ആകെ പേജ്‌കാഴ്‌ചകള്‍

2013 ജൂൺ 30, ഞായറാഴ്‌ച

പാവം രാജ കുമാരൻ

പാവം പാവം രാജകുമാരാൻ
--------------------------------

നിലവിളികൾ കൊണ്ട്
കോട്ടകൾ തുറക്കാമെന്നും
തുറിച്ചു നോട്ടം കൊണ്ട്
സൈന്യത്തെ തോല്പിക്കാമെന്നും
പറഞ്ഞു പറ്റിച്ച
വാലാട്ടി പക്ഷിയോട്
ചോദിക്കുക
ഉരിഞ്ഞു പോയ വസ്ത്രവും
തകർന്ന തുകൽ സഞ്ചിയും
വീണ്ടെടുക്കാനെങ്കിലും
ഫലിതമല്ലാത്ത
വല്ലതും ബാക്കിയുണ്ടോ എന്ന്

വീണു കിടക്കുന്നവന്റെ
ആപ്ത വാക്യങ്ങൾ കേട്ട്
ആവേശ മേറുമ്പോൾ
ഓർക്കുക
ഉത്തരംതാങ്ങി പല്ലികൾ
തൂപ്പുകാരന്റെ ചൂലുകണ്ട്
വാലറ്റം മുറിച്ചോടിയ കഥ

മലയോടു കലമെറിഞ്ഞ വേടനും
കുളത്തോട് കോപിച്ച കോരനും
തോറ്റിടത്ത്  നീയും .....

അഷ്‌റഫ്‌ എസ്സം വരിക്കോളി 

2013 ജൂൺ 28, വെള്ളിയാഴ്‌ച

സഭ്യത ............................

സഭ്യത ........
-------------------------

തിരക്കുള്ള പട്ടണത്തിൽ 
വഴി വാണിഭക്കാരന്റെ കവല പ്രസംഗം 
രോഗത്തെ കുറിച്ചും
ലക്ഷണങ്ങളെ കുറിച്ചും
തന്റെ മരുന്നിനെ കുറിച്ചും
വാ തോരാതെ ചർവ്വണംചെയ്യുന്നു
സ്ത്രീകളും കുട്ടികളും ചുറ്റും കൂടി
ചിലർ വാ പൊത്തി
മറ്റു ചിലർ മുഖം ചുളിച്ചു
കൂട്ടത്തിൽ ഒരു പരിഷ്ക്കാരി
ഹേയ്..! ഇയാൾക്ക്
സഭ്യമായ ഭാഷയിൽ സംസാരിച്ചു കൂടെ ..?
വാണിഭക്കാരൻ ചിരിച്ചു കൊണ്ട് ചോദിച്ചു
മൂലക്കുരുവിന്റെ മരുന്നിനു
എവിടെയാ സഖാവേ സഭ്യം ...?

അഷ്‌റഫ്‌ എസ്സം വരിക്കോളി

2013 ജൂൺ 27, വ്യാഴാഴ്‌ച

അക്ഷര മാല ..(ഭാഗം 2 )

അക്ഷര മാല ( ഭാഗം 2 )
-----------------------------------------

"ഢാ"ലം* കൈവശമില്ലാതവൾ നീ
"ത"ക്കാളി പോലൊരു മേനി മാത്രം
"ഥ"ര്‍വണം* നോക്കി വിധി പറയുന്നവർ
"ദാ"സിയായ് നിന്നെ ചേർത്ത് വെക്കും

"ധ"നവതി യാവാൻ മോഹിച്ചിടാതെ
"നാ"ഥവതി* യായ് തീർന്നിടെണം
"പ"ക്വതയോടെ ജീവിച്ചു പോന്നാൽ
"ഫ"ലപ്രദമായിടും നിൻ ജീവിതം

