ആകെ പേജ്‌കാഴ്‌ചകള്‍

2013 ഡിസംബർ 30, തിങ്കളാഴ്‌ച

പുതുവത്സരാശംസകൾ

പുത്തനാണ്ട് പിറകുമ്പോൾ
--------------------------------------
അനവരതം മന്ത്രങ്ങൾ
മൊഴിഞ്ഞിടാം ഞാൻ
നിന്നനുഗ്രഹ പൂമഴ നനഞ്ഞിടുവാൻ
തിന്മതൻ മാറാപ്പ് വലിച്ചെറിഞ്ഞു
ഖിന്നനായ്  മുന്നിൽ ഞാൻ വന്നു നില്പൂ

പാന പാത്രങ്ങൾ നിരത്തി വെച്ച്
ഇഛകൾ ചെലാൽ ചുവടു വെച്ച്
വെഞ്ചാമരത്തിൻ കാറ്റ് വീശി
മരണം മറന്നോരാ യൗവനവും

മാറാല ചുറ്റിയ പ്രഭാതങ്ങളും
മദ്ധ്യാഹ്നത്തിന്റെ അശ്വമേധവും
സന്ധ്യതൻ കണ്ണിലെ നീരാഴിയും
ആയുസ്സിന്നിതളുകൾ പറിച്ചെടുത്തു

അനീതികൾ തേച്ചു മിനുക്കിയ ചുവരുകൾ
രുധിരം പൊടിഞ്ഞു നിലവിളിപ്പൂ
ആയിരം നാവുകളവകാശ മോതുന്നു
ആരെ തിരഞ്ഞു ഞാൻ കടം നികത്തും

അനവരതം മാപ്പുകൾ മൊഴിഞ്ഞിടാം ഞാൻ
നിൻ കാരുണ്യ തേൻമഴ നനഞ്ഞിടുവാൻ .
തെറ്റിലേക്കിനിയും വഴി നടത്തീടാതെ
ഹക്കിന്റെ വഴിയിൽ നയിചീടണേ

അഷ്‌റഫ്‌ എസ്സം വരിക്കോളി .

2013 ഡിസംബർ 20, വെള്ളിയാഴ്‌ച

ഹുബ്ബു റസൂൽ

ഹുബ്ബു റസൂൽ ...........
---------------------------------
റബീഇൻ നിലാവേറ്റെൻ മനസ്സ്
ഭക്ത വൃന്ദാവന മായെങ്കിൽ..
പുണ്യ റസൂലിന്റെ സ്നേഹം നുകരുവാൻ
പൂക്കാലമെന്നിൽ വിരിഞ്ഞു വെങ്കിൽ
ആ പാദ സ്പർഷമേറ്റ്
പുളകിതമാം മണൽ തരിയിൽ
എന്നുടൽ ചേർത്ത് കിടന്നെങ്കിൽ
ആ തിരു മേനിയിൽ ശീതം പരത്തിയ
തെന്നലായ് ഞാനന്ന് മാറിയെങ്കിൽ
അവിടുത്തെ കരമേറ്റ് മുത്തി മണത്ത
കറുത്ത ബിലാലായി പിറന്നുവെങ്കിൽ
തിരുമൊഴി മുത്തുകൾ ജീവനിൽ ചാലിച്ച
അഹല് ബദറിന്റെ നിഴലായി തീർന്നെങ്കിൽ
ലോകം ഹബീബെന്നോതിയ
തിരുവുടലിൽ തട്ടിത്തെറിച്ച
ഒരു തുള്ളി വെള്ളമെങ്കിലുമെ-
ന്നകതാരിൽ പുണ്യം തളിചെങ്കിൽ
കത്തിയാളുന്ന തീ ജ്വാലകൾ കണ്ടു
ഞെട്ടിയുണരുന്നെൻ മനസ്സിൽ
ശാന്തിയുടെ ശീതള കാറ്റ് വിരിച്ചേനെ
ഖൗസറിൻ ചാരത്ത് തിരുമുഖം കണ്ടന്നു
പുളകിത മാകുവാൻ തൌഫീക്ക് നൽകണേ
നഫ്സിനായ് കേഴുന്ന മഅഷറ നേരത്ത്
ശഫാഅത്തിനർഹരിലെന്നയും ചേർക്കണേ ......


