ആകെ പേജ്‌കാഴ്‌ചകള്‍

2016 ജൂൺ 11, ശനിയാഴ്‌ച

മരണ മെത്തുമ്പോൾ

മരണമെത്തുമ്പോൾ
---------------------------------------
മരണം ഒരന്ത്യമായിരുന്നെങ്കിൽ
വാർധക്യം കാത്ത് നിൽക്കാതെ
മരണത്തെ ആശിച്ചേനെ 
മരണത്തിനപ്പുറം ഒരു ലോകവും
ജനി മൃതിക്കൾക്കിടയിലെ പരീക്ഷയും
നേരായി നിൽക്കുമ്പോൾ
ആറടിക്കുഴിയിലെ ഇരുട്ടിൽ
പാമ്പുകൾ മേയുന്ന ഇടുക്കിൽ
ആളിക്കത്തുന്ന തീ കണ്ടു ഭയക്കാൻ
മരണമെനിക്ക് പേടിയാണ്
നാവുകൾമൊഴിയുന്ന നേരുകളും
കണ്ണുകൾ പറയുന്ന കാഴ്ച്ചകളും
കാലുകൾ ചൊല്ലുന്ന സത്യങ്ങളും
നല്ലതല്ലന്നിരിക്കെ ,ഇരുട്ട് മൂടിയ
കുഴിമാടമെനിക്ക് പേടിയാണ്
നാടിനോടപ്പം നടുവേ നടന്നതും
നാക്കുളുക്കില്ലാതെ കള്ളം പറഞ്ഞതും
ദാനം മറന്നു ധനികനായ് തീർന്നതും
ബാങ്കൊലി കേൾക്കാതെ മൂടിക്കിടന്നതും
ഓർമ്മയിലെത്തുമ്പോൾ
ചോദ്യമെനിക്ക് പേടിയാണ്
പാഴായി പോയ ബാല്യവും
ആടി തിമിർത്ത യൗവ്വനവും
ഒരിക്കൽ കൂടി വന്നെങ്കിൽ
തെറ്റുകൾ തിരുത്തി
തൌബയുടെ കണ്ണീരൊലിപ്പിച്ചു
ഇരുളുകൾ നീക്കിയേനെ
യാ റബ്ബ്
പാപ മോചനത്തിന്റെ യീ
പെരുമഴക്കാലത്ത്
നഗ്ന പാദനായ് ഞാനും ന്നനഞ്ഞിടാം
നിൻ കാരുണ്യ തടാകത്തിലൊരു
പരൽ മീനായ്‌ എന്നെയും ചേർക്കണേ നാഥാ ..

അഷ്‌റഫ്‌ എസ്സം വരിക്കോളി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