"ബം"ഗ്ളാവ് മോഹിച്ചു നന്മ ത്യജിച്ചാൽ
"ഭ"സ്മീകരിക്കും നിൻ കുലമഹിമയെ
"മാ"നം നശിച്ചാൽ കുലവും നശിച്ചു
"യ"ക്ഷിയായ് തീരും നീ ജിവിതത്തിൽ

"രം"ഗിത* ധൃഷ്യ ജീവിതം കണ്ടു
"ല"ളിത മീ ജീവിതം കണ്ടു മടുക്കാതെ
"വം"ശപരമ്പര കാത്തു കൊള്ളേണം
"ശ"താബ്ദ മിനിയും നിന്നിലെ ന്നോർക്കണം

"ഷ"ണ്ഡാലി* യാവാതെ "അമ്മ"യായ് തീരണം
"സ"ന്തോഷമെന്നും  കൂടെ നിൽക്കും
"ഹ"ര്ഷാശ്രു വോടെ വിട ചൊല്ലിടുന്നു
"റാ"ണിയായ് വിണ്ണിൽ വാണിടുമ്പോൾ
ചില്ലക്ഷരങ്ങൾ കൂടെ വേണം

============================
*ഢാലം    = പരിച
*ഥര്‍വണം = പോക്ക്
*നാഥവതി =  ഭാര്യ
*രംഗിത    =  നിറംപിടിപ്പിച്ച
*ഷണ്ഡാലി = വേശ്യ

അഷ്‌റഫ്‌ എസ്സം.വരിക്കോളി 

2013 ജൂൺ 25, ചൊവ്വാഴ്ച

റംസാൻ ............

പുണ്യങ്ങളുടെ പൂക്കാലം ..
--------------------------------
കളവു ശീലിച്ച അധരങ്ങൾ
ഖലിമ കേട്ട് വിറക്കുന്നു
പെയ്തിറങ്ങിയ
തിന്മയുടെ ഇരുട്ട്
മനസ്സിൽ പെരുമ്പറ
കൊട്ടുമ്പോൾ
പാദങ്ങൾ വീഴ്ചയെ
ഭയക്കുന്നു

തൗബയുടെ വാതിലിൽ
ശിരസ്സർപ്പിച്ചു
ഇന്നലുടെ വരയിട്ട പേജുകളറുത്ത്
നിർമ്മല ചിത്തനായ് മടങ്ങണം

പുണ്യ മാസ നിലാവ് തേടി
പ്രതീക്ഷയുടെ മിന്നാമിനുങ്ങുകൾ
വേദ വാക്യങ്ങളുരുവിട്ടു
മുന്നേ നടക്കുന്നു ....

പള്ളി മിനാരങ്ങളിൽ
നന്മയുടെ
വെള്ളരി പ്രാവുകൾ
കുറുകുന്നുണ്ട്
പുണ്യങ്ങളുടെ തേൻ മഴ
ചൊരിയുവാൻ

ചന്ദ്രക്കല വാനിൽ
ഉയരുമ്പോൾ കേൾക്കാം
സാത്താന്റെ കൈകളിൽ
ചങ്ങല കിലുക്കം

അധരവും ഉദരവും
ഭക്തിയാൽ നിറയണം
പാപങ്ങൾ കഴുകുമാ
"ഖദ്റിന്റെ രാത്രിയിൽ"
ഞാനു മനുഗ്രഹിതനായെങ്കിൽ ....

അഷ്‌റഫ്‌ എസ്സം വരിക്കോളി




അക്ഷരമാല ..........(ഭാഗം 1 )

അക്ഷരമാല...... ( ഭാഗം .1 )
--------------------
അ എന്നയക്ഷരം അമ്മ തന്നു
ആന വരുന്നത് ചൂണ്ടി നിന്നു
ഇല്ലത്തെ കൊമ്പനെ തൊട്ടു നിന്നു
ഈചയെ പോലെ പരുങ്ങി നിന്നു

ഉത്രാട മന്നു വിരുന്നു വന്നു
ഊഞ്ഞാലു കെട്ടി പാട്ടുപാടി
ഋ തു മതിയായെന്നമ്മ ചൊല്ലി
എല്ലാരും ചേർന്നെന്നെ മഞ്ഞൾ മുക്കി

