ഒരു മങ്ങലത്തിന്റെ ഓർമ്മകൾ
-------------------------------------------കഥ: #അഷ്‌റഫ്എസ്സം_വരിക്കോളി
-------------------------------------------കഥ: #അഷ്‌റഫ്എസ്സം_വരിക്കോളി
പോക്കർ ഹാജി നിശ്ചയത്തിന്റെ അന്ന് തന്നെ എല്ലാരോടും പറഞ്ഞു
"എടൊ മമ്മദിന്റെ മോളെ മംഗലാ
ഇങ്ങക്ക് അറിയാലോ
ഓനക്കൊണ്ടു പൊന്തിച്ചാ പൊന്തൂലാന്നു
ഇങ്ങളെല്ലാം ഉല്സായിച്ചിട്ട്
ഭംഗിയായിക്കൊടുക്കണം."
ഒരു പ്രേത്യക പ്രസ്ഥാവനയുടെ ആവശ്യം ഒന്നുമില്ല അന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളും പ്രയാസം അനുഭവിക്കുന്നവർ തന്നെ ആയിരുന്നു, ഇനി നിവൃത്തി ഉള്ളവർ തന്നെ ആയാലും ,അയൽക്കാരും കൂട്ടുകാരും ചേർന്ന് നടത്തുന്ന രീതിയാണ് നിലവിൽ ഉണ്ടായിരുന്നത്, പന്തൽ മുതൽ വിളമ്പാനുള്ള വിഭവം വരെ തീരുമാനിക്കുന്നത് നാട്ടുകാർ ആയിരുന്നു. പന്തലിടൽ, ലിസ്റ്റ് ഇടൽ, അരികുത്ത്, അത്തായോട്ടു, ഇങ്ങനെ പലഘട്ടങ്ങൾ ഉണ്ടാവുമെങ്കിലും ഒന്നിലും ഒരു ആഡംബരം ഉണ്ടായിരുന്നില്ല, വീട്ടുകാരന്റെ മികവ് കാട്ടാനല്ല കൂട്ടായ്മയുടെ വിജയത്തിന് വേണ്ടിയായിരുന്നു ഈ ഘട്ടങ്ങൾ.
"എടൊ മമ്മദിന്റെ മോളെ മംഗലാ
ഇങ്ങക്ക് അറിയാലോ
ഓനക്കൊണ്ടു പൊന്തിച്ചാ പൊന്തൂലാന്നു
ഇങ്ങളെല്ലാം ഉല്സായിച്ചിട്ട്
ഭംഗിയായിക്കൊടുക്കണം."
ഒരു പ്രേത്യക പ്രസ്ഥാവനയുടെ ആവശ്യം ഒന്നുമില്ല അന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളും പ്രയാസം അനുഭവിക്കുന്നവർ തന്നെ ആയിരുന്നു, ഇനി നിവൃത്തി ഉള്ളവർ തന്നെ ആയാലും ,അയൽക്കാരും കൂട്ടുകാരും ചേർന്ന് നടത്തുന്ന രീതിയാണ് നിലവിൽ ഉണ്ടായിരുന്നത്, പന്തൽ മുതൽ വിളമ്പാനുള്ള വിഭവം വരെ തീരുമാനിക്കുന്നത് നാട്ടുകാർ ആയിരുന്നു. പന്തലിടൽ, ലിസ്റ്റ് ഇടൽ, അരികുത്ത്, അത്തായോട്ടു, ഇങ്ങനെ പലഘട്ടങ്ങൾ ഉണ്ടാവുമെങ്കിലും ഒന്നിലും ഒരു ആഡംബരം ഉണ്ടായിരുന്നില്ല, വീട്ടുകാരന്റെ മികവ് കാട്ടാനല്ല കൂട്ടായ്മയുടെ വിജയത്തിന് വേണ്ടിയായിരുന്നു ഈ ഘട്ടങ്ങൾ.
