ആകെ പേജ്‌കാഴ്‌ചകള്‍

2014 ഡിസംബർ 26, വെള്ളിയാഴ്‌ച

അബ്ദുവിന്റെ സങ്കടങ്ങൾ

അബ്ദുവിന്റെ സങ്കടങ്ങൾ
-----------------------------------
ഞാൻ അബ്ദു ,
എന്റെ ഈ തടിയും കുടവയറും കണ്ടു നിങ്ങൾ തെറ്റിദ്ദരിക്കേണ്ട, പട്ടാളക്കാരൻ നാട് കാക്കാൻ ചീറിപ്പായുന്ന വെടിയുണ്ടയുടെ കഥ പറയുമ്പോൾ പ്രവാസിക്ക് വീട് പോറ്റാൻ അവൻ നടത്തിയ ദുരിത സഞ്ചാരത്തിന്റെ കഥ പറയാനുമുണ്ട് നമ്മുടെ ചുമന്ന പരിപ്പിന്റെ ഔഷധ ഗുണം അറിയണമെങ്കിൽ ഗൾഫിൽ പോകണം അരിയാഹാരം വേണ്ടാഞ്ഞിട്ടല്ല രണ്ടു നേരവും കുബ്ബൂസ് കഴിക്കുന്നത് എളുപ്പത്തിൽ വാങ്ങാനും പരിപ്പിനോടപ്പം തട്ടാനും കുബ്ബൂസിനോളം നല്ല വസ്തു വേറെ ഇല്ലാത്തത് കൊണ്ടാ ..
മത്തിക്കറിയിലെ വിറ്റാമിൻ കഥ കേൾക്കണമെങ്കിൽ ഞങ്ങളുടെ കേമ്പിൽ വരണം അഞ്ചു ദിർഹമിനു ഒരു കിലോ മത്തി കിട്ടുന്നത് കൊണ്ടല്ല അതിലെ പ്രോട്ടീൻ അറിയുന്നത് കൊണ്ടാ അത് തന്നെ എന്നും വാങ്ങുന്നത് എന്ന് ഞങ്ങൾ തട്ടി വിടും
എന്റെ ഈ ചമയങ്ങൾ കണ്ടിട്ടാണോ നിങ്ങൾ തുറിച്ചു നോക്കുന്നത് ഇതൊക്കെ ഞാൻ ഇങ്ങോട്ട വരുന്നതിന്റെ തൊട്ടു മുംബ് വാങ്ങിയതാ, അത് വരെ ഉടുത്തതും പുതച്ചതും ഒക്കെ റൂമിന്റെ പുറത്ത് കാവൽ നിൽകുന്ന ഡ്രമ്മിൽ നിക്ഷേപിച്ചു വേറെ ഒന്നും കൊണ്ടല്ല വിയർപ്പ് കുടിച്ചു വീർത്ത ഷർട്ടും മൂട്ടകൾ ചിത്രം വരച്ച ബനിയനും ഇനിയൊരു അവധിക്കാലം വരെ ഇടാൻ പോന്നതല്ല അതോണ്ടാ ..
ഞാൻ പൂശിയ അത്തറിന്റെ മണം നിങ്ങളെ കൊതിപ്പിക്കുന്നുണ്ടോ ..? ഇതൊക്കെ നാട്ടിൽ വരുമ്പോൾ മാത്രം പൂശാൻ കൈ വിറച്ചു കൊണ്ട് വാങ്ങിയതാ .. മറ്റൊന്നും കൊണ്ടല്ല എനിക്ക് എന്നോട് തന്നെ സങ്കടം തോന്നാതിരിക്കാൻ ...
ഈ പെട്ടിയിൽ അടുക്കി ഞാൻ കൊണ്ട് വന്ന പാൽപൊടിയും ടാങ്കും ഞാൻ സ്ഥിരമായി കുടിക്കാറുള്ളവയെന്നു നിങ്ങൾക്ക് തോന്നുണ്ടോ, അതൊക്കെ കുബ്ബൂസ് വാങ്ങാൻ പോകുന്ന കടയിലെ സെല്ഫിൽ കാണാറുണ്ട് , കത്തിലെ ആവലാതികൾ ഒഴിഞ്ഞിറ്റൊരുന്നാൾ വാങ്ങാമെന്നു കരുതി പക്ഷെ ... മാറ്റിവേക്കാവുന്നവ സ്വന്തം ആവശ്യങ്ങൾ മാത്രമാണെന്ന് തിരിച്ചറിയണമെങ്കിൽ ഗൾഫിൽ തന്നെ പോകണം
എനിക്ക് ഇന്നലെ ഉറക്കം വന്നില്ല ഈ വീട്ടിലെ മുറികൾക്ക് ഭംഗി പോരാഞ്ഞിട്ടല്ല, ചൂടുള്ള കാറ്റ് കൊണ്ടാണെന്ന് നിങ്ങൾ ബിജാരിക്കും അതുമല്ല
അടുത്തവന്റെ കൂർക്കം വലിയും മൂട്ടയുടെ അരിശം തീർക്കലും ശീലമായി പ്പോയ ശരീരത്തിന് ഈ പട്ടുമെത്ത മെരുങ്ങാതെ ആയിരിക്കുന്നു..
കൂടെപ്പിറപ്പുകളെ.., നിങ്ങൾ സന്തോഷിക്കുന്ന ഈ വീട്ടിൽ ഞാൻ ഉറങ്ങുമ്പോൾ നിങ്ങളുടെ മനസ്സിലെ ആധി ഞാൻ അറിയുന്നു..അടക്കം പറച്ചിലുകൾ ഞാൻ കേൾകാതിരിക്കട്ടെ എന്നാശിക്കുന്നു., ഞാൻ തിരികെ പോയേക്കാം ഈ പാതി ഉണങ്ങിയെ ഇവളുടെ തലോടലുകളും ഈ കുഞ്ഞി കാലിന്റെ താളവും ഒരു വാരം കൂടി ഞാൻ കേട്ടോട്ടെ .. സ്നേഹത്തിന്റെ കുളിരുള്ള മണ്ണിൽ ഒരു തിങ്കളും വെള്ളിയും കൂടി ഞാൻ കണ്ടോട്ടെ
ഒരു നിലാവ് ആവാൻ കഴിഞ്ഞില്ലങ്കിലും ഒരു മെഴുകു തിരിയായ് ശിഷ്ട കാലവും ഞാൻ നിങ്ങൾക്ക് വേണ്ടി പണിയെടുക്കാം.മടിയില്ലൊരിക്കലും ഈ പ്രവാസിക്ക്, ആശ്രിതരുടെ സന്തോഷങ്ങൾക് ജന്മം തീറെഴുതാൻ
സമർപ്പണം
അഷറഫ് എസ്സം വരിക്കോളി