ഏഴുനാൾ ഏകയായി ദൂരെ നിന്നു
ഐശ്വര്യ റാണിയായ ണിഞ്ഞൊരുങ്ങി
ഒതുങ്ങി കഴിയാൻ നേരമായി
ഓപ്പോള് ചെവിയിൽ മന്ത്രമോതി

ഔദാര്യമെന്നും കൂടെ വേണം
കപട ലോകമാണെന്നൊർമ്മ വേണം
ഖരം* ചുറ്റും പറകുന്നെന്നോർത്തീടണം
ഗണം തെറ്റി പറക്കാതെ
ഘടം* ശുദ്ധി കാത്തിടേണം

ചന്ദ്രിക പോലെ തിളങ്ങും മുഖത്ത്
ഛന്ദന ചാരുത തിളങ്ങിടട്ടെ
ജംഭകവിദ്യകൾ കാട്ടിടാതെ
ഝങ്കാരിണി*യായ് വാണിടേണം

ഞാനെന്റെ മനസ്സിൽ ചിത്രമിട്ടു
ടങ്കവിജ്ഞാനം* നേടിടെണം
ഠപ്പെന്ന് തോൽക്കാൻ മനസ്സില്ലെനിക്ക്
ഡമരം* കാക്കണേ തമ്പുരാനേ

-----------------------------------------
*ഖരം = കഴുകൻ
*ഘടം = ശരീരം
ഝങ്കാരിണി = ഗംഗ
ടങ്കവിജ്ഞാനം = നാണയവിദ്യ 
ഡമരം    =  നാശം

അഷ്‌റഫ്‌ എസ്സം വരിക്കോളി


2013 ജൂൺ 24, തിങ്കളാഴ്‌ച

സ്നേഹം ...........

സ്നേഹം ....
=================
നീ മറഞ്ഞ രാത്രിയിൽ
സാത്താൻ വിരുന്നു വന്നു
നന്മയുടെ പൂവുകൾ പറിച്ചെടുത്ത്
മനസ്സിൽ
ഇക്കിളി പൂവിട്ടു കടന്നു പോയി
ഇന്നെന്റെ ചിന്തയിൽ
നീയില്ല
നിന്റെ പ്രകാശമില്ല
ഇക്കിളി പൂവിന്റെ ഗന്ധം മാത്രം
ഞാൻ വെറും
തമസ്സിന്റെ  തോഴൻ
തിന്മയുടെ ഉപാകസകൻ

അഷ്‌റഫ്‌ എസ്സം വരിക്കോളി

2013 ജൂൺ 21, വെള്ളിയാഴ്‌ച

മഴക്കാല ഓർമ്മകൾ ....

മഴക്കാല ഓർമ്മകൾ...........
=====================
മഴ മേഘം വിരുന്നു വന്നു
ഉറ്റുറ്റി വീഴുന്ന മഴ നാരുകൾ
ഭൂമി  ആവേശ പൂർവ്വം
ആലിംഗനം ചെയ്തു
ചുടു നിശ്വാസത്തിനു
മണ്ണിന്റെ മണം

നിദ്രയുടെ വിളിക്കുത്തരം ചെയ്തു
കിടക്കയെ പുൽകവേ  ............
തിമിര്ത്തുപെയ്ത
മഴയുടെ ആനന്ദാനുഭൂതിയിൽ
മണ്ണ് കുളിർകാറ്റിനെ സമ്മാനിച്ചതും

പുലര്കാല കാഴ്ചയിൽ ........
രാത്രിയുടെ ഓർമ്മകൾ  പേറി
ഈറനണിഞ്ഞ മണ്ണിലൂടെ
മഴ തുള്ളികൾ തലയിലേറ്റി
നിര്ത്തം ചവിട്ടുന്ന
പുൽചെടികളിൽ പാദം ചലിച്ചു
കുളിരുകളേറ്റു വാങ്ങിയതും

നേരം പുലർന്നതറിയാതെ
തവളകളാർപ്പ് വിളിച്ചതും
പകലോന്‍
മേഘം മുറിച്ചെത്തി നോക്കിയതും
മഴക്കാല ഓർമ്മകൾ.........

