ആകെ പേജ്‌കാഴ്‌ചകള്‍

2013 നവംബർ 9, ശനിയാഴ്‌ച

വഴിതെറ്റുന്ന വിദ്യാര്‍ത്ഥി സമൂഹം

വഴിതെറ്റുന്ന വിദ്യാര്‍ത്ഥി സമൂഹം ...
---------------------------------------------

    മുമ്പ് തോറ്റവരെ തോറ്റവരാൽ പഠിപ്പിക്കുന്ന സ്ഥലമായിരുന്നു "ടുടോരിയൽ കോളേജ്".. ഇന്ന് അതിന്റെ ചേരുവകൾ ഒരുപാട് ഉയർന്നു റഗുലർ കോളേജിനെ വെല്ലുന്ന രീതിയിൽ സൌകര്യങ്ങൾ ഏർപ്പെടുത്തിയാണ് പല പാരലൽ കോളെജുകളും നടന്നു വരുന്നത് .. ഈ മേഘലയിൽ വമ്പിച്ച മത്സരമാണ് ഇന്നു കാണാൻ കഴിയുന്നത്.. മറ്റെല്ലാം പോലെ വിദ്യാഭ്യാസവും കച്ചവട വൽകരിക്കപെട്ടപ്പോൾ മത്സരങ്ങളിൽ വിജയിക്കാൻ പുതിയ തന്ത്രങ്ങളും  ഉപയോഗിച്ച് തുടങ്ങി അതിൽ ഒന്നാണ് "മിഗ്ലിംഗ് സൗകര്യം" ടീനേജ് ചാപല്യം മനസ്സിലാക്കി കൂടുതൽ കുട്ടികളേ തങ്ങളുടെ കോളെജിലേക്ക് എത്തിക്കാൻ പാരലൽ കൊലെജുകാർ കണ്ട വഴിയാണ് പെണ്‍കുട്ടികളും ആണ്‍കുട്ടികൾക്കും സ്വകാര്യമായി ഇരുന്നു മനസ്സ് തുറക്കാനും തഴുകാനും കോളേജിൽ തന്നെ ഒഴിഞ്ഞ ഭാഗങ്ങൾ സൗകര്യം ചെയ്തു കൊടുക്കുന്നു. അശ്രദ്ധമായി അദ്ധ്യാപകർ ഈ വഴി കടന്നു പോകുന്നു.. നമ്മുടെ പ്രദേശമായ കല്ലാചിയിലും ഇത്തരം സൌകര്യങ്ങൾ ഉള്ള പാരലൽ കോളേജ് ഉണ്ടെന്നു അവിടെ പഠിച്ചിറങ്ങിയ ഒരു സുഹൃത്ത് പറയുന്നു.. ക്ലാസ് തുടങ്ങുന്നതിനു മുമ്പും ഇടവേളയിലും ഈ ഭാഗങ്ങളിൽ വല്ല ആവശ്യങ്ങൾക്കും പോകേണ്ടി വന്നാൽ  ഇണക്കുരുവികളുടെ പ്രേമ സല്ലാപങ്ങൾ കണ്ടു തലതാഴ്ത്തി പെരേണ്ടി വരും.. ബസ്സ്‌ സ്റ്റൊപ്പ് കളിലും കഫെ കളിലും ഇത്തരം കൂട്ടങ്ങൾ പരിസരം മറന്നു സല്ലപിക്കുന്നത് കാണാം നാണം എന്നത് കാലം ചെയ്ത് ഒന്നായ് മാറിയിരിക്കുന്നു ..
കലാലയങ്ങളിൽ കോളേജ് ഡേ എന്നപ്പെരിൽ അരങ്ങേറുന്നത് ഇതിലും ഞെട്ടിക്കുന്ന സംഭവങ്ങളാണ് .. ആഘോഷ ദിവസങ്ങളിൽ മദ്യ പാനവും , പ്രേമ സല്ലാപങ്ങളും എന്തിനു അവിഹിത വെഴ്ചവരെ നടക്കുന്നു എന്നാണു റിപ്പോർടുകൾ സൂചിപ്പികുന്നത്...
മക്കൾ ഉന്നത വിദ്യാഭ്യാസം നൽകണം എന്ന് ആശിക്കുന്ന രക്ഷിതാക്കൾക്ക് വഴിതെറ്റിയ ഒരു സമൂഹത്തെയാണ് ഇന്നത്തെ കലാലയങ്ങൾ സമ്മാനിക്കുന്നത്.. പഠന കാലത്തെ തൊട്ടു തലോടലും ഡാറ്റിങ്ങും ചാറ്റിങ്ങും ഒരു പാപമാല്ലാതായി തീർന്നപ്പോൾ ജാനകീ കാട്ടിലും പെരുവണ്ണാ മുഴിയിലും  യൂണിഫോം ധരിച്ച കുട്ടികൾ വിൽക്കപ്പെടാൻ തുടങ്ങി ..  

