ഇരുട്ട് മൂടിയ മുറിയിൽ വക്കുപൊട്ടിയ നാല് കല്ലുകളായിരുന്നു പണ്ടത്തെ അടുപ്പ്. പുക തിന്നു മടുത്ത ഒരു ഉപ്പു പാത്രം തിണ്ണയിൽ കാവുലുണ്ടാവും. ഉറിയും മുറവും കഞ്ഞിക്കലവും സ്ഥാനം തെറ്റിയാൽ ചിലപ്പോൾ തിരഞ്ഞാൽ കിട്ടില്ല അത്രക്ക് ഇരുട്ടായിരിക്കും അന്ന് "നിറായി" എന്ന് പറയുന്ന അടുക്കളക്ക്, ചിരവയാണ് അവിടുത്തെ ചാരു കസേര. അടിച്ചൂട്ടിയാണ് കുഞ്ഞു പീഠം.
അമ്മിയുടെ ശബ്ദം കേട്ടാൽ അറിയാം അത് ഇഞ്ചി കുത്തുന്നതാണെന്ന്
ചിരവയെ പിടിച്ചു മലർത്തി കിടത്തി അമ്മിയിലേക്ക് തേങ്ങ മഴ പെയ്യിക്കുന്നത് കാണാൻ നല്ല ചേലായിരിക്കും,
ഉതിർന്നു വീണ തേങ്ങയിലേക്ക് ചെല്ലുന്ന കുഞ്ഞി കൈ പിടിച്ചു ഉമ്മ പറയും,
ചിരവയെ പിടിച്ചു മലർത്തി കിടത്തി അമ്മിയിലേക്ക് തേങ്ങ മഴ പെയ്യിക്കുന്നത് കാണാൻ നല്ല ചേലായിരിക്കും,
ഉതിർന്നു വീണ തേങ്ങയിലേക്ക് ചെല്ലുന്ന കുഞ്ഞി കൈ പിടിച്ചു ഉമ്മ പറയും,
"പൊഞ്ഞ പെണ്ണ് കെട്ടുമ്മം
കോടാന്തിരം മയ പെയ്യും "
കോടാന്തിരം മയ പെയ്യും "
എനിക്ക് ഇരിക്കാൻ അടിച്ചൂറ്റി മാണ്ട ചെര മതീന്ന് പറഞ്ഞാൽ ഉമ്മ പറയും
"ആണ്കുട്ടിയെള് ചെരമ്മല് കുത്തിരിഞ്ഞാൽ കായ്യണം( സ്ത്രീധനം ) കിട്ടൂലാന്നു".
ഓലക്കണി വെച്ച് ഊതിയ അടുപ്പിൽ നിന്നും പറന്നുയരുന്ന വെണ്ണീർ, കിണ്ണത്തിൽ കലക്കി വെച്ച ഗോതമ്പ് മാവിൽ ചെന്ന് വീണാലും ഉമ്മാമ കാണൂല.
പലപ്പോളും മൂഷികൻ മോഷ്ടിച്ച് പോയ "നെയ് കുച്ചു" (ദോശ കല്ലിൽ നെയ് പുരട്ടുന്ന "യന്ത്രം" ) കാണാതെ പാവം എലിയെ മുട്ടൻ വഴക്ക് പറയുന്നത് കാണാം.
മധുരം ഉണ്ടെന്നും ഇല്ലന്നും പറയാവുന്ന കട്ടൻ ചായയും, ഇപ്പുറത്ത് നിന്ന് നോക്കിയാൽ അപ്പുറം കാണാവുന്ന ദോശയും ഉള്ളിക്കറിയിൽ മുക്കി കഴിക്കുമ്പോൾ കിട്ടിയ രുചി ഇന്നത്തെ കുഴി മന്തിയോളം വരും.
