ആകെ പേജ്‌കാഴ്‌ചകള്‍

2013 ഏപ്രിൽ 18, വ്യാഴാഴ്‌ച

സൂര്യാതപം  ....  

മുറ്റത്ത് ഓടി കളിക്കുന്ന കുട്ടികളെ ശകാരിക്കുകയാണ് മാതാവ്   വെയില് കൊള്ളരുത്‌ പുറത്തിറങ്ങരുത് ശീതീകരിച്ച മുറിയിൽ "വളർത്തു കുട്ടികൾ " വിറ്റാമിൻ D ക്ക് വേണ്ടി മരുന്നുകളെ ആശ്രയിക്കാം വൈദ്യര് കല്പിച്ച "ഓട്ടം" വീട്ടിനകത്ത് മോട്ടോർ വൽകരിച്ച "ഓട്ടയന്ത്രത്തിൽ" .. വെയിലും മഴയും കൊള്ളാത്ത ഒരു തലമുറക്ക് എങ്ങിനെ പ്രകൃതിയോട് സമരിക്കാൻ കഴിയും 
മുറ്റത്തെ വെയിലിൽ ഓല മടയുന്ന രാധ, അവൾക്ക് സൂര്യാതാപ മില്ല കാരണം അവൾ ജനിച്ചതും വളര്ന്നതും ദാരിദ്രത്തിലാ അത് കൊണ്ട് തന്നെ തണല അവൾക് ശീലമല്ല 

പണ്ട്  വരമ്പിലൂടെ നടന്നു പോകുമ്പോൾ വയലിൽ ജോലി ചെയ്യുന്ന അര മുണ്ടുടുത്ത വാല്യക്കരെയും വാല്യ ക്കാരിക്കെളെയും കാണാം അവരൊന്നും വെയിലുയര്ന്നതും സൂര്യൻ "തീ" ആയതും അറിയുന്നെ ഇല്ല സൂര്യന് ചൂടില്ലാഞ്ഞിട്ടോ അശക്തനായതു  കൊണ്ടോ അല്ല മറിച്ചു അന്നത്തെ മനുഷ്യന്റെ തൊലിക്ക്  അദ്വാനതിന്റെ മെൽകട്ടി ഉണ്ടായിരുന്നു 
ചെളി പുരണ്ട ശരീരം ബാക്സ്റ്റീരിയക്ക് അപ്രിയ മായിരുന്നു.. ചിമ്മിണി വിളക്കിന്റെ അരണ്ട പ്രകാശം അവരുടെ കണ്ണുകൾക്ക് മതിയായ കാഴ്ച നല്കിയിരുന്നു.. കൊച്ചു കുട്ടിയും പകൽ വെളിച്ചത്തില സോടാ കണ്ണടകൾ വെക്കേണ്ടി വരുന്നത് അവനിലെ പ്രകര്തിയിൽ നിന്നും നേടിയെടുകാത്ത ദാനത്തിന്റെ കുറവ് കൊണ്ടാവാം... 
നെല്പാടങ്ങൾ നികത്തി കൊണ്ഗ്രീടു കാടുകൾ പണിയുമ്പോൾ, കുഴൽ കിണറുകൾ കുത്തി നാളയുടെ മക്കളുടെ ജലം വരെ ഊറ്റി ഭൂമിയെ തരിശാക്കുമ്പോൾ... ചൂട് താങ്ങാനാവാതെ സൂര്യനെ പഴിക്കുന്നുവോ ..? 

അഷ്‌റഫ്‌ എസ്സം വരിക്കോളി 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