 അഷ്‌റഫ്‌ എസ്സം.വരിക്കോളി

2013 ജൂൺ 20, വ്യാഴാഴ്‌ച

മയ്യത്ത് .....

മയ്യത്ത് .............
------------------------
വീതിയിയുള്ള
ഒരു പലകയില്‍
കിടത്തി
കര്‍പ്പൂരം കലര്‍ത്തിയ
ചൂട് വെള്ളം കുളിപ്പിക്കും
നിന്നെ..

മുറ്റത്ത്‌
തെങ്ങില്‍ ചാരിവെച്ച
ആറു കാലുള്ള കട്ടിലിലാണ്
നിന്റെ യാത്ര..

നീ കേൾകുന്നുണ്ടോ
ഈ വേദമന്ത്രങ്ങള്‍ ..?
നീ കാണാതെ പോയ
വിശുദ്ദ വാക്യം ..?
ഞങ്ങൾ നിനക്ക് വേണ്ടി
നമസ്കരിച്ചു
നീ ചെയ്യാൻ മറന്ന കർമ്മം .....!
നീയിതു അറിയുന്നുണ്ടോ
സ്നേഹിതാ ..?

അരപ്പട്ടയും തലയണ കൂടും 
നിറഞ്ഞത്‌
നീ കൊടുക്കാതെ വെച്ച 
ദരിദ്രന്റെ മുതലുകൾ ..

നിന്റെ കൂടെ പിറപ്പുകൾ
ഈര്‍ഷ്യയോടെ
കുശുകുശുക്കുന്നുണ്ട്
നിന്റെ ശേഷിപ്പുകള്‍ക്ക് വേണ്ടി
അതെ ..അവര്‍
കലഹിക്കുന്നു

ആറടി താഴ്ചയില്‍
മൂന്നടി വീതിയില്‍
നിന്റെ വാസ സ്ഥലം
ഒരുങ്ങി കഴിഞ്ഞു

നിന്നെ തനിച്ചാക്കി
ഞങ്ങള്‍ക് മടങ്ങി
പോവാതിരിക്കാനവില്ല ..

കരയുന്ന ഭാര്യയും
വിതുമ്പുന്ന മക്കളും 
ഒരു ദിനം കാത്തുവെക്കില്ല
നിന്നെ
എന്തന്നാല്‍ 
നീ വെറും മയ്യത്ത് ..

അഷ്‌റഫ്‌ എസ്സം വരിക്കോളി 

2013 ജൂൺ 18, ചൊവ്വാഴ്ച

വയനാ ദിനം .........

വായനാ ദിനാശംസകൾ .....................

നാടൻ പാട്ട് ......
==================

തംബിരാൻ തീപെട്ട് പോയെരത്ത്
കോയിക്കൊട്ടങ്ങാടീൽ പന്നി കീഞ്ഞി
പേക്കം കുളിചിയാരി തോർത്ത് പെണ്ണെ
മാപ്പിള ബെരുന്നുണ്ട് കൊടയെടുത്ത്

പേക്കം പോയ്‌ പേക്കം പോയ്‌ ബെരണേ മാതൂ
തുമ്മാൻ മുറുക്കുവാനും കൊണ്ടുവരണേ
പെട്ടിയിൽ പൂക്കുണ്ടോ മാതൈച്ചമ്മേ
പെത്തില ചമക്കുവാൻ ചടക്കുന്നുണ്ട്

ഇങ്ങളറഞ്ഞീനൊ മാതൈച്ചമ്മേ
മാപ്പള മദീരാഷീ പോയ കാലോ
ഉമ്മെട്ടിയാ രെന്റമ്മൊ ഒക്കാനിച്ചേ
ഇഞ്ഞെന്താ തീയ്യാ മുയിചോക്ക്ന്നെ
കിണ്ടീങ്ങേടുക്ക് ഏൻ മീട് കവ്വട്ടെ

