ആകെ പേജ്‌കാഴ്‌ചകള്‍

2014 നവംബർ 7, വെള്ളിയാഴ്‌ച

സ്ത്രീ .
-------------------------
തുള്ളി വെളിച്ചം വെള്ള കീറും മുന്നേ 
മുറ്റ മടിച്ചിരുന്നമ്മ  
കാലിത്തൊഴുത്തിലെ ചാണക കൂനകൾ 
കയ്യാലെ വാരിയതമ്മ 
കുഞ്ഞുടുപ്പൊക്കെ കുത്തി തിരുമ്മി 
വെയിലത്തുണക്കിയതമ്മ 
ചേമ്പ് കിളച്ചതും ചേന പറിച്ചതും 
മഞ്ഞൾ വിതച്ചതുമമ്മ 
കൊമ്പും മടലും തുച്ചവുമൊന്നിച്ച് 
മച്ചിൽ കരുതിയതമ്മ 
നാവൂരി നെല്ലിനെ കുത്തി വെളുപ്പിച്ചു 
കഞ്ഞിയായ് തന്നതുമമ്മ 
വാഴക്കടയിലും വള്ളിത്തറയിലും 
വെള്ളം നനച്ചിരുന്നമ്മ 
നേരം കറുക്കുമ്പോൾ വെള്ളയുടുപ്പിട്ടു 
നാമം ജപിച്ചിരുന്നമ്മ 

ശീത മുറിയുടെ ചാരുകസേരയിൽ 
സീരിയലുണ്ണുന്നു കൊച്ചമ്മ 
കാലിത്തൊഴുത്തില്ല മുറ്റമടിയില്ല 
മണ്ണും മനുഷ്യനും ബന്ധമില്ല 

യന്ത്രങ്ങളൊക്കയും തന്ത്രത്തിൽ വാങ്ങിച്ചു 
മെയ്യനങ്ങാതെ ചമഞ്ഞിരിപ്പൂ   
കാലിൽ കൊലുസിട്ട് കണ്ണിൽ കരിയിട്ട്‌ 
കാലിട്ടടിച്ച്‌ നടക്കയാണ് 

ലജ്ജയില്ലിത്തിരി കരുണയില്ല 
തരാട്ട് പാടാൻ നേരമില്ല 
പൈതലിൽ ചുണ്ട് നനച്ചിടാതെ 
ചന്തം പെരുപ്പിച്ച് നിൽകയാണ് 

അമ്മയാണെന്നോരു ചിന്ത വേണം  
പെങ്ങളാണെന്നോരു ചേല് വേണം 
ഭാര്യയാണെന്നോരോർമ്മ വേണം 
വിശ്വാസമെന്നും കൂടെ വേണം 

അഷ്‌റഫ്‌ എസ്സം വരിക്കോളി 




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