ആകെ പേജ്‌കാഴ്‌ചകള്‍

2014 ഏപ്രിൽ 22, ചൊവ്വാഴ്ച

ഹേ.. ദുബായിക്കാരാ ..

ഹേ ദുബായ്ക്കാരാ...
------------------------------------
അവൾക്ക് ഉടുക്കാൻ സാരികൾ വേണം
മകനു ചെത്താൻ ബൈക്ക് വേണം
മോൾക്ക് ടെച്ചാൻ മൊബൈൽ വേണം
എനിക്കുറങ്ങാനൊരു റൂമു വേണം

പറയാനറക്കുന്ന ശമ്പളം കയ്യിൽ
കണ്ണുകൾ മിന്നുന്ന വെയിലാണ് മുന്നിൽ
ശമ്പളമിത്തിരി മോലോട്ട് കയറാൻ
തല ചൊറിഞ്ഞിന്നും നിരാശനായി

ലോണുകൾ പലതുണ്ട്  ബാങ്കിൽ
അടവതിലോ ട്ടില്ലതാനും
മകനൊന്ന് വീട്ടിലുണ്ട്
"ടെക്കി" യാവാൻ നടക്കുന്നു
ഇസ്തിരി കുപ്പായത്തിൽ
ചുളിവോന്നു വീഴാതെ

പശുവുണ്ടാലയിൽ
ചുരത്താതെ കിടക്കുന്നു
മന്ധരി തെങ്ങുണ്ട്
എണ്ണി പറയുവാൻ
ദാരിദ്ര്യമില്ലാത്ത കാർഡുണ്ട്
ഗ്യാസുണ്ട് കുക്കറുണ്ട്
മോടിയിൽ തീർത്ത് വെച്ച
രണ്ടു നില വീടുണ്ട്
ആധാർ കയ്യിലുണ്ടാധാരം ബാങ്കിലും

ബാങ്കുകൾ കണ്ണുരുട്ടി നിൽകുന്നു
മുതലാളി പുലഭ്യം പറയുന്നു
പരിഭവം നിറഞ്ഞ നല്ല പാതിയും
പുച്ഛമായി നോക്കുന്ന നല്ല മക്കളും

ഈ തലയി ലീവര കണ്ടിട്ടാരോ വിളിച്ചു
ഹേ ദുബായ്ക്കാരാ.....................
നീയോ പ്രവാസി

അഷ്‌റഫ്‌ എസ്സം വരിക്കോളി


2014 ഏപ്രിൽ 21, തിങ്കളാഴ്‌ച

മദ്യം

ഗ്ലാസ്സുകൾ നുരയാത്ത
ആഘോശമില്ല
നുരയെന്നും വിഷമെന്നറിയാതോരില്ല....
ചിരിക്കാൻ കുടിക്കുന്നവർ
കരയാൻ കുടിക്കുന്നവർ
കരളും കരിച് ,കുടലും കരിച്
ദുഃഖം മറക്കാനായുസ്സ് വില്‍കുന്നോർ

മദ്യ നിരോധനം വെറും മുദ്രാവാക്യം
മാനം നശിച്ചും കുടുംബം തകര്ന്നും
മദ്യം ചുരത്തുന്ന കള്ളപണങ്ങൾ
കൈ നീട്ടി വാങ്ങുന്നു രാഷ്ട്രീയ മന്നർ

ചിത്തം നശിച്ചും ,ധര്‍മ്മം നശിച്ചും
എന്തിനീ ജീവിതം............?
സ്വന്തം ചോരയില്‍ വികാരം ജനിക്കും
ലഹരിയോടെന്നും വിടചൊല്ലിടെണം

തുച്ചമാമായുസ്സ് ശാന്തമായ് നുകരുവാന്‍
വിശ്വാസ വിളക്കുകള്‍ കൈ മുതലാക്കുക
ലഹരികളകിലം വിഷമെന്നോര്‍കുക
വിഷമമാണെന്നു മോര്‍ക്കുക ................

അഷ്‌റഫ്‌ എസ്സം.വരിക്കോളി

2014 ഏപ്രിൽ 20, ഞായറാഴ്‌ച

വിശ്വാസം

വിശ്വാസം
---------------------------------
സന്താപ മെന്നിൽ
സന്തോഷ മാവുമെന്നാപ്ത വാക്യം
ഞാനോർത്തു വെച്ച്
നശ്വര യാത്രയിൽ മുൾകിരീടങ്ങൾ
ക്ഷമയാലെ ഞാനും വഹിച്ചു നിന്ന്
സബറിനോടപ്പം കരുണയുണ്ടെന്നു
സൂഫി പറഞ്ഞതുമോർത്തെടുത്ത്
കൊട്ടിയടചോരാ നന്മതൻ വാതിലിൽ
മുട്ടി വിളിച്ച ഞാൻ ഖിന്നനായി
ഹക്കിന്റെ വഴിയിൽ  ശക്കിന്റെ മുള്ളുകൾ
നഗ്നപാദങ്ങളെ നോവ്‌ തീറ്റി
കാര്യ കാരണങ്ങൾകതീത മീയിരുട്ടു
സൃഷ്ടികൾക്കാവില്ല കാവലായ് തീരുവാൻ
വിജനമാം വീഥിയിലേകനായ് നില്കവേ
റബ്ബിനെ മാത്രം വിളിച്ചു തേടി
സ്വപ്നഗേഹം വരെ ഈ ചെറു വെട്ടം
കൈവിടാതെന്നും നടന്നു വെങ്കിൽ ..