വിദ്യാര്‍ത്ഥിനി കളുടെ ചാപല്യങ്ങൾ മനസ്സിലാക്കി അതിലൂടെ കാമ പൂർത്തീകരണം നടത്തുന്ന അദ്ധ്യാപകൻ മാരാണ് മറ്റൊരു വിഷയം .. പഠന നിലവാരം ഉയർത്താൻ ചില അദ്ധ്യാപകരുടെ സഹായം തേടുമ്പോൾ അവസരം മുതലാകി തെറ്റിലേക്ക് ക്ഷണിക്കുകയും പിന്നീട് ബ്ലാക്ക്‌ മെയിൽ ചെയ്ത കീഴ്പ്പെടുത്തുകയും ചെയ്തു കൊണ്ടിരിക്കുന്ന സംഭവങ്ങളും പുറത്തു വരുന്നു 

നന്മകൾ പഠിച്ചിറങ്ങേണ്ട വിദ്യാലയങ്ങളിൽ നിന്നും മദ്യ പാനവും അവിഹിത ബന്ധങ്ങളുമാണ് കൈവശ മാക്കുന്നത് പഠന കാലത്തെ കയ്യബദ്ധതിന്റെ പാപഭാരവും പേറി  മറ്റൊരാളുടെ ഭാര്യയായി കഴിഞ്ഞു കൂടേണ്ടി വന്നവരും വിരളമല്ല  .. ചളി കണ്ടാൽ ചവിട്ടുകയും വെള്ളം കണ്ടാൽ കഴുകുകയും ചെയ്യുക എന്ന വെറുക്കപെട്ട ആണ്‍ സ്വഭാവത്തിലേക്ക് പെണ്ണും അടുക്കുകയാണോ ..?

നമ്മുടെ മക്കളെ പഠിക്കാൻ അയക്കുന്ന സ്ഥലങ്ങളിലെ ചുറ്റുപാടുകൾ മനസ്സിലാകെണ്ടത് ഓരോ രക്ഷിതാവിന്റെയും കടമയാണ്.. താൻ പഠിക്കുന്ന വിദ്യാലയത്തിലെ കൊള്ളരുതായ്മകൾ എതിർക്കുകയും ബന്ധപെട്ടവരെ അറീക്കുകയും ചെയ്യേണ്ടത് വിദ്യാര്‍ത്ഥിയുടെയും..
മക്കളെ പഠിക്കാൻ അയക്കുകയും അവരുടെ കാര്യങ്ങൾ അന്വഷിക്കാതിരിക്കുയും ചെയ്തിട്ട് കൈ വിട്ടുപോയ മക്കളെ കുറിച്ച വിലപിചിട്ടെന്തു കാര്യം ..?

സർവ്വ ശക്തനായ നാഥൻ നമ്മുടെ മക്കളേ കാത്തു രക്ഷിക്കട്ടെ ......................

അഷ്‌റഫ്‌ എസ്സം വരിക്കോളി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