ആകെ പേജ്‌കാഴ്‌ചകള്‍

2013 നവംബർ 21, വ്യാഴാഴ്‌ച

ഘോഷ യാത്ര ..

ഘോഷയാത്ര ......
--------------------------------
ചുണ്ടിൽ ലഹരിയും 
കയ്യിൽ പാനപാത്രവും 
നാവിൽ അശ്ലീലതയും 
കടമെടുത്ത വസ്ത്രവും ധരിച്ചു 
ആഗോള പൂത്തിരികളും
മാഫിയാ തോരണങ്ങളും
തൂക്കിയ നഗരത്തിലൂടെ  
കടന്നു പോകുന്നുണ്ട്  
ഇന്നിന്റെ ഘോഷയാത്രക്കാർ 
പാതയോരത്ത് നിൽക്കുന്നുണ്ട്  
തല നരച്ച പിതാമഹന്മാർ 
വരണ്ട തിടമ്പുകൾ കുലുക്കി 
തഴമ്പിച്ച ചുമലുകൾ കാട്ടി 
ഇന്നലയുടെ വീര്യം വിളമ്പുന്നു 
കുതിച്ചു പായുന്ന കാലടികൾ പറത്തിയ 
പൊടിപടലം ശ്വസിച്ചു 
വലിമുട്ടി കിടക്കുന്നുണ്ട് 
നാളയുടെ പൈതങ്ങൾ 
നെഞ്ചിൽ കുത്തിയിറക്കിയ
ആര്‍ത്തിയുടെ തോട്ടകള്‍ പൊട്ടി
ചിതറിത്തെറിക്കുന്ന
അവകാശ ചീളുകള്‍ നോക്കി 
വിറങ്ങലിച്ചു നില്‍കുന്ന തലമുറക്കണ്ണികള്‍ 
നിഷ്കളങ്കത വറ്റിയ മുഖങ്ങളിൽ 
ചിരി മറന്നിരിക്കുന്നു 

 അഷ്‌റഫ്‌ എസ്സം വരിക്കോളി


2013 നവംബർ 19, ചൊവ്വാഴ്ച

യാത്ര .......

യാത്ര ...................
--------------------------

ജനി മൃതികൾക്കിടയിലൊരു നൂൽപാലം
അതിന്റെ മേലാണെന്റെ സഞ്ചാരം
പ്രതീക്ഷ കളാണെന്റെ കൈതാങ്ങ്
ദുരിതങ്ങളാണേന്റെ തുകൽ സഞ്ചിയിൽ

ആത്മവിശ്വാസത്തിന്റെ തിരിവെളിച്ചം
യാത്രയിൽ തപ്പി തടഞ്ഞിടുന്നു
പോക്കുവേയിലേറ്റ പാദങ്ങളിൽ
വ്രണിത മുറിവുകൾ നീറിടുന്നു

സത്യങ്ങൾ കേൾകാതെ
നന്മകൾ കാണാതെ
കാതങ്ങളേറെ നടന്നു പോയി
ഓടി കിതച്ച യെൻ യാത്രകൾ
ഇന്നൊച്ചിനെ പോലെ ഇഴഞ്ഞു നീങ്ങി
പോയ കാലത്തിന്റെ കർമ്മങ്ങളിന്നു
ദുരിതങ്ങളായ് വന്നു നൃത്തമാടി

അരനാഴി ദൂരത്തെ യാത്ര തീരാൻ
ഇനിയുമേതേതു പാദങ്ങൾ
നമിചീടണം ................?

അഷ്‌റഫ്‌ എസ്സം വരിക്കോളി
 —

2013 നവംബർ 17, ഞായറാഴ്‌ച

ഇടവഴികൾ



ഇടവഴികൾ
-------------------------------------
ചളി പിരണ്ട വഴിയിലാണ് യാത്ര
മറുകരയിലെയഭയമാണ് ലക്ഷ്യം
ചെറു തവളകളൊളിയിരിക്കും പാടം
നീർകൊലികൽ വഴിമുടക്കും കാലം

ഉടുതുണിയിലെ വരകളല്ല കാര്യം അല്ല
തുണി മറയാത്തുടലിലാണ് നോട്ടം
കരുണയുള്ള വാക്കിലില്ല നേട്ടം
ചതിയൊരുക്കും നർമ്മമാണ് മേളം

നന്മയുടെ വഴിവിളക്കണഞ്ഞു
തിന്മയുടെ കുറുനരികൾ വഴിയെ
ആശ മൂത്ത ജീവിതത്തിനൊടുവിൽ
ആറ്റിലൊഴുകി തീർന്നിടുന്നു ജീവൻ

ചിന്തയുള്ള കാലടികൾ വേണം
കണ്ണുകളിൽ കാതു ചേർത്ത് വെക്കണം
ഗഗന മോഹം പൂവണിഞ്ഞു കാണാൻ
മഴ നനഞ്ഞു കുളിരണിഞ്ഞു നില്കാൻ