അഷ്‌റഫ്‌ എസ്സം വരിക്കോളി

2013 ഡിസംബർ 18, ബുധനാഴ്‌ച

ഒരു അമ്മയുടെ വിലാപം

ഒരു അമ്മയുടെ വിലാപം (മുസാഫർ നഗർ കലാപം )
---------------------------------------------
കുളിരുകൾ വാരിയെറിയുന്നെന്റെ
കുഞ്ഞു പിടഞ്ഞു കരയുന്നു
മരണം ആർത്തു വിളിച്ചു വരുന്നു
കുഞ്ഞു ജഡങ്ങൾ കുമിയുന്നു

പനിയാലുടല് വിറയ്ക്കും കുഞ്ഞിനു
മേനി പുതകാൻ തുണിയില്ല
ആയിരമാളുകളന്തിയുറങ്ങും ക്യാമ്പിൽ
മാറിയുടുക്കാൻ തുണിയില്ല

വോട്ടുകൾ തേടി സമരം ചെയ്തവർ
പട്ടിണിയൊന്നും കണ്ടില്ല
സ്വന്തം മണ്ണിലുമടിമകളായ്
നോവുകൾ തിന്നു കഴിയുന്നു

കോടികൾ നീട്ടിയ ഭരണ രഥങ്ങൾ
തമ്മിലടിച്ചു പിരിയുന്നു
കോടതി വാക്കുകളങ്ങിങ്ങായ്
ചിന്നിചിതറിയിരിക്കുന്നു

അഴിമതി തീർക്കാൻ ഓട്ട കാസിൽ
പൊയ് വെടി വെച്ച് കളിക്കുന്നോർ
ഒരു കാതെങ്കിലുമെന്നുടെ നോവിൽ
കനിവാൽ ചേർത്ത് പിടിചെങ്കിൽ

പാലും തെനുമോഴുക്കാനല്ല
മരണം കൊത്തിയെടുകും മുമ്പെൻ
കുഞ്ഞിൻ പ്രാണൻ കാത്തിടാൻ  ..!

അഷ്‌റഫ്‌ എസ്സം വരിക്കോളി

2013 ഡിസംബർ 16, തിങ്കളാഴ്‌ച

പറയാതെ വയ്യ

പറയാൻ ബാക്കി വെച്ചത്
-------------------------------------
ഒരു സദ്യയുണ്ണാനുള്ള
വിശപ്പുണ്ടെനിക്ക്
ഒരു കടൽ കുടിക്കാനുള്ള ദാഹവും
കൊതിയൂറും കാഴ്ചകൾ ച്ചുറ്റപെട്ട
ഭോജനശാലയിലും
ഒരു ബാങ്കൊലിക്കായ്
കാത്തിരിക്കയാണ് ഞാൻ

എച്ചിലുകൾ കൊത്തിപ്പെറുക്കുന്ന
പക്ഷികളാവാതെ
വഴിയോരങ്ങളിൽ ഇണചേരുന്ന
മൃഗങ്ങളാവാതെ
വെറുമൊരു മനുഷ്യനാവാൻ

നന്മയുടെ നാട്ടുമ്പുറങ്ങളിൽ
മഹാരഥ വേഷ ധാരികളുടെ
കള്ളകച്ചവടം കണ്ടു പതയുന്ന
രോഷാഗ്നിയിൽ
ഒരു വരി കവിത എഴുതി
എന്നിലേക്ക് മടങ്ങട്ടെ ഞാനും

തപസ്സിളക്കുന്ന നൃത്തവും
നന്മകൾ പണയം വെക്കുന്ന ചൂതാട്ടവും
കാണേണ്ടെനിക്ക്
കണ്ണുകൾ ചിമ്മിയടച്ചു യാത്രയാവുന്നു

അഷ്‌റഫ്‌ എസ്സം വരിക്കോളി

2013 ഡിസംബർ 9, തിങ്കളാഴ്‌ച

ഫ്രീക് .....

