ആകെ പേജ്‌കാഴ്‌ചകള്‍

2013 ഫെബ്രുവരി 27, ബുധനാഴ്‌ച


മരണം ..................
==========================
ആരോ തട്ടി മാറ്റിയ
ജനല്‍ വരികള്‍ കടന്നു
പോക്കു വെയില്‍ വിരുന്നു വന്നു
കഷായത്തിന്റെ ഗന്ധവും
തമ്രാണിയുടെ സുഗന്ധവും നിറഞ്ഞ
എന്റെ അവസാന വഞ്ചിയറയില്‍

ഓര്‍മ്മയുടെ ശീതള കാറ്റുകള്‍ക്ക് മറയിട്ടു
വേദനയുടെ കൊടുംകാറ്റുമായ്
സന്ധ്യ വന്നെത്തി ...
'സംഹാരി"കള്‍ക്ക് തടുക്കാനാവാത്ത
സാന്ത്വനങ്ങൾക്ക് കുളിരില്ലാത്ത
അസഹ്യമാം വേദന

പാദ വിരലില്‍ തുടങ്ങി മേലോട്ട്
വിയര്‍പ്പുകണങ്ങള്‍ തുടക്കുന്ന
പ്രിയതമയുടെ കൈകള്‍ തീപന്തം
ഇറുക്കിയടച്ച കണ്ണിലും
തീ ആളികത്തുന്നു

പോകാന്‍ മടിക്കുന്ന
പ്രാണനെ പറിചെടുക്കുന്നു
"റബ്ബേ ഒരു നാഴിക..!
നന്മ ചെയ്യാന്‍ ഒരു നാഴിക!"
തൗബയുടെ അടഞ്ഞ
വാതിലില്‍ തട്ടിയുടഞ്ഞ
വാക്കുകള്‍ പ്രതിധ്വനിച്ചു

കൗമാരവും യവ്വനവും
തീര്‍ത്ത തിന്മകള്‍
മുറിവില്‍ എരിവു തീര്‍ത്തു
പ്രാണനെ പടിയിറക്കി
കൂട്ടരേ  അസഹ്യമാം വേദന ....

സത്യമാം മരണത്തെ
ശാന്തമായ് പുല്‍കുവാന്‍
നേരിന്റെ വഴികളില്‍
മുന്നേ നടക്കുക ....
കര്‍മ്മവും ധര്‍മ്മവും
നന്മയില്‍ ചാലിച്
"ഖലിമ"തന്‍ പുഞ്ചിരിക്കുടമയാവൂ

അഷ്‌റഫ്‌.എസ്സം.വരിക്കോളി

2013 ഫെബ്രുവരി 25, തിങ്കളാഴ്‌ച



ഹാജിയാര് ബെടക്കായാലും 
ആവോലി ചീഞ്ഞാലും.. 
--------------------------------------------------------

ഹാജിയുടെ വീട്ട് മുറ്റത്ത് അക്ഷമനായി  നില്‍ക്കയാണ്  കണാരന്‍ എത്ര നേരം അങ്ങിനെ നിന്ന് എന്നറിയില്ല ഹാജി പുറത്തിറങ്ങുമ്പോള്‍ കാണാരനെ കണ്ടു

ഹും  എന്താ കണാരാ ?

കണാരന്‍ തന്റെ രണ്ടാം മുണ്ട് മടക്കി പിടിച്ചു  തല ചൊറിഞ്ഞു
ഭവ്യത ഇച്ചിരി കൂട്ടി പറഞ്ഞു

"അത് ഞാനിന്ന്‍ ഒരാളെ പണി എടുത്തിക്കെനോളീ "
 ങാ എന്താ പണി
ബരമ്പു  കെളച്ചത  വോളീ  കൂലി കിട്ടിയാ റേഷന്‍ മാങ്ങേനൂ ."

എത്ര മണി വരെ എടുതുക്ക് ?

"ഉച്ചവരെ ..."

"ങാഹ് .. ഞാന്‍ നിക്കരിക്കട്ടെ
അപ്പണത്തേ ക്ക്
ഇഞ്ഞി ആ തെങ്ങ ഒന്നെടുത്
അങ്ങ കൂടേല്  ചാടിയെക്ക്.."

അതും പറഞ്ഞു ഹാജി  നമസകാരത്തിനായ്  അകത്തേക്ക്   പോയി..  കണാരന്‍ തേങ്ങ എറിഞ്ഞു തീര്ന്നിട്ടും ഹാജിയെ  കാണാനില്ല...
വിശക്കുന്ന കുഞ്ഞിനേയും ഹാജിയാരെയും മാറി മാറി ഓർത്ത് കണാരൻ തെങ്ങും ചാരി നിന്നു .
തന്റെ കാലൻ കുട ചൂണ്ടി ഹാജി ചോദിച്ചു

"എന്താ കണാരാ തേങ്ങ തീര്‍ന്നോ ..?

"ഉവ്വോളീ.."

"എന്നാ ബാ.."

എങ്ങോട്ടെന്നോ എന്തിനെന്നോ ചോദിക്കാതെ കണാരന്‍ പിന്നാലെ നടന്നു മനസ്സില്‍ നാരാണിയെയും മകളെയും അവരുടെ വിശപ്പിനേയും ഓര്‍ത്ത്.. ഹാജിയുടെ  യാത്ര നിന്നത് മീന്‍ചാപ്പയുടെ മുന്നിലായിരുന്നു.

"അമ്മദേ കുറച്ച നല്ല മീനിങ്ങ് എടുത്താ"

അമ്മദ് ഭവ്യതയോടെ മീന്‍ എടുത്ത് കൊടുത്തു അത് കണാരന്റെ കയ്യില്‍ കൊടുതിറ്റ് പറഞ്ഞു
"ഇതു നീ പോരെ കൊടുക്ക്
ഇന്റെ കൂലി എത്തിരിയെനു ..?"

"ഇങ്ങളിങ്ങ് തന്നെക്കൊളീ .."

ഹാജി അരപ്പട്ടയിൽ നിന്നും ഏറ്റവും ചെറിയ ഒരു നോട്ട് എടുത്ത് കണാരന് കൊടുത്തു .

കിട്ടിയ കാശുമായി കയ്യില്‍ ഹാജിയാരുടെ മീനും റേഷന്‍ കടയില്‍ പോണോ മീന്‍ കൊടുക്കാന്‍ പോണോ കണാരന്‍ വിഷമത്തിലായി.. ഒടുവില്‍ രണ്ടും കല്പിച്ചു റേഷന്‍ കടയില്‍ തന്നെ പോയീ
അരിയും വാങ്ങി വീട്ടിലെത്തുമ്പോള്‍ സന്ധ്യ ആയിരിക്കുന്നു. നാരാണി മുഖം വീര്പിച്ചു നില്‍കുകയാ

"ഇങ്ങളെന്താ ഇത്തിര ബെയ്യെ
പെണ്ണ് പയിച്ചു  ഒറങ്ങി പോയി"

ചാണകം മെഴുകിയ കോലായില്‍ കാലും നീട്ടി ഇരുന്നു തോര്‍ത്ത മുണ്ട് കൊണ്ട് മേലാകം തുടച്ചു കൊണ്ട് കണാരന്‍ പറഞ്ഞു

"എന്താക്കുവ്യെനാളെ
മ്മക്കും ബെരുവാരിക്കും ഒരി നല്ല കാലം.."

ഒരു ദിവസം പക്കറന്‍ കാക്ക ഹാജിയുടെ വീട്ടില്‍ വന്നു. "ബടാപ്രത്" ഇരുന്നു പഴയ ഒരു ബുക്കില്‍ എന്തോ പരതുന്നതിനടക്ക് കണ്ണടയുടെ ഇടയിലൂടെ നോക്കികൊണ്ട് ഹാജി  ചോദിച്ചു..
.
"ഹോ ഇതാര പക്കറനോ..? എന്തെനൂ .."

അത് എന്‍റെ പോര കെട്ട്വാനായിക്ക്
അയിന്റെ കവുക്കൊലല്ലാം ചെതള് പിടിച്ചിക്ക്
കയിഞ്ഞ കൊല്ലം കേട്ടുംമം തന്നെ
പോക്കന്‍ പറഞ്ഞ്ക്ക് എല്ലം മാറ്റണോന്നു ..

എനക്ക് ഒരി ആയിരം ഉര്പ്പിയ സഹായിച്ചാല്
ഞാന്  മോയിലൂദ് മാസം കയിഞ്ഞ് മടക്കി തരുവേനും....

"ഹ.. ഹ.. നല്ല സമയത്താ ഇഞ്ഞി വന്നത്
അല്ലടോ ഇനികറിഞ്ഞൂടെ
തേങ്ങക്ക് എല്ലം ഇപ്പൊ ഉണ്ടോ ബെല
ഞാനൊരു കാര്യം ചെയ്യ
എന്റെല് രണ്ടു ചാക്ക് കുരുമുളക് ഉണ്ട്
അത് ഇഞ്ഞി  എടുത്തോ
ഇബുടാതെ കുഞ്ഞയിചാന്റെല് ഇണ്ടാവും പയിസ
ഇത്  ഒക്ക് ബിറ്റോ ഓള് ചെലപ്പം തോള്ളായിരെ  തരൂ
പക്കേങ്കില്  ഇഞ്ഞി എനക്ക് ആയിരം തന്നെ തെരണ്ടിവരും കേട്ടോ..."

