ആകെ പേജ്‌കാഴ്‌ചകള്‍

2016 ഡിസംബർ 24, ശനിയാഴ്‌ച

തീക്കാറ്റ്
------------------
സത്യം നിമജ്ജനം ചെയ്ത നദിക്കരയിൽ
കുറുനരികൾ ഓരിയിടുന്നത്
കേൾകുന്നില്ലയോ?

വെള്ളരിപ്രാവുകൾ രാക്ഷസ രൂപം പൂണ്ടതും
കാവൽ ഭടന്മാർ പച്ചമാംസം ഭുജിക്കുന്നതും
നേർക്കാഴ്ചകൾ.

ശാന്തിയുടെ കാറ്റിലും തീ കൂട്ടിയതാരാണ് ?
നാലു ദിക്കുകൾ കടന്നെത്തും കാറ്റിൽ
കരിഞ്ഞ മാംസഗന്ധം

ബോധി മരച്ചോട്ടിൽ ജീവനായി കേഴുന്ന ബാല്യങ്ങൾ.....
കന്യകയായി മരിക്കാൻ ഫത്വ ചോദിക്കുന്ന
വിശ്വാസിനികൾ....
തീപന്തങ്ങൾ കൊണ്ട് സമാധാനം ഒരുക്കുന്നവർ,

ലോകം അധമത്വത്തിലേക്ക് ഗമിക്കുമ്പോൾ
ഒരു പ്രവാചകനെ പ്രതീക്ഷിക്കുന്നുവോ,
അതല്ല
മാലാഖമാർ സൂറെന്ന കാഹളം
കയ്യിലെടുത്തുവോ?

അഷ്‌റഫ് എസ്സം വരിക്കോളി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