ഉച്ച ആയാൽ
അടിച്ചൂറ്റിയിൽ തല വെച്ചു കഞ്ഞിക്കലത്തിലേക്ക് സുജൂദ് ചെയ്ത ചോറ്റു പാത്രം കാണാം
ഉച്ച ആയാൽ
അടിച്ചൂറ്റിയിൽ തല വെച്ചു കഞ്ഞിക്കലത്തിലേക്ക് സുജൂദ് ചെയ്ത ചോറ്റു പാത്രം കാണാം
മുളകും മഞ്ഞളും കൂട്ടി അരച്ച് കൈവിരല് കൊണ്ട്
വടിച്ചെടുത്ത് അടുക്കള പോലെ കറുത്ത മീൻ ചട്ടിയിലേക്ക് ഒഴിച്ച് വറ്റിച്ചെടുത്ത ബരട്ടിയതും, (മീൻ വറ്റിച്ചത് )
തണ്ണിപിഞ്ഞാണത്തിൽ വറ്റുകാണാത്ത കഞ്ഞിയും
അടുക്കളപ്പടിയിൽ ഇരുന്നു കുടിക്കണം. അതിനു മുഹബ്ബത്തിന്റെ ചേലുണ്ടായിരുന്നു.
വടിച്ചെടുത്ത് അടുക്കള പോലെ കറുത്ത മീൻ ചട്ടിയിലേക്ക് ഒഴിച്ച് വറ്റിച്ചെടുത്ത ബരട്ടിയതും, (മീൻ വറ്റിച്ചത് )
തണ്ണിപിഞ്ഞാണത്തിൽ വറ്റുകാണാത്ത കഞ്ഞിയും
അടുക്കളപ്പടിയിൽ ഇരുന്നു കുടിക്കണം. അതിനു മുഹബ്ബത്തിന്റെ ചേലുണ്ടായിരുന്നു.
കഴുങ്ങിന്റെ പട്ട കൊണ്ട് (ഓല ) കെട്ടിയ മാച്ചില് (ചൂല് ) അടുപ്പിന്റെ നേരെ മുകളിലെ അട്ടത്ത് വിശ്രമിക്കുന്നുണ്ടാവും. അകം അടിച്ചു ചെറുതാവുമ്പോൾ മാച്ചില് മുറ്റം അടിക്കാൻ എടുക്കും പിന്നെ അതിന്റെ പേരു വെറും "ചൂല്". അവിടുന്നും പെൻഷൻ ആവുമ്പോൾ ആല അടിക്കാൻ കൊടുക്കും.
അടുക്കളയിലെ മൂലയിൽ ജേഷ്ടൻ കൈലും(വലിയ കൈൽ ) അനിയൻ കൈലും (തവി ) മന്തും (ഇളക്കാൻ ഉപയോഗിക്കുന്നത് ) തൂങ്ങി കിടക്കുന്ന "കൈലുറി ".
ആശാരി പണി തുടങ്ങുന്നത് കൈല് കുത്തിയാണ് അവസാനവും അത് തന്നെ എന്നാണ് ചൊല്ല്.
ദിവസവും കുത്ത് കൊണ്ട് തഴമ്പിച്ച ഉരൽ പടിക്ക് പുറത്താണെങ്കിലും തന്നെ കുത്തികൊണ്ടിരിക്കുന്ന ഇരട്ട ചുറ്റുള്ള ഉലക്കയെ തോളിലേന്തി അടുക്കളയിലേക്ക് ഏന്തി നോക്കുന്നുണ്ടാവും.
അടുക്കളയിലെ ഏറ്റവും മുഷിഞ്ഞ അംഗമാണ് "കൈക്കിൽചീള്" എന്നാൽ ഇന്നത്തെ "ഹാൻഡ് ടൗവലിന്റ" ദുർഗന്ധമൊന്നും അതിനുണ്ടായിരുന്നില്ല.
ജാഡിയിൽ മൂടി വെച്ച വെള്ളത്തിൽ കാക്ക കൊക്കിടാതിരിക്കാൻ ഒരു കാക്കച്ചിറക് കാവലിരുത്തും.
അടുക്കളയിൽ വെളിച്ചം എത്തിയപ്പോൾ അടുപ്പ് "നിന്നടുപ്പായി", അടുപ്പിനൊപ്പം അമ്മിയും ഉയരത്തിലായി,
ഉറി പോയി അലമാരയായി, അടുക്കളയുടെ ചുമരിനൊപ്പം പാത്രവും തിളങ്ങി.
കൈലുകൾ കാലം ചെയ്തു. സഫൂണുകൾ വിരുന്നുകാരായി.
ഉറി പോയി അലമാരയായി, അടുക്കളയുടെ ചുമരിനൊപ്പം പാത്രവും തിളങ്ങി.
