ആകെ പേജ്‌കാഴ്‌ചകള്‍

2013 മേയ് 20, തിങ്കളാഴ്‌ച

മിസിരിയ്യ .........(മിനി കഥ) ..........


മിസിരിയ .......................
==================

  ജുന്നു ഒന്നു.., മറ്റു വർഷങ്ങളെ അപേക്ഷിച്ച് ആ ജൂണിനു ഒരു പ്രത്യേകത ഉണ്ടായിരുന്നു എന്റെ എട്ടാം ക്ലാസ് പ്രവേശനം പുതിയ സ്കൂള് പുതിയ കൂട്ടുകാർ  എന്നത്തേക്കാളും ആവേശത്തോടെയാണ് ഞാൻ സ്കൂളിലേക്ക് പോയത്. ഒരേ കളർ വസ്ത്രം ഒരേ പ്രായക്കാർ സൌന്ദര്യത്തിലും ആകാരത്തിലും ചെറിയ ഏറ്റ കുരചിലുകൾ, എങ്കിലും ചിന്തയും മനസ്സും ഒപ്പത്തിനൊപ്പം.. എല്ലാവരും പരസ്പരം പരിചയ പെടാൻ തുടങ്ങി വീമ്പും ജാടയും ഉള്ളവരും ഉണ്ട് കേട്ടോ കൂട്ടത്തിൽ.. അനിൽ, അസ്ഹർ, ഷീല, ഷേർലി, പിന്നെ വെളുത്ത ഷാൾ കഴുത്തിലിട്ട മിസ്രിയ,... അയ്യോ എല്ലാവരെയും ഓരോ നോട്ടം മാത്രം നോക്കാനേ സമയം ഉള്ളൂ ....ഓഫീസ് റൂമിന്റെ അടുത്ത് നിന്ന് താഴൊട്ട് നോക്കുമ്പോൾ ഓണപ്പൂക്കളം പോലെ കുഞ്ഞു കുഞ്ഞു കുട്ടി കൂട്ടങ്ങൾ കാണാം പുത്തനുടുപ്പിട്ട കലവില കൂട്ടുന്ന കുഞ്ഞു കൂട്ടങ്ങൾ ...

പ്യൂണ്‍ ബെല്ല് ആഞ്ഞടിച്ചു എന്റെ ക്ലാസ് എട്ട് ബി ആണെന്ന് നോടീസ് ബോഡിൽ നിന്നും മനസ്സിലാക്കി ചോക്ക് കൊണ്ട് എഴുതപ്പെട്ട ക്ലാസ്സ് മുറികളിൽ എട്ടു ബി തിരഞ്ഞു ഞാൻ നടന്നു ഒടുവിൽ ക്ലാസ് കണ്ടുപിടിച്ചു.. എന്റെ സഹപാഠികളെ കണ്ടു എനിക്ക് സന്തോഷം കൊണ്ടി ഇരിക്കാൻ വയ്യേ എന്നായി..

തടിച്ച കണ്ണട വെച്ച സരോജിനി ടീച്ചര് ക്ലാസ്സിൽ വന്നു ഞങ്ങൾ നിശബ്ദരായി ആദ്യ ക്ലാസ്സിന്റെ ആദ്യാനുഭവം അശുഭ മാവരുതല്ലോ.. ടീച്ചർ സ്വയം പരിജയ പെടുത്തുകയും ഞങ്ങളെ ഓരോരുത്തരെയും പരിജയപെടുകയും ചെയ്തു...