ഹാജി ഇത് പലിശ  ഹലാലക്കുന്നത എന്ന് നല്ലോണം അറിയാവുന്ന പക്കര്‍ക്ക പറഞ്ഞൂ

"അയിനേയില്ലോളീ.".

ഹാജി കാര്യസ്ഥനെ വിളിച്ചു

"ആലീ ...ഇഞ്ഞി രണ്ടു ചാക്ക് കുരുമുളക് കുഞ്ഞയിശൂനു കൊടുത്തിട്ട അയിന്റെ പയിസ വാങ്ങി പാക്കറന് കൊടുക്ക്‌"

കാര്യസ്ഥന്‍ പോയപ്പോള്‍ ഹാജി പറയാന്‍ തുടങ്ങി

"ഇന്നത്തെ കാലത്ത് എവിടുന്നു ഒരു പയിസയും കിട്ടൂല
പിന്നെ പലിശക്കാറുണ്ട് അത് ഞമ്മക്ക് ഹറാമല്ലേ
പിന്നെ അവതി കൊചോടം പറ്റും അയിനു മൊതല് എബടെ ?.."

അവര്‍  സംസാരികുന്നതിനടക്ക് ആലി പയിസയുമായി വന്നു തൊള്ളായിരം എണ്ണി കൊടുത്ത് ഹാജി പറഞ്ഞു

"ഞാന്‍ ഇനിക്ക് ആയിരത്തിന്റെ മുളകാ തന്നത് ഓര്‍മ്മ വേണം"

"ഓ .. പക്കര്‍ക്ക ഭവ്യതയോടെ...."

കാലങ്ങള്‍ക്ക് ശേഷം ഒരു വെള്ളിയാഴ്ച ഹാജി ഉമ്മറ കോലായില്‍ നിന്ന് കലി തുള്ളികുയാണ് കുറ്റികിട്ട  ആനയെ പോലെ...

"എന്താ ആയിയാറെ..."

"ഞ്ഞി അ  ത്തലാമുറിയന്റെ മോനെ ആടങ്ങാന്‍ കണ്ടോ..?"
    .
"ആരെ ..?"


"ആ ഒസ്സാന്‍ കുഞാലീനെ എനക്ക് പള്ളീ പോവാന്‍ നെരായീ ഓനെ കാണുന്നില്ലാലോ..."

എല്ലാ വെള്ളിയാഴ്ചയും കുഞ്ഞാലി വന്നാണ് തല മുണ്ഡനം ചെയ്യുന്നതും താടി വടിക്കുന്നതും ശമ്പളമായി ഒന്നുമില്ല നോമ്പിനും പെരുന്നാക്കും എന്തങ്കിലും കൊടുക്കും തന്റെ ഒരു കുലത്തോഴിൽ  എന്ന നിലക്ക് വയസ്സായിട്ടും കുഞ്ഞാലി പതിവ് തെറ്റിക്കാതെ വരുമായിരുന്നു..

"ആലീ.. ഞ്ഞി ഒന്ന് പോയി നോകിയാനെ പഹേന്‍ മരിചാറ്റം പോയോന്നു.."

ആലി പോയി കുറച്ച നേരം കഴിഞ്ഞു തിരിച്ചു വന്നു

"ഓന് ബെരുന്നില്ല്യോലോ
ഒന്റെ ഗള്‍ഫിലുള്ള മോന്‍ പറഞ്ഞിക്കോലെ
ഇനി പോരെലോന്നും പോയി "കളയണ്ട" എന്ന് .".

"ഞാ ഹ .. അത്രക്ക് ആയോ ..
ആലീ ഓന്റെ അങ്ങാടീലുള്ള പീടിയെന്റെ താക്കോല്
ഇന്ന് തന്നെ ഇങ്ങ മാങ്ങിക്കോ
മയി.. ഓന്  ആടന്നു കളഞത്...
കുഞ്ഞയിഷാ .....
ആ ഒസ്സന്റെ പെണ്ണുങ്ങള് ബയിന്നേരം ബന്നാ
പയിക്കുള്ള കാടിയു കഞ്ഞീന്റെ  ബെള്ളം ഒന്നും കൊടുക്കണ്ട..
ഇത്തിന മോതല് വരുമ്മണെക്ക് ഖിബുറു കാരുന്ന...
ബെറുതയല്ല ഈറ്റിയെക്കൊന്നും
പടച്ചോന്‍ മൊതല് കൊടുക്കാത്തത്... ഹാജിക്ക്  അരിശം തീരുന്നില്ല ....

തന്റെ സമ്പാദ്യവും പത്രാസും സ്വന്തം കൗശലം കൊണ്ട്  നേടിയതാണ് എന്ന് വിശ്വസിച്ച ഹാജിയുടെ  കയ്യില്‍ നിന്നും സമ്പത്ത് കുടിയിറങ്ങാന്‍ തുടങ്ങി ഭാര്യയുടെ ചികിത്സയും  അയാളുടെ വീഴ്ചയും  സ്വത്ത്‌ എല്ലാം വിറ്റു തീര്‍ന്നു
കടങ്ങൾ കയറി ഒടുവിൽ താമസിക്കുന്ന പുരയിടം വാങ്ങാന്‍ വന്നത് ഒസ്സാൻ പക്കറന്റെ   മകനായിരുന്നു കച്ചവടം നടന്ന ഉടന്‍ വീട് ഒഴിയണം എന്ന് പറഞ്ഞ മകനോട്‌ പക്കര്നിക്ക പറഞ്ഞു

"വേണ്ട മോനെ
ഓലിക്ക് വേറെ ഒരു പുര ആവുന്നത് വരെ ഇവിടെ തന്നെ നിന്നോട്ടെ..." പക്ക്രന്റെ  വാക്ക് കെട്ടു ഹാജിയുടെ  കണ്ണ് നിറഞ്ഞു ...

ഇപ്പോൾ
കണാരന്റെ മകളാണ് ഹാജിയെ  ചികിത്സിക്കുന്നത് അങ്ങാടിയിലെ കട ഒസ്സാന്‍ കുഞ്ഞാലിയുടെ മോന്‍ വാങ്ങി അവിടെ ഷോപ്പിംഗ്‌ കൊമ്പ്ലക്സ് കെട്ടിയിരിക്കുന്നു...

കാലം വരും ഫക്കീറിനെ സുല്‍താനാക്കാനും സുല്‍ത്താനെ ഫകീറാക്കാനും

അഷ്‌റഫ്‌.എസ്സം.വരിക്കോളി          

2013 ഫെബ്രുവരി 24, ഞായറാഴ്‌ച

വെറുതെയല്ല ഭാര്യ
-------------------------------
നീ തന്ന സ്നേഹത്തിന്‍
മധുര ബാല്യങ്ങള്‍ക്ക്
ഉപമയില്ലുലകില്‍
നീ തന്നെയല്ലാതെ

ഓര്‍മ്മയുടെ ചെപ്പില്‍
ഇന്നുമാ കാഴ്ചകള്‍
തഴുകി തലോടുന്നു
ഞാ നീയസ്തമയ സന്ധ്യയില്‍

മണവാട്ടിയായ് വന്നു മണിയറയും
പൊട്ടത്തരം കേട്ട് പൊട്ടി ചിരിച്ചതും
അവധി കഴിഞ്ഞപ്പോള്‍
പരിഭവം ചൊല്ലാതെ
കണ്ണീര്‍ മുത്തമായ് യാത്ര പറഞ്ഞതും

വിരഹത്തിന്‍ വേദന കത്തായ് കുറിച്ച്
വിരസത കാട്ടാതെ കുടുംബത്തിന്‍ വിളക്കായ്
ഞാനെന്ന പേരിനെ ധന്യമായ് തീർത്തതും
നീ യെന്ന നന്മ

കണ്ണിനു കുളിരേകും മക്കളെ തന്നതും
എന്റെ വിയർപ്പുകൾ നന്നായറിഞ്ഞതും
ആര്ഭാടമില്ലാതെ കുടുംബം നയിച്ചതും
ശിഷ്ടകാലതിന്റെ തണലായ്‌ വിരിച്ചതും
നീ എന്ന നന്മ .......
നന്ദി യായ് നന്മയായി
പ്രാര്‍ത്ഥനാ മന്ത്രമായ് ...................