അഷ്‌റഫ്‌ എസ്സം വരിക്കോളി 

2013 നവംബർ 15, വെള്ളിയാഴ്‌ച

പ്രണയത്തിന്റെ ചതി കുഴികൾ

പ്രണയത്തിന്റെ ചതി കുഴികൾ
-------------------------------------
ചതിയിൽ പൊതിഞ്ഞൊരാ
പ്രണയ വാക്യങ്ങളെ
കരളിലെ കുളിരായ് കൊണ്ട് നടന്നു നീ
അച്ഛന്റെ മോഹവും അമ്മതൻ ആധിയും
പാടെ മറന്നു നീ പ്രണയി യായി
അരുതാത്ത ഖനിയുടെ മധുരം നുണഞ്ഞു
നഗ്നയായി ലജ്ജയായ് ആപതിച്ചു
അതിരുകൾ ചൊല്ലിയ ആപ്ത വാക്യങ്ങളെ
എതിരു പറഞ്ഞു നീ ഖിന്നയാക്കി
ആഴമറിയാതെ ഓട മിറക്കി
ആഴക്കടലിൽ ഏകയായി
ആരാരുമറിയാതെ നിദ്രയെ തൊട്ടു
കഥകൾ പറഞ്ഞു മടങ്ങിടുമ്പോൾ
വീണുടഞ്ഞ പളുങ്കു പാത്ര ചീളിൽ
ഇനിയുമുണരാത്ത യവ്വനങ്ങൾ
ആയിരം മുഖങ്ങളായ് മിന്നി നിൽപ്പൂ

അഷ്‌റഫ്‌ എസ്സം വരിക്കോളി

2013 നവംബർ 9, ശനിയാഴ്‌ച

വഴിതെറ്റുന്ന വിദ്യാര്‍ത്ഥി സമൂഹം

വഴിതെറ്റുന്ന വിദ്യാര്‍ത്ഥി സമൂഹം ...
---------------------------------------------

    മുമ്പ് തോറ്റവരെ തോറ്റവരാൽ പഠിപ്പിക്കുന്ന സ്ഥലമായിരുന്നു "ടുടോരിയൽ കോളേജ്".. ഇന്ന് അതിന്റെ ചേരുവകൾ ഒരുപാട് ഉയർന്നു റഗുലർ കോളേജിനെ വെല്ലുന്ന രീതിയിൽ സൌകര്യങ്ങൾ ഏർപ്പെടുത്തിയാണ് പല പാരലൽ കോളെജുകളും നടന്നു വരുന്നത് .. ഈ മേഘലയിൽ വമ്പിച്ച മത്സരമാണ് ഇന്നു കാണാൻ കഴിയുന്നത്.. മറ്റെല്ലാം പോലെ വിദ്യാഭ്യാസവും കച്ചവട വൽകരിക്കപെട്ടപ്പോൾ മത്സരങ്ങളിൽ വിജയിക്കാൻ പുതിയ തന്ത്രങ്ങളും  ഉപയോഗിച്ച് തുടങ്ങി അതിൽ ഒന്നാണ് "മിഗ്ലിംഗ് സൗകര്യം" ടീനേജ് ചാപല്യം മനസ്സിലാക്കി കൂടുതൽ കുട്ടികളേ തങ്ങളുടെ കോളെജിലേക്ക് എത്തിക്കാൻ പാരലൽ കൊലെജുകാർ കണ്ട വഴിയാണ് പെണ്‍കുട്ടികളും ആണ്‍കുട്ടികൾക്കും സ്വകാര്യമായി ഇരുന്നു മനസ്സ് തുറക്കാനും തഴുകാനും കോളേജിൽ തന്നെ ഒഴിഞ്ഞ ഭാഗങ്ങൾ സൗകര്യം ചെയ്തു കൊടുക്കുന്നു. അശ്രദ്ധമായി അദ്ധ്യാപകർ ഈ വഴി കടന്നു പോകുന്നു.. നമ്മുടെ പ്രദേശമായ കല്ലാചിയിലും ഇത്തരം സൌകര്യങ്ങൾ ഉള്ള പാരലൽ കോളേജ് ഉണ്ടെന്നു അവിടെ പഠിച്ചിറങ്ങിയ ഒരു സുഹൃത്ത് പറയുന്നു.. ക്ലാസ് തുടങ്ങുന്നതിനു മുമ്പും ഇടവേളയിലും ഈ ഭാഗങ്ങളിൽ വല്ല ആവശ്യങ്ങൾക്കും പോകേണ്ടി വന്നാൽ  ഇണക്കുരുവികളുടെ പ്രേമ സല്ലാപങ്ങൾ കണ്ടു തലതാഴ്ത്തി പെരേണ്ടി വരും.. ബസ്സ്‌ സ്റ്റൊപ്പ് കളിലും കഫെ കളിലും ഇത്തരം കൂട്ടങ്ങൾ പരിസരം മറന്നു സല്ലപിക്കുന്നത് കാണാം നാണം എന്നത് കാലം ചെയ്ത് ഒന്നായ് മാറിയിരിക്കുന്നു ..
കലാലയങ്ങളിൽ കോളേജ് ഡേ എന്നപ്പെരിൽ അരങ്ങേറുന്നത് ഇതിലും ഞെട്ടിക്കുന്ന സംഭവങ്ങളാണ് .. ആഘോഷ ദിവസങ്ങളിൽ മദ്യ പാനവും , പ്രേമ സല്ലാപങ്ങളും എന്തിനു അവിഹിത വെഴ്ചവരെ നടക്കുന്നു എന്നാണു റിപ്പോർടുകൾ സൂചിപ്പികുന്നത്...
മക്കൾ ഉന്നത വിദ്യാഭ്യാസം നൽകണം എന്ന് ആശിക്കുന്ന രക്ഷിതാക്കൾക്ക് വഴിതെറ്റിയ ഒരു സമൂഹത്തെയാണ് ഇന്നത്തെ കലാലയങ്ങൾ സമ്മാനിക്കുന്നത്.. പഠന കാലത്തെ തൊട്ടു തലോടലും ഡാറ്റിങ്ങും ചാറ്റിങ്ങും ഒരു പാപമാല്ലാതായി തീർന്നപ്പോൾ ജാനകീ കാട്ടിലും പെരുവണ്ണാ മുഴിയിലും  യൂണിഫോം ധരിച്ച കുട്ടികൾ വിൽക്കപ്പെടാൻ തുടങ്ങി ..  

