ചകിത ചിന്തകൾ ...
-------------------------
എത്രയെത്ര മുഖങ്ങളാണ്
ഓർമ്മയുടെ ശ്മശാനങ്ങളിൽ ..?
പിന്നിട്ട ആയുസ്സിൽ
കൂടെ നടന്നവർ
തുണയായി തണലായി
ശത്രുവായി മിത്രമായി
നോക്ക് കാരനായി
വാക്ക് കൊണ്ട് നോവിച്ചവർ
പരിഹസിച്ചു രസിച്ചവർ
മനസ്സിന്റെ ശവ പറമ്പിൽ നിന്നും
ചിലർ ഓർമ്മയുടെ തീരങ്ങളിൽ
വിരുന്നുകാരായ് എത്തുന്നു
തെറ്റുകൾ ഏറ്റു പറഞ്ഞു
മാപ്പ് ചോദിക്കാൻ
മമ്മദും അലിയും ഭാസ്കരനും
മൂസത് മാഷും
ഒർമ്മായായിരിക്കുന്നു
ചായ കടക്കാരാൻ മൊയിദൂക്കയും
വിക്കി പറയാറുള്ള അന്ത്രുമാനും
ഇരട്ട പേര് വിളിച്ച ബിയ്യാത്തുവും
മാപ്പുതന്നെങ്കിൽ ...!
പലരും കാലത്തിന്റെ
ആറടി ചുവരിനുള്ളിൽ
കണ്ണെത്താ ദൂരങ്ങളിൽ
മറ്റുചിലർ
വെളിച്ചം നഷ്ടപ്പെട്ട്
ജീവിതത്തിന്റെ ശിഷ്ടകാലം
ഏകാന്തതയുടെ പുതപ്പിനുള്ളിൽ
മരണത്തെ കാത്തു കിടക്കുന്നു
കണ്ടു കൊണ്ടിരിക്കെ
ആകാശമുട്ടെ വളർന്നവർ
വറുതിയുടെ വറു തീയ്യിൽ
കണ്ണിലെ നീർച്ചാലുകൾ
മറച്ചു പിടിക്കാൻ പാട് പെടുന്നു
മുനിഞ്ഞു കത്തുന്ന
സൗഭാഗ്യത്തിന്റെ അരണ്ട പ്രകാശം
ചിന്തകളിൽ ഭീതി പരത്തുന്നു
നീന്തിക്കടക്കാനുള്ള ആയുസ്സിൻ
വീഥികൾ .....
മനസ്സ് വ്യാകുല ചകിത മാവുമ്പോൾ
ദൈവ പ്രതീക്ഷയിൽ
ശാന്തി തേടുന്നു ........
-------------------------
എത്രയെത്ര മുഖങ്ങളാണ്
ഓർമ്മയുടെ ശ്മശാനങ്ങളിൽ ..?
പിന്നിട്ട ആയുസ്സിൽ
കൂടെ നടന്നവർ
തുണയായി തണലായി
ശത്രുവായി മിത്രമായി
നോക്ക് കാരനായി
വാക്ക് കൊണ്ട് നോവിച്ചവർ
പരിഹസിച്ചു രസിച്ചവർ
മനസ്സിന്റെ ശവ പറമ്പിൽ നിന്നും
ചിലർ ഓർമ്മയുടെ തീരങ്ങളിൽ
വിരുന്നുകാരായ് എത്തുന്നു
തെറ്റുകൾ ഏറ്റു പറഞ്ഞു
മാപ്പ് ചോദിക്കാൻ
മമ്മദും അലിയും ഭാസ്കരനും
മൂസത് മാഷും
ഒർമ്മായായിരിക്കുന്നു
ചായ കടക്കാരാൻ മൊയിദൂക്കയും
വിക്കി പറയാറുള്ള അന്ത്രുമാനും
ഇരട്ട പേര് വിളിച്ച ബിയ്യാത്തുവും
മാപ്പുതന്നെങ്കിൽ ...!
പലരും കാലത്തിന്റെ
ആറടി ചുവരിനുള്ളിൽ
കണ്ണെത്താ ദൂരങ്ങളിൽ
മറ്റുചിലർ
വെളിച്ചം നഷ്ടപ്പെട്ട്
ജീവിതത്തിന്റെ ശിഷ്ടകാലം
ഏകാന്തതയുടെ പുതപ്പിനുള്ളിൽ
മരണത്തെ കാത്തു കിടക്കുന്നു
കണ്ടു കൊണ്ടിരിക്കെ
ആകാശമുട്ടെ വളർന്നവർ
വറുതിയുടെ വറു തീയ്യിൽ
കണ്ണിലെ നീർച്ചാലുകൾ
മറച്ചു പിടിക്കാൻ പാട് പെടുന്നു
മുനിഞ്ഞു കത്തുന്ന
സൗഭാഗ്യത്തിന്റെ അരണ്ട പ്രകാശം
ചിന്തകളിൽ ഭീതി പരത്തുന്നു
നീന്തിക്കടക്കാനുള്ള ആയുസ്സിൻ
വീഥികൾ .....
മനസ്സ് വ്യാകുല ചകിത മാവുമ്പോൾ
ദൈവ പ്രതീക്ഷയിൽ
ശാന്തി തേടുന്നു ........
അഷ്‌റഫ് എസ്സം വരിക്കോളി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