ ആരാണ് നേര്" ?..
ചിന്തിച്ചു വീടിലേക്ക്‌ നടന്നു വൈകുന്നേരം ചിരുത വന്നു, കുമാരേട്ടന്റെ അമ്മ,

"ഉമ്മെറ്റിയാരെ ആയ്യാറാപിളെന്റെ പെട്ടീല് ബെത്തിലെന്റെ മൂകുണ്ടോ നോക്കീ അനക്ക് മുറുകോന്‍ മുട്ടീറ്റ...ഇത്തിരി പോഹെലയും ബേണേ..."

ചിരുത ഇന്നും ചിരുത തന്നെ ഞാന്‍ എന്റെ ബാല്യത്തിലും യവ്വനത്തിലും ഇപ്പോളിതാ വാര്‌ദക്യതിലും കാണുന്ന ചിരുത.. പ്രായം ചര്‍മത്തില്‍ ചുളിവ് തീര്‍ത്തെങ്കിലും ഇന്നും നടന്നു അങ്ങാടി വരെ പോകും.

"ചിരുതെച്ചീ ശാന്തയുടെ വിവരം എന്താ" എന്നിലെ അന്വേഷി ഒരു ചോദ്യ മെറിഞ്ഞു.

"ഹും ..അസത്ത് എന്റെ മോന്‍ കഷ്ട പെട്ട് ഉണ്ടാക്കുന്നത് "കൊസേലടിച്ചു" തീർക്കാൻ വന്ന കുരിപ്പല്ലേ ഒള്"

ഒരു കൊച്ചു പാട്ടയുമായി പാല് വാങ്ങാന്‍ വന്ന ശാലിനി, കുമാരേട്ടന്റെ മോള് , ഞാന്‍ ചോദിച്ചു

"ശാലിനിയെ ഇപ്പൊ പുറത്തൊന്നും കാണുന്നില്ലാലോ "
"ഒരു പാട് പഠിക്കാന്‍ ഉണ്ട് അടുത്ത മാസം എക്‌സാമ  പാസ്സായാല്‍ അവിടെത്തന്നെ ജോലി തരാമെന്നു പറഞ്ഞിടുണ്ട് "
തൂണിന്റെ മറയിലൊട്ട് മാറി നിന്ന് ശാലിനി പറയാന്‍ തുടങ്ങി..

"എവിടെ ?"

സഹകരണ ഹൊസ്പിറ്റല്‌..,എന്നിറ്റ് വേണം എന്റെ അച്ഛന ഇവിടെ തന്നെ നിര്‍ത്താന്‍ എത്ര കാലാന്നെച്ചാ ...അച്ചനിങ്ങനെ .....ശാലിനിയുടെ വാക്കുകളിലെ സ്നേഹവും സങ്കടവും ..ഞാന്‍ ഓര്‍ത്തെടുക്കുകയായിരുന്നു...

"ഇഞ്ഞെന്താടോ മിണ്ടാത്തെ?"

കുമാരേട്ടന്റെ ശബ്ദം എന്നെ തിരിച്ചു വിളിച്ചു

"ഹേ  ഒന്നൂല നമുക്ക് ഉറങ്ങാം"..

കാലത്ത് ജോലിക്ക് പോയി തിരിച്ചു വരുമ്പോൾ ഞാൻ കാണുന്നത് കുമാരേട്ടനെ ഒന്ന് രണ്ടു പേര്‍ താങ്ങി പിടിച്ചു കിടതുന്നതാണ്.
കൂട്ടുകാരോട് ഞാന്‍ കാര്യം തിരക്കി ഒരു ഫോണ്‍ വന്നതാ..ശാന്ത ആരുടെയോ കൂടെ ...
പോകുമ്പോള്‍ മകളെ കല്യാണത്തിന് കുമാരേട്ടന്‍ ഒരുക്കി വെച്ച സ്വര്‍ണവും ........!

ജീവിതത്തിലെ ഒരു പാട് ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഒരു "കോമ" യായി കിടക്കുന്ന കുമാരേട്ടന് വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം

അഷ്‌റഫ്‌.എസ്സം.വരിക്കോളി

2013 ജനുവരി 19, ശനിയാഴ്‌ച

ഞാനും ഉപ്പൂപയും




എന്റെ വല്യൂപ്പ
-------------------------
നാദാപുരത്ത് തുണി കച്ചറായിൽ  സി ടി റായിരുവിന്റെ  ഇപ്പോളത്തെ തുണിക്കടയുടെ അപ്പുറം മൂലയിലായി ഒരു തയ്യൽ കട ഉണ്ടായിരുന്നു കളരികണ്ടി അബ്ദുല്ലക്ക ആയിരുന്നു അതിന്റെ ഉടമ എന്നാണു എന്റെ ഓര്മ്മ അവിടെ "മാറുവെച്ച കുപ്പായവും" "കള്ളി കിടക്കയും" തുന്നുന്ന ഒരു തയ്യൽ കാരൻ ഉണ്ടായിരുന്നു ചെരിയനടക്കൽ അമ്മദ്ക്ക (മിഷീൻ കുനിയിൽ താമസം ) അതാണ്‌ എന്റെ വലിയുപ്പ സ്കൂൾ വിട്ടാൽ അവിടെയാണ് എന്റെ കളി നാരങ്ങ മുട്ടായിയും ചില്ലറ പൈസയും കിട്ടും അതിലേറെ എനിക്കിഷ്ട്ടം ഉപ്പാപ്പന്റെ ടൈലറിംഗ് മിഷ്യൻ  ചവിട്ടി കളിക്കലാണ് ഉപ്പൂപ്പ പുറത്ത് പോകുമ്പോൾ എന്നാലാവുന്ന വേഗത്തിൽ ഞാൻ ചവിട്ടി തിരിക്കും നൂലുകൾ പിരിഞ്ഞു കിടക്കുന്നത് കണ്ടാൽ അവർ എന്നെ വഴക്ക് പറയും പക്ഷെ അതിലും ഒരു സ്നേഹത്തിന്റെ ഈണം ഉണ്ടായിരുന്നു

