ആകെ പേജ്‌കാഴ്‌ചകള്‍

2014 ഫെബ്രുവരി 28, വെള്ളിയാഴ്‌ച

ലഹരി

ലഹരി
------------------------
അഗ്നിപോലെ പടരുന്ന
ലഹരി പൂണ്ട ജീവിതം
ചാരമായി തീര്കുന്നു
ദിവ്യമാം യൗവനം

മനു മരിച്ചയുടലിൽ
ലഹരി തീർത്ത താണ്ഡവം
അരമുളക്കാത്ത കുഞ്ഞിലും
സുരത രാക്ഷസ മർദനം

അമ്മയില്ലവർക്കിന്നു പെങ്ങളില്ല
കാമം തുടിക്കുന്ന ഉടലുമാത്രം

കരളരിച്ചു കുടലരിച്ചു
മൃതി തഴുകി നിൽകവെ
ഒരു കവിൾ പുകയെടുക്കാൻ
മിഴി നനച്ചു നിന്നവർ

കണ്ണടച്ച് കാതടച്ചു
തിന്മയെ പുണരവേ
കണ്ണിയറ്റ തലമുറകൾ
അഗ്നികുണ്ഡമാവുമേ

അവനവനോട് തിന്മചെയ്യവേ
ലോകമേ ............

അഷ്‌റഫ്‌ എസ്സം വരിക്കോളി

2014 ഫെബ്രുവരി 25, ചൊവ്വാഴ്ച

വൃദ്ധസദനം

വൃദ്ധസദനം
-----------------------
ഉരൽ അമ്മിയോടു പറഞ്ഞു ഞാൻ എത്ര നെല്ലുകൾ അരിയാക്കി കൊടുത്തിറ്റുണ്ട് എന്റെ നെഞ്ചിൽ ഓരോ പ്രാവശ്യം പ്രഹരിക്കുംബോളും ഒരു പരിഭവവും ഞാൻ പറഞ്ഞിരുന്നില്ല എന്നിട്ടും ............

ഇത് കേട്ട് അമ്മി പറഞ്ഞു നിങ്ങൾക്കറിയോ ,
മുളക് അരച്ച എരിവും, അരി അരച്ച നനവും
ഇഞ്ചി കുത്തിയ വേദനയും സഹിച്ചവളാണ് ഞാൻ
മതിയായ ജല സ്നാനം പൊലുമവർ എനിക്ക് തന്നിരുന്നില്ല
എന്നിട്ടും ഞാൻ പരിഭവിച്ചില്ല പക്ഷെ ..

ഒരു മൂലയിൽ മിണ്ടാതെ കിടന്നിരുന്ന ചിരവ ഓടി വന്നു നിങ്ങൽക്കറിയൊ..? തെങ്ങയായ തേങ്ങയൊക്കെ പൂ മഴ പെയ്യിച്ചു ഊട്ടിയവളാണ് ഞാൻ ഒന്നും മിണ്ടാതെ അടുക്കളയുടെ മൂലയിൽ ചാരി കിടക്കും എന്നിട്ടും .. അവൾക് വാക്ക് മുഴുമിക്കാൻ കഴിഞ്ഞില്ല

മുറവും, ഉറിയും മന്ച്ചട്ടിയും കഞ്ഞിക്കലവും ഒന്ന് മുരണ്ടു പുതപ്പ് തലയിൽ വലിച്ചു കയറ്റി വീണ്ടും ചുരുണ്ട് കിടന്നു , അരിവാൾ പൊട്ടിക്കരഞ്ഞു അടിചൂറ്റി കഞ്ഞിക്കലത്തെ കെട്ടിപ്പിടിച്ചു കിടന്നും ,
സദനം ആകെ മ്ളാനത അപ്പോളാണ് നിറം മങ്ങിയ ചുവന്ന സാരിയുടുത്ത് ഗ്യാസ് സിലിണ്ടർ കയറി വരുന്നത് ,
സിലിണ്ടറിനെ കണ്ടപ്പോൾ അമ്മി ചോദിച്ചു "

അല്ല നീ ഇത്രവേകം ഇവിടെ എത്തിയോ ....?