അഷ്‌റഫ്‌.എസ്സം.വരിക്കോളി

2013 ഫെബ്രുവരി 22, വെള്ളിയാഴ്‌ച


രാഷ്ട്രീയ ചതുരംഗം 
==============================

"യു ഡി എഫിനെ താഴെ ഇറക്കണം" എല്‍ ഡി എഫിന്റെ കൂട്ടായ തീരുമാനം

എല്‍ ഡി എഫ് :----

അഞ്ചു വര്‍ഷക്കാലം കുംഭകര്‍ണ്ണനെപ്പോലെ ഉറങ്ങി ഉറക്കം തെളിഞ്ഞു  കൊതുകിനെ പ്പോലെ "വാണിഭം" "വാണിഭം" എന്ന് പറഞ്ഞു വാണിഭവും കഴിഞ്ഞു ചന്തയും പൊളിച്ചിടത്ത് "പൂട"യുണ്ടോ എന്ന് തിരയുന്ന പ്രതിപക്ഷ നേതാവ്.. എതിരാളികളെ കൊലയാളി സന്ഗത്തെ വിട്ടു വെട്ടു കൊണ്ട് സെഞ്ചുറി തീര്‍ത്ത് മുഖം മിനുക്കുന്ന സംസ്ഥാന നേതാക്കന്‍മാര്‍... ഞങ്ങളുടെ അഭിപ്രായം മുഖ വിലക്കെടുക്കുന്നില്ല എന്ന് വിലപിക്കുന്ന ഘടക കക്ഷികള്‍ അവശ്യ സമരങ്ങള്‍ മറന്നു "പച്ചക്കും" "പങ്കാളിത്തത്തിനും" സമരിച്ചു തോല്‍വി ഏറ്റുവാങ്ങി "അരയിലെ കത്തി"കൊണ്ട് മുറിയുമ്പോള്‍  കേന്ദ്ര കമ്മിറ്റിയും പോളിടിബ്യുറോ കളിച്ചു അണികളെ പോട്ടീസാക്കുന്ന തൊഴിലാളി പാര്‍ടിക്ക് പ്രേത്യേയശാസ്ത്രത്തിന്റെ ഒരു പൊട്ടെങ്കിലും ബാക്കിയുണ്ടോ സഖാവേ മുഷ്ട്ടി ചുരുട്ടി പറയുവാന്‍... ? ഇനിയെങ്കിലും നാടിനും ജനങ്ങള്‍ക്കും വേണ്ടി സമരിക്കുക ..

യു  ഡി എഫ് :-

പണ്ട് ചത്തതും പടയില്‍ ചത്തതും തേടി പെറുക്കി കേസും കോടതിയും കളിച്ചു കോടികള്‍ അന്വേഷണ കമ്മിഷന് കമ്മിഷന്‍ കൊടുത്ത് വാര്‍ത്തകളില്‍ "കുതിപ്പ്" കട്ടുകയല്ലാതെ പ്രതിപക്ഷത്തിന്റെ കഴിവ് കേടില്‍ ഭരിച്ചു പോവുകയാണ്.. പച്ച ബ്ലൌസും പച്ച കുപ്പായവും നോക്കി നടക്കുന്ന "തല" പാര്‍ടിയിലെ "കുഞ്ഞാടുകള്‍" കരി ഓയില്‍ കൊണ്ട് "നേര്" കളിക്കുമ്പോള്‍ എറ്റെടുത്ത രണ്ടു വകുപ്പും മോര്‍ച്ചറിയില്‍ വെച്ച് പോസ്റ്റ്‌ മോര്ടത്ത്തിനു കാത്തിരിക്കുകയാ മലപുറത്ത് വല്ല പച്ചയും വിരിയുന്നുണ്ടോ, ചന്ദ്രികയില്‍ തീവ്രവാദം തെളിയുനുണ്ടോ എന്ന് ഭൂത കണ്ണട വെച്ച് നോക്കുന്ന ആര്യാടന്‍ മൂപ്പന്‍.. "പത്തായത്തിലെ ഒരു മണി അരി"യെടുക്കാന്‍ "താക്കൊലിനായ്" സുകുമാരന്‍ നായരുടെ തിണ്ണ നിരങ്ങേണ്ട ഗതികേടില്‍ മുഖ്യനും.., കക്കാന്മാരുടെ ഔദാര്യത്തില്‍ ജയിച്ചതാണന്കിലും "സന്തുലിതം" മാറുന്നുണ്ടോ എന്ന് കൂര്പിച്ചു നോക്കുന്ന മുരളി മോനും നാവിനു എല്ലില്ലാതെ വിളിച്ചു പറയുന്ന ചീഫ് വിപ്പും മകനെ വലിച്ചിട്ടു കസേരയില്‍ കയറാന്‍ "മദമിളകി" ഓടുന്ന അച്ഛനും മണി മണിയായ്‌ പറഞ്ഞു "കോട്ടകള്‍" പറ്റുന്ന മാണിസാറും... "അംഗീകാരം" പറഞ്ഞു വാണിഭ കാറ്റ് കണ്ടപ്പോള്‍ "സംരക്ഷണം" എന്ന് മാറ്റിപറഞ്ഞു  "ഞമ്മള്‍ ഇപ്പൊ കുലുമാലിനു ഒന്നിനും ഇല്ലപ്പാ"..എന്ന് പറഞ്ഞു മാറീട്ടും,  സൂര്യ നെല്ലിയോടപ്പം "ഐസ്ക്രീം നായ" പിന്നാലെ ഓടുന്ന മന്ത്രിമാര്‍ക്ക് നാടിനെ നോക്കാന്‍ എവിടെയാ നേരം അരിയും പുളിയും മുതല്‍    ഉപ്പുചാക് വരെ "ഗോദ്രെജ് പൂട്ടി"ടെണ്ട കാലം വന്നു പെട്രോളും ഗാസും കരണ്ടും അതിവേകം ബഹുദൂരം പോയി കൊണ്ടിരിക്കുന്നു.., സമരങ്ങളും ചര്‍ച്ചകളുമാവട്ടെ പെണ് വാണിഭവും കൊലവാതകവും.... ,കീഴ് കോടതി മുതല്‍ സുപ്രീം കോടതി വരെ പോയി തീര്‍പ്പ്‌ കല്പിച്ച കേസുകള്‍ വീണ്ടും വീണ്ടും ചര്‍ച്ചയാക്കി അതെ പോലീസും അതെ ജഡ്ജിയും വീണ്ടും വിധി എഴുതാന്‍ ഒരന്വേഷണം...! അന്ന് അത് അട്ടിമറിയെങ്കില്‍  ഇന്നു "ജെ സി ബി" വെച്ച് മറിച്ചിടാന്‍ പ്രാപ്തരാണ് പ്രതികള്‍ എന്നിരിക്കെ ഇതൊക്കെ ആര്‍ക്ക് വേണ്ടി ..?
പ്രതിപക്ഷത്തിന്റെ "വൈകി ഉതിച്ച ഭുദ്ദിയില്‍"  നിന്നും പാഠം ഉള്‍കൊണ്ട് ഒരുമയോടെ നാടിനെ ഓര്‍ത്താല്‍ പാവം പൊതു ജനം രക്ഷ പെട്ടെനെ

കക്ഷി രഹിതരും മറ്റുള്ളവരും :-

തുളുമ്പും പാത്രത്തിലെ ഓളങ്ങള്‍ കണ്ടു സ്വപ്നം കാണുകായാണവര്‍ മറുകണ്ടം ചാടാന്‍ അവസരം കാത്ത് "മൌനം വിദ്വാനു ഭൂഷണം" അരിയില്ലങ്കിലും ജലമില്ലങ്കിലും "ക മ" പറയില്ലവര്‍... തീ പൊരി പ്രസംഗം കൊണ്ട് കോരി തരിപ്പിച്ചവര്‍ ഇന്ന് ഗള്‍ഫ്‌ നാടുകളില്‍ പ്രിയരുടെ "സല്‍ക്കാരം"  ആസ്വതിക്കുകയാണ് ഇന്നലയുടെ പാര്‍ടി നല്‍കിയ സ്നേഹത്തിന്റെ "എച്ചില്" പെറുക്കുവാന്‍.. കുതിര കച്ചവടത്തിന്റെ വിളംബരം കേട്ട് നാടണഞ്ഞവരും കൂട്ടത്തില്‍ ഉണ്ട് ഇവരെയൊക്കെ ജയിപ്പിച്ചവര്‍ നമ്മള്‍ വിഡ്ഢികള്‍...!

മാറുവിന്‍ ജനങ്ങളെ മാറ്റി ചിന്തിക്കുവീന്‍ കൊടികള്‍ കോടികള്‍ക്ക് പണയം വെച്ച നേതാക്കാന്‍ മാരെ തിരിച്ചറിയ് വീന്‍...