വിദ്യാര്‍ത്ഥിനി കളുടെ ചാപല്യങ്ങൾ മനസ്സിലാക്കി അതിലൂടെ കാമ പൂർത്തീകരണം നടത്തുന്ന അദ്ധ്യാപകൻ മാരാണ് മറ്റൊരു വിഷയം .. പഠന നിലവാരം ഉയർത്താൻ ചില അദ്ധ്യാപകരുടെ സഹായം തേടുമ്പോൾ അവസരം മുതലാകി തെറ്റിലേക്ക് ക്ഷണിക്കുകയും പിന്നീട് ബ്ലാക്ക്‌ മെയിൽ ചെയ്ത കീഴ്പ്പെടുത്തുകയും ചെയ്തു കൊണ്ടിരിക്കുന്ന സംഭവങ്ങളും പുറത്തു വരുന്നു 

നന്മകൾ പഠിച്ചിറങ്ങേണ്ട വിദ്യാലയങ്ങളിൽ നിന്നും മദ്യ പാനവും അവിഹിത ബന്ധങ്ങളുമാണ് കൈവശ മാക്കുന്നത് പഠന കാലത്തെ കയ്യബദ്ധതിന്റെ പാപഭാരവും പേറി  മറ്റൊരാളുടെ ഭാര്യയായി കഴിഞ്ഞു കൂടേണ്ടി വന്നവരും വിരളമല്ല  .. ചളി കണ്ടാൽ ചവിട്ടുകയും വെള്ളം കണ്ടാൽ കഴുകുകയും ചെയ്യുക എന്ന വെറുക്കപെട്ട ആണ്‍ സ്വഭാവത്തിലേക്ക് പെണ്ണും അടുക്കുകയാണോ ..?

നമ്മുടെ മക്കളെ പഠിക്കാൻ അയക്കുന്ന സ്ഥലങ്ങളിലെ ചുറ്റുപാടുകൾ മനസ്സിലാകെണ്ടത് ഓരോ രക്ഷിതാവിന്റെയും കടമയാണ്.. താൻ പഠിക്കുന്ന വിദ്യാലയത്തിലെ കൊള്ളരുതായ്മകൾ എതിർക്കുകയും ബന്ധപെട്ടവരെ അറീക്കുകയും ചെയ്യേണ്ടത് വിദ്യാര്‍ത്ഥിയുടെയും..
മക്കളെ പഠിക്കാൻ അയക്കുകയും അവരുടെ കാര്യങ്ങൾ അന്വഷിക്കാതിരിക്കുയും ചെയ്തിട്ട് കൈ വിട്ടുപോയ മക്കളെ കുറിച്ച വിലപിചിട്ടെന്തു കാര്യം ..?

സർവ്വ ശക്തനായ നാഥൻ നമ്മുടെ മക്കളേ കാത്തു രക്ഷിക്കട്ടെ ......................