ഒരു ദിവസം ഉപ്പാപ്പ പറഞ്ഞു

അസര്‍പേ...ഞി ആ കഞ്ഞിപ്രാക്കിന്റെ കീസേന്നു രണ്ടുറുപിയ  എടുക്ക്
കട്ടിന്റെ അടീലുണ്ട് "ചിമ്മിണിതെനക്ക്"  "മാപ്പിടിയെ"മ്മന്നു "കൌപ്പനും" എടുത്തിറ്റ് "കണ്ട്രോള്" പീടിയെലേക്ക് നടക്ക്.

ഞി ബേം പോണെ , ഞാന്‍ ബയ്യ ബെര.
ആട എത്തിയാല് രണ്ടെസ്തെ അരിയും, പവുതി ചിമ്മിണിയും ചേര്‍പ്പിക്ക്.
ഇക്കുറിയത്തെ പഞ്ചാര മന്നുക്കൊളീ..?
അല്ലെ മാണ്ട പയിസ തെയൂല ..

ഉപ്പൂപാന്റെ വാക്കുകള്‍ പാതി മനസ്സിലായും ബാക്കി മനസ്സിലാക്കിയും ഞാന്‍ അവിടെ തന്നെ നിന്നു., എന്റെ നില്‌പ്പ് കണ്ടപ്പോള്‍ ഉപ്പൂപ വീണ്ടും തുടങ്ങി ..

ഞി ന്താഞ്ഞാ കുറുക്കന്‍ നോക്കുമ്പോലെ നോക്കുന്നത്..? ആ കൊട്ട അരൂലെങ്ങാന്‍ ബെക്ക്.. മീന്  ഞമ്മക്ക് മന്നിറ്റ് മാങ്ങ..

എന്റെ കയ്യിൽ തെങ്ങോല കൊണ്ട് മടഞ്ഞ മീങ്കൊട്ട ഉണ്ടായിരുന്നു
ഞാന്‍ കയ്യിലെ മീന്‍ കൊട്ട പീടികയുടെ മൂലയില്‍ വെച്ച് പോകാന്‍ ഒരുങ്ങി., വീണ്ടും ബാപ്പയുടെ ഉപദേശം ...

നോക്ക്.. ഞി എടെലൂട്ടെ പോണ്ടേ "പെരാന്നായി" ഇളളതാ..
ഇന്നലെ ഞാന്‍ പീടിയ അടചു പോവുമ്മൊ
രണ്ട് നായിക്കള്‍ ബയീന്ന്  തിരീന്നു
ഞാനോരി കല്ലിങ്ങ് എടുത്തെരെ രണ്ടും "ചിപ്പീംകണാര"..

ഒരു പാട് സ്നേഹവും അതിലേറെ ഉപദേശവും തന്ന എന്റെ വല്യുപ്പ ഇന്ന് ജീവിച്ചിരിപ്പില്ല വറുതിയുടെ കാലത്തും മറക്കാതെ എനിക്ക് വേണ്ടി കരുതി വെക്കാറുള്ള നാരങ്ങ മുട്ടായിയുടെ ഓര്‍മ്മക്ക് മുമ്പില്‍ ഈ ടയലോഗ് സമര്‍പ്പിക്കട്ടെ.... വല്യുപ്പാക്ക്  മഗ്ഫിരത് നല്കണേ നാഥാ എന്നാ പ്രാര്‍ത്ഥനയോടെ... ഇന്നലയുടെ ഈ ഓര്‍മ്മകള്‍ ....