നിശ്ചയം കഴിഞ്ഞു പന്തലിടുന്ന അന്ന് രാവിലെ തന്നെ ഹാജി ബഡാപ്രത്ത് ഹാജരായിരുന്നു. മുറ്റത്ത് കൂടി നിന്ന ഹമീദും ഇബ്രാഹിയും, ഹാജിയാരുടെ മുഖത്ത് നോക്കി നിൽക്കുകയാണ്, കൂട്ടത്തിൽ പൊക്കനും രാജനും ഉണ്ട് കയ്യിൽ ഒരു മഴു, കയർ, വാക്കത്തി , രാജന്റെ കയ്യിൽ ഒരു പടന്നയും മങ്കോട്ടയും.
എല്ലാവീട്ടിലും പന്തലിനു നേതൃത്വം കൊടുക്കുന്ന ആളാണ് കാദര്ക്ക. മൂപ്പർ എഴുനേറ്റ് നിന്ന് മുറ്റത്തേക്ക് ചൂണ്ടി പറഞ്ഞു
എല്ലാവീട്ടിലും പന്തലിനു നേതൃത്വം കൊടുക്കുന്ന ആളാണ് കാദര്ക്ക. മൂപ്പർ എഴുനേറ്റ് നിന്ന് മുറ്റത്തേക്ക് ചൂണ്ടി പറഞ്ഞു
"ദാ ആടന്നു ഇബിടം ബെരെ പന്തല് മാണം
ഊട്ടോര ബയ്യാപ്രം മയി, "
ഊട്ടോര ബയ്യാപ്രം മയി, "
പന്തലിന്റെ നീളവും വീതിയും അനുസരിച്ചു കഴുങ്ങു വേണം അതാണ് നോട്ടത്തിന്റെ പൊരുൾ അത് മനസിലാക്കി ഹാജി പറഞ്ഞു.
വടക്കേ പറമ്പില് രണ്ടു കവുങ്ങുണ്ട് അത് മുറിച്ചോ
തെങ്ങുമ്മൽ ബീവാണ്ട് നോക്കണാനാണെ.
തെങ്ങുമ്മൽ ബീവാണ്ട് നോക്കണാനാണെ.
അപ്പൊ കദർക്കയും പറഞ്ഞു ,
"എന്ടാടേയും ഉണ്ട് ഒരു കവുങ്ങ് അതും മുറിച്ചോളീ.
പിന്നെ ഓല ..
ഞാൻ കൂലികൊടുത്ത് മടയിച്ചതാ,
എടുത്തോ പക്കേങ്കിൽ നാഷാക്കര്. "
"എന്ടാടേയും ഉണ്ട് ഒരു കവുങ്ങ് അതും മുറിച്ചോളീ.
പിന്നെ ഓല ..
ഞാൻ കൂലികൊടുത്ത് മടയിച്ചതാ,
എടുത്തോ പക്കേങ്കിൽ നാഷാക്കര്. "
അങ്ങിനെ കവുങ്ങും ഓലയും വാഗ്ദാനം ആയപ്പോൾ ജോലിക്കാർ സജീവമായി, രാജൻ ചെത്തി നിരത്തുകയും നാരായണി മങ്കോട്ടയിലാക്കി വിടവുകൾ നികത്തുകയും ചെയ്തു.
കവുങ്ങു മുറിച്ചു പാകമാക്കി കുട്ടികൾ ചുമലിലേറ്റി കൊണ്ട് വന്നു കുഴിയുണ്ടാക്കി തൂണും ഇഡിയയും വെച്ചുകെട്ടി മുറ്റം നിറയെ പന്തൽ
മുറ്റം പോലെ മമ്മദുകാക്കാന്റെ ഖല്ബിലും തണൽ.
പത്ത് മണിയായപ്പോൾ ഹാജി പറഞ്ഞു
കവുങ്ങു മുറിച്ചു പാകമാക്കി കുട്ടികൾ ചുമലിലേറ്റി കൊണ്ട് വന്നു കുഴിയുണ്ടാക്കി തൂണും ഇഡിയയും വെച്ചുകെട്ടി മുറ്റം നിറയെ പന്തൽ
മുറ്റം പോലെ മമ്മദുകാക്കാന്റെ ഖല്ബിലും തണൽ.