കൈലുകൾ കാലം ചെയ്തു. സഫൂണുകൾ വിരുന്നുകാരായി.
പച്ചരി ചോറിൽ നിന്നും പുഴുങ്ങലരിയിലേക്ക് ജീവിത നിലവാരം ഉയർന്നു.
അടുക്കളക്കാരിയും മാറി,
അടുക്കളക്കാരിയും മാറി,
അടുപ്പ് ഊതി കണ്ണ് കഴച്ചപ്പോൾ ആശ്വാസമായി
പുകയില്ലാത്ത അടുപ്പ് വന്നു. .
കരി പുരളാത്ത പാത്രങ്ങൾ അടുക്കളക്ക് മോഡി കൂട്ടി.
ഗ്യാസ് വന്നപ്പോൾ പുകയില്ലാത്ത അടുപ്പും, ആണ്ടറുതിക്കും സംഗ്രാന്തിക്കും കത്തിക്കുന്ന നിലവിളക്ക് പോലെ എപ്പോളെങ്കിലും തീ കാണാൻ തുടങ്ങി.
കരി പിടിച്ച അടുക്കളക്ക് പകരം "ഫൈവ് സ്റ്റാർ കിച്ചണുകൾ" വന്നു.
ഭക്ഷണത്തിന്റെ മെനുവും മാറി.
പുകയില്ലാത്ത അടുപ്പ് വന്നു. .
കരി പുരളാത്ത പാത്രങ്ങൾ അടുക്കളക്ക് മോഡി കൂട്ടി.
ഗ്യാസ് വന്നപ്പോൾ പുകയില്ലാത്ത അടുപ്പും, ആണ്ടറുതിക്കും സംഗ്രാന്തിക്കും കത്തിക്കുന്ന നിലവിളക്ക് പോലെ എപ്പോളെങ്കിലും തീ കാണാൻ തുടങ്ങി.
കരി പിടിച്ച അടുക്കളക്ക് പകരം "ഫൈവ് സ്റ്റാർ കിച്ചണുകൾ" വന്നു.
ഭക്ഷണത്തിന്റെ മെനുവും മാറി.
ഭക്ഷണം ഉണ്ടാക്കുന്നതും അത് കഴിപ്പിക്കുന്നതും സന്തോഷമായി കണ്ടവർ അത് ഒരു ജോലിയായി കാണാൻ തുടങ്ങി. ഒറ്റക്ക് തീരാത്ത ജോലിക്ക് വേലക്കാരി വന്നു.
എന്നിട്ടും ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും പുറത്തെ ഭക്ഷണം വേണമെന്ന് ആഗ്രഹിക്കുന്ന പുതു തലമുറ വളർന്നു വന്നു.
എന്നിട്ടും ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും പുറത്തെ ഭക്ഷണം വേണമെന്ന് ആഗ്രഹിക്കുന്ന പുതു തലമുറ വളർന്നു വന്നു.
പുഴുങ്ങി തിരുമ്പലും, കുത്തി തിരുമ്പലും, അടിച്ചു തിരുമ്പലും, മാറി "സോക്ക് വാഷിംഗും," "വിൻഡ് ഡ്രയറും" അലക്ക് ഭാഷയായി.
ശിലായുഗത്തിൽ നിന്നും നാഗരികതയിലേക്കുള്ള പ്രയാണം അനിവാര്യത തന്നെ മാറ്റത്തിൽ നമുക്ക് അഭിമാനിക്കാം പക്ഷെ വഴിക്ക് എവിടെയോ മറന്നു പോയ കൂട്ടായ്മയും സ്നേഹവും കരുതലും തിരിച്ചു പിടിക്കണം.
കണ്ണും വിരലും മെബൈൽ ജാലകത്തിലേക്ക് തറപ്പിച്ചു ആയുസ് കളയുമ്പോൾ വല്ലപ്പോളും തല ഉയർത്തി നോക്കുക ചുറ്റും ഇനിയും മരിച്ചിട്ടില്ലാത്ത സ്വന്തവും, ബന്ധവും, സ്നേഹവും ബാക്കിയുണ്ടെന്ന് തിരിച്ചറിയുക.
അഷറഫ് എസ്സം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