സൂര്യനുദിചു വരുന്നത് കണ്ടു
മുകിലുകളോടിയൊളിച്ചു
അന്ധത മുറ്റിയ നടവഴിയാകെ
വെള്ളി വെളിച്ചം തൂകി
സംസ്കാരങ്ങൾ കോട്ടകൾ കെട്ടി
മാനം മുട്ടെ വളർന്നു
വിദ്യ നടിച്ചു നടക്കും മർത്യൻ
കാലുകൾ നാലായ് കുത്തി
മുന്നോട്ടാഞ്ഞു വളർന്നത് പോലെ
പിന്നോട്ടോടി നശിച്ചു
മാനം മുട്ടെ വളർന്നു
വിദ്യ നടിച്ചു നടക്കും മർത്യൻ
കാലുകൾ നാലായ് കുത്തി
മുന്നോട്ടാഞ്ഞു വളർന്നത് പോലെ
പിന്നോട്ടോടി നശിച്ചു
റോഡിൽ കുടിലിൽ അമ്മത്തണലിൽ
കഴുകൻ പാറി നടന്നു
എല്ലും തോലുമതാണെന്നാലും
പെണ്ണിനു ശരണമസാദ്ധ്യം
കഴുകൻ പാറി നടന്നു
എല്ലും തോലുമതാണെന്നാലും
പെണ്ണിനു ശരണമസാദ്ധ്യം
മദ്യമിരുട്ടിയ കണ്ണുകളച്ഛന്‍
മാറിൽ കുത്തിയിറക്കി
സ്വന്തം ചോരയിൽ കാമം
തീർത്തിട്ടിടമുറിയാതെ കരഞ്ഞു
മാറിൽ കുത്തിയിറക്കി
സ്വന്തം ചോരയിൽ കാമം
തീർത്തിട്ടിടമുറിയാതെ കരഞ്ഞു
പലിശയിൽ മുങ്ങിയ സമ്പത്താകെ
ലഹരിയിൽ ശാന്തത തേടി
ആൾ ദൈവങ്ങൾ വിഹിതം പറ്റി
പ്രാർത്ഥന ചൊല്ലിയുറക്കി
ലഹരിയിൽ ശാന്തത തേടി
ആൾ ദൈവങ്ങൾ വിഹിതം പറ്റി
പ്രാർത്ഥന ചൊല്ലിയുറക്കി
ദുശ്ശീലങ്ങൾ വെട്ടിമുറിച്ച്
അഗ്നിക്കിരയായ് നൽകേണം
നന്മ മരത്തിൽ പൂക്കളൊഴുക്കി
നിർമലരായി തീരേണം
അഗ്നിക്കിരയായ് നൽകേണം
നന്മ മരത്തിൽ പൂക്കളൊഴുക്കി
നിർമലരായി തീരേണം
അഷ്‌റഫ് എസ്സം വരിക്കോളി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