സിലിണ്ടർ കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു , എന്റെ ചികിത്സാ ചെലവ് കൂടുതൽ ആണെന്നും പറഞ്ഞു എന്നും വയക്കാരിന്നു ഒടുവിലവരെന്നെ ..!

നിങ്ങൾ സങ്കടപ്പെടേണ്ട നിങ്ങൾക്ക് പാരയായ മിക്സിയും ഗ്രൈന്റെരും ഒക്കെ പിന്നാലെ വരുന്നുണ്ട് , അവസാനം വീട്ടുകാർ നിങ്ങളെ തേടി വരും .. ആട്ടി ഓടിക്കണം അസത്തുകളെ ...

നിങ്ങൾ ക്കറിയോ കിണറുകളിൽ പമ്പ് വെച്ച് ദൂര്ത്തടിച്ച വെള്ളം താഴൊട്ട് പോയി ഇന്നവർ കൊട്ടക്കൊരി തേടി ഓടുകയാണ്.. അലക്ക് യന്ത്രത്തിൽ തുണിവേളുപ്പിച്ചവന്റെ പോകറ്റുവെളുത്തു , കെട്ടിയോളെ ഊരയും പോയി , കഞ്ഞിവെള്ളം നിലം തൊടാതെ ഓടയിൽ ഒഴുക്കിയപ്പോൾ കന്നുകാലികളുടെ ശാപം കിട്ടി, എച്ചിലുകൾ പ്ലാസ്റ്റിക്ക് ബാഗിൽ കെട്ടി ഭദ്രമാക്കിയപ്പോൾ പക്ഷികളും ശപിച്ചു , മീൻവെള്ള മൊഴിച്ചിടത്ത് പൊടിച്ച മുളക് തൈമുതൽ കുപ്പയിലെ മണ്ണിര വരെ ഇല്ലാതായി.. കാക്കക്ക് വന്നിരിക്കാൻ കദളി വാഴയില്ല, മണ്ടരിയും മണ്ടോതരിയുമാണ് ഇന്ന് വീടുകളിൽ .........
എല്ലാം കേട്ട് ഉരൽ പൊട്ടിച്ചിരിച്ചു ................

അഷ്‌റഫ്‌ എസ്സം വരിക്കോളി

2014 ഫെബ്രുവരി 12, ബുധനാഴ്‌ച

തൂപ്പുകാരി

തൂപ്പുകാരി
------------------------
അവർ തൂത്ത് വാരിയത്
നിങ്ങളുടെ ഉച്ഛിഷ്ടങ്ങളായിരുന്നു
അവർ കണ്ണടച്ചത്
അരവയർ പട്ടിണി മാറ്റാനും
എന്നിട്ടും
അവരുടെ തുറന്ന കണ്ണുകൾ
നിങ്ങൾക്ക് ഭയമായിരുന്നു
ഒടുവിൽ
അവസാന കാമവും തീർത്ത്
നിങ്ങളാ കണ്ണുകളെ ....

സത്യം മറനീക്കി വന്നതും
ജനം മൂക്ക് പൊത്തിയതും
മറ്റൊരു പെണ്ണിന്റെ ഭാഗ്യം

കാര്യ സാധനത്തിന്
ഉടുമുണ്ടഴിച്ചവരുടെ
പറയാത്ത പട്ടികയും
മന്ത്രി മന്തിരങ്ങളിൽ
കൂട്ടി കൊടുപ്പുകാരുടെ
അറിയാത്ത മുഖങ്ങളും
ഇനിയു മെത്ര..?
ഹാ.. ഹന്ത കൈരളീ ....