അഷ്‌റഫ്‌ എസ്സം വരിക്കോളി

2013 നവംബർ 8, വെള്ളിയാഴ്‌ച

തിരിച്ചറിവ്

തിരിച്ചറിവ് ...........
------------------------------
വാങ്ങാനുറച്ച സാധനത്തിന്റെ 
വിലയോളം വരില്ലെന്റെ 
മടിശീല യെന്നറിഞ്ഞപ്പോളാണ് 
ഞാൻ തോൽവി സമ്മതിച്ചത് 

നിഴലുകൾ നീളുന്നത് 
ഇല്ലായ്മയിലേക്കെന്ന സത്യം 
അറിഞ്ഞപ്പോളാണ് 
ഞാൻ തിരിച്ചു പോന്നത് 

എന്നിട്ടും വെറുതെ .......
എനിക്കായ് ഉദിക്കുന്ന നിലാവ് കാത്ത് 
നിശബ്ദത യിലേക്ക് കണ്ണ് നട്ടിരിക്കുന്നു 
പ്രതീക്ഷയുടെ ഉൾവിളിയുമായ്‌  .....

അഷ്‌റഫ്‌ എസ്സം വരിക്കോളി




2013 നവംബർ 7, വ്യാഴാഴ്‌ച

പിതാവ്

പിതാവ് .................
--------------------------------
          ബങ്കെർ ബെഡിന്റെ താഴെ തട്ടിൽ ഇരുന്നു ഇടമുറിയാതെ സിഗരറ്റ് വലിക്കുകയാണ്‌ അമ്മദ്ക്ക കൂടെ ഉള്ളവർ വിളക്ക് കെടുത്തി ഉറങ്ങാൻ കിടന്നിട്ടും നിഡോ പാലിന്റെ കാലി ടിന്നിൽ സിഗരറ്റ് കുറ്റികൾ ഒന്നിന് പുറകെ ഒന്നായി നിക്ഷേപിക്കുന്നു

"എന്താ അമ്മദ്ക്കാ ഇന്ന് ഒറങ്ങുന്നില്ലേ ....."
എന്റെ ചോദ്യം കേട്ട് അമ്മദ്ക്ക മുകളിലേക്ക് നോക്കി

അദ്ദേഹത്തിന്റെ ഇരിപ്പിൽ എന്തോ പന്തികേട്‌ ഉണ്ടെന്നു തോന്നിയ ഞാൻ താഴെ ഇറങ്ങി റൂമിൽ ലൈറ്റിട്ടു .. വെളിച്ചം കണ്ടു മറ്റുള്ളവരും ഉണര്ന്നു ..

"എന്താ ഞങ്ങളോട് പറ ....."

"എന്റെ മോൻ ബഷീർ ഇന്നലെ കല്യാണം കഴിച്ചു ....."

"അവനല്ലേ എന്ജിനിയരിങ്ങിനു പടികുന്നെ ..?"

"ഓൻ തന്നെ അവൻ അവന്റെ കൂടെ പഠിക്കുന്ന ഒരു പെണ്ണിനെ ഇന്നലെ കേട്ടിയോലോ ...."

ഗദ് ഗതത്തൊദും നെഞ്ചു തടവിയുമാണ് അമ്മദ്ക്ക ആ വിവരം പറഞ്ഞത്
40 വർഷത്തെ പ്രവാസത്തിന്റെ കഥ പറയാനുണ്ട് അമ്മദ്ക്കാക് ഇത്രയൊന്നും പത്രാസും തലയെടുപ്പും ഒന്നുമില്ലാത്ത കാലത്ത് മുങ്ങി കപ്പലിന് വന്നതാണ് അദ്ദേഹം. മണൽ പുറത്ത് കിടന്നും ഉപ്പ് വെള്ളം കുടിച്ചു ജീവിച്ചിരുന്നത്..

പിന്നീട് വിസയും പാസ്പോർട്ടും സമ്പാദിച്ചു . എതങ്കിലും ഒരു ബദുവിനു (അറബി ) ഒരു മൌലാന മുണ്ടും ഒരു കുപ്പി തേനും കാഴ്ച വെച്ച് .. "അന മിസ്കീൻ" "ഇക്കാമ .."എന്ന് അറിയാവുന്ന രണ്ടു വാക്കും പറഞ്ഞു അടിപ്പികുന്നതായിരുന്നു വിസ .. ഇന്നത്തെ പോലെ ബത്താക്ക വേറെ വിസ മെഡിക്കൽ എന്നിങ്ങനെ വിവിധങ്ങളായ ചിലവുകളൊന്നും അന്നില്ല . അറബി ഒപ്പിട്ട ഒരു കടലാസ് കൊടുത്താൽ പാസ്പോർട്ട്ൽ പച്ച നിറമുള്ള ഒരു പക്ഷിയുടെ ഫോട്ടോ ഒട്ടിച്ചു തരും അത് തന്നെ വിസ. അങ്ങിനെ കടല വിറ്റും , കാറ് കഴുകിയും വെത്തില പാക്ക് വിറ്റും പണം സംബാധിക്കും . രണ്ടു വർഷത്തിൽ ഒരിക്കൽ എടുത്താൻ പൊങ്ങാത്ത ഫോറിൻ സാധനങ്ങളുമായി ബൊംബായ്ക്ക് വിമാനം കയറും അല്ലറ ചില്ലറ സാധങ്ങൾ അവിടെ വിറ്റു ബോംബെ ചായപൊടിയും ടിന്ന് ബിസ്കറ്റും വാങ്ങി നാട്ടിലേക്ക് ബസ്സ്‌ കയറും ഒന്നര ദിവസത്തെ യാത്ര കഴിഞ്ഞാണ് വീട്ടിൽ എത്തുന്നത് ..അമ്മദ്ക്കയുടെ  കഷടതകൾ നിറഞ്ഞ ഇന്നലയുടെ കഥകൾ  ഓർമ്മയിൽ ഓടിവന്നു ..ജോലിയില്ലാതെ പട്ടിണി കിടന്നും അദ്ദേഹം കടം വാങ്ങിയെങ്കിലും  മക്കളുടെ സന്തോഷങ്ങൾ നിറവേറ്റി യിരുന്നു ..