അഷ്‌റഫ്‌.എസ്സം.വരിക്കോളി    

2013 ഫെബ്രുവരി 21, വ്യാഴാഴ്‌ച



-ഓര്‍മ്മയില്‍ നിന്ന്....................
----------------------------------------------

അന്നൊരു ദിവസം സ്കൂള്‍ വിട്ടു വരുമ്പോൾ  മഞ്ഞയും കറുപ്പും പെയിന്റ് അടിച്ച ഒരു കാര്‍ അതിന്റെ മുകളില്‍ ചുവപ്പും വെളുപ്പും കള്ളിയുള്ള പെട്ടി,  ഡിക്കിയില്‍ പുറത്തേക്ക ചാടാന്‍ ശ്രമിക്കുന്ന മന്തിരിയകെട്ടു .. കാര്‍ കടന്നു പോയപ്പോള്‍ റോത്ത്മാനും ജന്നാതുല്‍ ഫിര്‍ദൌസും കലര്‍ന്ന ഒരു വാസന... അബ്ദു പറഞ്ഞു..
"ടാ.. ഫോറിന്‍ കാര്‍ ചെലപ്പം ഇന്റെ ഉപ്പ്യാരിക്കും.."
ഉടെനെ ഞാന്‍ ഓടി, കാര്‍ കണ്ണില്‍ നിന്നും മറയുന്നത് വരെ... പിന്നെ മനസ്സില്‍ പ്രാര്‍ഥിച്ചു അത് ഉപ്പയാവണേ... !.. പിന്നീട് നടത്തം ഓട്ടത്തിലായി കണ്ണുകള്‍ നീട്ടി എറിഞ്ഞു വീടിന്റെ ഗയിട്റ്റ് രണ്ടും തുറന്നു കിടക്കുന്നു.. മനസ്സിൽ  പ്രതീക്ഷയുടെ പൂവിരിഞ്ഞു
കോലായില്‍ പുള്ളി മുണ്ടും കയ്യുള്ള ബനിയനും കഴുത്തില്‍ ഒരു "ഗുഡ് മോര്‍ണിംഗ്സാല്" മിട്ട് എന്‍റെ ഉപ്പ നില്‍കുന്ന.. അതുവരെ ഉള്ള അകാംശ സന്തോഷവും സങ്കടവുമായ് മാറി... ഉപ്പ എനിക്ക് എന്തൊക്കയോ കൊണ്ട് വന്നിടുണ്ടാവും എന്ന സന്തോഷവും നാളെ മുതല്‍ എനിക്ക് കിട്ടാനുള്ള അടിയോര്ത്ത് സങ്കടവും.. ഇനി ആറു മാസം എല്ലാത്തിനും ഒരു ചിട്ട വേണം നേരത്തിനു നിസ്കരിക്കണം സ്കൂളിലെ പാഠങ്ങള്‍ വീട്ടുന്നു പഠിക്കണം.. , പുസ്തകങ്ങള്‍ മിക്ക ദിവസവും ഡസ്കിന്റെ അടിയില്‍ തന്നെ വെക്കുകയായിരുന്നു പതിവ് ഇനി അത് വീട്ടില്‍ കൊണ്ട് വരണം.. എന്നെ ഉപ്പാക്ക് വലിയ സ്നേഹമാണ് എന്നാലും ശകാരത്തിനു ഒരു കുറവും ഉണ്ടാവൂല , കയ്യിലിരിപ്പ് അങ്ങിനെയാന്നെ.. 
പിറ്റേന്നു  നേരം പരപരാ വെളുത്തില്ല വയൽ വരമ്പിലൂടെ തങ്ങന്‍ മാരുടെ നീണ്ട വരി അത് കണ്ടാണ്‌ അടുതുള്ളവര്‍ക്ക്  ഉപ്പ വന്ന വിവരം അറിഞ്ഞത് (എല്ലാ നല്ല വസ്തുവിന്റെ കൂടെ യും "കോയ" ചേര്‍ത്ത പേരുകളായിരുന്നു അവര്‍ക്ക് "മുല്ല കോയ" "മുത്ത്‌ കോയ" "പൂ കോയ" .. അതിന്റെ ഒക്കെ കൂടെ "ബി" ചെര്താ സ്ത്രീയും ആയി "മുല്ല ബി" "മുത്ത്‌ ബി" "തിഥി ബി" അങ്ങിനെ ഇന്നു പൊതുവില്‍  "വംശനാശം" സംഭവിച്ചു കൊണ്ടിരിക്കുന്ന  ഒരു വിഭാഗം,... മിശ്ര വിവാഹതിലൂടെയും പൊതു സമൂഹത്തില്‍ സ്വയം ലയിച്ചും അവര്‍ ഇന്ന് കാണാകണി ആയിരിക്കുന്നു)
ഉപ്പ പുറത്തിറങ്ങി സലാം പറഞ്ഞു  ഉപ്പയേക്കാൾ പ്രായം ഉണ്ടെങ്കിലും തങ്ങമ്മാർ  എഴുന്നേറ്റു ഭവ്യത കാട്ടി 
തങ്ങന്‍ മാര്‍ക്ക് കൊടുക്കാന്‍ നിയ്യത്ത് ചെയ്തത് പോലെ ഉപ്പ എല്ലാ വരുത്തിനും ഒരു സംഖ്യ കരുതിവെക്കും അതില്‍ നിന്നും ചെറിയ നോട്ടുകള്‍ കൊടുത്തു എല്ലാവരും എഴുനെറ്റപ്പോള്‍   ഒരാള്‍ പറഞ്ഞു 
"ആയ്യിയാറെ  ആറ്റക്ക്  ഇപ്പൊ തീരെ കോതയില്ലാ ഓന്റെ ഇങ്ങ് എന്റെല് തന്നെക്കീ"   
ഉപ്പ അതും കൊടുത്തപ്പോ വേറൊരു തങ്ങള്‍ "മുല്ല ബീ ഇങ്ങു വരുവേ"....

വീട്ടില്‍  ഉപ്പാന്റെ പെങ്ങന്‍ മാറും കുട്ടികളും ഒക്കെ ഉണ്ട് അടുക്കളയില്‍ അസാദാരണമായ തിരക്ക്
ഞാന്‍ "543" സെറ്റിന്റെ അടുത്ത നിന്ന് തിരിയുകയാണ് പെട്ടന്നാണ് ആ ശബ്ദം കേട്ടത് 
"ആ യെന്താടോ ഇന്ന് സ്കൂള് ഇല്ലെ ?" 
"അത് ഞാന് ......"  ഞാന്‍ പരുങ്ങുമ്പോ ഉമ്മ സഹായത്തിനു എത്തി 
"ഓനിന്നു പോണ്ട എല്ലാരും ഇള്ളല്ലേ  ..."
പുറത്ത് ഉപ്പാനെ കാണാന്‍ ആളുകള്‍ വന്നു തുടങ്ങി അവര്‍ കാണാത്ത നാട്ടിന്റെ കഥകള്‍ ചെവി കൂര്പിച്ചു കേള്‍ക്കും അതികവും കസ്റംസ് കാരന്റെ പീഡന കഥയാവും പറയുക അന്നുള്ളവർ ഗള്‍ഫിലെ കദന കഥ പറയാറില്ല ബടാപ്രത് വെച്ച റൊത്തമന്‍ സിഗരട്റ്റ് ഓരോന്ന് കത്തിച്ചു കേൾവിക്കാർ ഇരുന്നു മൂളും.. നെയ്പത്തിലും കോഴി കറിയുമാണ് പ്രാതല്‍ അപ്പോള്‍ അവിടെ ഉള്ള എല്ലാവര്‍ക്കും പങ്കു ചേരാം എത്ര ആളുകള്‍ ഉണ്ടാവും എന്ന് കണക്കില്ലാത്തത് കൊണ്ട് അടുക്കളയില്‍ പലപ്പോളും "ച്ചുട്ടവര്‍" പട്ടിണി യാവാരുമുണ്ട്  .
പത്ത് മണി ആയപ്പോള്‍ പെട്ടി തുറന്നു അളവുകള്‍ ചോദിച്ചു ഉപ്പ തന്നെയാണ് തുണി മുറിക്കുന്നത് ലുങ്കി മുണ്ടും കുപ്പായ തുണിയും ഉമ്മ ഉമാന്റെ വിഹിതം എടുത്തു വെച്ച് പെങ്ങന്മാര്‍ കുട്ടികളും കലബില കൂട്ടുന്നുണ്ടായിരുന്നു എനിക്ക് കിട്ടിയ പന്തുമായ് ഞാന്‍ പുറത്തിറങ്ങി..

"ഹാപ്പി ബനിയനും" "പുള്ളിയുള്ള ജട്ടി"യുമാണ് എനിക്ക് കിട്ടാറുള്ളത്  പിന്നെ കുറേ കൊപ്പിക്കോ മുട്ടായികളും 
പെങ്ങള്‍ കാണാതെ  കട്ട് തിന്നുവാന്‍ അടുകളയില്‍ "നിഡോ" ഉണ്ട്  കുറച്ചു ദിവസം കാണും അവസരം കിട്ടുമോബോള്‍ മോഷണം നടത്താന്‍..