പ്രവാസി

പ്രവാസി
--------------------------
അബ്ദു വില കൊടുത്ത് വാങ്ങിയതാണ് ഒരു തത്തയെ അവൻ അതിനു നല്ലൊരു കൂടൊരുക്കി രുചിയുള്ള ഭക്ഷണവും പഴങ്ങളും പാലും നൽകി ശീതീ കരിച്ച മുറിയിൽ ഉറക്കവും.. വീട്ടുകാരും നാട്ടുകാരും അതിനെ കൊഞ്ചിച്ചു
എന്നിട്ടും അവൻ എന്നും തന്റെ കാടിനെ കുറിച്ചും കൂട്ടുകാരെ കുറിച്ചും അവിടങ്ങളിലെ ജീവിത സൌഖ്യങ്ങളെ കുറിച്ചും ചിന്തിച്ചു ദുഖിതനായിരുന്നു
തന്റെ അസ്വാതന്ത്രയത്തെ കുറിച്ച ചിന്തിച്ചു അവൻ വേവലാതി പൂണ്ടു , അന്നവും പാനീയവും നേരത്തിനു കിട്ടിയിട്ടും അവൻ ദുരിതങ്ങളെ കുറിച്ച് മാത്രം പാടിക്കൊണ്ടിരുന്നു

ഒരു ദിവസം അബ്ദുവിനു അരിശം വന്നു അവൻ തത്തയെ തുറന്നു വിട്ടു കൊണ്ട് പറഞ്ഞു

"നീ കാണുന്ന കുന്നൊക്കെ ചോറാണങ്കിൽ
പോ പോയി തിന്നോളൂ."