വിവാഹം വളരെ വൈകിയാണ് കഴിച്ചത് കുട്ടികൾ മൂന്ന് മൂത്ത മകനെ എന്ജിനിയറിങ്ങ് പഠിപ്പികണമെന്നു ഭാര്യക്കായിരുന്നു നിർബന്ധം. പ്രവേശന പരീക്ഷയിൽ നല്ല മാർക്ക് കിട്ടാത്ത അവനെ വലിയ തുക കൊടുത്ത് പടിപ്പികണോ എന്നായിരുന്നു അമ്മദ്ക്ക ചിന്തിച്ചത് എന്നാൽ അടുത്ത വീട്ടിലെ ഖൈസും ജേഷ്ടന്റെ മകൻ ഫിരോസുമൊക്കെ എൻജിനിയർ ആവുമ്പോൾ അമ്മളെ മോനും എൻജിനിയർ ആവണം എന്നായിരുന്നു ഭാര്യയുടെ വാശി . വിദ്യാഭ്യാസ ലോണ്‍ കിട്ടുമെന്ന് ആരോ പറഞ്ഞ അറിവും..

അങ്ങിനെ ലോണ്‍ എടുത്താണ് മകനെ പഠിപ്പിച്ചത് .അതിനു പുറമേ  വീട് പണിയിലെ മരാമാത്തുകൾ പോകുന്നിടത്ത് കാണുന്ന പരിഷക്കാരങ്ങൾ തന്റെ വീട്ടിലും കൊണ്ടുവരാൻ ഭാര്യ കാണിക്കുന്ന മിടുക്കും അയാളെ സാമ്പത്തികമായി ചില്ലറയൊന്നുമല്ല തളര്തിയത്ത്..

ഇളയ പെണ്‍കുട്ടിയെ ഡോക്ടർ ആക്കണം എന്നാണു അയാളുടെ ഭാര്യയുടെ മോഹം  ഒരു എൻജിനിയറും ഡോക്ടറും മക്കളായാൽ അതിന്റെ ഗമ അയാളുടെ ഭാര്യയെ മത്തു പിടിപ്പിച്ചു .. പഠിക്കാൻ തീരെ താല്പര്യം ഇല്ലാഞ്ഞിട്ടും മകളെ വേദം ഓതി എന്ട്രെന്സിനു വിട്ടു ആ വകയിലും കടം കയറി വരുന്നു ..

മകൻ പഠിച്ചു ഒരു ജോലി കിട്ടിയാൽ കടങ്ങൾ വീട്ടാമെന്നും മകളുടെ പഠനം അവനെ എല്പിക്കാമെന്നും അയാള് സ്വപ്നം കണ്ടു. എന്റെ കഷ്ടപാടുകൾ മകന്റെ വിജയത്തിലൂടെ കണ്ടു സന്തോഷിക്കണം അത് വരെ തന്റെ ജീവിതം പ്രവാസത്തിനു തീറെഴുതി വെളുത്ത മുടിയിൽ ചായം തേച്ചും വാർദക്യം തീർത്ത കാൽമുട്ട് വേദന ബാമിൽ തേച്ചു നിർത്തിയും അയാൾ കഴിഞ്ഞു പോരുകയായിരുന്നു ആ ഇടക്കാണ് പാമ്പ് കടിച്ചവന്റെ തലയിൽ ഇടിവെട്ടേറ്റത്...

"ബഷീർ കല്ല്യാണം കഴിച്ചതിൽ എന്താ തെറ്റ് അമ്മദ്ക്കാ ... "അയാളെ  സമാധാനിപ്പിക്കാൻ യാസർ ചോദിച്ചു ..

"അവൻ കേട്ടിയെനു എയില്ലെനു മനേ ഞമ്മളെ ജാതി ആണെങ്കില് ഇത് ഏതോ .......പോരേറ്റ് ഓല് ബേറെതോ നാട്ടിലേക്ക് പോന്നാലോ ഞാക്ക് കൊറവ് മാണ്ടാന്നു"

"നിങ്ങൾ എന്നിറ്റ് അവനെ വിളിചില്ലേ ..?"