അഷ്‌റഫ്‌ എസ്സം വരിക്കോളി

2014 ഫെബ്രുവരി 9, ഞായറാഴ്‌ച

അധിനിവേശം

അധിനിവേശം .............
----------------------------------
കച്ചവട കണ്ണുള്ള വിദേശി തന്റെ ഉല്പന്നമായ മകളെ വികസ്വര രാജ്യത്തെ രാജാവിന് വേളി കഴിച്ചു കൊടുക്കാൻ തീരുമാനിക്കുന്നു. തന്റെ മകൾക്ക് വൈക്കോൽ സ്വർണ മാക്കാനുള്ള കഴിവുണ്ട് എന്ന കള്ളം പറഞ്ഞാണ് അയാൾ രാജാവിനെ പാട്ടിലാക്കുന്നത്. ഉല്പന്നതിന്റെ നിറവും അതിനു ഉല്പാദകൻ പറയുന്ന ഗുണവും വിശ്വസിച്ചു രാജാവ് അവളെ വിവാഹം കഴിക്കുന്നു . കച്ചവടക്കാരനാകട്ടെ കൈ നിറയെ പണവും അഭിമാനവും . രാജാവിന്റെ മനസ്സിൽ കുടുംബ ജീവിതം എന്നതിലുപരി അവളിലൂടെ നേടാവുന്ന വമ്പിച്ച ലാഭ മായിരുന്നു ചിന്ത, അത് കൊണ്ട് തന്നെ അയാൾ തന്റെ ഭടന്മാരോട് ഒരു മുറി നിറയെ വൈക്കോൽ സംവിദാനം ചെയ്യാൻ പറയുന്നു. അന്ന് രാത്രി തന്റെ ഭാര്യയെ സ്നേഹപൂർവ്വം വിളിച്ചു വൈക്കോൽ കൂനകൾ കാട്ടി രാജാവ് കല്പിച്ചു ..

"ഹും വൈക്കോൽ കൂനകൾ സ്വർണമാക്കൂ .."

പെണ്‍കുട്ടി ഭയന്നു വിറച്ചു , തന്റെ അച്ഛൻ പറഞ്ഞ ഒരു കളവു അവളെ വെട്ടിലാക്കിയിരിക്കുന്നു എനിക്ക് ആ കഴിവ് ഇല്ല എന്ന് പറഞ്ഞാൽ താനും അച്ഛനും പിന്നെ ഉണ്ടാവില്ല , അവൾ വാതിലടച്ചു  കരഞ്ഞു. ആ സമയത്ത്  മുറിയിൽ സാമ്രാജ്യത്ത ശക്തി ഭൂതം പ്രത്യക്ഷ പെടുന്നു അവൻ പറഞ്ഞു

"കുട്ടീ കരയരുത് എനിക്ക് നിന്നെ സഹായിക്കാൻ കഴിയും പക്ഷെ ഒരു ശര്ത്തുണ്ട് ഇതിൽ നിനക്ക് പിറക്കുന്ന ലാഭം എനിക്കുളളതാണ്".

അവൾക് അത് സമ്മദിക്കുകയല്ലാതെ വേറെ വഴി ഉണ്ടായിരുന്നില്ല . അങ്ങിനെ ഒരു കരാറിൽ ഭൂതം വൈകോൽ സ്വർണ മാക്കി കൊടുക്കുന്നു. രാജാവ് സന്തുഷ്ട നായി പിറ്റേ ദിവസം അതിന്റെ രണ്ടിരട്ടി വൈക്കോൽ കൊണ്ട് വന്നു സ്വർണമാക്കാൻ പറഞ്ഞു അപ്പോളും ഭൂതം അവരുടെ സഹായത്തിനു എത്തി അങ്ങിനെ രാജാവു തന്റെ സന്തോഷത്തിൽ മതി മറന്നു രാജ്യത്തിന്റെ പകുതി രാജ്നിക്ക് ദാനം ചെയ്യുന്നു, വേണ്ടാ എന്ന്  വിലക്കിയിട്ടും രാജാവ് കൂട്ടാകിയില്ല.. അന്ന് രാത്രി ഭൂതം വീണ്ടും വന്നു തന്റെ കരാറിനെ ഓർമ്മിപ്പിച്ചു

"രാജ്യത്തിന്റെ പകുതി അതാണ് എന്റെ ജോലിയുടെ കൂലി" ,
അവൾ കരഞ്ഞു പറഞ്ഞു
"അരുത് ഇത് തെറ്റാണ് ഈ രാജ്യത്തെ ഒറ്റികൊടുക്കാൻ എനിക്കാവില്ല. "

"ഓക്കെ എന്നാൽ നീ ചെയ്ത ചതി ഞാൻ വെളിപ്പെടുത്താം വൈക്കോലുകൾ വൈകോൽ തന്നെ ആവുകയും നീയും നിന്റെ കുടുംബവും ചാംബലാവുകയും ചെയ്യട്ടെ .. "

അവൾ വീണ്ടും കാലു പിടിച്ചു അപേക്ഷിച്ച് ..