ന്റെമൊൻ കുഞ്ഞെക്കൻ കൊണ്ട്യരുമ്മോ
പാറേമ്മെലെ തെങ്ങുമ്മ പീക്കര് കെട്ടി ...
പാടി പെറുക്കീൻ പെമ്ബെറന്നോരെ
തെയ്യന്തം തെയ്യന്തം തയ്യന്താരോ ..........

അഷ്‌റഫ്‌ എസ്സം വരിക്കോളി


2013 ജൂൺ 17, തിങ്കളാഴ്‌ച

പൂക്കാലം വരവായി

പൂക്കാലം വരവായി ......
---------------------
അന്യന്റെ മാംസം കൊത്തി വലിക്കുവാൻ
നാവുകളെന്തിനു നാഥാ
നരകം കരിക്കുന്ന കാഴ്ചകൾ കാണാൻ
കണ്ണ്കളെന്തിനു നാഥാ
നന്മകൾ കേൾകാതെ ഫിത്‌നകൾ കേൾകുവാൻ
കാതുകെളെന്തിനു നാഥാ
തെറ്റിന്റെ വഴികളിൽ കാതം നടക്കുവാൻ
പാദങ്ങളെന്തിനു നാഥാ

പുണ്യങ്ങൾ പൂകുന്ന പൂമരച്ചോട്ടിൽ
തപസ്സോന്നിരിക്കണം നാഥാ
പുണ്യ മാസത്തിലെ പൂനിലാവ് കാണുവാൻ
കരുണ നൽകേണമേ നാഥാ
ആയിരം പുണ്യങ്ങളൊന്നായിറങ്ങുന്ന
ഖദ്റിന്റെ രാത്രിയിൽ ധന്യരായ് തീർന്നോരി-
ലെന്നയും ചെര്ക്കണേ നാഥാ

അഷ്‌റഫ്‌ എസ്സം വരിക്കോളി

2013 ജൂൺ 16, ഞായറാഴ്‌ച

സ്വാർത്ഥത .................

സ്വാർത്ഥത........
-------------------------------

സ്വാർത്ഥതയുടെ മുൾച്ചെടികൾ
സമൃദ്ധമായി വളരുന്നുണ്ട്
സ്നേഹത്തിന്റെ ശ്മശാനങ്ങളിൽ

വെള്ളരിപ്രാവുകൾ
ചത്തൊടുങ്ങിയ പാടങ്ങളിൽ
കഴുകന്മാർ വട്ടമിട്ടു പറക്കുന്നു

സാത്താന്റെ
താമപത്രങ്ങള്‍
വിതരണം ചെയ്യപ്പെടുന്നു
നാട്ടിലെങ്ങും

സത്യം
ഒരു കറുത്ത തുണിയുടെ
നിഴാലായി പരുങ്ങി നില്‍പ്പുണ്ട് ..
നന്മ
ആരെയൊ വെറുതെ ഭയക്കുന്നു

ഇസങ്ങളും മതങ്ങളും വിൽകുന്ന
കമ്പോളത്തിൽ
ദൈവ മില്ലാത്തവന്റെ
കുതിര പന്തയം ......

നിലാവില്ലാത്ത രാത്രികൾക്കപ്പുറം
പ്രതീക്ഷയുടെ മിന്നാമിനുങ്ങുകൾ
നന്മയുടെ വെള്ളി നൂലുകൾ
കൊണ്ട് വന്നിരുന്നെങ്കിൽ  ......