പത്ത് മണിയായപ്പോൾ ഹാജി പറഞ്ഞു
"ഡോ കുട്ടിയെക്കു കത്തടക്കാൻ ഒന്നൂല്ലേ. "
ആവി പറക്കുന്ന പൂളയും മത്തിക്കറിയും കോലായിൽ വിരിച്ച പായിൽ കൊണ്ട് വെച്ച്, പന്തലിടാൻ തുടങ്ങുന്ന സമയത്ത് ഉള്ളതിനേക്കാൾ കൂടുതൽ ആളുകൾ ഉണ്ടായിരുന്നു ചായ കുടിക്കാൻ. വീട്ടുന്നു കിട്ടുന്നതിനേക്കാൾ മെച്ചമുള്ള ഭക്ഷണം ആയത് കൊണ്ടല്ല കല്യാണപ്പുരയിൽ സാനിദ്യം അത് സ്നേഹബന്ധത്തിന്റെ ഒരു ആഴം കൂടി ആയിരുന്നു.
ളുഹർ ബാങ്ക് കൊടുക്കുമ്പോളേക്കും പണികൾ ഏകദേശം പൂർത്തിയാവും നിസ്കാരത്തിനു പിരിഞ്ഞാൽ പിന്നെ ഉച്ച ഭക്ഷണത്തിനു അടുത്ത ആളുകൾ മാത്രം.
ചിമ്മിനി വിളക്ക് കത്തിച്ചിരുന്ന വീട്ടിൽ അന്ന് കാന്ത വിളക്ക് തെളിഞ്ഞു കദളിപ്പഴത്തിന്റെയും പൊട്ടിയപ്പത്തിന്റെയും മണം, ആടിന്റെ നിലവിളി
പഞ്ചസാര കെട്ടും മൂഢയും ഒരുക്കി വെച്ച മുറി.
വീട്ടുകാരിയുടെ വെപ്രാളത്തിനു പേര് തന്നെ ഉണ്ട് "ബാവുന്ന കുട്ടീന്റെ ഉമ്മ കളിക്കുമ്പോലെ", കണ്ണും കാതും അടഞ്ഞു പോയി യന്ത്രം കണക്കെ ഓടുന്ന പാവം.
അരികുത്ത്,
മാമിയും സാറയും നാരായണിയും പൊക്കിയും എല്ലാരും ഒരുങ്ങി ഇരുന്നു വീട്ടുകാരി അകത്തേക്ക് പോയി കാരണോത്തിയോടും നിലവിലുള്ള പുതിയാപ്പിളയുടെ ഉമ്മാനോടും സമ്മദം എടുത്ത് വന്നു പറഞ്ഞു
തൊടങ്ങിക്കോളീ,
ഹജ്ജുമ്മ ഒരു മുറം അരിയെടുത്ത് കൊടുക്കുന്നതോടെ അരികുത്ത് തുടങ്ങി ( കുത്താൻ ഒന്നുമില്ല നെല്ലും പതിരും ഉണ്ടെങ്കിൽ വേർതിരിച്ചു അളന്നു തിട്ടപ്പെടുത്തി വെക്കും ).
പഞ്ചസാര കെട്ടും മൂഢയും ഒരുക്കി വെച്ച മുറി.
വീട്ടുകാരിയുടെ വെപ്രാളത്തിനു പേര് തന്നെ ഉണ്ട് "ബാവുന്ന കുട്ടീന്റെ ഉമ്മ കളിക്കുമ്പോലെ", കണ്ണും കാതും അടഞ്ഞു പോയി യന്ത്രം കണക്കെ ഓടുന്ന പാവം.