എങ്കിൽ എന്നെ പിടിച്ചു രാജാവിന്റെ മുന്നിൽ എത്തിക്കാൻ നിന്റെ രാജ്യത്തെ ഭാടന്മാരോട് പറയുക , അവർ എന്നെ രാജ കൊട്ടാരത്തിൽ എത്തിക്കുകയാനെങ്കിൽ ഞാൻ കീഴടങ്ങാം മറിച്ചാണ് എങ്കിൽ ..........."

രാജ്ഞി തന്റെ രാജ്യത്തോട്‌ ഏറെ കൂറും നേരും കാണിക്കുന്ന ഭടന്മാരെ വിളിച്ചു ഭൂതത്തിന്റെ ലക്ഷണം പറഞ്ഞു കൊടുത്തു അവരെ പിടിച്ചു കൊണ്ടുവരാൻ കല്പിച്ചു ..
ഭടന്മാർ നാല് പാടും തിരഞ്ഞു ഒരാൾ ഭൂതത്തെ കണ്ടു മുട്ടി ഭൂതം അയാളോട് പറഞ്ഞു

"നിനക്ക് നല്ല ജീവിത സ്ഥിതി ധാരാളം പണം , മുന്തിരി തോട്ടങ്ങൾ എല്ലാം ഞാൻ തരാം എന്നെ ഒറ്റി കൊടുക്കരുത് ",
രണ്ടാമനും മൂന്നാനും വന്നു എല്ലാവരും ഭൂതത്തിന്റെ വാഗ്ദാനം കേട്ട് തങ്ങളുടെ കര്മ്മം മറന്നു ,

അവർ ഒറ്റ സ്വരത്തിൽ രാജ്ഞി യോട് പറഞ്ഞു അയാൾ നല്ലവനാനെന്നും ഭവതി തെട്ടിദ്ധരിച്ചതാനെന്നും, രാജ്യം അദ്ദേഹത്തിന്റെ കയ്യിൽ സുരക്ഷിത മായിരിക്കും എന്നും പറയാൻ മടിച്ചില്ല

അങ്ങിനെ രാജ്യത്തിന്റെ പകുതിയും രാജ്ഞിയെ തന്നെയും കൈക്കലാക്കി ഭൂതം സ്ഥലം വിടുന്നു , തന്റെ അടച്ചു വെച്ച മുറിയിലെ വൈക്കോൽ കൂട്ടങ്ങൾ കണ്ടു കരഞ്ഞിരിക്കുന്ന രാജാവ് പാതാളത്തിലേക്ക്‌ ഉള്ള വഴി തേടുകയാണ് ..

അഷ്‌റഫ്‌ എസ്സം വരിക്കോളി

2014 ഫെബ്രുവരി 6, വ്യാഴാഴ്‌ച

പ്രലോഭനം

പ്രലോഭനം
--------------------------
തന്റെ വീടിന്റെ ഉമ്മറത്ത് ബീഡിയും വലിച് മധുര ചിന്തകളുടെ പുക തുപ്പുകയായിരുന്നു ഗോപാലൻ, അപ്പോളാണ് അത് വഴി തോളിൽ ഒരു തുകൽ ബാഗു മായി ഒരാൾ കയറി വന്നത്, അടുത്തെത്തിയപ്പോൾ ഗോപാലന് ആളെ മനസ്സിലായി തയ്യിൽ ബാലകുറുപ്പിന്റെ മൂത്ത മോൻ വേലായുധൻ ..

"എന്താ ഗോപാലെട്ടാ ഇങ്ങനെ യൊക്കെ ജീവിച്ചാ മതിയോ ....?"

"പിന്നെല്ലാണ്ട് ..?"

"നിങ്ങക്ക്  ഈ ചെറിയ പശു വിനെ വിറ്റു ഒരു നല്ല പശുവിനെ വാങ്ങിചൂടെ...?"

"ആയെന്താ ഇഞ്ഞി പൈകചോടം തോടങ്ങീക്ക്ണ്ടോ..?"