അഷ്‌റഫ്‌ എസ്സം വരിക്കോളി

2013 ജൂൺ 13, വ്യാഴാഴ്‌ച

വാർത്തകൾ

വാർത്തകൾ ........................
-----------------------------------

നേരു പറഞ്ഞും നേരത്തേ പറഞ്ഞും
നിർഭയം മോഴിഞ്ഞും കണ്ട
വാർത്തയിലെ "പട്ടി"
"ആടാണ്" പോലും

"കോ" എന്ന് കണ്ടാലത്
കോഴിക്കൊടാകുന്ന
വാർത്തകളില്ലാത്ത
നാട്ടിലിരുന്നൊരു
സത്യ മറിയാൻ മോഹമായി

നാക്കുളുക്കില്ലാതെ
വാക്കുകൾ മാറ്റുന്ന
രാഷ്ട്രീയ പോഴന്മാർ
ന്യായം വിളമ്പുന്നുണ്ട്
ചാനൽ വെളിച്ചത്തിൽ

മാധ്യമ പണ മെഴുത്തുകാർ
പേനകൾ ഉന്തുന്നുണ്ട്
മടിക്കുത്തിലെ കനവും നോക്കി
ചിരി വരാത്ത ഫലിതങ്ങൾ !

കേമറ കണ്ണുകൾ പരതുന്നുണ്ട്
അന്യന്റെ അടുക്കളയിലെ
തുണിയില്ലാ കഥകൾ

അപ്പോളും
വിശന്നു മരിച്ചവന്റെ ശവവും പേറി
ഒരു കൂട്ടർ പോകുന്നുണ്ട്
വാർത്തകളുടെ കണ്ണുകളില്ലാത്ത
ഇടവഴിയിലൂടെ.......


അഷ്‌റഫ്‌ എസ്സം വരിക്കോളി


2013 ജൂൺ 10, തിങ്കളാഴ്‌ച

പ്രമാണി .......................

പ്രമാണി ......
--------------------------
അന്ന് ...
ഊഞ്ഞാലു പോലൊരു
കസേര വേണം
വീശി നടക്കാനൊരു
ചാട്ട വേണം
മൊഞ്ചുള്ള പെണ്ണിനെ
വേലി കടത്തണം
ചേലുള്ളോരുത്തിയെ
വേളികഴിക്കണം

ചുറ്റു മതിലുള്ള വീട് വേണം
ചുറ്റിലും നാലാള് കൂടെ വേണം
പട്ടു വിരിച്ചൊരു മെത്ത വേണം
വെഞ്ചാമരം വീശാനാളു വേണം

മദ്യം വിളമ്പുന്ന സദ്യ വേണം
കൂട്ടി കുടിക്കുവാൻ പെണ്ണ് വേണം
നക്ഷത്ര ശോഭകൾ കൂടെ വേണം
ഓശാന പാടുവാനാള് വേണം

ഇന്ന്
നേരെ നടക്കുവാൻ താങ്ങ് വേണം
നനയാ തുറങ്ങുവാൻ കുട ചൂടണം
മാത്രകൾ മാത്രമാണന്ന മെന്നും
മൂത്രമോഴിക്കുവാൻ കുഴലുവേണം

ചേലുള്ള വീടുകൾ ജപ്തിയായി
കരളുകളധി കവും തേഞ്ഞു പോയി
വേളിയും മക്കളും യാത്ര യായി
പാപവും ദേഹവു മനാഥരായി


