ആകെ പേജ്‌കാഴ്‌ചകള്‍

2015 ഓഗസ്റ്റ് 8, ശനിയാഴ്‌ച

തണുത്ത മാലാഖ

തണുത്ത മാലാഖ
---------------------------
അതി ശക്തമായ ശബദം കേട്ടു വീടും പരിസരവും വിറച്ചു, ആളുകൾ പുറത്തേക്ക് ഓടി , അവർ ചെറു സംഘങ്ങളായ് നിന്നു കാര്യമായി എന്തോ ചർച്ച ചെയ്യുകയാണ് . ഭയ വിഹ്വലരായ അവരുടെ മുഖങ്ങളിൽ ഒരിക്കലും കാണാത്ത ഭാവമായിരുന്നു സംസാരങ്ങളിൽ പതിവില്ലാത്ത പതിഞ്ഞ സ്വരങ്ങൾ കണ്ണുകളിൽ പ്രതീക്ഷ അസ്തമിച്ച ചെൻചോപ്പുകൾ, അവർ എല്ലാവരും അവരവരിലേക്ക്‌ ചുരുങ്ങുകയാണ്, പെട്ടാന്നാണ് അതി ഘടോരമായ ശബ്ദം ഉയരുകയും പടിഞ്ഞാറ് ഭാഗത്തെ കൂറ്റൻ മലയിലെ ഉരുളൻ കല്ലുകൾ പ്രളയമായി , സംഹാരിയായ് ഒഴുകാൻ തുടങ്ങിയത് , ജനം ഛിന്നഭിന്നമായ് ഓടാൻ തുടങ്ങി .
ഭൂമിയിൽ മറവു ചെയ്യപ്പെട്ടതല്ലാം ചർദ്ദിക്കപ്പെട്ടു എല്ലാവരും പിന്തിരിഞ്ഞു നോക്കാതെ ഓടുകയാണ് മക്കളെയോ കുടുംബത്തെയോ നോക്കാതെ തന്നിലേക്ക് മാത്രം സ്വാര്‍ഥമായ ഓട്ടം, മരണ ഭയം എന്നെയും ഓടാൻ പ്രേരിപ്പിച്ചു ഞാനും ഓടി കുറച്ച ദൂരം ഓടിയപ്പോൾ ശക്തമായ ദാഹം പലരുടെയും കയ്യിൽ ചെറു കീസകളും വെള്ളവും ഉണ്ട് എല്ലാം അവനിലേക്ക് ചേര്ത്ത് പിടിച്ചവയായിരുന്നു . കരുതി വെച്ച വെള്ളവും വസ്ത്രവും യാത്രയിൽ ഉപകരിക്കാതെ വീട്ടിൽ ഉപേക്ഷിക്കേണ്ടി വന്നതിൽ ഞാൻ എന്നെ തന്നെ ശപിച്ചു , ഈ യാത്രയിലും നിറയെ ഭാണ്ഡങ്ങളുമായി പോകുന്നവരെ കണ്ടു എനിക്ക് അസൂയയും ദുഖവും തോന്നി , എനിക്ക് പിന്നിൽ വന്ന വികലാംഗനും ഞോണ്ടിയും, കണ്ണ് പൊട്ടനും, അതിവേഗം പോവുകയാണ് എന്റെ കാലുകൾ എന്നെ അനുസരിക്കാതായിരിക്കുന്നു അവരല്ലാം രക്ഷയുടെ മാർഗം തേടി കുതിക്കുകയാണ്. പ്രകൃതിയുടെ സംഹാര ശബ്ദം പിന്തുടർന്ന് കൊണ്ടേയിരുന്നു .
അപ്പോളാണ് സുസ്മേര വദനനായ് ഒരാൾ എതിരെ വന്നത് അയാളുടെ വാക്ക് സാമർത്യവും ദൈര്യവും കണ്ടു ഞാൻ അയാളെ നോക്കി നിന്നു , പേടിക്കാനില്ലന്നും ഇതൊക്കെ നിസ്സരമാണെന്നും അയാൾ പറഞ്ഞു , അയാളുടെ കയ്യിൽ വെള്ളമുണ്ടായിരുന്നു എന്റെ ദാഹം തിരിച്ചറിഞ്ഞു അയാൾ കയ്യിലെ വെള്ളം ഞാൻ കാണെ പിടിച്ചു എന്നിലേക്ക് നീട്ടിയ വെള്ളം അയാൾ തിരികെ എടുത്തു എന്നിട്ട്ഞ്ഞു .
"നീ ഞാൻ ദൈവമാണെന്ന് വിശ്വസിക്കണം, നിന്റെ മാതാപിതാക്കളെ തള്ളി പറയണം"
ഞാൻ നിഷേധത്തിൽ തലയാട്ടി അയാളുടെ മുഖം ചുവന്നു ശബ്ദം കനത്തു ഞാൻ ചുറ്റുപാടും നോക്കി എല്ലാവരും വളരെ ദൂരത്ത് എത്തിയിരിക്കുന്നു രക്ഷാ കേന്ദ്രത്തിലേക്കുള്ള കപ്പൽ ചൂളം വിളി തുടങ്ങിയിരിക്കുന്നു. അയാളുടെ സംസാരം ശ്രവിക്കാൻ നിന്ന ഞാൻ വളരെ പിന്നിലാണ്.. ഞാൻ അയാളിൽ നിന്നും കുതറി ഓടി കാലുകൾ വേച്ചു വേച്ചു പോകുന്നു മുന്നിലേക്ക് ആഞ്ഞ ചവുട്ടിയ ഒരടി രണ്ടടി പിന്നിലേക്ക് വലിയുന്നു ഞാൻ സകല ശക്തിയും എടുത്തു ഓടാൻ ശ്രമിച്ചു
കപ്പലിൽ അവസാനത്തെ മനുഷ്യനും കയറിയിരിക്കുന്നു എന്നെ എന്നെ മാത്രം ഈ പ്രളയ ഭൂമിയിൽ വിട്ടു കപ്പൽ പോവുകയാണ്, എനിക്ക് പിന്നിൽ രാക്ഷസ രൂപം പൂണ്ട എതിരാളി, കുതിച്ചു വരുന്ന പ്രളയം എന്റെ കാലുകൾ വിറച്ചു ശ്വാസം കിട്ടാക്കനിയായി ശരീരം വിയർത്തു ഉറക്കെ നിലവിളിച്ചു, ശബ്ദം പുറത്ത് വരാതെ ഞാൻ നിരാശനായി
പെട്ടെന്നാണ് എന്റെ കയ്യിൽ ഒരു തണുത്ത സ്പർശം അനുഭവപെട്ടത്
കണ്ണ് തുറന്നപ്പോൾ ഒരു കൈ എന്റെ കൈ തണ്ടയിലും കണ്ണുകൾ ചെരിഞ്ഞ കുപ്പിയിലുമായി നിൽകുന്ന വെള്ള വസ്ത്രക്കാരി മാലാഖയെയാണ് കണ്ടത് . അവർ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു
"രാത്രി ഉറങ്ങിയോ.."
ഉറങ്ങിയെന്നോ ഇല്ലന്നോ പറയാൻ കഴിയാതെ ഞാൻ ...


അഷ്‌റഫ്‌ എസ്സം വരിക്കോളി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