ആകെ പേജ്‌കാഴ്‌ചകള്‍

2013 മാർച്ച് 14, വ്യാഴാഴ്‌ച


മനസ്സ് .........
----------------------------


ഒഴിവു ദിനത്തിലെ ഒരുനാള്‍, അടുക്കളയിലെ കറി മണത്തോടപ്പം വേവുന്ന മനസ്സിന് ഇത്തിരി ആസ്വാതനതിന്റെ കുളിര്‍ കാറ്റു കൊള്ളിച്ചു സന്തോഷ തിരികള്‍ക്ക് ജീവനം പകരാന്‍ വേണ്ടി ഭൂമിയിലെ ദുഖങ്ങളരിയാതെ നിര്ത്തം ചവിട്ടുന്ന തിരമാലകള്‍ കാണിക്കാന്‍ വേണ്ടി യായിരുന്നു പ്രിയ തമയെ കടല്‍ കരയിലേക്ക് വിളിച്ചു കൊണ്ട് പോയത്
സൂര്യനസ്തമിക്കുന്നതും തിരമാലകള്‍ കരയെ പുണര്‍ന്നു തിരിച്ചു പോകുന്നതും അവ പറയുന്ന പ്രണയ കഥകളും നര്‍മ്മം കലര്‍ത്തി ഞാന്‍ പറഞ്ഞു കൊണ്ടിരുന്നു. അടുക്കളയിലെ മീന്‍ മണത്തില്‍ നിന്നും കടലിന്റെ വിശാലതയില്‍ അവള്‍ കണ്ണ് നട്ടിരിക്കയാണ് എന്നെനിക്ക് തോന്നി,, അവളിലെ മൌനമറിയാതെ ഞാന്‍ വാചാലനായി. അവളടുത്തുള്ള നിമിഷങ്ങള്‍ എനിക്ക് ചുറ്റ്പാടുകള്‍ കവിത വിരിയുന്നവയായിരുന്നു.. സൂര്യന്‍ ചുവന്നു വന്നപ്പോള്‍ ഞാന്‍ അവളുടെ മുഖത്തേക്ക് നോക്കി..മുന്നിലെ കടല്‍ വിട്ട് എങ്ങോ അലയുന്ന അവളുടെ മനസ്സ് വായിച്ചു ഞാന്‍ ചോദിച്ചു ...

"സായിറാ ഇനികെന്ന പറ്റിയെ..."

" ഒന്നുല്ലാ ....."

"പിന്നെ എന്ന ആലോയിക്കുന്നെ.."

"അത് നേരം പോവുംമം എനക്ക് ബേജാര് ആവുന്നു അമ്മിക്ക് മൂര്ച്ചം ഇല്ലാത്തത ബയീന്നേരം ആയാല് വോല്ട്ടെജു ഉണ്ടാവൂല്ല മോന്തിക്കെക്കുള്ള അരി അരചിക്കില്ല .. പത്തില് ച്ചുട്ടിക്കില്ലെങ്കില് ഇങ്ങളെ ഉമ്മ ...........!

കാലില്‍ പറ്റിയ മണല്‍ തരികള്‍ തട്ടി മാറ്റി ഞാന്‍ വീടിലേക്ക്‌ മടങ്ങി..സ്വപ്നവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള അകലവും ചിന്തിച്ചു .........

വീട്ടിയ എത്തിയ ഉടനേ അറബാബിന്റെ ഫോണ്‍ വന്നു ഓഫീസ്സില്‍ എന്തോ പ്രോബ്ലെംസ് ഉണ്ട് ഉടനെ വരണം എന്നായിരുന്നു ... മനസ്സിലെ വിളക്കണഞ്ഞു കഴമ്പുള്ള പതിനഞ്ചു നാള്‍ വെടിഞ്ഞു യാത്ര യാവണം സായിരാനോട് ഞാന്‍ എന്ത് പറയും ഓഫീസ്സില്‍ എന്താണാവോ........... മനസ്സിനെ അലട്ടുന്ന ചിന്തകള്‍ ...

അരി അരക്കലും അത്തായ വിഭവങ്ങളും തയാര്‍ ചെയ്തപ്പോള്‍ ആവാം അവളുടെ മനസ്സിലെ തിരമാലകള്‍ക്ക് ശാന്ത മായത് .. കുളിച്ചു വന്നു എന്റെ അരികില്‍ കിടന്നു കൊണ്ട് അവള്‍ ചോദിച്ചു

"ആശീക്കാ.. ആ തെര ഇപ്പൊ അടിക്കുന്നുണ്ടാവൂലെ..?"

തിരമാലയെ കുറിച്ചും നക്ഷത്രങ്ങളെ കുറിച്ചും അവള്‍ വാ തോരാതെ സംസാരികുനുണ്ടായിരുന്നു അവളുടെ വാക്കുകള്‍ നാല് ചുമരുകിടയില്‍ തങ്ങി നിന്നതല്ലാതെ എന്റെ മനസ്സില്‍ ഒരു വികാരവും ചെലുത്തിയില്ല എന്റെ മൌനത്തിന്റെ ദൈര്‍ഗ്യം കണ്ട് അവള്‍  ചോദിച്ചു ..

"എന്താ ആശീക്കാ ഇങ്ങള് ആലോയിക്ക്ന്നെ ..." എന്നോട് ദൈശ്യാ ..?

"എ.. ഒന്നൂല്ല ...."

"പിന്നെന്താ മിണ്ടാത്തെ ..."

"അതെ ഓഫീസ്സുന്നു ഫോണ് വന്നുക്കെനു എന്നോട് പെട്ടെന്ന് ചെല്ലാന്‍ ....."

അവളുടെ മുഖത്തെ പ്രകാശമണയുന്നതും കണ്ണുകള്‍ നിറയുന്നതും കാണാമായിരുന്നു.. ആ രാത്രി മൌനത്തിനു വിട്ടുകൊടുത്ത് ഞങ്ങള്‍ ..............


അസ്വസ്ഥ മനസ്സുകള്‍ക്ക് ആസ്വാതനം അസാദ്ധ്യം .................


അഷ്‌റഫ്‌.എസ്സം.വരിക്കോളി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