അരികുത്ത്,
മാമിയും സാറയും നാരായണിയും പൊക്കിയും എല്ലാരും ഒരുങ്ങി ഇരുന്നു വീട്ടുകാരി അകത്തേക്ക് പോയി കാരണോത്തിയോടും നിലവിലുള്ള പുതിയാപ്പിളയുടെ ഉമ്മാനോടും സമ്മദം എടുത്ത് വന്നു പറഞ്ഞു
തൊടങ്ങിക്കോളീ,
ഹജ്ജുമ്മ ഒരു മുറം അരിയെടുത്ത് കൊടുക്കുന്നതോടെ അരികുത്ത് തുടങ്ങി ( കുത്താൻ ഒന്നുമില്ല നെല്ലും പതിരും ഉണ്ടെങ്കിൽ വേർതിരിച്ചു അളന്നു തിട്ടപ്പെടുത്തി വെക്കും ).
പൊട്ടും പൊളിയും, ഇടങ്ങാറും, മുടക്കൊന്നും ഇല്ലാണ്ട്
ഇതൊന്നു ഒരിയാനെ കഴിഞ്ഞൂഡ്യാ മതിയെന്നും പടച്ചോനേ,
ഉമ്മാമ ആരോടൊന്നില്ലാതെ പറയുന്നുണ്ടായിരുന്നു.
ഇതൊന്നു ഒരിയാനെ കഴിഞ്ഞൂഡ്യാ മതിയെന്നും പടച്ചോനേ,
ഉമ്മാമ ആരോടൊന്നില്ലാതെ പറയുന്നുണ്ടായിരുന്നു.
"അത്തായോട്ടു,: കല്യാണത്തിന്റെ തലേ ദിവസത്തിന് അങ്ങിനെ ഒരു പേര് വന്നത് എങ്ങിനെ എന്ന് എനിക്കറിയില്ല പക്ഷെ ഞങ്ങൾ കുട്ടികൾക്ക് ഏറ്റവും സന്തോഷം കിട്ടുന്ന ദിവസമായിരുന്നു അത്. ഇന്നത്തെ പോലെ ഗാനമേള ഒന്നുമില്ലെങ്കിലും അറപ്പാട്ടും അറപന മട്ട് എന്നിത്യാദികൾ പണക്കാരുടെ വീടുകളിൽ ഉണ്ടാവാറുണ്ട്.
അരികുത്തലിന്റെ അന്ന് തുടങ്ങിയ പൊട്ടിയപ്പവും ചായയും അത്തായോട്ടിനും തുടരുന്നുണ്ടായിരുന്നു , ചില പാത്രങ്ങളിൽ പഴങ്ങളും ഉണ്ടാവും, അന്ന് കാന്ത വിളക്കിന്റെ എണ്ണം കൂടി ഇടക്ക് ഇടക്ക് ശബ്ദമുണ്ടാക്കുന്ന കാന്ത വിളക്കിനു കാറ്റടിക്കാൻ കാത്ത് നിൽക്കുന്ന ചില കേമൻ മാർ തക്കം പത്ത് നിൽക്കുന്നുണ്ട് .
ഏകദേശം പത്ത് മണിയോടെ ആളുകളുടെ വരവ് കുറഞ്ഞു.
കാദര്ക്ക പറഞ്ഞു
ദാ.. മമ്മദേ... ന്നാല് മ്മള് ചോറ് വിളമ്പുവാല്ലേ .....
കാദര്ക്ക പറഞ്ഞു
ദാ.. മമ്മദേ... ന്നാല് മ്മള് ചോറ് വിളമ്പുവാല്ലേ .....
കരിങ്ങാലി വെള്ളവും തേങ്ങാ ചമ്മന്തിയും നല്ല കൊതിപ്പിക്കുന്ന ഇറച്ചി ചോറും, മഞ്ഞ ചോറിന്റെ അവിടവിടങ്ങളിൽ ഒളിച്ചിരിക്കുന്ന ഇറച്ചിയിലേക്ക് ഊളിയിടുന്ന കുഞ്ഞുങ്ങൾ. തപ്പൽ വിലക്കി കൊണ്ട് വിളമ്പക്കാരൻ. കണ്ണിറുക്കി കാണിക്കുന്ന ചങ്ങായിക്ക് സ്പെഷലായി വിളമ്പുന്ന ചങ്ങായി മാർ.