അഷ്‌റഫ്‌.എസ്സം.വരിക്കോളി

2013 ജനുവരി 17, വ്യാഴാഴ്‌ച

സുഹറ

സുഹറ 
---------------------------------------------------
സൂറേ.. സൂര്‍..
ഹോ! ഏട പോയോളീ ഈ പഹചി ..?
ബെഡ് റൂമില്‍ നിന്നും നീണ്ട നിലവിളി പാത്തുമ്മ യാണ് സൂറയുടെ ഭര്‍ത്താവിന്റെ ഉമ്മ 
അടുക്കളയിലെ സര്‍കസ് കളിക്കിടെ സുഹറ ഓടിവന്നു
'എന്താ ഉമ്മാ" 
"യ്യ് ആ പയ്യ് എന്തിനാ കരേന്നു നോക്കിയാ"
"എന്റുമ്മാ അത് ഇവിടുത്തെ പയ്യ് അല്ല " "വേണ്ടാത്തദേ ഈ ഉമ്മ കേള്‍ക്കൂ അവള്‍ മനസ്സില്‍ പിറുപിറുത്തു" 
സുഹറ വീണ്ടും അടുക്കളയിലേക്ക് ഓടി സുഹറയുടെ ദിവസം തുടങ്ങുന്നത് സുബഹിക്ക് തന്നെ എഴുനേറ്റ് ഉമ്മാനെ തോളില്‍ താങ്ങി പ്രഭാത കാര്യങ്ങള്‍ നിറവേറ്റി, ചുടു ചായയും കൊടുത്ത് ജനാലകള്‍ തുറന്നിട്ട് അടുക്കളയിലേക്ക് ചേക്കേറും അഞ്ചിലും മൂന്നിലും പഠിക്കുന്ന രണ്ടു കുട്ടികള്‍ ഉണ്ട് അവരെ നേരത്തെ ഒരുക്കണം അടുക്കളയില്‍ കുക്കറിന്റെ നിലവിളിയും മിക്സിയുടെ കരചലിനും ഇടയില്‍ "മിനിഫോ മിനിഫോ" കളിക്കണം എന്നാലെ നേരത്തിനു കുട്ടികളെ ഒരുക്കാന്‍ കഴിയൂ. ഓരോ പണികള്‍ക്കിടയിലും അവള്‍ വിളിച്ചു കൊണ്ടേ ഇരുന്നു 
പാച്ചൂ (ഫാസില്‍)ഇച്ചൂ (ഇര്‍ഷാദ്)...
വിളികള്‍ അടുക്കളയില്‍ ചുറ്റി തിരിഞ്ഞതല്ലാതെ അവരാരും വന്നില്ല ഒടുവില്‍ അവരെ തട്ടി വിളിച്ചു ബ്രഷില്‍ പേസ്റ്റു തേച്ചു കയ്യിൽ കൊടുത്ത് സ്നേഹത്തോടെ അവരെ ശാസിച്ചു കാരണം കുറച്ചു ഒച്ചത്തില്‍ പറഞ്ഞാല്‍ അത് മതി അന്നത്തെ നേരം കളയാന്‍. ഈ സര്‍കസ്സി നിടായിലാണ് ഉമ്മാന്റെ വിളി അറ്റന്‍ഡ് ചെയ്തില്ലങ്കില്‍ തെറിയുടെ പോടീ പൂരം.മക്കളെ സ്കൂളില്‍ പറഞ്ഞയച്ചു ഉമ്മാക് ചായയും കൊടുത്ത് അലക്കാന്‍ പോയതാ വീണ്ടും വിളി
"സൂറാ" ....
സൂറ ഓടിച്ചെന്നു അരികത്ത് അയലത്തെ "മഹിതേച്ചി" ഇരിപ്പുണ്ട് അവരോടു ഉമ്മ പറയുന്നു 
"ഇബടെ എന്ത് പത്രാസ് ഇണ്ടേറ്റെന്താ എനക്ക് ഒരു പിഞ്ഞാണം ചായ കിട്ടണെങ്കില്‍ ഞാന്‍ ഇബ്ട കെടന്നു അട്ടായിക്കണം". 
മഹിതെച്ചിക്ക് എന്നോട് വല്ലായ്മ തോന്നിയോ എന്തോ.....? 
"ചേച്ചി ഞാന്‍ ഇപ്പൊള്‍ ചായ കൊടുത്ത് പാത്രം എടുതിറ്റെ ഉള്ളൂ". 
ചേച്ചി ചിരിക്കുക മാത്രം ചെയ്തു. മൂന്ന് നേരം മരുന്നും നടക്കാനും ഇരിക്കാനും തന്റെ "കൈ" താങ്ങായ് കൊടുത്തും സുഹറ ഉമ്മയെ സുശ്രൂഷിച്ചു. നാളെ ഞാനും ഈ അവസ്ഥയില്‍ ആവുമെന്നും പ്രായ മുള്ളവരോട് കരുണ കാണിച്ചാല്‍ സ്വര്‍ഗം കിട്ടുമെന്നും അവള്‍ വിശ്വസിച്ചു 
ഒരു ദിവസം "മറിയം" വന്നു സുഹറയുടെ ഭര്‍ത്താവിന്റെ സഹോദേരി. ഉമ്മയുടെ മുറിയില്‍ കയറിയ അവര്‍ പിറുപിറുക്കാന്‍ തുടങ്ങി 
"ഹും ബെഡ് ഷീറ്റ് നോക്ക് അലകീറ്റ് എത്ര കാലമായി ? ഉമ്മാന്റെ കോലം നോക്ക് ഭക്ഷണം കഴിക്കുന്ന വീടാന്നു പറയുമോ ? മൂന്നു നേരം നീയും മക്കളും വെട്ടി മുനുങ്ങുനുണ്ടല്ലോ എന്റെ ആങ്ങള സമ്പാദിക്കുന്നത് ? ഇങ്ങക്ക് ആവൂലെ പറ എനിക്കുമുണ്ട് വീട് ഞാന്‍ അങ്ങോട്ട കൂട്ടും" സുഹറക്ക് ചൊറിഞ്ഞു വന്നു അവള്‍ മെല്ലെ പറഞ്ഞു 