"വിളിചിക്ക് ഓന്റെ ജീവിതത്തിൽ ഞാൻ കയ്യിണ്ടാന്നു ....... ഒനിക് അയിനുള്ള പക്വത ഉണ്ടോലോ .."

"അത് സാരമില്ല ലോണോക്കെ ഓനങ്ങ് അടക്കൂലെ ..?"

"ബാങ്കിലെ പൈസ ഓൻ കൊടുകുവാരിക്കും എന്നാലും ഞാൻ ഇത്തിരയും നാളും കെനാക്കണ്ട എന്റെ ആശ ആരാ നെറവേറ്റ്വാ....?
അവനു താഴെ ഉള്ളവരെ ഞാൻ ആരെയാണ് ഏല്പിക്കുക ...?"

അയാൾ ബെഡിൽ നിന്നും താഴെ ഇറങ്ങി തറയിൽ ഇരുന്നു  മുഷിഞ്ഞ കുപ്പിയിലെ അവസാനത്തെ തുള്ളി വെള്ളവും ആർത്തിയോടെ കുടിച്ചു, പള്ളിയിലെ കൂളറിൽ നിന്നും പതിവായി പിടിച്ച വെക്കുന്നതാണ് കുടി വെള്ളം പാതി രാത്രിയിൽ പുറത്തിരങ്ങണ്ട എന്ന് പറഞ്ഞു  ഞാൻ കരുതി വെച്ച വെള്ള കുപ്പി അയാൾക് നീട്ടി .. അയാളുടെ തൊണ്ട വരളുന്നുണ്ടായിരുന്നു സങ്കടങ്ങൾ അയാളുടെ ശ്വാസത്തെ വരിഞ്ഞു മുറുക്കുന്നത് പോലെ തോന്നി ....

ഒരുപാട് പ്രതീക്ഷയിൽ മക്കളെ പഠിപ്പിക്കുന്ന രക്ഷിതാക്കൾക് വേണ്ടി അയാള് പ്രാർഥികുന്നുണ്ടായിരുന്നു.. ഒപ്പം
വിദ്യ നേടുമ്പോൾ സ്നേഹം മറക്കുന്ന മക്കൾക് വേണ്ടിയും .....

അഷ്‌റഫ്‌ എസ്സം വരിക്കോളി

2013 നവംബർ 5, ചൊവ്വാഴ്ച

ജീവിതം

ജീവിതം .....

ചിന്തേരിട്ടു മിനുക്കിയ ചിന്തകൾ 
ഉമ്മിണി വെട്ടം കണ്ടില്ല 
മോഹപ്പൂവുകളങ്ങിങ്ങായി 
മങ്ങിയ ചിത്രം കുറിയിട്ടു 

വളഞ്ഞു പുളഞ്ഞ വരകളിലാശാൻ 
ഗജകേസരിയെ കണ്ടെത്തി 
സ്വപ്ന വിളക്കുകളോരോന്നായി 
കരിന്തിരി കത്തിയോടുങ്ങുന്നു 

ആശകളോരോ മൂശയിലാക്കി 
പട്ടണ നടുവിൽ വിലയിട്ടു 
പേക്കോലങ്ങൾ പിറവിയെടുത്തു 
ലജ്ജയിലാണ്ട് കിടക്കുന്നു 

അരുതരുതെന്നരുൾ കേട്ടീടാതെ 
മോഹപക്ഷികൾ കുറുകുന്നു 
ചിന്ത നരച്ചൊരു ഓട്ട തലയിൽ 
മരണം കലപില കൂട്ടുന്നു 


അഷ്‌റഫ്‌ എസ്സം വരിക്കോളി 


2013 നവംബർ 3, ഞായറാഴ്‌ച

ഹാജറ

ഹാജറ .......
========================
      ഹാജറ അഞ്ചു നേരം കൃത്യമായി നമസ്കരിക്കുകയും മഗ്രിബ് നിസ്കാരം കഴിഞ്ഞു ഇഷാവരെ ഖുറാൻ ഒതുകയും ചെയ്യും അവളുടെ ഉമ്മ എന്നും ഹാജരയുടെ പ്രവർത്തിയിൽ ഊറ്റം കൊള്ളുമായിരുന്നു അത്യാവശ്യ ദീനി ബോധവും തഖവയും ഉള്ള കുട്ടി..അവളെ കണ്ടു പഠിച്ചാണ് ആമുവിന്റെ  കൊച്ചു മോൾ നിസ്കാരം  ശീലമാക്കിയത് .. ഫാത്തിമാ ബീവിയെ കുറിച്ചും, ആയിഷാ ബീവിയെ കുറിച്ചും ഹാജറ കൂട്ടുകാരോട് പറഞ്ഞു ആവേശം കൊള്ളിക്കുമായിരുന്നു ഖുരആനിലെ വാക്കുകളുടെ അർത്ഥം പറഞ്ഞു പാരായാണം ചെയ്യാൻ അവൾ മിടുക്കിയായിരുന്നു ..വിവാഹ പ്രായ മായപ്പോൾ ഒരുപാട് ആലോചനകൾ വന്നു. ഹസ്സനിക്ക അതൊന്നു അത്ര കണക്കിലെടുത്തില്ല... അങ്ങിനെയാണ് നാട്ടിലെ പുത്തൻ പണക്കാരൻ സുബൈർ വിവാഹ ആലോചനയുമായി ആളെ അയച്ചത്. കേട്ടപ്പോൾ ഹസ്സനിക്കാക് നന്നായി ബോധിച്ചു നല്ല വീട്, കാർ, നല്ല മുതലുള്ള ചെക്കൻ
അദ്ദേഹം വിവാഹത്തിന് സമ്മതം മൂളി..