അഷ്‌റഫ്‌ എസ്സം വരിക്കോളി

2013 ജൂൺ 8, ശനിയാഴ്‌ച

അട്ടപ്പാടി ഒരു നാൾ പിറന്നതല്ല

അട്ടപ്പാടി ഒരു നാൾ പിറന്നതല്ല
--------------------------------------


അവന്റെ നഖക്ഷതങ്ങൾ
അവളുടെ മാറിൽ തീർത്ത വ്രണങ്ങളിൽ
ഈച്ചകൾ വട്ടമിട്ടു പറക്കുന്നു

പിഞ്ഞിയ വസത്രങ്ങൾക്കിടയിൽ
മുഴച്ചു കാണുന്നത്
അവൻ സമ്മാനിച്ച
പാഴ് വാക്കുകളുടെ ബീജം

താഴ് വഴിയായ് കിട്ടിയ അജ്ഞത
മേലാളൻ മാർ ചാർത്തിയ
കുല നാമത്തിനൊപ്പം
ഇരുട്ടിന്റെ കുപ്പായ മണിയിച്ചു
നഗര കാഴ്ചയിൽ വിറ്റു
കോടികൾ മാമുണ്ണാൻ
അവൻ മറച്ചു വെച്ച സൂര്യ കിരണങ്ങൾ
ഒരു ശാപ കൊടുങ്കാറ്റുമായ്
അവനെ തേടിയെത്തും ..

തെളിയുന്ന കാൽവിളക്കുകൾ
അവന്റെ ചരമം കുറിക്കണം
അവന്റെ  തടിച്ചു കൊഴുത്ത
മാംസപേശികൾ അറുത്തെടുത്ത്
വൃണിത മാറിടങ്ങൾ തേച്ചു മിനുക്കണം

പട്ടും വളയും കൊടുത്തു തോളിലേറ്റിയവർ
ആട്ടിത്തുപ്പി ക്കടന്നു പോകണം
വരും നാളയിലൊരു ദിനം
കൈവിരൽ തീ പന്ത മാവണം

അഷ്‌റഫ്‌ എസ്സം. വരിക്കോളി

2013 ജൂൺ 5, ബുധനാഴ്‌ച

തിരഞ്ഞെടുത്ത വഴികൾ .....




തിരഞ്ഞെടുത്ത വഴികൾ ....
------------------------------------
മതങ്ങളുടെ വേലികൾക്കുള്ളിൽ
കുടുംബമെന്ന മതിൽ തീർത്തു
നിന്നെയവർ കുടിയിരുത്തി

വേലികൾക്കപ്പുറത്തെ പ്രലോപനങ്ങൾ
നിന്നെ മാടി വിളിച്ചു
അവ സമ്മാനിച്ച വിഷക്കനി
നിന്റെ നഗ്നതയെ ഇക്കിളിപ്പെടുത്തി
വിവേകങ്ങൾ വികാരത്തിന് പണയമെഴുതി
നീ മതിൽ കടന്നു


ഇന്ന് തെരുവിൽ അന്യന്റെ
ബീജ വിസർജ്യ വസ്തുവായ്‌ തീർന്നു
ഇത് നീ തിരഞ്ഞെടുത്ത വഴി

നന്മകൾ ചൊല്ലീടിനാൽ
മതാന്ധത യെന്നുരച്ചു
സാത്താന്റെ വഴികളിൽ
വാൽ കൊണിച്ചോടുന്നു നീ

നീ ഇറങ്ങിയ വീടും മതിൽ കെട്ടും
നിനക്കായ് കാത്തിരിപ്പുണ്ട്
നന്മയിലേക്ക് വഴി നടക്കുക
നീളുകയും കുറയുകയും ചെയ്യുന്ന
കറുത്ത നിഴലുകളല്ല വഴികാട്ടി

അഷ്‌റഫ്‌ എസ്സം വരിക്കോളി

2013 ജൂൺ 4, ചൊവ്വാഴ്ച

ഒരു മരം ......
----------------------------
മനസ്സിന്റെ മുറ്റത്ത്
ആരാരും കാണാതെ
ഞാനുമൊരു തൈവെച്ചിരുന്നു
കണ്ണീരു കൊണ്ടതിൽ നനവ്‌ ചേർത്തു
പുഞ്ചിരിയാലതിൽ വെളിച്ച മേകി
സ്നേഹത്തിൻ നിറമുള്ള പന്തലിട്ടു
ചുംബന പ്പൂവിന്റെ കുറിവരച്ചു
മരമായി വളരുന്നതും
തണലായ്‌ വിരിയുന്നതും
ഫലമായി നിറയുന്നതും
ഞാൻ കണ്ട സ്വപ്‌നങ്ങൾ
താഴോട്ടിറങ്ങാത്ത വേരുകൾ കാണാതെ
ഇല വിടരുന്നതും കാത്തിരുന്നു
ശിശിരവും വസന്തവും വന്നു പോയി
എൻ മരം മാത്രം പൂത്തതില്ല

അഷ്‌റഫ്‌.എസ്സം വരിക്കോളി 

പാഴ്ജന്മം .........