"എന്നാ അതാ നല്ലത്" വേണ്ടത് ഒന്നും കേള്‍കാത്ത കാത് അത് വെക്തമായ് കേട്ടു. 
"ഹും അസത്ത് നീ ഒക്കെ വന്നു കേറിയതാ ഈ വീടിന്റെ ബര്കത്ത് തന്നെ പോയത്. കയ്യും കാലും കാട്ടി എന്റെ ആങ്ങളെയെ മയക്കി എടുതിറ്റ് ഇപ്പൊ തോന്നിയാസം പറയുന്നു"
ഞാന്‍ എന്നാ ഇത്താ പറഞ്ഞത് സുഹറക്ക് കരയാനാണ് തോന്നിയത്.
"ഓക്ക് ഓളെ കുട്ടിയെള നോകാനല്ലേ നേരം" എന്ന് 
ഉമ്മ കൂടി പറഞ്ഞപ്പോ സുഹറക്ക് സഹിച്ചില്ല. ഒരു ദിവസം മക്കളുടെ പി. ടി. എ. മീറ്റിങ്ങിനു പോയി മടങ്ങി വരുമ്പോള്‍ അല്പം വൈകിയിരുന്നു ഉമ്മാക് കഞ്ഞി കൊടുത്തിടാണ് പോയത് അന്ന് ചോറ് മായി ഉമ്മാന്റെ മുറിയെലെതിയ സുഹറയോട് പാത്തുമ്മ പറഞ്ഞു 
"ചോറ് ഇന്റെ ബാപ്പാക് കൊണ്ട കൊടുക്ക്" ഉമ്മയുടെ വായിലെക്ക് ചോറുരുള യുമായ്‌ നീട്ടിയ സുഹറയുടെ കൈ തട്ടി തെറിപ്പിച്ചു കൊണ്ട് പറഞ്ഞു. 
"അല്ല "പോലിയാട്ചി" നീ ഏട്യാ തുള്ളി കൊണിച്ചു പോയത് എന്നെ പട്ടിണികിടണ മെന്നാ ഇന്റെ ബിജാരം? 
നാളിതു വരെ ഉമ്മ പറഞ്ഞ എല്ലാ വാകുകളും സഹിച്ച സുഹറക്ക് "പോലിയാട്ചി" എന്ന് വിളിച്ചത് സഹിച്ചില്ല അവളന്ന് ആദ്യ മായി ഉമ്മാനോട് മറുവടി പറഞ്ഞു "എല്ലുമ്മാ നിങ്ങളെന്തിനാ ഇങ്ങനെ വേണ്ടാതരം പറയുന്നത് "
നിലത്ത് ചിതറിയ ചോറ് മണികള്‍ കൊപ്പം അവളുടെ കണ്ണ് നീരും വീണു നനഞ്ഞു. 
"ഹും.. ഇഞ്ഞി എന്നോട് എതിര് പറയാന്‍ ആയോ ഇനി ഒരു ദെവസം ഞാനീട നിക്കൂല". 
പ്രഭാത കൃത്യങ്ങള്‍ക്ക് സുഹറയുടെ തോളില്‍ തൂങ്ങി നടക്കാറുള്ള പാത്തുമ്മ 
കട്ടിലില്‍ നിന്നും എഴുനേറ്റ് പുതപ്പും തലയണയും എടുത്ത് ചുമരിനെ താങ്ങായ് പിടിച്ചു പുറത്തേക്ക നടന്നു. അടുക്കള ഭാകത്ത് 
കെട്ടിയ വിറക് കൂടയുടെ കൊലായിയില്‍ പോയി കിടന്നു പുലഭ്യം തുടങ്ങി. സുഹറയുടെ വീട്ടിലെ കൌതുകങ്ങള്‍ക്ക് എന്നും കാതോര്‍ക്കുന്ന അയല്കാര്‍ക്ക് കിട്ടിയ ഒരു "ചാകര" അവര്‍ കൂട്ടമായ്‌ വന്നു പാത്തുമ്മയുടെ വാക്കുകള്‍ കേട്ട് അവര്‍ അമ്പരന്നു 
സത്യമറിയാന്‍ ഒരു വാക്ക് പോലും സുഹറ യോട് ആരും ചോതിച്ചില്ല. വന്നവരില്‍ കേമന്‍ മറിയത്തിനു ഫോണ്‍ ചെയ്തു 
അങ്ങേ തലക്കല്‍ മറുവടി ഉണ്ടായി
"എനക്ക് വരാനൊന്നും പറ്റൂല എന്റെ പയീനെ കോയീനെ ആരാ നോക്കുവ ?. ആട ഉണ്ടല്ലോ ഒരു കെട്ടിലമ്മ ഓളോട് തന്നെ നോക്കാന്‍ പറ" 
മറിയവും യും കൈ ഒഴിഞ്ഞു.സുഹറ നെഞ്ജ് പൊട്ടി കരയുകയാണ് 
പാത്തുമ്മ പുലഭ്യവും നിലവിളിയും തുടര്‍ന്നു, കൂടി നിന്നവര്‍ ഓരോരുത്തരായ് പിരിഞ്ഞു തുടങ്ങി. സുഹറ യുടെ ടെലഫോണ്‍ ബെല്ലടിച്ചു. അബ്ബാസാണ് വിളിക്കുന്നത് സുഹറയുടെ ഭര്‍ത്താവ്, തന്റെ ദുഃഖങ്ങള്‍ മനസ്സിലൊതുക്കി സന്തോഷം മാത്രം ഷെയര്‍ ചെയ്യുന്ന സുഹറ കരച്ചില്‍ ഒതുക്കി ചിരി വരുത്തിയാണ് ഫോണ്‍ എടുത്തത്. "എടീ നിനക്ക് മാസാമാസം കിട്ടുന്ന പണത്തിന്റെ നന്ദിയാണോ ഇത്? എന്റെ വൃദ്ദയായ ഉമ്മ അവര്‍ എത്ര കാലം ഇനി ജീവിക്കും അത് വരെ യെങ്കിലും നിനക്ക് ..... ...സുഹറയുടെ നെഞ്ചിടിപ്പ്‌ കൂടി തലയില്‍ കടലിരമ്പി, കണ്ണുകളില്‍ ഇരുട്ട് കയറി............... "അബ്ബാസ്കാ ..............നിങ്ങളും ...