ഹാജർ വിളിയും പരിചയ പെടലും കഴിഞു ടീച്ചർ പുറത്ത് പോയി പോകുമ്പോൾ എനിക്ക് ഒരു പണിയും തന്നു ക്ലാസ്സിൽ ശബ്ദമുണ്ടാക്കുന്നവരുടെ പേരു എഴുതാൻ ടീച്ചർ എന്നെയാണ് ചുമതലപ്പെടുത്തിയത്..എനിക്കതിൽ കുറച്ചു അഭിമാനവും എന്നാൽ ചെറിയ പേടിയും ഉണ്ടായിരുന്നു.. (വലുപ്പത്തിൽ എന്നെക്കാൾ മുന്തിയ ചെക്കന്മാർ ഉള്ളത് കൊണ്ടും ചന്ദമുള്ള പെണ്‍കുട്ടികൾ ഉള്ളതിനാലും..). അന്നു തുടക്ക ദിവസം ആയത് കൊണ്ട് ശബ്ദം എടുകാത്ത ആരും ഉണ്ടായിരുന്നില്ല അതുകൊണ്ട് തന്നെ ഞാൻ ആരുടേയും പേരെഴുതാൻ പോയില്ല.. ആദ്യ ദിവസം തന്നെ തടി കേടാക്കണ്ട എന്നു കരുതി .. എന്നാൽ പിന്നീടുള്ള ഓരോ ദിവസവും ആ പണി എന്നെ തന്നെ തേടി വന്നു ഏതു മാഷ്‌ വന്നാലും പെരെഴുതുന്ന പണി എന്നെ ഏൽപ്പിക്കും, "ഏറ്റ പണി ഉത്തര വാദത്തോടെ ചെയ്യണം" എന്നു വീട്ടിന്നു പഠിപ്പിച്ചത് കൊണ്ട് ഞാൻ ശബ്ദ മുണ്ടാക്കുന്നവരുടെ പേരുകൾ എഴുതാൻ തുടങ്ങി.. മിക്കവാറും എല്ലാ കുട്ടികളുടെയും പേരുകൾ എഴുതേണ്ടി വരാറുണ്ട് എന്നാൽ.. ആരോടും മിണ്ടാത്ത പൊതുവെ ശാന്ത സ്വഭാവവും ക്ലാസ്സിലെ സുന്ദരിയുമായിരുന്നു "മിസിരിയ്യ" അവളെ പേരു മാത്രം വരാറില്ല എഴുതാറില്ല എന്നല്ല അതിനുള്ള അവസരം അവൾ ഉണ്ടാകാറില്ല എന്നതാണ് സത്യം.. ദിവസവും എഴുതുന്ന പേരുകളിൽ മിസിരിയ്യ ഇല്ലാത്തത് കാരണം മറ്റുകുട്ടികൾ അതിന്റെ പേരിൽ ഞങ്ങളെ ചേർത്ത് പരിഹസിക്കാൻ തുടങ്ങി.. ആദ്യ മാദ്യം ഞാൻ കേൾക്കാത്ത മട്ടിൽ നടന്നു എന്നാൽ പരിഹാസം സഹിക്ക വയ്യാതെ ഒരുദിവസം ഒന്നും മിണ്ടാത്ത മിസിരിയ്യായുടെ പേരും എഴുതി .. നിർഭാഗ്യ മെന്നു പറയട്ടെ അന്നാണ് ടീച്ചർ പേപ്പർ വാങ്ങി നോക്കിയത് സ്ഥിരമായി കളിക്കുന്ന കുട്ടികൾ ഉണ്ടായിട്ടും മിസിരിയയുടെ പേരാണ് ടീച്ചറുടെ കണ്ണിൽ പെട്ടത്

"മിസിരിയ സ്റ്റാന്റപ്പ് " ടീച്ചർ ആക്രോശിച്ചു

പേടിച്ചു കൊണ്ടാണ് മിസിരിയ എഴുനേറ്റത്

"വീട്ടിൽ നിന്നെ കൊണ്ട് ശല്യമായത് കൊണ്ടാണോ ഇങ്ങോട്ടയച്ചത് ..?
അച്ചടക്കം പഠിപ്പിക്കാൻ വീട്ടിൽ ആരുമില്ലേ ......?"

ടീച്ചറിന്റെ ഓരോ ചോദ്യവും കൊള്ളുന്നത് എന്റെ ചങ്കിലെക്കായിരുന്നു , മിസിരിയ യാവട്ടെ നിറഞ്ഞ കണ്ണുമായ് എന്നെ തന്നെ നോക്കുകയായിരുന്നു ...
എന്റെ നിയന്ത്രം വിട്ടു ഞാൻ ഉറക്കെ പറഞ്ഞു

"ടീച്ചറെ എന്നോട് ക്ഷമിക്കണം ഓളെ പേരു എന്നോട് മാറി എഴുതി പോയതാ .. "

ഞാൻ ഒരുവിതം പറഞ്ഞു ഒപ്പിച്ചു  ക്ലാസ്സിൽ കൂട്ട ചിരി .. ടീച്ചർ എന്റെ നേരയായി.., മിസിരിയക്കും മറ്റുള്ളവർക്കും കരുതിവേച്ചത് മുഴുവൻ എനിക്ക് തന്നു പള്ള നിറഞ്ഞു .. കുട്ടികളുടെ പരിഹാസം കൂടുകയും മിസിരിയ എന്നെ നോക്കാതെയു മായ് എനിക്ക് അവളുമായി ഒരു ബന്ദവും ഇല്ലായിരുന്നിട്ടും അവൾ നോക്കാതെ ആയപ്പോൾ  മനസ്സ് വേദനിച്ചു.. ഒരു ദിവസം അല്പം ദൈര്യം ഒക്കെ സംഭരിച്ചു ഞാൻ അവളോട്‌ നടന്ന സംഭവങ്ങൾ വിശദീകരിച്ചു അന്നാദ്യമായി അവൾ പോട്ടിചിര്ക്കുന്നത് ഞാൻ കണ്ടു. എന്റെ കണ്ണ് നിറഞ്ഞു .