അഷ്‌റഫ്‌ എസ്സം വരിക്കോളി

2014 ഏപ്രിൽ 7, തിങ്കളാഴ്‌ച

യാഥാർത്ഥ്യം

യാഥാർത്ഥ്യം
-------------------------
അയാൾ ആ വാതിലിലൂടെ പുറത്തേക്ക് നോക്കി അവിടെ ഒരു ജന കൂട്ടം,
അയാൾക് കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല അവിടെ തന്റെ പ്രിയപ്പെട്ട പ്രവാചകൻ ജനങ്ങൾക് മധുരം വിളമ്പുന്നു, ആളുകൾ സന്തോഷത്തോടെ വാങ്ങി കുടിക്കുകയും പ്രവാചകനു ഹസ്തദാനം നടത്തുകയും ചെയ്യുന്നു  അവിടുത്തേക്ക് കുതിക്കാൻ അയാളുടെ മനസ്സ് വെമ്പി. അയാൾ മെല്ലെ എഴുനെറ്റു, തന്റെ രൂപം കണ്ടപ്പോൾ അയാൾ കരഞ്ഞു പോയി കാരണം അയാൾ നഗ്നായിരുന്നു താൻ വാങ്ങിവെച്ച എണ്ണമറ്റ വസ്ത്രങ്ങൾ ഇല്ലാതായിരിക്കുന്നു
ഒരു തുണിയില്ലാതെ ഞാനെങ്ങിനെ പ്രവാചകന്റെ മുന്നിൽ പോകും എത്ര ഭംഗിയുള്ള വസ്ത്രം ധരിച്ചവനായിരുന്നു ഞാൻ ..എന്തെന്തു ഫാഷനിൽ ജീവിച്ചു എന്നിട്ടിപ്പോൾ..അയാൾ ഇരുണ്ട മുറിക്കുള്ളിൽ അങ്ങിങ്ങായ്‌ ഒരു തുണ്ട് തുണിക്കായ് തിരഞ്ഞു, താൻ പുതച്ചു കിടന്നു വെള്ള തുണിപോലും തിന്മകൾ തിന്നു സുഷിരം വീഴ്ത്തിയിരിക്കുന്നു, അപ്പോൾ ശരീരം അവനോടു പറഞ്ഞു
"ഹേ മനുഷ്യാ നീ അണിഞ്ഞതും പറഞ്ഞതും ഒക്കെ ആളുകളെ കാണിക്കാനായിരുന്നു, ഇപ്പോൾ ആ ജനം നിന്റെ കൂടെയില്ല നീ ഒറ്റക്കാണ്, മരണ മുണ്ടെന്നും പ്രവാചകനെ കണ്ടു മുട്ടുവെന്നും വേദങ്ങൾ പറഞ്ഞില്ലേ..? ഇതിനപ്പുറം ഒരു പാലമുണ്ട് അത് കടക്കാൻ നിന്റെ കയ്യിൽ വെളിച്ച മുണ്ടോ ..?
ദൈവ വാക്കുകൾപ്പുറം നിന്റെ ദേഹേച്ചയായിരുന്നല്ലോ നിനക്ക് വലുത് അനുഭവിക്കുക, നിന്റ പ്രവൃത്തിക്ക്  സാക്ഷി ഞാൻ തന്നെയാണ്"..

ആളുകൾ അനുഗ്രഹീത പാനീയം കുടിച്ചു അനുഗ്രഹിതരായ് യാത്രയാവുമ്പോൾ അയാൾ മാത്രം .. സഹിക്കാൻ കഴിഞ്ഞില്ല തന്റെ ദുർഗതിയോര്ത്ത് അയാൾ കൈവിരൽ കടിച്ചു തുപ്പി, ആകാശം കിടുങ്ങുമാറുച്ചത്തിൽ നിലവിളിച്ചു നിലവിളികൾ നാല് ചുമരുകൽകുള്ളിൽ പ്രതിധ്വനിചു , അയാൾ ഞെട്ടിയുണർന്നു ദേഹമാസകാലം വിയർത്തിരിക്കുന്നു, പുതപ്പ് മെല്ലെ നീക്കി എഴുനേറ്റു മുറിയിലെ വിളക്ക് തെളിയിച്ചു അപ്പോളും അയാൾ  വിറക്കുന്നുണ്ടായിരുന്നു ...

അഷ്‌റഫ്‌ എസ്സം വരിക്കോളി