അഷ്‌റഫ്‌.എസ്സം.വരിക്കോളി

2013 ജനുവരി 15, ചൊവ്വാഴ്ച

ഭാഗ്യം ...........................................


പണമാണ് ഭാഗ്യ മെന്നോര്‍ത്തു ഞാന്‍ 
പണമരം തേടിയലഞ്ഞു നിത്യം 
മാനവും ധര്‍മ്മവും പണയ മായ് വെച്ച് ഞാന്‍ 
പണമര കൊമ്പില്‍ ആഞ്ഞു കേറി
അംഗ ഭലം കൊണ്ട് ദുര്‌ബലമര്‍ത്യരെ 
വലകള്‍ വിരിച്ചു ഞാന്‍ കൂട്ടിലാക്കി 
ആഗോള ഭീമന്റെ കുന്നോള മാസ്ത്തികള്‍ 
മാടി വിളിചെന്റെ ദുര്‍ബുദ്ദിയെ 
പണംമായി പറിച്ചതും നിലമായി മറിച്ചതും
ഭീമന്‍ കരങ്ങളാല്‍ ചാമ്പലായി
പുകയുന്ന ചാരത്തിന്‍ ചാരെ ഇരുന്നു ഞാന്‍
പീടിക തിണ്ണയില്‍ സുഖമായുറങ്ങും
നാടോടി ബാലന്റെ ഭാഗ്യ മോര്‍ത്തു

ശുഭ രാത്രി .......................
അഷ്‌റഫ്‌.എസ്സം.വരിക്കോളി

2013 ജനുവരി 14, തിങ്കളാഴ്‌ച

ഹുബ്ബു റസൂല്‍ ...............................



"റബീഇന്‍" നിലാവേ പന്ത്രണ്ടിന്‍ നിറവേ 
സ്നേഹത്തിന്‍ വിത്തിട്ട് കാരുണ്യം മുളപ്പിച് 
സത്യത്തിന്‍ പാടം ലോകര്‍ക്ക് കാട്ടിയ 
മുത്ത് പിറവിയാല്‍  ധന്യ മായോ ?

കാട്ടാള വര്‍ഗങ്ങള്‍ ചൂതാട്ട കേമന്‍ മാര്‍ 
മദ്യവും ഭോഗവും കൈ മുതലായവര്‍ 
അന്ധത മൂടിയ ജനതക്ക് മുന്നില്‍ 
ജീവിതം കൊണ്ടൊരു ചരിത്രം കുറിയിട്ട 
മക്കത്തെ മണ്ണിന്റെ പൊന്‍ കുളിര്‍ കാറ്റായ് 
ദൂതന്‍ പിറന്നതന്നോര്‍മ്മയില്ലേ ...?

അവിടുത്തെ സ്നേഹവും "ശഫാഅത്തും" കിട്ടുവാന്‍ 
ത്യാഗങ്ങള്‍ ഏറെ സഹിചീടനം 
ജീവിതം മറാത്ത കോലാഹളങ്ങള്‍
കള്ളമാം ഏടിന്റെ ചര്‍വണങ്ങള്‍ ..

മുത്ത്‌ റസൂലിന്റെ മൊഴി മുത്തുകള്‍ 
ജീവിതം കൊണ്ട് രചിചീടണം 
ധര്‍മ്മം മറന്നുള്ള കര്‍മ്മങ്ങളൊന്നും 
ദീനിന്‍ വിധി യായ് കുറിചിടല്ലേ    

സ്വലാത്തുകള്‍ നാവില്‍ മുഴങ്ങിടട്ടെ
ഹുബ്ബുകള്‍ മനസ്സില്‍ നിറഞ്ഞിടട്ടെ 
പ്രാര്‍ത്ഥന കുത്തരം നല്‍കുന്നവന്‍ 
റബ്ബ് എന്ന കാര്യം മറന്നീടല്ലേ.......

യാ നബീ സലാം അലൈകും 
യാ റസൂല്‍ സലാം അലൈകും.. 
..........................................  

അഷ്‌റഫ്‌.എസ്സം.വരിക്കോളി 

2013 ജനുവരി 13, ഞായറാഴ്‌ച

നാഥനോട് ......................


============================
കാഴ്ചകള്‍ കാണാന്‍ കണ്ണ് തന്നു
കേള്‍വികള്‍ അറിയാന്‍ കാതു തന്നു
ചലിക്കുന്ന കാലും മിടിക്കുന്ന നെഞ്ചും
രുചിക്കുന്ന നാവും നിനക്ക് സ്വന്തം
പറഞ്ഞില്ലൊരു വാക്ക് നന്ദി യായ് ഞാനേ
കുതിക്കും ദുനിയാവിന്‍ പള പളപ്പില്‍

നീ തന്ന ജന്മവും നീ തന്ന ദ്രവ്യവും
സ്വാര്‍ത്ഥമാം വഴിയെ വിറ്റഴിച്ചു
മുതലുകള്‍ കുന്നായ് കുമിഞ്ഞു കൂടി
പാപിയായ് കാലം കഴിച്ചു കൂട്ടി

വേത വാക്യങ്ങള്‍ ഇരുട്ടിലായി
നഗ്നത കണ്ണിനു ശോഭ നല്‍കി
"ബാങ്കൊലി"ക്കുത്തരം നല്കീല ഞാന്‍
"കിളിമൊഴി"കള്‍ക്കെന്നും കാതോര്‍ത്തു ഞാന്‍

നന്ദി മറന്നൊരു ജനതക്കുമേല്‍
ആപത്ത് പേമാരി പെയ്തിറങ്ങും
നിത്യവും കേള്‍കു മീ കലികാല വാര്‍ത്തകള്‍
ദൈവ കോപത്തിന്റെ മറ്റൊലിയോ ..?