തത്ത എന്തന്നില്ലാത്ത സന്തോഷത്തോടെ തന്റെ കാട്ടിലേക്ക് പറന്നു തന്നെ വരവേൽകുന്ന കൂട്ടുകാരെ കുറിച്ചും വീട്ടുകാരെ കുറിച്ചും അവൻ സ്വപനം കണ്ടു
പക്ഷെ യാഥാര്‍ഥ്യം അതൊന്നു മായിരുന്നില്ല, പ്രവാസത്തിന്റെ കൂട്ടിൽ കഴിഞ്ഞ തത്തയെ കൂട്ടുകാർക്ക് വേണ്ട , കൂട് വിട്ട് കാടണഞ്ഞ തത്തയെ വീട്ട് കാർക്കും വേണ്ട... നേരത്തിനു ഭക്ഷണമോ കിടക്കാൻ സമാധാനമുള്ള ഇടാമോ അവനു ലഭിച്ചില്ല.. അവഗണനകൾ അവനെ സത്യം പഠിപ്പിച്ചു

ഒരു ദിവസം അബ്ദു വാതിൽ തുറന്നപ്പോൾ ഉമ്മറപ്പടിയിൽ ഖിന്നന്നായി ഇരിക്കുന്ന തത്ത..

"അല്ല ദുരിതങ്ങളിൽ നിന്നും സ്വർഗത്തിലേക്ക് പോയ
നീ എന്തിനു തിരിച്ചു വന്നു ..?

തത്ത തല കുനിച്ചു കൊണ്ട് പറഞ്ഞു, ദുരിതങ്ങളും സങ്കടങ്ങളും തോന്നലുകളാണെന്നു എന്നെ എന്റെ കാട് പഠിപ്പിച്ചു , കൂട്ടിലാണെങ്കിലും നേരത്തിനെത്തുന്ന അന്നവും വർഗ്ഗമല്ലെങ്കിലും സ്നേത്തിന്റെ തലോടലുകളും വീണ്ടുമൊരു പ്രവാസിയാവാൻ എന്റെ മനസ്സ് മന്ത്രിച്ചു , ദയവു ചെയ്തു ആ വാതിൽ ഒരിക്കൽ കൂടി തുറന്നാലും...

പരിഭവവും പരാതിയുമില്ലാതെ തത്ത ഇന്നും ....................

അഷ്‌റഫ്‌ എസ്സം വരിക്കോളി 

2014 ഡിസംബർ 10, ബുധനാഴ്‌ച

ജയ്‌ ഭാരത്

ജയ് ഭാരത്‌
------------------------
കടലിരമ്പി കാടിളകി
വരികയാണ് ഫാസിസം
സൊറ പറഞ്ഞു പഴി പറഞ്ഞു
ശിഥിലമാണ് ജനതയും
സ്വത്വവും സമത്വവും
തല തിരിഞ്ഞു നിൽകവെ
ഗാന്ധിമാർഗം പ്രതിമായായ്‌
ഖാദിയും മരിച്ചു പോയ്‌
വാക്കുകളിൽ സ്നേഹവും
നെഞ്ചിനുള്ളിൽ ക്രോധവും
കോടികൾ കവർന്നെടുക്കാൻ
കൊടിയുമായ് നാരദർ
ഇസങ്ങളും കൊടികളും
അടിമയായ് തീര്ക്കവേ
നാവു കെട്ടി കണ്ണടച്ച്
ജയ്‌ വിളിച്ചു പട്ടിണി
വിട്ടു നമ്മളാദ്യമായ്
ധർമ്മ സമര വീഥികൾ
കൈവിലങ്ങ് കൂലി വാങ്ങി
ജയ് വിളിച്ച പാപികൾ
ജനഹിതം ജയിക്കണം
ജനാധിപത്യ മുയരണം
ഐക്യവും സമത്വവും
സമര ശബ്ദ മാവണം

അഷ്‌റഫ്‌ എസ്സം വരിക്കോളി