അവസാനത്തെ സുപ്പറയിൽ ഇരിക്കാൻ കാത്ത് നിൽക്കുന്ന തീറ്റ മത്സരക്കാർ ആളുടെ എണ്ണം കൂടുന്നത് കാണ്ടപ്പോൾ ചാടി ഇരിക്കാൻ തുടങ്ങി.
അവസാനത്തെ സുപ്പറയിൽ ഇരിക്കാൻ കാത്ത് നിൽക്കുന്ന തീറ്റ മത്സരക്കാർ ആളുടെ എണ്ണം കൂടുന്നത് കാണ്ടപ്പോൾ ചാടി ഇരിക്കാൻ തുടങ്ങി.
അപ്പോളും വീട്ടുകാരന്റെ മനസ്സിൽ പ്രാർത്ഥനകൾ മാത്രം
എല്ലാർക്കും എത്തണേ റബ്ബേ.
രാത്രിയിൽ കസേരകൾ ചേർത്ത് വെച്ച് അതിൽ കിടന്നുറങ്ങുന്ന കുട്ടികൾ.
എല്ലാർക്കും എത്തണേ റബ്ബേ.
രാത്രിയിൽ കസേരകൾ ചേർത്ത് വെച്ച് അതിൽ കിടന്നുറങ്ങുന്ന കുട്ടികൾ.
കാക്കകൾ നിലവിളി കൂട്ടുന്ന പ്രഭാതത്തിൽ കൂട്ടിയിട്ട കസേരകൾക്കിടയിലൂടെ ചൂലുമായി നൃത്തം വെക്കുന്ന നാരായണിയെ ആണ് കണി.
ഉറക്ക ച്ചടവിൽ കണ്ണുകൾ വീർത്ത പെണ്ണുങ്ങൾക്കിടയിൽ ഒരു കപ്പ് ചായ കിട്ടാൻ വല്ല വഴിയുമുണ്ടോ... എന്ന് നോക്കാം
ഉറക്ക ച്ചടവിൽ കണ്ണുകൾ വീർത്ത പെണ്ണുങ്ങൾക്കിടയിൽ ഒരു കപ്പ് ചായ കിട്ടാൻ വല്ല വഴിയുമുണ്ടോ... എന്ന് നോക്കാം
പകൽ വെളുക്കുന്നതിനനുസരിച്ചു മമ്മദിന്റെ മനസ്സിലെ തീയും പുകഞ്ഞു കൊണ്ടിരുന്നു ആരൊക്കെ വരും ആരൊക്കെ വരാതിരിക്കും എന്റെ ഭാഗത്ത് വല്ല പിഴവും ഉണ്ടാവുവോളീ...
ആളുകൾ വന്നു തുടങ്ങി, പന്തലിന്റെ മൂലയിൽ ഈന്തൊല പട്ടകൊണ്ട് വളച്ചു കെട്ടിയ ഭാഗത്താണ് സർബത്ത് കൊടുക്കുന്ന സ്ഥലം കുട്ടികൾ കൂട്ടമായി ഗ്ലാസുകളിലേക്ക് ഒഴിച്ച് വെച്ച് വരുന്നവരെ തിരഞ്ഞു കസേരയിൽ ഇരുത്തി വേണം വെള്ളം കൊടുക്കാൻ.
വെറ്റില മുറുക്കുന്നവർക്ക് വെറ്റില ചെല്ലവും മുറുക്കി തുപ്പാൻ മുറ്റത്ത് തന്നെ വാഴപ്പോളയിൽ തീർത്ത് മണൽ നിറച്ച ചതുരവും ഉണ്ടായിരുന്നു.
ബീഡി സിഗരറ്റ് വിതരണം ചെയ്യാൻ ഒരു കൊച്ചു പയ്യൻ. വലിച്ചു തുടങ്ങാത്ത കുട്ടികൾ പോലും പഠിച്ചു തുടങ്ങുന്നത് കല്ല്യാണ വീടുകളിൽ നിന്നാണ്.