പരാജിതർ ..............
----------------------------
പ്രതീക്ഷയുടെ വരണ്ട പാടങ്ങൾ
വിണ്ടു കീറിയ മനസ്സിൽ
അവസാനത്തെ സൂര്യനും
അസ്തമിക്കുന്നു
മുനിഞ്ഞു കത്തുന്ന
ചിമ്മിനി വിളക്ക്
മോഹ കാറ്റുകൾ
ഊതികെടുത്തിയപ്പോളും
വിറ്റു തുലച്ച പ്രമാണങ്ങളും
പണയം വെച്ച കെട്ടു താലിയും
വീണ്ടെടുത്ത്
നിലം മുട്ടിയ ശിരസ്സ്
പകൽ വെളിച്ചം കാണിക്കാൻ
അവൻ കുടിച്ച കണ്ണീരുപ്പുകളും
വൃഥാ.....
അകലെ നിന്ന് കൂവുന്ന
കാലൻ കോഴിയും
ഒഴുകിയെത്തിയ ഉരുളൻ കല്ലും
അടിച്ചു പൊങ്ങിയ തിരമാലകളും
കാണാതെ പോയ പാഴ് ജന്മം

അഷ്‌റഫ്‌ എസ്സം വരിക്കോളി

2013 ജൂൺ 2, ഞായറാഴ്‌ച

പുത്തനുടുപ്പും പുള്ളി കുടയും ...

പുത്തനുടുപ്പും പുള്ളി കുടയും ....
----------------------------------
“അ” എന്നൊരക്ഷരമാദ്യം പഠിപ്പിച്ച
അമ്മിണി ട്ടീച്ചറേയോർക്കുന്നു ഞാൻ
സാരിത്തലപ്പുകൊണ്ടധരം തുടച്ചും
ചേലതൻ ഞൊറികൾ തടവി പിടിച്ചും
പാട്ട് പോലന്നെന്നെ “തറ“ “പറ“ പഠിപ്പിചു.

വിദ്യതൻ ആവനാഴിയിൽ തീരാത്തൊരമ്പുമായ് ,
കഥയും, കവിതയും,കണക്കും,ചരിത്രവും
മേളിച്ചോരാ സ്ത്രീരത്നം.
കുസൃതികള്‍ക്ക്  ചൂരൽ കഷായവും,
പഞ്ചതന്ത്രം കഥകളും പിന്നെ......
സ്നെഹത്തിൽ ചാലിച്ച പുഞ്ചിരിയും.

ഒർമ്മയിൽ മിന്നുന്നു
ഉപ്പുമാവിൻ സുഗന്ധവും
ഉച്ചകഞിതൻ ചൂടും
വെള്ളത്തിനായ്  കലവില കൂട്ടിയ
കിണർ കരയും
അമ്മയൊടമ്മിണി ട്ടിച്ചർ പറഞ്ഞതും.

ട്ടിച്ചറും ഗുരുവും പരിണമിച്ചിന്നു
"മേഡവും" "മിസ്സു"മായവതരിചു
നൂഡിത്സും, ഐസ്ക്രീമും വാഴുമീകാലത്ത്
നാണിച്ചു നിൽകുന്നു "ഉപ്പുമാവ്"

നാവിൽ കുറിച്ചതും ആങ്കലേയം
കഴുത്തിൽ കിടന്നതും ആങ്കലേയം
അമ്മ മൊഴി കേട്ടാൽ പിഴയോടുക്കും
"ശ്രേഷ്ഠത"പദവിയായ്  ചുരുങ്ങി നിൽകും


അഷ്‌റഫ്‌.എസ്സം .വരിക്കോളി