ഫ്രീക്ക് :
----------------------------
കുതിരയെപ്പോലെ ശക്തനാം നിന്നുടെ
ലക്ഷ്യ ബോധങ്ങൾ നശിച്ചതെന്നു
പാറപോലുള്ള നിൻ തീരുമാനങ്ങളെ
വെണ്ണയായി തീർത്ത വികാര മെന്ത്

കഴുകനെപ്പോലുള്ള കൌശല കണ്ണിൽ
കരിനിഴൽ വീഴ്ത്തിയ ശക്തിയേത്
കാരുണ്യ വാക്കുകൾ പാടെ മറന്നു നീ
ലഹരിയിൽ മുങ്ങി കുളിച്ചതെന്നു

സ്നേഹമാം അമ്മയെ കണ്ടു പഠിക്കാതെ
നഗ്നയാം സ്ത്രീയിൽ ലയിച്ചു പോയോ
ദാനമായ്‌ കിട്ടിയ പ്രാണന്റെ വീർപ്പുകൾ
ഒരു നാൾ നിലച്ചാൽ തീർന്നു നിന്റെ
തിടമ്പു കുലുക്കിയ ഛിന്നംവിളി

അന്നവുമർത്ഥവും  തന്നവനൊരുന്നാൾ
വരുതിയിൽ നിർത്തി കണക്കെടുക്കും
കൈകാല് സാക്ഷിയായ് വന്നു നിൽകും
നാവുകൾ സത്യം മൊഴിഞ്ഞിരിക്കും

ജീവനും മരണവും ധന്യമാക്കാൻ
ഫ്രീക്കിന്റെ* വഴികൾക്കറുതി നൽകി
ഹക്കിന്റെ* വഴിയിൽ തിരിച്ചു പോകാം

അഷ്‌റഫ്‌ എസ്സം വരിക്കോളി

*ഫ്രീക്ക് = അസാധാരണവും വിചിത്രവുമായ രീതിയില്‍ ജീവിക്കുക
*ഹക്ക്  =  സത്യത്തിന്റെ വഴി 

2013 ഡിസംബർ 5, വ്യാഴാഴ്‌ച

കഥയല്ല ജീവിതം

കഥയല്ല ജീവിതം .............
----------------------------------

    അയാൾ നല്ലൊരു എഴുത്തുകാരനായിരുന്നു കഥയും കവിതയും ധാരാളം എഴുതാറുണ്ട് ആ ഇടക്കാണ് അയാളുടെ ഇൻബോക്സിൽ ഇങ്ങനെ ഒരെഴുത്ത് വരുന്നത് ..