വെറ്റില മുറുക്കുന്നവർക്ക് വെറ്റില ചെല്ലവും മുറുക്കി തുപ്പാൻ മുറ്റത്ത് തന്നെ വാഴപ്പോളയിൽ തീർത്ത് മണൽ നിറച്ച ചതുരവും ഉണ്ടായിരുന്നു.
ബീഡി സിഗരറ്റ് വിതരണം ചെയ്യാൻ ഒരു കൊച്ചു പയ്യൻ. വലിച്ചു തുടങ്ങാത്ത കുട്ടികൾ പോലും പഠിച്ചു തുടങ്ങുന്നത് കല്ല്യാണ വീടുകളിൽ നിന്നാണ്.
പ്രധാന വ്യക്തികൾക്ക് രഹസ്യമായി കൊടുക്കുന്ന ചായ സൽക്കാരവും പരസ്യമാണ്.
നെയ്ച്ചോറിന്റെ മണം കല്ല്യാണ വീടിനെ പൊതിയുമ്പോൾ പൊട്ടിയപ്പത്തിന്റെയും പഴത്തിന്റെയും പുത്തൻ പെയിന്റിറ്റിയും മണം പിൻവലിയുന്നു.
നിക്കാഹിനുള്ള ആളുകൾ പുറപ്പെട്ടു കൃത്യ സമയത്ത് ഇറങ്ങാനിരുന്നതാണ് പുതിയാപ്പിളയുടെ പുതിയാപ്പിള എത്തീല മൂപ്പറെ കത്ത് നിന്നാണ് വൈകിയത്, നികാഹ് കഴിഞ്ഞു അളിയൻ കുട്ടിയെ ഒരു ഒരു വഴികാട്ടിയായി ബാക്കി വെച്ച്, പാവം അവൻ അട്ടത്ത്നിന്നും വീണ പൊട്ടനെപ്പോലെ .......!
പുതിയാപ്പിള മഗ്‌രിബിന് ശേഷം വരുമെന്നാണ് പറഞ്ഞത് അസർ നിസ്കരിച്ചു വന്നത് മുതൽ തുടങ്ങിയിരിക്കുന്നു പുതിയാപ്പിളക്കുള്ള ഒരുക്കങ്ങൾ, മമ്മദ്ക്ക നെഞ്ച് തടവിക്കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടു നടക്കുകയാണ്.
ഇത് കണ്ടു മമ്മാലി ചോദിച്ചു .
" അല്ല അമ്മദ്ക്ക ഇത്തിരത്തോളം ആയില്ലേ
പിന്നെ എന്താ ഒരു ബേജാർ, "
ഇത് കണ്ടു മമ്മാലി ചോദിച്ചു .
" അല്ല അമ്മദ്ക്ക ഇത്തിരത്തോളം ആയില്ലേ
പിന്നെ എന്താ ഒരു ബേജാർ, "
ഇനിക്കെന്ത് തിരിഞ്ഞിക്കാനേ
ബാക്കീള്ളോന്റെ നെഞ്ഞത്തുന്നു ഇപ്പൊ
അളക്കുവോ ചെരിയൊ ചീന്ന.
പടച്ചോൻ സലാമത്ത് ആക്കട്ടെ"
ബാക്കീള്ളോന്റെ നെഞ്ഞത്തുന്നു ഇപ്പൊ
അളക്കുവോ ചെരിയൊ ചീന്ന.