ഇനി മുതല്‍ ഭക്ഷണം ഉപ്പയുടെ കൂടെ കഴിക്കണം ആ സമയത്താണ് ഉപ്പാന്റെ മുന്നില്‍ പെടുന്നത് എത്ര സൂക്ഷിചാലും എന്തങ്കിലും ഉണ്ടാവും ഉപ്പാക്ക് കണ്ടു പിടിക്കാന്‍ സൈകിളില്‍ നിന്നും വീണത് കാലു മുറിഞ്ഞത്  എല്ലാം ഉപ്പയാണ് കാണുക  ചോദ്യങ്ങള്‍ക്ക് മുന്നില്‍ ..ബെബ്പേ... ആയി ഞാനും 
"ഇങ്ങള് എന്തിനാ ഓനെ ഇങ്ങനെ കലംബുന്നക്കളെ  അതല്ലേ ഒനിങ്ങനെ അരണ്ട് പോന്നത്" ഉമ്മാന്റെ വക ജാമ്യം 

"ങാ ഇഞ്ഞി ഓനെ പള്ളകൂല് ബെച്ചോ കുട്ട്യേളായാ ഒതിയാര്‍ക്കം വേണ്ടേ"
എന്നില്‍ ഒതിയാര്‍ക്കകേടു  ഒന്നുമില്ലാന്ന് ഉപ്പാക്ക് അറിയാം എന്നാലും കൂടുതല്‍ ശ്രദ്ദക്ക് വേണ്ടി പറയുകയാണ്, സുബഹി മുതല്‍ ഇഷാ വരെ നിസ്കരിക്കാന്‍ പള്ളിയില്‍ കാണണം അല്ലങ്കില്‍ ഉമ്മാക്ക് കിട്ടും കുറ്റം പറച്ചിൽ  അത് കൊണ്ട് ഉമ്മ പറയും 
"മോനെ... ഞ്ഞി ഉപ്പ പോവുംബെരെങ്കിലും നേരത്തിനു പള്ളീ പോടെ എനകാവുല അടിക്കുമ്മം പിടിചേക്കുവാനും ബായിക്ക്ട് കേക്കുവേനും .. 
ആറുമാസത്തെ പട്ടാള ജീവിതം കഴിഞ്ഞു ഉപ്പ പോകുമ്പോള്‍ ഇനി എന്ന് കാണും ഉപ്പാനെ എന്നോര്‍ത്ത് എനിക്കും കരച്ചല്‍ വരും ...
നാദാപുരത്തെ വലിയ പള്ളിയില്‍ നിന്നും സുബഹി  നിസ്കരിച്ചു സലാം വീട്ടിയ ഉടനെ കാളിയാര്‍ വിളിക്കും അല്‍ഫാത്തിഹ... പള്ളിയുടെ അകത്ത് പ്രത്യകം കെട്ടിയുണ്ടാക്കിയ മുഹാമിന്റെ അടുത്തേക്ക് നീങ്ങി കലങ്ങിയ കണ്ണും കഴുത്തില്‍ ഒരു തോര്‍ത്തും കയ്യില്‍ ഒരു ചെറിയ ബാഗുമായി കുറെ ആള്‍കാര്‍ നിരന്നു നിന്നു  മരിച്ചതും ജീവിചിരിക്കുന്നതുമായ് എതോക്കൊയോ ഔലിയാക്കളെ വിളിച്ചു പ്രാര്‍ത്ഥന.. മാറി മാറി തുടക്കുന്ന കണ്ണ് കളിലേക്ക് കൌതുകത്തോടെ ഞാന്‍ നോക്കി നില്കും പിരിയാന്‍ നേരത്ത് എല്ലാവരും മൌലവിക്ക് കൈ മടക്ക കൊടുക്കും അയാളുടെ കൂലി അവിടെ വെച്ച് തന്നെ കൈ പറ്റി..., യാത്രാക്കാരന്  അക്കരെ കിട്ടുമെന്ന പ്രതീക്ഷയും...

റോഡില്‍ ഒരു പ്രത്യേക ശബ്ദം ഉണ്ടാക്കുന്ന ബസ്സ്‌ അതിനു "ബോംബെ ബസ്സ്‌" എന്നാ പറയുക അതിന്റെ ലൈറ്റും ഉള്ളിലെ മൊഞ്ചുള്ള സീറ്റും അന്ന് കൌതുകം ആയിരുന്നു ഓരോരുത്തരായ് കെട്ടി പിടിക്കലും സലാമും പറഞ്ഞു പിരിയുമ്പോള്‍ ഉപ്പ എനിക്ക് ഒരു മുത്തം തരും അന്നെരെ ഉപ്പയുടെ കണ്ണും നിറയുമായിരുന്നു...ഉപ്പ പറയാതെ പറഞ്ഞ പാഠങ്ങള്‍ എന്നെ ഇന്നിന്റെ  പ്രയാസങ്ങളെ  നേരിടാന്‍ പ്രാപ്തനാക്കി....

ഉപ്പയുടെ പിന്‍കാമിയായി ഞാനും ഗള്‍ഫില്‍ എത്തി
കാലങ്ങള്‍ കഴിഞ്ഞു ഇന്ന് ഞാന്‍ നാട്ടിലേക്ക് പോകുന്നു പെട്ടിയുമില്ല പെട്ടിപാട്ടുമില്ല അളന്നു മുറിക്കാന്‍ തുണിയോ അത് വിഹിതം വെക്കാന്‍ പെങ്ങന്‍ മാരോ കാലത്ത് തങ്ങന്‍ മാരോ വരാറില്ല കസ്ടംസിന്റെ പീഡനം ഇല്ലാത്തത് കൊണ്ടും ഗള്‍ഫ്‌ ഒരു തുറന്ന പുസ്തകം ആയി മാറിയത് കൊണ്ട് കഥ കേള്‍കാന്‍ അയല്‍വാസികളോ ഇല്ലാ...., പോകുന്നതും വരുന്നതും ശ്രദ്ദിക്കപെടാതെ  വഴിയില്‍ കാണുമ്പോള്‍ "ഹ... എന്ന് വന്നു എപ്പോള്‍ പോകും"  രണ്ടു ചോദ്യത്തില്‍ തീരുന്ന അയല്‍  ബന്തങ്ങള്‍... കൊടുക്കലും വാങ്ങലും ഇല്ലാത്ത സ്വാര്‍ഥത ഭരിക്കുന്ന ജീവിതം.... കടപ്പടുകാളോ കടമകളോ ഇല്ലാതെ പ്ലാസ്റ്റിക്‌ ഹൃദയങ്ങള്‍, 
ഉപ്പയില്‍ നിന്നും എന്നിലേക്കുള്ള ദൂരം ഇത്രയും മാറ്റങ്ങള്‍ ഉണ്ടായി ചരിത്രം ആവര്ത്തിക്കുമ്പോള്‍ എന്നെ പോലെ മകനും പ്രവാസിയാവുന്നു അവന്റെ കഥയില്‍ എടുത്തു പറയാന്‍ പഴമയുടെ വല്ലതും അവശേഷിക്കുമോ .....      


അഷ്‌റഫ്‌.എസ്സം.വരിക്കോളി 

2013 ഫെബ്രുവരി 18, തിങ്കളാഴ്‌ച

കാലം വരും ..................


മലയാളി മങ്കക്ക് ശാപകാലം  
കോടി നിറം ചാലിച്ച വാക്കിനാല്‍ 
അവളുടെ 
അടിമുണ്ടഴിക്കുന്നു മേലാളന്മാര്‍
  
പുലയാട്ടു വാക്കുകള്‍ പ്രാകിപറയുന്നു 
രാജാവിനില്ലാത്ത രാജഭക്തി
അധികാര കൊട്ടുകള്‍ ചുളിവുകള്‍ തീര്‍ക്കാതെ   
ഊറി ചിരിക്കുന്നു കിങ്കരന്‍മാര്‍  

കൊടിയില്‍ കുടുങ്ങിയ കൊക്കിനാല്‍ 
പിടയുടെ കൂവലും തേങ്ങലായി  
പെണ്ണിനെ പറഞ്ഞാല്‍ തെറ്റെന്നു ശോല്ലാം 
ഞാനൊന്നു മറിയെല രാമ നാരായാണ 

പെണ്ണിരിക്കുന്നേടത്ത്  ബലാല്‍ സംഗമുണ്ടാവുമെന്നു 
അണ്ണന്‍ പറഞ്ഞത് സത്യ മായോ   
"ചായകുടി' പോലെ കേരള മണ്ണിലും.... 

ബുദ്ടിയും ചിന്തയും കൂര്‍പ്പിച്ചു വെക്കു  നീ 
പോയ കാലത്തിന്‍ പാഠം പഠിക്കുവാന്‍  
സ്ത്രീത്വം ചതഞ്ഞതും വയറുകള്‍ വീര്ത്തതും 
നിന്നാലെയെല്ലാന്നുറക്കെ പറയുവാന്‍ 
കാലം വരും നിന്‍ കാലിന്‍ ചുവട്ടില്‍ 
 
അഷ്‌റഫ്‌.എസ്സം.വരിക്കോളി 

2013 ഫെബ്രുവരി 10, ഞായറാഴ്‌ച

സ്ത്രീത്വം മറന്നവര്‍ ...