അവൾ ശബ്ദ മുണ്ടാക്കാതെ കൈ ഉയർത്തി ചോദിച്ചു  "എന്തിനാ കരയുന്നത്".. എന്ന അർത്ഥത്തിൽ   ..?  അവൾ എന്റെ കണ്ണുകൾ കണ്ടെന്നു മനസ്സിലായി

"ഹേ അത് സന്തോഷം കൊണ്ടാ.."  ഞാൻ കണ്ണ് തുടച്ചു യാത്ര പറഞ്ഞു  മനസ്സിൽ എന്തോ ഭാരം ഇറങ്ങിയത് പോലെ ...

പിന്നീടുള്ള ദിവസങ്ങൾ ഞങ്ങളുടെ കണ്ണുകളും കൈകളും പരസ്പരം എന്തൊക്കയോ സംസാരിക്കുമായിരുന്നു എട്ടും, ഒമ്പതും, പത്തും അങ്ങിനെ ആങ്ങ്യ ഭാഷയിൽ ഞങ്ങൾ സംവദിച്ചു അതിനു പ്രേമം എന്നോ പ്രണയമെന്നോ ഒന്നും വിളികാനാവില്ല കാരണം അതിനു ഭാഷ ഇല്ലായിരുന്നു പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞു കൂട്ടുകാരികളും കൂട്ടുകാരൻ മാറും കരഞ്ഞും പിഴിഞ്ഞും പിരിയുമ്പോൾ ഞാനും മിസിരിയയെ തേടി പോയി, സ്കൂൾ ഗെയിറ്റിനടുത്ത് നിന്ന് അവളെ കണ്ടു 
അവൾ കൈ ഉയർത്തി "റ്റാ റ്റാ" പറഞ്ഞു യാത്ര പോകുമ്പോൾ ....
എന്തൊക്കയോ ചോദിക്കണമെന്നും പറയണമെന്നുമുണ്ടായിരുന്നു എന്നിട്ടും ഞാൻ "തല കുലുക്കി"

പഠനത്തിന്റെ വഴിയിൽ പല കോളേജുകളിലെ പെണ് കൂട്ടത്തിലും ഞാൻ ആ പാവാടക്കാരിയെ തിരഞ്ഞു കണ്ടില്ല.. പിന്നീടു പല മുഖങ്ങളിലും മിസിരിയായെ കാണുമായിരുന്നു പക്ഷെ അതൊന്നും അവളായിരുന്നില്ല ..

കാലങ്ങൾക്ക് ശേഷം ഒരു ദിവസം എന്റെ നാട്ടിലെ ബസ്സ്‌ സ്റ്റാണ്ടിൽ നിൽകുന്ന മിസിരിയായെ കണ്ടു എന്റെ മനസ്സിൽ ആ പഴയ ഓർമ്മകൾ ഓടിയെത്തി പണ്ടെത്തെ ക്കാൾ ദൈര്യവും പക്വതയും ഉള്ളത് കൊണ്ട് അവളോട് എന്തങ്കിലും മിണ്ടാമെന്നു മനസ്സിൽ കണ്ടു കുറേ ചോദ്യങ്ങളും ഉത്തരങ്ങളും ഉരുവിട്ട്.. ചങ്കിൽ അപ്പോളും ഒരു "കിരുകിരുപ്പ്‌" ഉണ്ടായിരുന്നു, എന്നാൽ ഞാൻ അടുത്ത് എത്തിയപ്പോൾ അവൾ ഒരു പുഞ്ചിരിമാത്രം സമ്മാനിച്ചു നിർത്തിയിട്ട ബസ്സിലേക്ക് കയരിപോവുകയായിരുന്നു ബസ്സിലിരുന്നു അവൾ  ഒന്ന് തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ ....എന്ന എന്റെ പ്രാര്ത്ഥനക്ക്  ഉത്തരം പോലെ അവൾ ബസ്സിൽ നിന്നും പുറത്തേക്കു നോക്കി എന്നോട് ആങ്ങ്യ ഭാഷയിൽ ചോദിച്ചു "കല്ല്യാണം കഴിഞ്ഞോ.?"  .....അപ്രതീക്ഷിത ചോദ്യം അവളിൽ നിന്ന് വന്നതും.. ഞാൻ ......എന്റെ  മറുവടി ശബ്ദമായി വരുന്നതിനു മുന്നേ അവളെയും കൊണ്ട് ബസ്സ്‌ യാത്ര തുടങ്ങിയിരുന്നു ....


അഷ്‌റഫ്‌ എസ്സം വരിക്കോളി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