ആകെ പേജ്‌കാഴ്‌ചകള്‍

2014 ജനുവരി 19, ഞായറാഴ്‌ച

മുടന്തൻ അബ്ദു

മുടന്തൻ അബ്ദു ....(കഥ )
------------------------------------------------------------
അബ്ദു നേരെ നടന്ന ഒരു കാലം ഉണ്ടായിരുന്നു തന്റെ വാപ്പ സമ്പാദിച്ചു വെച്ച കടവും പോല്ലാപ്പും തീർക്കാൻ പുസ്തക കെട്ടുകൾ വലിച്ചെറിഞ്ഞു അധ്വാനത്തിന്റെ കുപ്പായ മണിയും വരെ ..
പ്രവാസത്തിന്റെ വാതിലുകൾ തുറക്കുമ്പോൾ മനസ്സിൽ ഒരു പാട് മോഹങ്ങൾ ഉണ്ടായിരുന്നു വാപ്പയുടെ കടം വീട്ടുന്നതും കൂടെ പിറപ്പിനെ കെട്ടിച്ചു വിടുന്നതും ഉടപ്പിറപ്പിനെ പഠിക്കാൻ വിടുന്നതും അബ്ദു സ്വപ്നം കണ്ടു , വിശപ്പും ദാഹവും ചൂടും തണുപ്പും അറിയാതെ അവൻ സ്വപ്നങ്ങൾക്ക് നിറം ചാർത്തി , ആയുസ്സ് കൊണ്ട് വെള്ളവും ആരോഗ്യം കൊണ്ട് വളവു മിട്ട് വളര്ന്നു പന്തലിച്ച പ്രവാസ മരത്തിൽ പരാതിയുടെ പൂക്കളല്ലാതെ മറ്റൊന്നും ഉണ്ടായില്ല. മുതലാളിയുടെ ആട്ടും തുപ്പും വീട്ടിലേ പരിഭവത്തിനു മുന്നിൽ നിശ്പ്രഭമായി .പരോളും ജയിലും ആടി തീര്കുന്നതിനിടയിൽ ഏതോ ഒരു പെണ്‍കുട്ടിയും ജീവിതത്തിൽ കടന്നു വന്നു യൗവനം കത്തിച്ച വിചാരവും  വികാരങ്ങളും കടലാസ്സിൽ പൊതിഞ്ഞു വിരഹത്തിൻ കണ്ണ് നീർ തലയണയിൽ ചാർത്തി ദാമ്പത്യം മഷി വറ്റിയ പേന പോലെ തെളിഞ്ഞു മറഞ്ഞും കഴിഞ്ഞു പോയി. ഉണ്ണി പിറന്നതും ഉണ്ണാനായതും ഒന്നും കണ്ടില്ല, വാപയുടെ കടം തീർന്നപ്പോൾ ഉമ്മയുടെ അസുകം , അത് കഴിയുമ്പോൾ പെണ്ണിന്റെ പ്രസവം കിട്ടുന്ന കൂലിയിൽ അടുതുള്ളവന്റെ മിച്ചവും ചേർത്ത് ഉണ്ടി മുതലാളിയുടെ കടം തീർക്കും.
പഠിച്ചിറങ്ങിയ ഉടപ്പിറപ്പ് ഒരു താങ്ങാവും എന്ന് കരുതിയത് തെറ്റായെന്നു അവനൊരു ജോലിയും കൂട്ടിനൊരു ഭാര്യയും വന്നപ്പോൾ മനസ്സിലായി, വാപ്പയുടെ കടത്തിൽ നിന്നും രക്ഷിചെടുത്ത മണ്ണിന്റെ വിഹിതത്തിനു വലിയ വാക്കിൽ മൊഴിഞ്ഞപ്പൊൾ  ഉമ്മയും അവന്റെ കൂടെ ആയിരുന്നു , പാസ്സ്പോര്ട്ടിലെ പക്ഷി അബ്ദുവിനെ  സമ്പന്ന ഗണത്തിൽ പെടുതിയിരിക്കുന്നു, ഭാഗ്യങ്ങൾ പെയ്യുന്ന നാട്ടിലെല്ലേ എനിക്ക് നനയാനും ഒരു മഴയുണ്ടാവും എന്ന് കരുതി അബ്ദു കിടപ്പാടം അനുജന് എഴുതി കൊടുത്തു, കുത്തുവാക്കുകളുടെ കുത്തൊഴുക്കിൽ അബ്ദുവിന്റെ ഭാര്യ പടിയിറങ്ങുമ്പോൾ മോൾക്ക് വയസ്സ് 11 , എന്റെ വീട്ടിൽ ചാഞ്ഞുറങ്ങാൽ ഒരു ഇടം ഉണ്ടെന്ന അവളുടെ സങ്കട വാക്കുകൾക്ക് മുന്നിൽ അബ്ദു വീണ്ടും മുടന്തനായി
ഞാൻ എന്റെ പ്രശ്നങ്ങൾ എന്നിടത്ത് എത്തിയപ്പോൾ അബ്ദുവിന്റെ ദിവസങ്ങൾക്ക് വേഗത കൂടി , വാതിലുകൾ പലതും അടഞ്ഞു തുടങ്ങി, കൂടെ ചിരിച്ചവർ മാറി നിന്നു ചിരിക്കാനും പരിഹസിക്കാനും തുടങ്ങി.. ആളൊഴിഞ്ഞ വണ്ടിയാനേലും വലി മുട്ടി നിന്നു, ഒടുവിൽ കുരച്ചു തുപ്പിയ കഫത്തിൽ മഞ്ചാടി നിറം കണ്ടപ്പോൾ അയാളുടെ മടക്ക യാത്ര നിശ്ചയിക്ക പെട്ടു. വർഷങ്ങൾക്ക് മുമ്പ് കൊണ്ട് വന്ന തകര പെട്ടിയിൽ വായിച്ചു തീർത്ത സങ്കടങ്ങളും പണക്കാരൻ ആവാൻ വേണ്ടി മുല്ലാക്ക മന്ത്രിച്ചു തന്ന ചരടും എലസ്സും ബാക്കിയുണ്ടായിരുന്നു.. പ്രവാസത്തിന്റെ നീണ്ട പകലുകൾ അസ്ഥമിക്കുമ്പോൾ തറവാട്ടു വീട്ടിലെ കൊലായിയിൽ വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റികളെ നോക്കി അബ്ദു തന്റെ പേരിട്ടു വിളികുന്നുണ്ടായിരുന്നു ...

അഷ്‌റഫ്‌ എസ്സം വരിക്കോളി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