ആകെ പേജ്‌കാഴ്‌ചകള്‍

2014 ഏപ്രിൽ 7, തിങ്കളാഴ്‌ച

യാഥാർത്ഥ്യം

യാഥാർത്ഥ്യം
-------------------------
അയാൾ ആ വാതിലിലൂടെ പുറത്തേക്ക് നോക്കി അവിടെ ഒരു ജന കൂട്ടം,
അയാൾക് കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല അവിടെ തന്റെ പ്രിയപ്പെട്ട പ്രവാചകൻ ജനങ്ങൾക് മധുരം വിളമ്പുന്നു, ആളുകൾ സന്തോഷത്തോടെ വാങ്ങി കുടിക്കുകയും പ്രവാചകനു ഹസ്തദാനം നടത്തുകയും ചെയ്യുന്നു  അവിടുത്തേക്ക് കുതിക്കാൻ അയാളുടെ മനസ്സ് വെമ്പി. അയാൾ മെല്ലെ എഴുനെറ്റു, തന്റെ രൂപം കണ്ടപ്പോൾ അയാൾ കരഞ്ഞു പോയി കാരണം അയാൾ നഗ്നായിരുന്നു താൻ വാങ്ങിവെച്ച എണ്ണമറ്റ വസ്ത്രങ്ങൾ ഇല്ലാതായിരിക്കുന്നു
ഒരു തുണിയില്ലാതെ ഞാനെങ്ങിനെ പ്രവാചകന്റെ മുന്നിൽ പോകും എത്ര ഭംഗിയുള്ള വസ്ത്രം ധരിച്ചവനായിരുന്നു ഞാൻ ..എന്തെന്തു ഫാഷനിൽ ജീവിച്ചു എന്നിട്ടിപ്പോൾ..അയാൾ ഇരുണ്ട മുറിക്കുള്ളിൽ അങ്ങിങ്ങായ്‌ ഒരു തുണ്ട് തുണിക്കായ് തിരഞ്ഞു, താൻ പുതച്ചു കിടന്നു വെള്ള തുണിപോലും തിന്മകൾ തിന്നു സുഷിരം വീഴ്ത്തിയിരിക്കുന്നു, അപ്പോൾ ശരീരം അവനോടു പറഞ്ഞു
"ഹേ മനുഷ്യാ നീ അണിഞ്ഞതും പറഞ്ഞതും ഒക്കെ ആളുകളെ കാണിക്കാനായിരുന്നു, ഇപ്പോൾ ആ ജനം നിന്റെ കൂടെയില്ല നീ ഒറ്റക്കാണ്, മരണ മുണ്ടെന്നും പ്രവാചകനെ കണ്ടു മുട്ടുവെന്നും വേദങ്ങൾ പറഞ്ഞില്ലേ..? ഇതിനപ്പുറം ഒരു പാലമുണ്ട് അത് കടക്കാൻ നിന്റെ കയ്യിൽ വെളിച്ച മുണ്ടോ ..?
ദൈവ വാക്കുകൾപ്പുറം നിന്റെ ദേഹേച്ചയായിരുന്നല്ലോ നിനക്ക് വലുത് അനുഭവിക്കുക, നിന്റ പ്രവൃത്തിക്ക്  സാക്ഷി ഞാൻ തന്നെയാണ്"..

ആളുകൾ അനുഗ്രഹീത പാനീയം കുടിച്ചു അനുഗ്രഹിതരായ് യാത്രയാവുമ്പോൾ അയാൾ മാത്രം .. സഹിക്കാൻ കഴിഞ്ഞില്ല തന്റെ ദുർഗതിയോര്ത്ത് അയാൾ കൈവിരൽ കടിച്ചു തുപ്പി, ആകാശം കിടുങ്ങുമാറുച്ചത്തിൽ നിലവിളിച്ചു നിലവിളികൾ നാല് ചുമരുകൽകുള്ളിൽ പ്രതിധ്വനിചു , അയാൾ ഞെട്ടിയുണർന്നു ദേഹമാസകാലം വിയർത്തിരിക്കുന്നു, പുതപ്പ് മെല്ലെ നീക്കി എഴുനേറ്റു മുറിയിലെ വിളക്ക് തെളിയിച്ചു അപ്പോളും അയാൾ  വിറക്കുന്നുണ്ടായിരുന്നു ...

അഷ്‌റഫ്‌ എസ്സം വരിക്കോളി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