മരണം കഴിഞ്ഞു ഞാന്‍ നിന്നിടം പൂകുമ്പോള്‍
"അന്ധ"നായ്  എന്നെ നീ മാറ്റിടല്ലെ
"സജത"കള്‍ കൂട്ടിഞ്ഞാന്‍ വിനയനാവാം
സഫലമായ് തീരാന്‍ കരുണ വേണം
കര്‍മ്മളോക്കയും വിഹിതമായി നല്‍കി നീ
"പാപ്പരായ്" എന്നെ കൈ വിടല്ലേ...

അഷ്‌റഫ്‌.എസ്സം.വരിക്കോളി

2013 ജനുവരി 11, വെള്ളിയാഴ്‌ച

സമര കേരളം ..................................


സമയം തെറ്റി ഓടുന്ന ജീവിത വണ്ടി 
പാളം വലിക്കുന്ന സമരക്കാര്‍ 
"പങ്കാളി"യല്ലാത്ത പങ്കാളിത്ത പെന്ഷനുവേണ്ടി 
നായ്‌ കൊരണയും ,കരി ഓയിലുംമായുധം 
"ക്ലഷ്ടര്‍"ല്‍ സമരിച്ചവര്‍ തീ കളിച്ചതും 
തല്ലി കൊന്നതും "വ്യാജ" വാര്‍ത്തകള്‍ 
എവിടെയോ എറിഞ്ഞ കല്ലുകള്‍ 
സമരത്തോട് ചേര്‍ത്ത് വെച്ചതും 
പിഞ്ചു മക്കള്‍ ചോറിയടങ്ങാതെ 
പൊട്ടി കരയുന്നതും "സത്യ" വാര്‍ത്തകള്‍
വിവരവും വിദ്യയും  കൈമുതലുള്ളവര്‍
നാടോടി "ചെല്ലമ്മ"യെ കണ്ടു പഠിക്കണം 
നികുതി പണം കൊണ്ട് ഭക്ഷിച്ചു ഭക്ഷിച്ചു 
നികുതി തായകരെ തന്നെ കടിക്കണം 
മുടങ്ങി കിടക്കുന്ന  പെന്ഷനോന്നു കിട്ടുവാന്‍ 
പുരുഷന്‍ മരിച്ചന്ന കടലാസ് കിട്ടുവാന്‍ 
ചോരുന്ന വീടിന്റെ "കര"മോന്നടക്കുവാന്‍  
ഇനിയെത്ര "വൃത്തം" വരചീടണം....?
സമരിക്കു സമരിക്കു സമര സഖാക്കളെ 
കര്‍ത്തവ്യ ബോധം മറന്നു കൊണ്ട് 
ജോലിയും കൂലിയും മാനദണ്‍ഡം.........


അഷ്‌റഫ്‌.എസ്സം.വരിക്കോളി 
11/01/2013

2013 ജനുവരി 10, വ്യാഴാഴ്‌ച

രണ്ടു കവിതകള്‍



പാചക വാതകം
---------------------------
മടലും കൊതുമ്പും ദൂരെ കളഞ്ഞു ഞാന്‍
"കുറ്റികള്‍" ഒന്നൊന്നായ് നിറച്ചു വെച്ചു ..
ചേലുള്ളടുപ്പുകള്‍ തല്ലി പൊളിച്ചു ഞാന്‍
"പൊങ്കാല" മാത്രമടുപ്പിലാക്കി
നിത്യവും പൊന്തുന്ന വാതക ചര്‍ച്ചകള്‍
തലയില്‍ മിന്നായം ചേര്‍ത്തുവെച്ചു
മഴയില്‍ കുതിര്‍ത്ത യാ കുരുത്തോല തുമ്പുകള്‍
മാടി ഒതുക്കുവാന്‍ നേരമായി
ദൂര കളഞ്ഞ എന്‍ "ഊത്ത്കുഴല്‍"
മാറാല തട്ടി എടുത്തിടെണം ..........