പ്രിപെട്ട ഇക്ക
            ഞാൻ ജീവിതം മടുത്ത് ആത്മഹത്യക്ക് ഒരുങ്ങിയ ഒരു പെണ്‍കുട്ടിയാണ് എന്റെ ഭർത്താവിന്റെ വഴിവിട്ട ബന്ധമാണ് എന്നെ ആത്മഹത്യയിലേക്ക് നയിച്ചത്. അങ്ങിനെ ഒരു ദിവസം ഞാൻ ഭാർതാവിന്റെ മുഖപുസ്തകത്തിലേക്ക് എന്റെ ആത്മഹത്യാ വിവരം കുറിച്ച് വെക്കാനായിരുന്നു മുഖ പുസ്തകം തുറന്നതും നിങ്ങളുടെ കഥ കാണാൻ ഇടയായതും, അതിലെ നിങ്ങളുടെ കഥാപാത്രമായ സഞ്ചുവും പ്രതീപും തമ്മിലുള്ള ബന്ധം വെറും ഫേസ് ബുക്ക്‌ സൌഹൃതം ആണെന്നും അതിൽ തെറ്റ് കണ്ടു ഭർത്താവിനെ കുറ്റപ്പെടുത്തുന്ന ഭാര്യുടെ ദാരുണ അന്ത്യവം കണ്ടപ്പോൾ എനിക്ക് മനം മാറ്റമുണ്ടായി എന്റെ ഭർത്താവും രമണിയും തമ്മിലുള്ള ബന്ധവും അത്തരതിലുള്ളതായിരിക്കുമോ എന്ന ചിന്ത എന്നെ ജീവിതത്തിലേക്ക് വഴി നടത്തി ഒരു മാസത്തെ എന്റെ നിരീഷണത്തിൽ താങ്കളുടെ കഥാപാത്രം മാത്രമായിരുന്നു രമണി. അങ്ങിനെ ഞാൻ എന്റെ കുറ്റബോധം കാരണം ഉള്ള ജോലി രാജി വെച്ച് ഭർത്താവിനെ കൂടുതൽ സ്നേഹിക്കാനും അദ്ധേഹത്തിന്റെ ആവശ്യങ്ങൾക്ക് പൂർണ സഹകരണം നൽകുകയും ചെയ്തു , അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് എന്റെ സമ്പാദ്യങ്ങളും ആഭരണങ്ങളും പലപ്പോളായി ഞാൻ അദ്ദേഹത്തിന് കൊടുത്തു ഞാൻ ആ നല്ല മനുഷ്യനെ തെറ്റിദ്ധരിച്ചതിലെ  കുറ്റബോധമായിരുന്നു എന്നെ അതിനു പ്രേരിപ്പിച്ചത് . രമണിയുടെ ചാറ്റ് ഫോണ്‍ വിളിവരെ എത്തിയെങ്കിലും എനിക്കപ്പോളും നിങ്ങളുടെ കഥാ പാത്രമായിരുന്നു മനസ്സിൽ. ഭർത്താവ് എന്നോട് കാണിക്കുന്ന സ്നേഹത്തിനു എന്നും ഞാൻ നിങ്ങൾക്ക് നന്ദി പറഞ്ഞു കൊണ്ടിരുന്നു .


       എന്നാൽ  എന്റെ സമ്പാദ്യവും ആഭരണവും കഴിഞ്ഞപ്പോൾ ഇന്നലെ അയാൾ എന്റെ ഇൻബോക്സിൽ ഒരു മെയിൽ അയച്ചു

"പ്രിയ ഭാര്യേ നീ ഇതുവരെ സഹകരിച്ചതിന് നന്ദി ഞാനും രമണിയും ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചു ഇനിമുതൽ ഞങ്ങൾകിടയിൽ നീ ഉണ്ടാവരുത് എന്നാണ് രമണിയുടെ ആഗ്രഹം അത് കൊണ്ട് ...."

         ആയതിനാൽ എനിക്കിനി ജീവിക്കാൻ മറ്റ് മാർഗങ്ങളൊന്നുമില്ല ഈ കുറിപ്പ് നിങ്ങൾ വായിച്ചു തീരുന്നതിനു മുമ്പ് ഒരു പക്ഷെ ഞാൻ .......
                                                                       എന്ന് വിനീത

കഥയിൽ നിന്നും കഥാപാത്രം ഇറങ്ങി വന്നു ജീവിതത്തിനു മുന്നിൽ വാളോങ്ങി നിൽകുന്ന കാഴ്ച കണ്ടു അയാൾ മുഖപുസ്തകം അടച്ചു വെച്ച് ഇനിയൊരിക്കലും .......


അഷ്‌റഫ്‌ എസ്സം വരിക്കോളി