പടച്ചോൻ സലാമത്ത് ആക്കട്ടെ"
അയാൾ വയലിനക്കരെക്ക് കണ്ണും നട്ടു കോനിക്കൽ പോയിരുന്നു. ഒരു ഏഴ് മണിയായിക്കാണും ദൂരെ നിന്നും കാന്ത വിളക്കിന്റെ വെളിച്ചം കണ്ടപ്പോൾ നാസർ വിളിച്ചു പറഞ്ഞു
"ഒരുങ്ങിക്കോളീ പുയ്യാപ്‌പ്ല വരുന്നുണ്ട്,"
കേട്ടവർ കേട്ടവർ വരമ്പിലേക്ക് നോക്കി നിന്ന് അപ്പോൾ ഒരു സംഘഗാനം വയലിലൂടെ ഒഴുകി വരുന്നുണ്ടായിരുന്നു.
തലയിൽ ഒരു കാന്ത വിളക്ക് വെച്ച് ഒരാൾ മുന്നിൽ പിന്നാലെ പാട്ടും ബഹളവുമായി ചങ്ങായി മാർ, കാന്ത വെളിച്ചം അടുക്കുമ്പോൾ പാട്ടിന്റെ ഇമ്പവും കൂടി വരുന്നുണ്ടായിരുന്നു.
തലയിൽ ഒരു കാന്ത വിളക്ക് വെച്ച് ഒരാൾ മുന്നിൽ പിന്നാലെ പാട്ടും ബഹളവുമായി ചങ്ങായി മാർ, കാന്ത വെളിച്ചം അടുക്കുമ്പോൾ പാട്ടിന്റെ ഇമ്പവും കൂടി വരുന്നുണ്ടായിരുന്നു.
"ഇതവരുന്നേ ഇതാ വരുന്നി ......................
വീടിനു അടുത്ത് എത്തിയപ്പോൾ അതെ വരെ പുതിയാപ്പിള വീട്ടിൽ കാവലിരുന്നു ബോറടിച്ച അളിയൻ കുട്ടി മുറ്റത്തേക്ക് ഓടി, അവൻ അകത്തേക്ക് വലിയുമ്പോൾ കാരണവർ അവനെ പിടിച്ചു നിർത്തി കയ്യിൽ ഒരു കിണ്ടി കൊടുത്തിട്ട് പറഞ്ഞു
"നോക്കടാ
ഇഞ്ഞി പുതിയാപ്പിള കയറി വരുമ്പോ
ഓന്റെ കാലുമ്മല് ഈ കിണ്ടി വെള്ളം പാർന്നു കൊടുക്കണം"
ഇഞ്ഞി പുതിയാപ്പിള കയറി വരുമ്പോ
ഓന്റെ കാലുമ്മല് ഈ കിണ്ടി വെള്ളം പാർന്നു കൊടുക്കണം"
"കാലുമ്മലോ" എന്തിനു "അവനു കൗതുകം തോന്നി
"അതെടാ , അപ്പൊ ഓന് കിണ്ടീല് ഒരു പൊന്നിന്റെ മോതിരം ഇടും
അത് എടുത്തിട്ട് എനക്ക് കൊണ്ടത്താട്ടോ"
അളിയൻ കുട്ടിയുടെ അവസാന റോളും അഭിനയിച്ചു കുട്ടി അകത്തേക്ക് ഓടി.
അത് എടുത്തിട്ട് എനക്ക് കൊണ്ടത്താട്ടോ"
അളിയൻ കുട്ടിയുടെ അവസാന റോളും അഭിനയിച്ചു കുട്ടി അകത്തേക്ക് ഓടി.
മുറ്റത്ത് ആരോ ചോദിക്കുന്നുണ്ടായിരുന്നു ആരാ പുയ്യാപ്ല.
മമ്മാലി പറഞ്ഞു..