പവര്‍ ഹോളിഡയസ്..............
--------------------------------------------
മഞ്ഞ വിളക്കിന്റെ ഇരുട്ടകറ്റാന്‍
വൈദുതി ആശാന്‍ വീട് കേറി
"ചിമ്മിണി" തട്ടുകള്‍ ദൂരെയാക്കി
"നീണ്ടവിളക്കുകള്‍" കേമനായി
ചുറ്റുന്ന "പങ്ക"കള്‍ കൂടെ വന്നെന്റെ
കൂമ്പാള "വിഷറി"കള്‍ അന്യമാക്കി
കുടു കൂടെ കോരുന്ന മോട്ടോര്‍ വന്നു
"കപ്പികരച്ചിലും" ഓര്‍മ്മയായി
തൊട്ടിയും കയറും ദൂരെ കളഞ്ഞു ഞാന്‍
തല മേലെ വെള്ളം നിറച്ചു വെച്ചു
ദേഹം ഇളകാതെ അരി മാവ് കൂട്ടുവാന്‍
മിക്സിയും ഗ്രയ്ന്റരും ദാസിയായി ..
കിച്ചണില്‍ അവള്‍കൊരു "തിണ"യോരുക്കി
മുത്തക്ഷി "അമ്മി"യെ പടിയടച്ചു
അന്യന്റെ വീടിനോടപ്പം പിടിക്കുവാന്‍
വേണ്ടാത്ത തോക്കയും വീട്ടിലേറി
വെപ്പും ,കുടിയും അലക്കലും കരണ്ടിലായ്
"ആശാ"ന്‍ തളര്‍ന്നു വിഷണ്ണനായ്..
പനിച്ചും ചുമച്ചും  അവധികള്‍ പലതരം
സ്ഥിരമായ്‌ ഒരു ദിനം അവധി വേണം
കുളിക്കാതിരിക്കാം അലക്കാതിരിക്കാം
ജീവിതഗന്ധിയാം  സീരിയല്‍..........?

അഷ്‌റഫ്‌.എസ്സം.വരിക്കോളി

2013 ജനുവരി 7, തിങ്കളാഴ്‌ച

മോഹം .................................



=====================================
എന്തെന്തു വേഷങ്ങള്‍ ആടീടണം ഞാന്‍
ജീവിത നാടകം തട്ടിലേറാന്‍ 
സ്വപ്നങ്ങളൊക്കയും ഭാന്ധമായ് പേറിഞ്ഞാന്‍ 
സ്വര്‍ണം വിളയുന്ന നാട്ടിലെത്തി ..

ആടാത്ത വേഷങ്ങള്‍ എണ്ണം കുറയുന്നു 
ആടി തളര്ന്നതോ നൂറായിരം  
ആശിച്ച വേഷങ്ങള്‍ "പിണ" മായ് കിടക്കുന്നു 
മോഹ കിടക്കയില്‍ കൂംബാരമായ് 

ഇന്നലെ ഞാനൊരു "കോമര"നെങ്കില്‍ 
ഇന്നു ഞാന്‍ വെറുമൊരു "കുചേലന്‍"  
"കാളിയ" വേഷവും പഞ്ഞമില്ലിവിടെ 
"കഷായ" വേഷവും തേടിയെത്തും 

ഓണം പിറന്നതും മാവേലി വന്നതും 
കൂടെ പിറപ്പുകള്‍ ആസ്വതിച്ചു 
ഇന്നലെ "ഉറങ്ങിയ" മീന്‍ കറി ചട്ടിയില്‍ 
റൊട്ടികള്‍ മുക്കിഞ്ഞാന്‍ ഓണ മുണ്ടു 

നാളെ ഉദിക്കുന്ന മോഹ നിലാവിനായ് 
കണ്ണ് തിരുമ്മി ഞാന്‍ കാത്തിരുന്നു 
"രുദ്ര"നുതിച്ചതും "നൈല്‍" നിറഞ്ഞതും
"വേഷപകര്‍ച്ച" യിലായിരുന്നു...

വേഷങ്ങളോക്കയും ഊരിവെച് 
എന്നിലെ ഞാനായ് മാറിടെണം 
താരാട്ട് പാടാത്ത മക്കളോടോന്നിച്ചു
സ്വപ്നഗേഹത്തിന്റെ പൂമുഖ പടിയിലായ്   
ശിശിരവും വസന്തവും ഒരുമിച്ചു കാണണം  
ഒരു വേളയെങ്കിലും...........................    

അഷ്‌റഫ്‌.എസ്സം.വരിക്കോളി 
07/01/2013

2013 ജനുവരി 4, വെള്ളിയാഴ്‌ച

ശാപം ......................................................


======================================
യാതൊന്നു മുരിയാടാതെ എങ്ങു പോയ്‌ മറയുന്നു നീ 
ഇന്നലയുമവര്‍ വന്നു ബൂട്ടിട്ട കാലുകൊണ്ട് 
നിന്‍ ബാപ്പ തന്‍ നെഞ്ചകം പൊളിക്കുവാന്‍ 
നിന്നുടല്‍ മാത്രം വെണ മവര്‍ക്ക് ..
തെളിയാത്ത കേസുകള്‍ തെളിയിചെടുക്കാന്‍ ...

വാര്‌ദക്യ വേദനകള്‍ മതിയോള മുണ്ടെനിക്ക് 
നീ തന്ന വേദനകള്‍ ക്കകമ്പടി പൂകുവാന്‍....
ഈ കരം കൊണ്ട് ഞാന്‍ പിച്ച നടപ്പിച്ചു 
ഈ മുഖം ചേര്‍ത്ത് ഞാന്‍ താരാട്ട് പാടി 
എവിടെ പിഴചെന്റെ താരാട്ട് പാട്ടുകള്‍ 

ഉമ്മതന്‌ വാക്കുകള്‍ തള്ളി കളയുവാന്‍ 
നിന്നെ പഠിപ്പിച്ച മത മേത് ? വേദ മേത് ?
അന്യ രാജ്യത്തിന്റെ കൈപ്പണം പറ്റിയ 
മുല്ല മാരോതുന്ന കള്ള വാക്യങ്ങളോ ?

