ആകെ പേജ്‌കാഴ്‌ചകള്‍

2015 സെപ്റ്റംബർ 28, തിങ്കളാഴ്‌ച

മിഴിനീർപൂവുകൽ

മിഴിനീർ പൂവുകൾ 
---------------------------- 
തല്ലിക്കെടുത്തിയ വാക്കുകൾ
ചുണ്ടിണകളിൽ നീലിച്ചു നിൽകവേ
നനവാർന്ന മിഴിയിണകൾ ചൊല്ലി 
ഭാഷയില്ലാത്ത മുത്തു മൊഴികൾ 
നന്മയുടെ വിത്ത് പാകി 
ആകാശത്ത് ചന്ദ്രനുമപ്പുറം
സ്നേഹത്തിന്റെ വിഹായസ്സിൽ 
പാറി നടക്കുന്ന ആത്മാവിനോട്
മുറിഞ്ഞുപോയ വാക്കിന്റെ
ബാക്കി ചൊല്ലുവാൻ
വിത്തിട്ട പാടങ്ങളല്ലാം കരിഞ്ഞു പോയെന്നും
നീര്മാതളം ഇനിയൊരിക്കലും പൂക്കില്ലന്നും
റോസാപ്പൂക്കൾ നൃത്തം ചെയ്ത ആരാമങ്ങളിൽ
കള്ളിചെടികൾ അധിനിവേശം ചെയ്തന്നും
അവിടങ്ങളിൽ
വിഷം തുപ്പുന്ന പാമ്പുകളുണ്ടെന്നും പറയുക
ചന്ദ്രൻ ഉദിക്കുന്നതും അസ്തമിക്കുന്നതും
ആര്ക്കൊവേണ്ടിയാണെന്നും
നിഴലുകൾ പോലും കള്ളമാണെന്നും
ഉറക്കെ പറയുക
ആറടിയിൽ ഒതുങ്ങാത്ത ആഗ്രഹങ്ങളും
മുക്കണ്ടം തുണിയിൽ മറയാത്ത
അഹങ്കാരവും മാത്രമാണ് സത്യം 

അഷ്‌റഫ്‌ എസ്സം വരിക്കോളി 

2015 സെപ്റ്റംബർ 26, ശനിയാഴ്‌ച

ഉമ്മയോടപ്പം
-------------------------------
ഉമ്മതൻ ശബ്ദം കാതില്
ഉമ്മറത്തുമ്മ യോറ്റയ്ക്ക്
ഞാനുമെന്റോളും ഗൾഫിലു
ആ വിളി കേൾകാനാരുണ്ട്

കോന്തല തുമ്പിൽ തൂങ്ങി ഞാൻ
പിച്ച നടന്ന മുറ്റത്ത്
ചപ്പു ചവറിൻ കൂനയിൽ
തപ്പി നടക്കയാണ് ഉമ്മ

ഉമ്മതൻ ശബ്ദം കാതില്

കോടികൾ തീർത്ത മാളിക
അറയും തളവും കേമികാ
അകത്തളം  നിത്യം ശൂന്യത
ഉമ്മാക്ക് ഉറങ്ങാൻ ശാരത

ഉമ്മതൻ ശബ്ദം കാതില്

ഉമ്മതൻ വാക്ക് ചങ്കിലായ്
ഗദ്ഗദം തങ്ങി നിൽകുയാ
ഒരു നോക്ക് നിന്നെ കാണുവാൻ
ഖല്ബ് തുടിക്കുന്നോമനെ

ഉമ്മതൻ ശബ്ദം കാതില്

പോകണ മെന്റെ നാട്ടീല്
സ്നേഹ മരത്തിൻ ചോട്ടില്
ഉമ്മയിരിക്കും വീട്ടില്
സ്വർഗമുറങ്ങും മുറിയില്

ഉമ്മതൻ ശബ്ദം കാതില്

പണവും പത്രാസുമാറടി
മണ്ണില്ലയിക്കും ചായ്പൊടി
ഉമ്മതൻ സ്നേഹംമേപ്പടീ
സ്വര്ഗം വരെയുമകംബടീ

ഉമ്മതൻ ശബ്ദം കാതില്......
................................
..........................


അഷ്‌റഫ്‌ എസ്സം വരിക്കോളി

2015 സെപ്റ്റംബർ 13, ഞായറാഴ്‌ച



കൊലയ്ക്ക് കൊടുത്തവർ (കവിത)
------------------------------------------
മുനയൊടിഞ്ഞ പേനയിൽ
കവിതയല്ല കരച്ചിലാണ്
നിര്ഗളിക്കുന്നത് 
കവി ഉറങ്ങിയ രാത്രിയിൽ
കവിതയെ കട്ടെടുത്ത്
രാക്ഷസ ചന്തയിൽ
നൂറു പണത്തിനു വിറ്റവർ
ഒഴിഞ്ഞ പാനപാത്രത്തിൽ
മരിച്ച അക്ഷരങ്ങളെ നോക്കി
അവ്യക്ത ജല്പനങ്ങൾ ഉരുവിടുകയാണ്
മുഷിഞ്ഞ വസ്ത്രമിട്ടു
ഉഷാന്താടി തടവി
തെരുവിൽ അന്തിയുറങ്ങുമ്പോളും
പേനയിൽ സംസ്കാരം കാത്ത് വെച്ചിരുന്നു
വിശക്കുമ്പോൾ വിശപ്പിനെ കുറിച്ചും
വേദനിക്കുമ്പോൾ വേദനയെ കുറിച്ചും
സന്ധ്യ മയങ്ങുമ്പോൾ എകാന്തതെയെ കുറിച്ചും
അക്ഷര തെറ്റില്ലാതെ മൊഴിഞ്ഞവർ
അലസമായ് തൂക്കിയ തുണി സഞ്ചിയിൽ
അടുക്കും ചിട്ടയുമുള്ള അക്ഷരപ്പൊതികൾ
സൂക്ഷിച്ചു വെച്ചവർ
കാരാഗ്രഹങ്ങൾ കലാലയ മാക്കിയവർ
ചങ്കുറപ്പോടെ കഴുമരത്തിൽ തൂങ്ങിയാടിവർ
എന്നാൽ
ചില്ലക്ഷരത്തിന്റെ കൂട്ടക്ഷരം തേടുകയാണ്
അവരുടെ പിന്മുറക്കാർ ...................



അഷ്‌റഫ്‌ എസ്സം വരിക്കോളി