"ആന്താ പോത്തേ
ഇനിക്ക് അറിഞ്ഞൂടെ
ആ വെള്ള കുപ്പായോ, മുണ്ടൂ ഇട്ട് തലേലെ വെള്ള ത്വവ്വല് ചെവീമ്മൽ ഇറുക്കി വെച്ച ഓനില്ലേ അതാ പുയ്യാപ്ല "
"ആന്താ പോത്തേ
ഇനിക്ക് അറിഞ്ഞൂടെ
ആ വെള്ള കുപ്പായോ, മുണ്ടൂ ഇട്ട് തലേലെ വെള്ള ത്വവ്വല് ചെവീമ്മൽ ഇറുക്കി വെച്ച ഓനില്ലേ അതാ പുയ്യാപ്ല "
പുതിയാപ്പിള വന്നു കയറിയപ്പോൾ പിന്നെ ഹാജിക്ക് മാത്രമേ ശബ്ദം ഉണ്ടായിരുന്നുള്ളൂ എന്ന് തോന്നി, ശ്വാസം അടക്കി പിടിച്ചു എല്ലാരും അവരെ സത്കരിക്കാൻ ഉത്സാഹിച്ചു. പെണ്ണാത്ത് കൂട്ടി (നിക്കാഹിനു ശേഷം പെണ്ണിനെ ഒന്നിപ്പിക്കുന്നത് അപ്പോളാണ്)
പെണ്ണാത്തൂട്ടും അമ്മായിയുടെ പാൽ സൽക്കാരവും കഴിഞ്ഞു പുതിയാപ്പിള ഇറങ്ങുമ്പോൾ, വീട്ടിൽ കയറുമ്പോൾ നിർത്തിയ പാട്ട് വീണ്ടും ആരംഭിച്ചു
"അമ്മായി സമ്മതം തന്നോളീ
മാരനെ ഞങ്ങള് കൊണ്ടോണ്"
മാരനെ ഞങ്ങള് കൊണ്ടോണ്"
അവർ പിരിഞ്ഞു പോയതി ശേഷമാണ് വീട് സജീവമായത്.
കോണിക്കൽ നിന്ന് ചിരിച്ചും കൈ കൊടുത്തും ക്ഷീണിച്ച മമ്മദ്ക്ക പച്ച വെള്ളം കുടിച്ചോ എന്ന് പോലും ആരും ചോദിച്ചില്ല. മനസ്സിലെ ആധി കൊണ്ടാവാം അയാൾക്ക് സ്വന്തമായി കഴിക്കാനും തോന്നി കാണില്ല.
കോണിക്കൽ നിന്ന് ചിരിച്ചും കൈ കൊടുത്തും ക്ഷീണിച്ച മമ്മദ്ക്ക പച്ച വെള്ളം കുടിച്ചോ എന്ന് പോലും ആരും ചോദിച്ചില്ല. മനസ്സിലെ ആധി കൊണ്ടാവാം അയാൾക്ക് സ്വന്തമായി കഴിക്കാനും തോന്നി കാണില്ല.
പണപ്പയറ്റിന്റെ പുസ്തകം മടക്കി കയ്യിൽ കൊടുത്ത്
അല്ലാഹു മ്മളെ സലാമത്താക്കീക്ക് മമ്മദേ എന്ന് ഹാജി പറഞ്ഞപ്പോൾ ആ പാവത്തിന്റെ കണ്ണുകൾ സജലമായിരുന്നു.
അല്ലാഹു മ്മളെ സലാമത്താക്കീക്ക് മമ്മദേ എന്ന് ഹാജി പറഞ്ഞപ്പോൾ ആ പാവത്തിന്റെ കണ്ണുകൾ സജലമായിരുന്നു.
ഒടുവിൽ ഒരു കൂട്ടായ്മയുടെ ഫലമായി തന്റെ മകൾ സന്തോഷത്തോടെ ഇറങ്ങി പോകുന്നത് കണ്ടു അയാൾ നെടുവീർപ്പിടുമ്പോൾ അതിനു വേണ്ടി ഉത്സാഹിച്ചവരും സന്തോഷിക്കുന്നുണ്ടായിരുന്നു.
ഒരുമ നഷ്ട്ടപെട്ടു പെരുമ മാത്രം ബാക്കിയായ ഈ കാലത്ത്
ഇത്തരം മംഗളം ഒരു പാഠമായിരുന്നെങ്കിൽ ...!
ഇത്തരം മംഗളം ഒരു പാഠമായിരുന്നെങ്കിൽ ...!
അഷറഫ് എസ്സം വരിക്കോളി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