---------------------------------..
ചന്തകള്‍ ബാറുകള്‍ 
നക്ഷത്ര സ്റ്റേജുകള്‍ 
കത്തി പടര്‍ത്തി നീ 
നഗ്ന ച്ചുവടിനാല്‍  
കൌമാര മനസ്സില്‍ 
"ഇളക്കം" പകര്‍ന്നു നീ 
"പരിഷ്കാര" വേഷത്താല്‍..  
പണത്തിനു പകരമായ് 
വിവസ്ത്രയായ നിന്‍
പരസ്യങ്ങോളോക്കെയും
അധര്‍മ്മം ജനിപ്പിച്ചു    
"ചെത്തി" നടക്കുവ്വാന്‍ 
പണത്തിനായ് "ദേഹങ്ങള്‍"
വില്‍കുന്ന കോളേജു നാരികള്‍
ഇരയായി തീര്‍ന്നതോ 
ഇറങ്ങി തിരിച്ചതോ ..?  
പിടിക്കപെടുമ്പോള്‍ 
"വാണിഭ"കഥയിലെ 
ബാല വേശ്യകള്‍ ....
ഇവര്‍ 
തീ തേടി പോകുന്ന ഈയ്യാം പാറ്റകള്‍
പെണ്ണെഴുത്തിന്റെ "ശൂലം" ചുമക്കുന്നവര്‍ 
കണ്ണടച്ചാലും ഇരുട്ടില്ല കൂട്ടരേ 
മാധ്യമ സര്‍പ്പങ്ങള്‍ ചീറ്റും വിഷങ്ങളെ
അപ്പാടെ തിന്നുവാന്‍ 
നോമ്പ് നോറ്റിരിക്കുന്നവര്‍  
ഇവര്‍ 
പോയ കാലത്തിന്റെ ചരിത്രം മറന്നവര്‍ 
മാറ് മറക്കാന്‍ സമരിച്ചവര്‍ 
ഇന്ന് 
അര മുണ്ടുടുത് സ്ത്രീത്വം പുലമ്പുന്നു
മാറില്ല കൂട്ടരേ മനുഷ്യ മനസ്സുകള്‍ 
വിശ്വാസ വിളക്കുകള്‍ തെളിയും വരെ
സ്ത്രീ ആയി ജനിച് സ്ത്രീയായി വളര്‍ന്നു 
സ്ത്രീ യായി മരിക്കുവാന്‍ ത്രാണിയുണ്ടാവണം

അഷ്‌റഫ്‌.എസ്സം.വരിക്കോളി 
   


2013 ഫെബ്രുവരി 6, ബുധനാഴ്‌ച

സത്യത്തിന്റെ മരണം ...


===========================
കണ്ണാലെ കണ്ടുതും കളവാണ് പോലും 
കാതാലെ കേട്ടതും നുണയാണ് പോലും 
സ്ത്യങ്ങളത്രയും കത്രിച്ചു കളറിട്ട്‌  
"പണവാര്‍ത്ത" യാക്കുന്ന മാധ്യമ കൂട്ടങ്ങള്‍
നിഘണ്ടുവിലില്ലാത്ത വാക്കിനാല്‍ സത്യത്തെ 
കൊഞ്ഞനം കുത്തുന്ന ശുംഭ പ്രസംഗികര്‍ 
ഇടത്തും വലത്തും താളം പിടിക്കുന്ന  
മൊഴി മദ്ദളങ്ങളും സത്യം വിഴുങ്ങുന്നു

ധര്‍മ്മ പ്രസംഗികര്‍ ഖണ്ഡം തകര്‍ക്കുന്നു  
കേള്‍വിയും കാഴ്ചയും മലിന മായ് തീരുന്ന 
ദുനിയാവിലെന്തിനു കണ്ണും കാതും  ..?
വില പേശി വാങ്ങുന്ന "ചിരിയും" "കരച്ചിലും" 
തന്ത്രം പയറ്റുന്ന മേലാളവര്‍ഗ്ഗവും 
സത്യത്തിനു മയ്യത്തില്‍  "റീത്ത്" വെചീടുന്നു .
..
വെറുക്കുക കൂട്ടരേ 
രാഷ്ട്രീയ കോമാളിത്തരങ്ങള്‍ 
തള്ളി പറഞ്ഞിടാം 
പുലബന്ദമില്ലാത്ത കര്‍മ്മവും വാക്കും .......

അഷ്‌റഫ്‌.എസ്സം.വരിക്കോളി

2013 ഫെബ്രുവരി 5, ചൊവ്വാഴ്ച

മഴ ..................................




==========================
ആകാശ നൂലുകള്‍ താഴോട്ടിറങ്ങവേ
തലയോല ചൂടി ഞാന്‍ പുറത്തിറങ്ങി
കുളിരിന്റെ കുപ്പായം മേലാകെ ചൂടവേ
അമ്മതന്‍ ചാരത്ത് ചൂട് കാഞ്ഞു

ചിനിങ്ങി പെയ്യുന്ന ചിങ്ങ മഴയും
ഇടി വെട്ടിയാടുന്ന കര്‍ക്കിടവും
തുള്ളിക്കൊരു കുടം  പെയ്തിറങ്ങും
തോടുകള്‍ നിറയുമാ ഇടവ പാതിയും
മഴയായ് വരുന്ന ഓര്‍മ്മകള്‍ മാത്രം

ആലി പഴത്തിന്റെ മഴ മര്‍മരങ്ങള്‍
ഓടിട്ട വീടിനെ താളം പിടിച്ചതും
വെള്ളി വെളിച്ചവും ശീതിച്ച കാറ്റും
തവളകള്‍ കരയുന്ന വയലോരങ്ങളും
ചീവീട് മോങ്ങുന്ന പറമ്പിന്‍ ചെരിവും
ടോര്‍ച്ചുമായി  പോകുന്ന "മീന്‍വെട്ടുകാരും"
ഓര്‍മ്മയില്‍ പൂക്കുന്ന നഷ്ട ബാല്യത്തിന്റെ
ദുഖങ്ങളായെന്നെ..
മഴയില്ലാ നാട്ടിലും തഴുകീടുന്നു

അഷ്‌റഫ്‌.എസ്സം വരിക്കോളി

2013 ഫെബ്രുവരി 4, തിങ്കളാഴ്‌ച

വാര്‍ത്തകള്‍ .................


===============================
നായര്‍ തട്ടി മറിച്ചൊരു "താക്കോല്‍" 
"കുരിയന്‍" തലയില്‍ വന്നു പതിച്ചു 
നക്കി കൊല്ലും നായര്‍ വാക്കുകള്‍ 
ഞെക്കി കൊല്ലും മാമനു കൂട്ട് 
സ്വന്തം പോസ്റ്റില്‍ ഗോളുകള്‍ വിട്ട് 
മാമന്‍ വാക്കുകള്‍ "ഗോള്‍ഡന്‍ബൂട്ടായ്"
 
ജലമില്ലരിയില്ല കറണ്ടില്ല നാട്ടില്‍ 
സഭയില്‍ കേട്ടതോ "വാണിഭ" ശബ്ദം
ടി എ, ഡി എ.. ഒപ്പിലോതുക്കി  
"വാതില്‍പ്പടിയില്‍" "ചമ്ര"മിരിക്കാം

മാറില്ല മാറ്റില്ല നിയമങ്ങള്‍ ഒന്നുമേ 
മാറി തിരിയുമീ ഭരണ കസേരകള്‍ 
പെണ്ണിന്റെ മാനവും അടിയാന്റെ ഭൂമിയും 
വോട്ടിനായ് കൂവുന്ന മൃത ജല്പനങ്ങള്‍ 

നന്മ തീണ്ടാത്തവര്‍ "നേതാക്കാന്മാര്‍"
കണ്ടില്ല പെണ്ണിന്റെ മാനവും കരച്ചിലും 
സമുദായ കോട്ടയില്‍ ഓടി ഒളിച്ചവര്‍ 
കൊഞ്ഞനം കുത്തുന്നു നീധി പീഠഞളെ  
 
ഇവരാണ് നഗ്നര്‍ ..........................
കള്ളത്തരത്തിന്റെ "കിങ്കരന്‍മാര്‍"
"മോഷണ"ത്തെ "അഴിമതി"യെന്നും 
"കൊഴ"യെന്നും "നല്ലപേരിട്ടു" വിളിച്ചു
ശുശിരങ്ങള്‍ തീര്‍ത്തു രക്ഷപ്പെടുന്ന
കാട്ടുകള്ളന്മാര്‍ ഇവര്‍ ..
ശുഭ്ര വസ്ത്രമണിഞ്ഞ പിശാചുക്കള്‍..

അഷ്‌റഫ്‌.എസ്സം.വരിക്കോളി  

2013 ഫെബ്രുവരി 2, ശനിയാഴ്‌ച

"പൂത്തിരി വിസ"......................


-----------------------------------------------------------------        
  വിവാഹം കഴിഞ്ഞു പ്രിയതമയോടൊത്ത് നിന്ന ദിവസങ്ങള്‍ അങ്കുലീപരിമിതം വേര്‍പാടിന്റെ വേദന ശരിക്കും അറിയുന്ന ദിനങ്ങള്‍.. ഫോണില്‍ പറഞ്ഞു മതിയാവാതെ മൌനത്തിലും വിതുംബലിലും തീരുന്ന നിമിഷങ്ങള്‍.... 
പുതിയ സഹാജര്യതോട് ഇണങ്ങാന്‍ ശ്രെമിക്കുന്ന സലീനക്ക് വിളിയുടെ ദൈര്‍ഗ്യം,മറ്റുള്ളവരുടെ നോട്ടവും അടക്കി പറച്ചിലും കാരണം അസഹ്യ മായി തുടങ്ങി. പലതും മനസ്സില്‍ കരുതി വെക്കും ഫോണ്‍ എടുത്ത് ശബ്ദങ്ങള്‍ കൂട്ടി മുട്ടുമ്പോള്‍ ഗദഗദങ്ങള്‍ മറവി സമ്മാനിക്കും ഒടുവില്‍ എന്നത്തേയും പോലെ വിദുംബലും മൂക്ക് പിഴിചലും മാത്രമാവും...........
നാട്ടിലെ ചിലവുകളുടെ വേലിയേറ്റം കാണുമ്പോള്‍ ഗള്‍ഫിന്റെ മടിത്തട്ടില്‍ പ്രതീക്ഷയുടെ വിത്തിട്ട്  ഒരു "പ്രവാസി"യായി മാറണം എന്ന ഉള്‍വിളി ഉണ്ടാവുന്നു പക്ഷെ എന്റെ സലീന ............