"എല്ലക്കളെ ഓല് ബെലിയ ആൾകാരാന്നങ്കിലും പോരെന്റെ ഉള്ളിലെ ഉള്ളു കള്ളി അമ്മക്ക് തിരിഞ്ഞിക്കില്ലാലോ " ഹസ്സനിക്കാന്റെ  ഭാര്യ ചോദിച്ചു

"ഞി മ്ണ്ടാണ്ടാട നിന്നോ ഇത്തിര ബെലിയ ഒരു ബന്ധം മന്നെരാ ഓളെ ഒരി .............."

അങ്ങിനെ വളരെ ആഘോഷത്തോടെ വിവാഹം കഴിഞ്ഞു . പട്ടുപുടവയും മുല്ല മാലയും പാട്ട് കച്ചേരിയും കഥിന വെടിയുമൊക്കെ ഉള്ള കല്ല്യാണം.. പാർടി കഴിഞ്ഞു എല്ലാരും പിരിഞ്ഞു

എങ്ങും സന്ധ്യാ ദീപങ്ങൾ തെളിഞ്ഞു പതിവുപോലെ  സുബൈറിന്റെ വീട്ടിലും, ഉമ്മയും പെങ്ങളും വിഡ്ഢി പെട്ടിക്കുമുന്നിൽ....  ഹാജറ മഗ്രിബ് നിസ്കരിക്കാൻ വേണ്ടി വുദു എടുത്ത് നിസ്കാരം കുപ്പായം എവിടെയും കാണാത്തത് കൊണ്ട് സുബൈറിന്റെ  പെങ്ങളോട് ചോദിച്ചു

"ഇച്ചാ.. ഇങ്ങളെ നിസ്കാര കുപ്പായം ഒന്ന് തരുവോ ..?"

അവൾ വെറുതെ ഒന്ന് ചിരിച്ചു ..പിന്നെ ഇങ്ങനെ ചോദിച്ചു

"ഉമ്മാ ഇങ്ങളെ നിക്കാര കുപ്പായം എട്യാ ഉള്ളെ ..?

സ്വീകരണ മുറിയിലെ ടി വിക്ക് മുന്നിലിരുന്ന് നഫീസ ഉറക്കെ പറഞ്ഞു
എന്റെ നിക്കാര കുപ്പായം .................. ഇഞ്ഞൊരു കാര്യം ചെയ്യ്‌.. ഇന്റാങ്ങ് കൊടുക്കാറോ ...?"

"അതായിപ്പം നന്നായെ എന്റെലുണ്ടെ ഇങ്ങളോട് ചോയിക്കോ ............."

രണ്ടുപേരുടെയും "വയനാടൻ മൌലിദ്"കേട്ടപ്പോൾ ഹാജരക്ക് വിഷയം മനസ്സിലായി അവൾ പറഞ്ഞു

"എല്ലെ മാണ്ട ഞാന് പർദ്ദ ഇട്ടു നിക്കരിക്കും ....."

അവൾ അകത്ത് പോയി നിസ്കരിച്ചു ഖുറാനും ഓതി താഴെ വരുമ്പോൾ പെങ്ങളും ഉമ്മയും
അടുത്ത സീരിയലിനുള്ള കാത്തിരിപ്പിലായിരുന്നു

അടുത്ത ദിവസം  നഫീസ സുബൈരിനോട് പറഞ്ഞു

"ഇഞ്ഞി അങ്ങാടീന്നു ബെരുംമം ഒരു നിക്കാര കുപ്പായം ഇങ്ങു മാങ്ങിക്കോളേ .... ഇന്നലത്തന്നെ ..."