കൂടെ പിറപ്പിന്റെ കൈ കാലു വെട്ടുവാന്‍ 
കൂട്ട് നില്‍കില്ലൊരു പ്രത്യയശാസ്ത്രവും
അമ്മ രാജ്യത്തോട് സ്നേഹം ജനിക്കണം 
വിശ്വാസ കാര്യം പൂര്‍ണത യെത്തുവാന്‍ 

രാജ്യ ദ്രോഹത്തിന്റെ പട്ടിക കോളത്തില്‍ 
എന്‍ ചോര തുടിപ്പുകള്‍ മുദ്ര യാകുമ്പോള്‍ 
വേദനയോടെ ശപിചീടുന്നു ഞാന്‍ ...  
കുഞ്ഞായ് ചുമന്നയെന്‍ ഗര്‍ഭപാത്രത്തെയും   

അഷ്‌റഫ്‌.എസ്സം. വരിക്കോളി 
04/01/2013

2013 ജനുവരി 1, ചൊവ്വാഴ്ച

മരണം വിളിച്ചാല്‍ ..................................

മരണം വിളിച്ചാൽ ......
----------------------------------------

മരണമിരിപ്പുണ്ട് ജാലക പടിയിലായ്
"റൂഹിനെ" നോക്കി ചിരിക്കയാണിപ്പഴും
കല്പന കാഹളം വന്നാലൊരനക്കവും
നീട്ടിത്തരില്ല നിന്‍ മോഹക്കിതപ്പും ..

അഹങ്കാര വസ്ത്രം നിലത്തോട്ടിഴച്ച്
നിതംഭ പ്രകാശിയായ് കളസും ധരിച്ച്
നരകം ഗമിക്കുന്നു കൗമാര കൂട്ടങ്ങള്‍
നഗ്നത വസ്ത്രമായ് അണിയും നാരികള്‍
കാമാസ്ത്ര രൂപിയായ് ചന്തകള്‍ ചുറ്റുന്നു

അയലത്തെ ജീവന്റെ രോദനം കേള്‍കാതെ
പലിശതന്‍  മെത്തയില്‍ സുകമായുറങ്ങു നീ
താടികള്‍ ബന്ധിച്ച് സര്‍പ്പം പിണഞ്ഞൊരു
ശാശ്വത സിക്ഷകള്‍ പകരമായി വാങ്ങുക

പരസ്ത്രീ ഗമനത്തില്‍ മധുരം നുണഞ്ഞു നീ
ശാശ്വത സ്വര്‍ഗത്തിന്‍ സുഗന്ധം മറക്കുക
നിന്‍ പാദ ചലനങ്ങള്‍ "ഖബറോ"ടടുക്കുന്നു
ഓരോ ഇലയിലും നിന്‍ ദിനം ചേര്‍ക്കണം

മൂന്ന് മുറി തുണിയില്‍ നിന്നെ പൊതിഞ്ഞു
ചേലായ്‌ കിടത്തും ആറടി കുഴിയിലായ്
ചുംബനം കൊണ്ട് ചുമന്നോരാ കവിളുകള്‍
മണ്ണിനെ ചുംബിച്ചു കിടത്തിടും നിന്നിഷ്ട്ടര്‍

തൌബകള്‍ മൂടുന്ന സമയമുണ്ടോര്‍ക്കുക
കര്‍മ്മാതി കര്‍മ്മങ്ങള്‍ നന്മയില്‍ ചാലിച്
നിര്‍ദോഷിയാവുക, മോക്ഷം വരിക്കുക...


അഷ്‌റഫ്‌.എസ്സം.വരിക്കോളി 

വാര്‍ത്തകള്‍ വിതച്ചത് ............................


========================================
മായ മാണ് ലോകം മറി മായ മാണ് വേല 
മാറി മാറി ചൊല്ലുമര്‍ദ്ദ സത്യമാണ് വാര്‍ത്ത 
കോടി കൊണ്ട് മൂടി വെക്കും സൂര്യനായ സത്യം 
കോടി കൊണ്ട് തിരി തെളീക്കും അസ്തമിച്ച കള്ളം 

ഓമന മോളുടെ ചുംബനം പൊലുമിന്നന്യ മായി തീര്‍ന്നതും 
അച്ഛന്റെ കണ്ണിലെ സ്നേഹ വിളക്കിനെ സംശയം ചാലിച് 
പാദം വിറക്കുവാന്‍ ഹേതുവായ് തീര്‍ത്തതും 
വാര്‍ത്തയില്‍ വന്നൊരാ പൊലിപ്പിച്ച സത്യങ്ങള്‍ .....

നിങ്ങളെന്റെ പോന്നു മക്കളെ ശത്രു വാക്കീല്ലേ 
സ്നേഹ മൂറും അച്ഛനേയും "കാമ" നാക്കീലെ ..?

കാമം ജനിക്കില്ലോരച്ചനും തന്റെ 
ചോരയില്‍ പിറന്ന മക്കളോട് 
അമ്മയില്‍ വന്നൊരു "പിഴ"വിനാലല്ലാതെ 
ദാഹം ജനിക്കില്ലോരച്ചനായച്ചനും 

കാലം ഉണരണം മനുഷ്യ മനസ്സും 
ധര്‍മ്മം മറന്നു നീ വാക്കുകള്‍ ചൊല്ലാതെ 
ശങ്കകള്‍ തീണ്ടാതെ പൂര്‍ണ മനസ്സിലാല്‍ 
കെട്ടിപ്പിടിക്കണ മെന്‍ പെണ്‍ കിടാങ്ങളെ 


പുതുവത്സരാശംസകളോടെ 
അഷ്‌റഫ്‌.എസ്സം.വരിക്കോളി