അങ്ങിനെയാണ് വിസിറ്റ് വിസയേ പറ്റി പഠിക്കുന്നത് മൂന്ന് മാസത്തെ വിസ 690 ദിര്‍ഹം കൊടുത്താല്‍ മതി അബു വാണ് ഈ വിവരം പറഞ്ഞത് കേട്ടപ്പോള്‍ സംഗതി കൊള്ളാമല്ലോ എന്ന് തോന്നി. അതിനെ പറ്റി കൂടുതല്‍ ചോതിച്ചപ്പോള്‍ അബു പറഞ്ഞു
"വേണ്ടട അതൊക്കെ വെറും "പൂത്തിരിവിസയാ".. 
"പൂത്തിരിവിസയോ"
"അതെന്നെ അവള്‍ കൂടെ ഉള്ള മൂന്നു മാസം നല്ല പ്രകാശം ഉണ്ടാവും അവള്‍ വിമാനം കയറിയാല്‍ നിന്റെ കണ്ണും .............."
"പൂത്തിരി ആയാലും വേണ്ടില്ല മത്താപ്പൂ അയാളും വേണ്ടില്ല എനിക്ക് വേണം എന്റെ സലീനയെ ഒരു മൂന്നു മാസമെങ്കിലും....."
പിറ്റേ ദിവസം മുതല്‍  കണക്കു കൂട്ടാന്‍ തുടങ്ങി വിസക്ക് ,റൂമിന്, റ്റികെറ്റിനു അങ്ങിനെ കണക്കുകള്‍ തലയില്‍ കുറച്ചും കൂട്ടിയും ദിവസങ്ങള്‍ കഴിഞ്ഞു 
സലീനയോടു വിവരം പറഞ്ഞപ്പോള്‍ അവള്‍ക് വലിയ സന്തോഷമായി അവളും കാണാന്‍ തുടങ്ങി സ്വപ്‌നങ്ങള്‍.....പാസ്പോര്‍ട്ട്‌ വേണം അതിന്നായ് ആരോട് പറയണം വീട്ടില്‍ പറഞ്ഞാല്‍..... വേണ്ട അതും പുകിലാവും അളിയനോട്... അതല്ല അനുജനോട് ... ?ചിന്തകള്‍ കാട് കയറി. ഒടുവില്‍ അളിയനോട് തന്നെ പറയാമെന്നു കരുതി... 
"ഹലോ നിസാല്ലേ ഞാന്‍ ഷെരീഫ സലീനാന്റെ ..."
"എന്താ ശേരീഫ്കാ പറ "
"ഇന്നോട് ഒരു കാര്യം പറഞ്ഞാല്‍ ആരും അറിയാതെ ഞി ശെര്യാക്കോ"
"പിന്നെന്താ പറഞ്ഞോ ..".
ഞാന്‍ സലീനാനെ ഒരു മൂന്നു മാസത്തേക്ക് ഇങ്ങോട്ട കൂട്ടാന്ന് ബിജാരിക്കുന്ന് , അയിനു ഓക് പാസ്സ്പോര്‍ട്ട് എടുക്കണം. ഞാന്‍ ട്രാവല്സില്‍ വിളിച്ചു പറഞ്ഞിടുണ്ട്  ഞി പോയി വേണ്ട സാദനങ്ങള്‍ കൊണ്ട കൊടുത്താ മതി"
"ശെരി ഇക്ക ."
അളിയനോട് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ എന്തോ ഒരു ഭാരം കുറഞ്ഞത് പോലെ.. അന്ന് വൈകുന്നെരേം സലീനയെ വിളിച്ചു.
"ടീ ഞാന്‍ ഇന്റെ ആങ്ങളയോട് പറഞ്ഞിടുണ്ട് പാസ്സ്പോര്ടിന്റെ കാര്യം ചെയ്യാന്‍"   
"യാ പടച്ചോനെ നല്ല ആളയാ ഇങ്ങള് എല്പിച്ചേ ഒനിപ്പം തന്നെ പത്ത് കോപ്പി അടിചിക്ക്ണ്ടാവും" 
പിറ്റെ ദിവസം ഉമ്മാന്റെ മിസ്‌ കാള്‍ വന്നു.
"ഹലോ ഉമ്മാ .."
"ന്റെ ശേരീപ്പേ ഇനിക്ക് ഇത്തിര ബിബരം ഇല്ലാണ്ടായോ ഇനിക്ക് ഓള അങ്ങ് കൂട്ടണേ ആദ്യം ഇന്റെ ഉപ്പ ഇബ്ട ഇല്ലേ ഒരോട് ഒന്ന് ചോയിചിട്ടല്ലേ ബീട്ടു കാരോട് പറയല്..?"
"എന്റുമ്മാ ഞാനിങ്ങ് കൂട്ടുന്നോന്നു ഇല്ല പാസ്പോര്‍ട്ട്‌ എടുക്കാന്‍ അളിയനോട് പറഞ്ഞിക്കെ ഉള്ളൂ"
"എന്നിറ്റ് ഒനാങ്ങനെ അല്ലാലോ പറഞ്ഞത് .."  
ഉമ്മാനെ ഒരു വിതം പറഞ്ഞു മനസ്സിലാകി പാസ്പോര്‍ട്ട്‌ കാര്യങ്ങള്‍ ശെരി പെടുത്തി ..അളിയനെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ ഒരു "തീമുത്തം.." കൊടുക്കണം എന്ന് തോന്നിപ്പോയി....
വീട്ടില്‍ നിന്നും വരുന്ന പൈസയുടെ ആവശ്യങ്ങള്‍ കൂടി വന്നു ഓരോ മാസവും മിച്ചം വരുന്ന ചില്ലറകള്‍ കണ്ടു എന്റെ മോഹങ്ങള്‍ ഉപക്ഷിക്കാനും തോന്നി. സലീനയെ വിളിക്കുമ്പോള്‍ അവള്‍ ചോദിക്കും.. "ഇക്കാ എനക്ക് അങ്ങ് ബെരുവെന്‍ ഭാഗ്യ ഇണ്ടാവോ ..? ഇന്നലെ ശേരീഫ്ച്ച വന്നപ്പോ ചോയിച്ചു ഇഞ്ഞെപ്പാ പോന്നെനു... ഓലിക്കല്ലം ഒരു തമാശയാക്കലാ.."
എനക്ക് ഗള്ഫില് പോകാനൊന്നും പൂതിയായിറ്റല്ല ഇങ്ങള് ...................
സലീനയുടെ സങ്കടം ..ഞാന്‍ വെറുതെ ഓരോ മോഹം കൊടുത്തു.. ഇനി എങ്ങിനെയെങ്കിലും ഇവിടെ.......
 അയ്യായിരം ദിര്‍ഹം കയ്യില്‍ വന്നപ്പോള്‍ ഞാന്‍ വിസയുടെ കാര്യത്തിലേക്ക് നീങ്ങി...കൂട്ടുകാരന്‍ അബു എന്റെ സങ്കടം മനസ്സിലാകി പറഞ്ഞു 
"ഷെരീഫെ റൂമു ഞാന്‍ ശെരിയാക്കി തരാം പക്ഷെ നീ ഒന്ന് കൂടി ആലോയിക്ക് ഇങ്ങൊട്ട് കൊണ്ടുവരാന്‍ "യാസീന്‍" ഒതിയാല്‍ മതി പകെങ്കില്‍ മടക്കി അയക്കാന്‍ ഇഞ്ഞി "ഖത്തം"  ഒതെണ്ടി വരും മോനെ ...." 
"ന്നാലും ന്റെ അബൂക്ക ഞാന്‍ ഈനു കീഞ്ഞു പോയില്ലേ ..........."
റൂം.മാസത്തില്‍ 600 കൊടുക്കണം പിന്നെ ഫുഡും മറ്റു ചിലവുകളും മൂന്നു മാസത്തെ കണക്കുകള്‍ കുത്തി കുറിച്ചാണ് ഇറങ്ങിയത്. ഉപ്പാനോടും ഉമ്മാനൊടും സമ്മദം എടുത്തു മറുത്തൊന്നും പറയാന്‍ മിനകെടാതെ അവരും സമ്മതിച്ചു 
വിസ അയച്ചത് മുതല്‍ സ്വപ്നങ്ങളില്‍ സലീന വരുന്നതും... എയര്‍പോര്‍ട്ടില്‍ പോകുന്നതും .......  സ്വപ്നവും ബെജാറും മായ ദിവസങ്ങള്‍കൊടുവില്‍ എന്റെ സലീനയും അബുദാബിയില്‍ എത്തി "അല്‌ഹംദു ലില്ലാഹ്"..
വെപ്പും കുടിയും കിടത്തവും ഒന്നിച്ച ഒരു കൊച്ചു മുറിയാണ് "മണിയറ".. സഹമുറിയന്റെ അടുപ്പിലെ ഗന്ദം വാതില്‍ പടികടന്നു റൂമില്‍ എത്തും.. "കോട്ടകോരിയും" "കൊട്ടതളവു" മില്ലാത്ത കുളിയിടം പുറത്തെ ശബ്ദമോ വെളിച്ചമോ കടക്കാത്ത മുറിയില്‍ ശബ്ദമായുള്ളത് എ സി യുടെ ചൂളം വിളി മാത്രം...   
"എല്ലാ ത ഗള്ഫ്"  പരിസരങ്ങള്‍ പന്തം കണ്ട പെരിചായിയെ പോലെ നോക്കി സലീന ചോതിച്ചു.. 