പിറ്റേ ദിവസം സുബൈര് നിസ്കാര കുപ്പായം വാങ്ങി കൊടുത്തു ഹാജറ വളരെ സന്തോഷിച്ചു
വീടുകാർ എല്ലാരും സീരിയല് കാണുമ്പോൾ അവളും വന്നിരുന്നു കാണും. ആദ്യമായി കാണുന്നത് കൊണ്ടാവാം അവൾക് വളരെ കൗതുകം തോന്നി .. കഴിഞ്ഞ കഥകളും വരാനിരിക്കുന്ന സംഭവങ്ങൾ വരെ നഫീസക്ക് അറിയാം . ചില വിഷയങ്ങളിൽ ഉമ്മയും പെങ്ങളും തർക്കികുന്നത് കാണാം . ആനിയുടെ കുട്ടി ശിവന്റെതാണെന്നും അല്ല അത് ജഗന്റെതാണെന്നും അവർ വാശി പിടിക്കും ആരാണ് ജഗേനെന്നും , ആനിയെന്നും അറിയാൻ ഹാജറാക്കും കൊതിയായി ...

അങ്ങിനെ ദിവസങ്ങൾ കഴിഞ്ഞു ..

ഒരു ദിവസം ഹാജരയുറെ ഉമ്മ അവിടെ താമസിക്കാൻ വന്നു
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ സീരിയലിനു സമയം ആയി ഉമ്മയും പെങ്ങളും സോഫയിൽ ഉപവിഷ്ടരായി . മഗ്രിബ് ബാങ്ക് കൊടുത്തു , ഹാജറയുടെ ഉമ്മ വുദു ഉണ്ടാക്കി വന്നു നിസ്കാര പായ തിരയുകയാണ് ഇത് മനസ്സിലാക്കിയ നഫീസ ഹാജറയേ വിളിച്ചു

"മോളെ ഉമ്മാക്ക് നിക്കാര കുപ്പായം കൊടുക്ക് ..."

ഹാജറ നിന്ന് പരുങ്ങുകയാണ് .. അത് കൊണ്ട് നഫീസ ചോദിച്ചു

"ആന്താളെ ഇഞ്ഞി കേട്ടിക്കില്ലേ ...............?"

"കേക്കാഞ്ഞിറ്റല്ലുമ്മാ നിക്കാര കുപ്പായം എടിയെനോളീ ബെച്ചേന്നു ഓർമ്മയാവുന്നില്ല ..........!!!!!!!

ഇത് കേട്ട് പൊട്ടികരഞ്ഞു കൊണ്ട് ഹാജരയുടെ ഉമ്മ പറഞ്ഞു

"പടച്ച തമ്പുരാനേ എന്റെ മോളെ സ്വർഗം ദുനിയാവില് മാത്രം ആയിപ്പോയല്ലോ ...........അല്ലാഹ് .."

ദിവസങ്ങൾ വീണ്ടും കഴിഞ്ഞു പോയി ആർഭാട ജീവിതത്തിന്റെ ആലസ്യത്തിൽ പ്രാർഥനയും വിശുദ്ധ വായനയും ഹാജറയിൽ നിന്നും അകന്നു പോയി .. സീരിയലുകളിലെ കഥയെ കുറിച്ച് കഥാപാത്രത്തെ കുറിച്ച് അവൾ വാതോരാതെ സംസാരിച്ചു ...

ഒരു ദിവസം ..
സീരിയലിന്റെ ഇടവേളയിൽ നഫീസ എഴുനേറ്റു അപ്പോളാണ് ഫോണ്‍ വന്നത്

"ഹലോ ആരാ .........."

"ഇത് സുബേറിന്റെ വീടല്ലേ ..?"

"ങാ ഇങ്ങളാരാ ....?"

"അത് സുബെറിന് ചെറിയ ഒരു അക്സിടെന്റ്റ് പറ്റി മെഡിക്കൽ കോളെജിലേക്ക് കൊണ്ട് പോയിടുണ്ട് ...."

പിന്നീട് അവിടെ ഒരു നിലവിളിയായിരുന്നു . എല്ലാ മൊബൈലും ഒന്നിച്ചു അടിയാൻ തുടങ്ങി "കുങ്കുമ പൂവിന്റെ" ഭാക്കിബാഗം ആരും കാണാതെ ആടി തീർന്നു ..
സുബൈറിന്റെ കാർ ബസ്സുമായി ഇടിച്ചതാണ് അവന് സാരമായ പരുക്കുണ്ടായിരുന്നു

നട്ടെല്ലിനു  ക്ഷതമേറ്റ സുബൈര് കിടപ്പിലാണ്.. പ്രാഥമിക ആവശ്യങ്ങള്ക്ക് പോലും ഒരാളിന്റെ സഹായം വേണം ... പണവും പത്രാസും താഴോട്ടിറങ്ങാൻ തുടങ്ങി ...
ദുരിതം തന്നെ  തേടി എത്തിയപ്പോൾ താൻ മടക്കി വെച്ച മുസല്ലയും ഖുറാനും നോക്കി നെടുവീർപ്പിടുകായാണ് ഹാജറ.. തുറന്നു നോക്കാൻ ധൈര്യമില്ലാതെ ........

അഷ്‌റഫ്‌ എസ്സം വരിക്കോളി