ആകെ പേജ്‌കാഴ്‌ചകള്‍

2015 ജൂലൈ 13, തിങ്കളാഴ്‌ച

തിരിച്ചറിവ്

തിരിച്ചറിവ്
----------------------------
കച്ചവടത്തിൽ ഇടിവുകൾ നേരിട്ടപ്പോലാണ് അയാള് ദൈവത്തെ ഓർത്തത് തന്റെ ഇന്നലെകളിലെ പടയോട്ടങ്ങളിൽ കാണാതെ പോയ പലതും അയാൾ കണ്ടു തുടങ്ങി. തന്റെ സന്തോഷവും ആനന്ദവും മാത്രം ചിന്തിച്ച അയാളിൽ പെട്ടന്നായിരുന്നു മരണ ഭയം തേടിയെത്തിയത്

വളരെ കാലത്തിനു ശേഷം അന്നാദ്യമായ്‌ അയാൾ തന്റെ ഉമ്മയെ വിളിച്ചു. ഉമ്മയുടെ "മോനെ" വിളിയിൽ അയാളുടെ കൈകാലുകൾ വിറച്ചു , ലൈലത്തുൽ കദിർ തന്നെ തേടി വന്നത് പോലെ ആ ഉമ്മ സന്തൊഷിക്കുന്നതായ് അയാൾക് തോന്നി ..

മോനെ ഇന്നലയും കൂടി ഞാൻ ബിജാരിച്ചിക്ക് എന്റെ മോനോന്നു വിളിക്കുവോളീന്നു , എത്ര നാളായി മോനോന്നു വിളിച്ചിട്ട് ഉപ്പ എന്നും പറയും നോമ്പും പെരുന്നാളും ഒക്കെ ആയിട്ടും അബ്ദു ഒന്ന് വിളിചില്ലാലോന്നു ... അയാൾ പരുങ്ങി

അത്.. പിന്നെ.. വിവരങ്ങൾ സൂറ .............

അയാള് മുഴുവിക്കുന്നതിനു മുന്നേ ഉമ്മ തുടർന്ന് , ഓല് ഇബ്ട്യാന്നെങ്കില് മക്കളേങ്കിലും എനക്ക് കാണെനൂ .. നോമ്പ് ഒന്ന് മൊതല് ഞാൻ ബിജാരിക്ക്ന്നു  കുട്ടിയെളെ പോയൊന്നു കാണണന്ന് ... പക്കേങ്കില് ഒരു പേക്കെറ്റ് കാരക്കയെങ്കിലും മാങ്ങാണ്ട് പോയാ ഞാൻ എങ്ങന്യാ മോനെ മക്കളെ മൊത്ത് നോക്കുവാ ...

സൂറ കുട്ടിയെളെ കൂട്ടി ബെരൂന്നു ബിജരിച് കാത്ത് കാത്ത് ഇപ്പൊ നോമ്പ് തീരാനായ് ഇനിയെപ്പം ബെരാനാ മോൻ പരയാഞ്ഞിട്ടാവൂലെ ഓല് ബെരാത്തെ ...

ഉപ്പാന്റെ മരുന്ന് തീര്ന്നിട്ടു രണ്ടാഴ്ചയായി .. കിഴക്കേലെ അമ്മദ് കുറച്ച പൈസ കൊടുത്തപ്പോ മാങ്ങിയതാ .. നിനക്കറിയാലോ ഉപ്പ ആരോടും കൈ നീട്ടൂല , മുമ്പൊക്കെ ആരൊക്കയൊ എന്തൊക്കയോ കൊടുക്കലുന്ടെനൂ ഇപ്പൊ ഓല് പറയും പൈസക്കാരൻ മോനുണ്ടാല്ലോന്നു , പടചോനല്ലേ അറിയൂ ....
തീരെ ബുദ്ദി മുട്ടുമ്പോൾ ഞാമ്പറയും മ്മക്ക് അബ്ദൂനോട് ചോയിചോക്കാന്നു അപ്പൊ ഉപ്പയാ പറയല് മാണ്ട ഓന് അറിഞ്ഞു സഹായിക്കട്ടെന്നു ...............
സൂറ മുംബല്ലം ഇടക്ക് ബെരലുണ്ടെനൂ ഇപ്പം ഓളും ............

അയാൾ ഗദ്ഗദത്തോടെ ചോദിച്ചു .. ഉപ്പാക്കും ഉമ്മാക്കും പെരുന്നാൾ കുപ്പായം .............

ഉമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു .. അതൊന്നും ഇല്ലങ്കിലും എയില്ലെനു മോനെ എന്റെ മക്കളെ വിളിച്ച് ഇത്തിന മദിരം കൊടുക്കുവെൻ കയിഞ്ഞെങ്കില് ......അയിറ്റിങ്ങളെ കാണേറ്റ് കണ്ണ് പെടക്ക്ന്നു മോനോന്നു പറയോ സൂറാനോട് മക്കളെയും കൂട്ടി ഒന്നിബിടം ബെരെ ബെരുവെൻ ..........ഉമ്മ കരയുകയാണെന്ന് അയാൾ തിരിച്ചറിഞ്ഞു

ഉമ്മയുടെ വാക്കുകൾ കേട്ട് അയാളുടെ സാമ്രാജ്യങ്ങളിൽ ബാക്കിയുള്ള മേൽകൂരകൾ ഒന്നടങ്കം അയാളുടെ തലയിൽ പതിച്ചതായ് അയാൾക് തോന്നി .. പള്ളിയിലേക്ക് നടന്ന അയാളുടെ കാലുകൾ വിറക്കാൻ തുടങ്ങി ...നടുവഴിയിൽ ഇരുന്നു അയാൾ അയാളെ തന്നെ ശപിച്ചു കൊണ്ടിരുന്നു  . തന്റെ പ്രാർഥനകൾ സ്വീകരിക്കാതെ പോയതിന്റെ പൊരുൾ അയാൾ തിരിച്ചറിഞ്ഞു ,

എല്ലാം തിരുത്തണം , ഉപ്പാന്റെ കാലു പിടിച്ചു മാപ്പ് പറയണം , ഉമ്മാനെയും സുഹറയെയും ഒന്നിപ്പിക്കണം അന്യമായ് ഞാൻ സമ്പാദിച്ചതൊക്കെ തിരിച്ചു കൊടുക്കണം .. എനിക്ക് ഈമാനോടെ മരിക്കണം ......... അയാളിലെ ശ്വാസം വേഗതയിലായി കൈ കാലുകൾ തളർന്നു ....ഒരു തിരുത്തലിനു അവസരമില്ലാതെ ..................
--------------------------
എല്ലാ ശരീരവും മരണത്തെ പുൽകുക തന്നെ ചെയ്യും
കടമകൾ നിറവേറ്റി തൗബ ചെയ്ത് യാത്രക്കൊരുങ്ങുക

അഷ്‌റഫ്‌ എസ്സം വരിക്കോളി 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