എന്താ പിടിച്ചില്ലേ ..?

"മൂൂ........ പിടികാഞ്ഞിട്ടല്ലാന്നു ഞാന്‍ ടി വി ലെല്ലാം കാണുന്ന ഗള്‍ഫ്‌ ഇങ്ങനെ എല്ലാലോ"
ഞാന്‍ ഒന്ന് മൂളുക മാത്രം ചെയ്തു .. അവള്‍ കൂടെ ഉള്ള ദിവസങ്ങള്‍ എന്നും പെരുന്നാള്‍ രാവ് പോലെ ..... നിറയെ പൂത്തിരിയും മത്താപ്പും നില ചക്രം വരെ മനസ്സിന്റെ ഉള്ളില്‍ കത്തി ജ്വലിച്ച് നിന്ന്.. ദിവസങ്ങള്‍ക് ശരവേകമെന്നു തോന്നിപ്പോയി.. സമയത്തെ കടിഞ്ഞാണിടാന്‍ എന്തങ്കിലും കിട്ടിയിരുന്നെങ്കില്‍ ...!

മാസങ്ങള്‍ പോയതറിഞ്ഞില്ല ഒരു ദിവസം അവളെ ന്റെ കാതില്‍  "വലിയ ഒരു രഹസ്യം" പറഞ്ഞു.. ഞാന്‍ സന്തോഷം കൊണ്ട് അവളെ പൊക്കിയെടുത്തു.. പക്ഷെ ആ സന്തോഷത്തിനു ദൈര്‍ഗ്യം കുറവായിരുന്നു ആഴ്ചകള്‍ കൊണ്ട് അവളുടെ ആരോഗ്യ സ്ഥിതി മോശ മായി അടുത്ത വീടിലെ "പൊരി മണങ്ങള്‍" "ഓക്കാനവും ചര്‌ദ്ദിയും" സ്ഥിര പെടുത്തി
വട്ടചിലവുകളും ചെറു സല്‍കാരങ്ങളും എന്റെ പോകറ്റ് സര്‍ക്കാര്‍ ഖജനാവ് പോലെ ആയിരുന്നു.. സലീനയുടെ ചര്‌ദ്ദിക്ക് പരിഹാരം റൂം മാറുക തന്നെ.. കിട്ടാവുന്ന ദിര്‍ഹാമുകള്‍ ഒരിക്കികൂട്ടി ഞാന്‍ വേറൊരു റൂം ശെരി പ്പെടുത്തി കൂട്ടുക്കാരുടെ ഔദാര്യം കൊണ്ട് വീണ്ടും ഞാന്‍ സന്തോഷത്തിന്റെ തട്ടിലേക്ക് നുഴഞ്ഞു കയറി...ആസ്വാദനത്തില്‍ നിന്ന് അസ്വസ്ഥതയിലെക്ക് മനസ്സ് മാറിയ സലീനക്ക് എങ്ങിനെയെങ്കിലും വീടണഞ്ഞാല്‍ മതി എന്നായി.. ഞാനാണങ്കില്‍ മധുരം കൊണ്ട് തുപ്പിയും കൂടാ കൈചിറ്റ് ..............
തിരിച്ചു പോക്കിനുള്ള സമയം അടുത്തപ്പോള്‍ സലീന ആവശ്യങ്ങള്‍ പറയാന്‍ തുടങ്ങി 
"അനക്ക് ഒന്നും മാണ്ട ഉമ്മാക് പര്‍ദ്ദ മാണം അമ്മായിയും ശേരീഫ്തയും ഒന്നും ഇല്ലങ്കില്‍ പറയും 
പിന്നെ ഒരു ചെറിയ വളയെങ്കിലും ....നാട്ടുകാര്‍ പറയൂലെ ..?"
അവളുടെ സംസാരത്തില്‍ എന്റെ സ്നേഹത്തിന്റെ തൂക്കം അവള്‍ കൊണ്ട് പോകുന്ന ലെഗേജി നോപ്പമാന്നു അയല്‍ വാസികളും കുടുംബവും വിലയിരുത്തുക എന്ന്  മനസ്സിലായി... പാവം സലീന അവള്‍ക് എന്റെ "മാനം" കാക്കണം അത്രേ ഉള്ളൂ..
"ആകെ മുങ്ങിയാല്‍ ചീതം" എന്ന് പറഞ്ഞത് പോലെ ഞാന്‍ വീണ്ടും കടം വാങ്ങി അവളുടെ ആഗ്രഹതിനൊത്ത "ഭാണ്ഡം" തയ്യാറാക്കി.
യാത്രാ ദിനം ഒരു മരണ വേപ്രാള മായിരുന്നു എന്നെ പോലെ എന്റെ കൂട്ടുകാരും ദുഖിക്കുന്നുണ്ടോ എന്നെനിക്ക് തോന്നിപ്പോയി  എക്സ്പ്രസ്സ്‌ വിമാനം അല്ലാത്തത് കൊണ്ട് ഞങ്ങള്‍ നേരെത്തെ തന്നെ എയര്‍പോര്‍ട്ടില്‍ പോയി ലെഗജുകള്‍ വിട്ടു എമിഗ്രഷന്‌ സമയം വരെ ഞാന്‍ അവളുടെ കൂടെ നിന്ന്   ഒടുവില്‍ യാത്ര പറഞ്ഞു അവള്‍ പിരിഞ്ഞപ്പോള്‍ എന്റെ ചെവിയില്‍ എന്തോ മുഴക്കം കണ്ണുകളില്‍ പൊന്നീച്ച മാത്രം എത്ര സമയം വിസിറ്റെര്‌സ് ലോഞ്ചില്‍ ഇരുന്നു എന്നോര്‍മ്മയില്ല കൂട്ടുകാരന്റെ തോളില്‍ പിടിച്ചു റൂമില്‍ എത്തിയപ്പോള്‍ എല്ലാം നശിച്ചു ദുനിയാവില്‍ ഞാന്‍ ഒറ്റക്ക് ആയത് പോലെ.....
പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ പ്രതീക്ഷയിലും കൊടുക്കാനുള്ള കടത്തിന്റെ ഭയത്തിലും വീണ്ടും എന്നെ വളയം പിടിപ്പിച്ചു ..........നികത്തീറ്റും നികത്തീറ്റും നിറയാത്ത "കടകുഴി"  ഇന്നും ഞാന്‍ "മണ്ണിട്ട്‌" കൊണ്ടിരിക്കുകയാ ഒരു "പൂത്തിരി വിസ"യുടെ ഓര്‍മ്മയും പേറി.....

അഷ്‌റഫ്‌.എസ്സം.വരിക്കോളി 
  

സ്ത്രീ ജന്മം..............................

=============================== 
പെണ്ണെ നീ വെറും "സൌമ്യ"യല്ല 
ഉണ്ണിയാര്‍ച്ചയുടെ പിന്‍മുറക്കാര്‍ 
സ്ത്രീ ജന്മം കരഞ്ഞു തീര്‍ക്കാനല്ല 
നേരെ ഉയരും കാമക്കരങ്ങളെ 
പൊട്ടിച്ചെറിയാന്‍ കരുത്ത് കാട്ടണം 

ശ്രിങ്കാര വാക്കുകള്‍ക്ക് 
ഹുങ്കാര മറുവടി വേണം 
നഗ്നമേനികള്‍ കാട്ടി 
വേറുതല്ലാത്ത ഭാര്യ യാവുകയല്ല 
നഗ്നത മറച്ചു കുലീന ഭാരതസ്ത്രീയാവുക..

പുരുഷന്റെ തേന്‍മൊഴിക്ക് 
"ഇളക്കത്തിന്റെ" വചന മരുത്..
വൃണിത ഹൃദയങ്ങളില്‍ 
വികല ചിന്തകള്‍ മുളപ്പികുമാര്‍  
മേനി രതിസഞ്ചാര പാതയാവരുത്..

പാതിരാ തരുണികള്‍ക്ക് ലോകം കുറിച്ചിട്ട 
പേരൊന്നു മാറ്റാന്‍............
സഞ്ചാര സ്വാതന്ത്ര്യം മുറവിളി കൂട്ടുന്ന
മോഡണിസത്തിന് സാധ്യമാണോ..? 
നാണം മറച്ചതിനാലൊരു പെണ്ണിനും 
മാനം നശിച്ചതായി വാര്‍ത്തയില്ല..
 
ഇറയോന്റെ കല്പനക്കുത്തരം നല്‍കിയാല്‍ 
ശാശ്വത ജീവിതം സ്വര്‍ഗ്ഗ മാവും...    

അഷ്‌റഫ്‌.എസ്സം.വരിക്കോളി