"ഹ്ഹ .. അല്ല ഗോപാലെട്ടാ ഞങ്ങളെ ബാങ്ക് ഇപ്പൊ പശുവിനെ വാങ്ങാൻ ലോണ് കൊടുക്കുന്നുണ്ട്, ചെറിയ ചെറിയ കുടുംബങ്ങളിൽ താമസിക്കുന്ന, എന്നാൽ പുറം ജോലിക്ക് ഒന്നും പോകാൻ കഴിയാത്ത ആളുകളെ  കണ്ടെത്തി അവരുടെ കൈ പിടിച്ചു ഉയർത്താൻ ലക്ഷ്യം വെച്ചുള്ള പദ്ധതിയാണ് .."

"അയില്ലു എനക്കെന്നാനെ കാര്യം .. ?"

"നിങ്ങൾക്ക് ഒരു നല്ല കറവ പശുവിനെ വാങ്ങാനുള്ള കാശ് ബാങ്ക് തരുന്നു
അതിന്റെ പാല് വിറ്റ്‌ നിങ്ങൾക്ക് നല്ല വരുമാനം ഉണ്ടാവും , കുറച് ദിവസം കഴിയുമ്പോൾ മിച്ചം വരുന്ന കാശ് കൊടുത്ത് മറ്റൊന്നിനെ വാങ്ങാം , രണ്ടു പശുക്കൾ ഉള്ള ആൾക് ആല നിർമിക്കാൻ ബാങ്ക് നല്ലൊരു സംഖ്യ ലോണ്‍ തരും , അതിന്റെ പകുതി രൂപ കൊണ്ട് നിങ്ങൾക്ക് ആല ഉണ്ടാക്കാം മിച്ചം വരുന്നത് മറ്റ് ആവശ്യങ്ങൾക്കും ഉപകരിക്കും , അങ്ങിനെ രണ്ടു പശുവിൽ നിന്നും കിട്ടുന്ന പാല്,... ഇന്ന് പാലിന് ഡിമാന്റ് ഉള്ള കാലമാണ് എന്നോർക്കണം,... സൊസൈറ്റിക്കാര് നിങ്ങളെ തേടി വരും , വരുമാനം കൂടും ,പശുക്കൾ  രണ്ടിൽ നിന്ന് മൂന്നും മൂന്നു നാലായും വളരും..നിങ്ങൾ നല്ലൊരു പാൽ വ്യാപാരി ആവുമ്പോൾ നിങ്ങൾക്ക് വീട് പുനർനിർമ്മിക്കാനും വാഹനം വാങ്ങുന്നതിനും ബാങ്ക് വീണ്ടും ലോണ്‍ തരും , ഈ പൊളിഞ്ഞു വീഴാറായ ചുമരുകൾ മാറ്റി നല്ലൊരു ടെറസ്സ് വീട് നിങ്ങൾക്കും വേണ്ടേ ..?
വേലായുധന്റെ വാക്ക് കേട്ട് സ്വപ്നലോകത്ത് സഞ്ചരിക്കുകയായിരുന്നു ഗോപാലൻ വീടുവെക്കുന്നതും ഉമ്മറപടിയിലെ ചാര് കസേരയിൽ ഇരുന്നു സിഗരറ്റു വലികുന്നതും മനസ്സിൽ കണ്ടു ,കയ്യിലെ ബീഡികുറ്റി വലിച്ചെറിഞ്ഞു ..

വേലായുധൻ തുടർന്നു ,
കിട്ടാവുന്ന ലോണ്കളുടെ എണ്ണം പറഞ്ഞതല്ലാതെ തിരിച്ചടക്കേണ്ട പലിശയുടെ ഒരു വരിപോലും അയാൾ സംസാരിക്കുകയുണ്ടായില്ല ..
-----
വർഷങ്ങൾക് ശേഷം തന്റെ ചോർന്നോലിക്കുന്ന കൂരക്ക് മുന്നിൽ ജപ്തി നൊട്ടീസുമായ് കണ്ണീർ ഒലിപ്പികുന്ന ഗോപാലനെ കാണാതിരിക്കാൻ വേലായുധൻ തന്റെ കാര് വേഗത്തിൽ ഓടിച്ചു പോകുന്നുണ്ടായിരുന്നു


അഷ്‌റഫ്‌ എസ്സം വരിക്കോളി